Thursday, November 28, 2013

ഇവനത്രേ എന്റെ സ്നേഹിതൻ.ഉത്തമഗീതം 5 :16


*കപ്പലപകടത്തിൽ  പെട്ട്  മനുഷ്യവാസമില്ലാത്ത  ദ്വീപിൽ  ഒരുവൻ
എത്തിച്ചേർന്നു .കപ്പലിൽ  നിന്നുള്ള  ചുരുക്കം  ചില  സാധനങ്ങൾ  കൊണ്ട്
ഒരു  കുടിൽ  കെട്ടി  അവൻ  താമസിച്ചു ."എന്നെ  ഇവിടെ  നിന്നും  രക്ഷിക്കേണമേ "
എന്ന്  ദിവസവും  അവൻ  പ്രാർത്ഥിച്ചു.ഏതെങ്കിലും  കപ്പൽ  പോകുന്നുണ്ടോ
എന്ന്  കടൽപ്പരപ്പിൽ  അവൻ  നോക്കികൊണ്ടിരുന്നു .
ഒരു  ദിവസം  ആഹാരത്തിനായി  അന്വേഷിച്ചു  പോയി  വന്നപ്പോൾ കണ്ട
കാഴ്ച  അവനെ തളർത്തിക്കളഞ്ഞു .കുടിലും സാധനങ്ങളും  മുഴുവൻ
കത്തി നശിച്ചിരിക്കുന്നു. എല്ലാം  നഷ്ടമായി  എന്ന്  അവനു  തോന്നി .

അന്ന്  തന്നെ  ഒരു  കപ്പൽ  ആ  ദ്വീപിൽ  എത്തി .കപ്പിത്താൻ  അവനോടു  പറഞ്ഞു .
"നീ  തീ  കത്തിച്ചു  കാണിച്ച  അടയാളം  ഞങ്ങൾ  കണ്ടു ".അങ്ങനെ  അവൻ
  ആ  ദ്വീപിൽ നിന്ന്  രക്ഷപ്പെട്ടു.

കർത്താവ്  നമ്മെ  സ്നേഹിക്കുന്നു .പ്രാർത്ഥനയ്ക്ക്  മറുപടി  നൽകുന്നു.ദൈവത്തിന്റെ
വഴികൾ അഗോചരം .യേശുവിനെ  സ്നേഹിക്കുന്നവർക്ക്‌  അവിടുന്ന്  സകലവും
നന്മക്കായി  പരിണമിപ്പിക്കുന്നു.കഷ്ടങ്ങളിൽ  പതറാതെ  യേശുവിൽ  ആശ്രയിക്കുക.
നാം  അവനു  പ്രിയരാണ്.

പ്രാർത്ഥന :
കർത്താവായ  യേശുവേ  എന്റെ  ജീവിതത്തിലെ  നഷ്ടങ്ങളെ  ഓർത്തു
ഞാൻ  നിന്നെ  സ്തുതിക്കുന്നു .എന്റെ  പ്രാർത്ഥനകൾക്ക്  അവിടുത്തെ
ഇഷ്ട പ്രകാരം  മറുപടി  നൽകിയതിനായി  സ്തോത്രം .ഞാൻ
നിന്നിൽ  വിശ്രമിക്കട്ടെ .ആമേൻ


സമാഹൃതം
*ദൈനം ദിന  ധ്യാനങ്ങൾ
റിച്ചാർഡ്‌ വുംബ്രാണ്ട്

Tuesday, November 26, 2013

അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു .ഉത്തമഗീതം 2 :3

അതിന്റെ  നിഴലിൽ  ഞാൻ  അതിമോദത്തോടെ  ഇരുന്നു .ഉത്തമഗീതം  2 :3

 ഇരുട്ടത്ത്  നദി തീരത്ത്  കൂടി  നടന്ന  ഒരു  മനുഷ്യനെ പറ്റി  ഒരു  കഥയുണ്ട് .
നടക്കുമ്പോൾ  അവന്റെ  കാലുകൾ  ഒരു  സഞ്ചിയിൽ  തട്ടി .തുറന്നപ്പോൾ
അവൻ അത്  നിറയെ  കല്ലുകൾ  ഉള്ളതായി  കണ്ടു.ഒരു  രസത്തിനു  അവൻ
വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ കല്ലുകൾ  ആറ്റിലേക്ക്  ഓരോന്നായി
 എറിഞ്ഞു  കൊണ്ടിരുന്നു.വെള്ളത്തിൽ  കല്ല്‌  വീഴുമ്പോൾ  ഉള്ള  "ഗ്ളും"
 എന്ന  ശബ്ദം കേട്ട്  അവൻ രസിച്ചു .വീട്ടിൽ  എത്തിയപ്പോൾ  രണ്ടു  കല്ലുകൾ
  മാത്രമേ  ശേഷിച്ചിരുന്നുള്ളു.
അവ  രണ്ടും  രത്നങ്ങളായിരുന്നു . ..

കർത്താവു  നമുക്ക്  നല്കിയ  വിലയേറിയ  ദാനമാണ്  സമയം.ഈ മനുഷ്യനെ  പോലെ
നാമും സമയത്തെ  പാഴാക്കാറുണ്ടോ ?
കർത്താവിനൊപ്പം  നാം  ചിലവഴിക്കുന്ന  സമയം  നമ്മുടെ  ജീവിതത്തിൽ  വിലയേറിയതാണ്.
തന്റെ  പാദപീ0ത്തിലിരുന്ന മറിയയെ  നോക്കി  കർത്താവ്  പറഞ്ഞു .ഇവൾ നല്ല
അംശം  തിരഞ്ഞെടുത്തിരിക്കുന്നു.അത്  ആരും  അവളോട്‌  അപഹരിക്കയുമില്ല .
കർത്താവായ  യേശുക്രിസ്തുവിന്റെ സ്നേഹത്തിൽ  വിശ്രമിക്കുക .ദൈവത്തിന്റെ
സ്നേഹത്തെക്കാൾ  വലിയ  സ്നേഹമില്ല .യേശു  നമ്മെ  അവസാനത്തോളം
സ്നേഹിക്കുന്നവനാണ് .നമ്മെ  സൂക്ഷിപ്പാൻ  കർത്താവ്  മതിയായവൻ  എന്ന
സത്യത്തിൽ വിശ്രമിക്കുക.
 പ്രാർത്ഥന
കർത്താവായ യേശുവേ  നിന്റെ  പാദത്തിങ്കൽ  ഇരിപ്പാൻ  ഞാൻ  എന്നെ
സമർപ്പിക്കുന്നു .എന്നോട്  സംസാരിക്കേണമേ .ആമേൻ




Monday, November 25, 2013

അവന്റെ ആഗ്രഹം എന്നോടാകുന്നു .ഉത്തമഗീതം 7 :11

അവന്റെ ആഗ്രഹം  എന്നോടാകുന്നു .ഉത്തമഗീതം  7 :11

പിതാവായ  ദൈവം  ലോകസ്ഥാപനത്തിന്  മുൻപ്  എന്താണ്  ചെയ്തിരുന്നത് ?
 അവിടുന്ന്   ലോകസ്ഥാപനത്തിന്  മുൻപ്  തന്റെ  പുത്രനായ  യേശുവിനെ
സ്നേഹിച്ചിരുന്നു (യോഹ 17:24)യേശുവിനെ  സ്നേഹിക്കുന്നത്  പൂർണ്ണ
സമയവും  ആവശ്യമായ  പ്രവർത്തിയാണ് .ഈ  പ്രവർത്തി  ദൈവത്തിന്റെ
അനന്തതയെ  മുഴുവൻ  നിറയ്ക്കുവാൻ  പര്യാപ്തമാണ് .

നമുക്കെല്ലാവർക്കും  പൂർണ്ണസമയം  ചെയ്യുവാൻ  ഒരു  പ്രവർത്തിയുണ്ട് .
നമ്മുടെ  ദൈവമായ  കർത്താവിനെ പൂർണ്ണ ഹൃദയത്തോടും  പൂർണ്ണ ആത്മാവോടും
പൂർണ്ണ മനസ്സോടും  പൂർണ്ണ ശക്തിയോടും  കൂടെ  സ്നേഹിക്കുക.
ശുലെംകാരി  തന്റെ  മണവാളനെ  പള്ളിയറയിലും ,ഭക്ഷണത്തിനിരിക്കുംപോഴും ,
വീഞ്ഞുവീട്ടിലും ,വെളിമ്പ്രദേശത്തും ,പുല്പുറങ്ങളിലും ...എല്ലായിടത്തും  ആത്മാർഥമായി
സ്നേഹിച്ചു .
     കർത്താവ്  നമ്മെ  വിളിക്കുന്നു ..എന്റെ  പ്രിയേ നീ  എഴുന്നേൽക്കുക ;
തണുപ്പിന്റെ  കാലം  കഴിഞ്ഞു ; മഴ  മാറിപ്പോയി .പുഷ്പങ്ങൾ  ഭൂമിയിൽ
 കാണായ്  വരുന്നു.പരിശുദ്ധാത്മാവിന്റെ  ഇമ്പ സ്വരം  നമ്മുടെ
നാട്ടിൽ  കേൾക്കുന്നു "വരിക".....
ആമേൻ   കർത്താവായ  യേശുവേ വേഗം  വരേണമേ .....

Sunday, November 10, 2013

നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നേ .ഉത്തമഗീതം 1:4

നിന്നെ  സ്നേഹിക്കുന്നത്  ഉചിതം  തന്നേ .ഉത്തമഗീതം  1:4

 'എൻ യേശുവേ  ഞാൻ  നിന്നെ  സ്നേഹിക്കുന്നു ' (my Jesus i love Thee)
എന്ന  ഗാനം  എഴുതിയ  വില്യം  രാൽഫു് ഫെതെര്സണ്‍ കാനഡയിൽ
 മെതഡിസ്റ്റ്  സഭയിലെ അംഗമായിരുന്നു.തന്റെ  ഇരുപത്തിയേഴാം
ജന്മദിനത്തിന്റെ  തൊട്ടു മുൻപ്  താൻ  പ്രിയം വച്ച  കർത്താവിന്റെ
 അടുക്കലേക്കു  പോയ അദ്ദേഹം  എഴുതിയ  ഏക  ഗാനമാണിത്.

കർത്താവിനെ  വളരെയധികം  സ്നേഹിച്ച  വില്യം  തനിക്കു
  16  വയസുള്ളപ്പോൾ  ഈ  സ്നേഹഗാനം  രചിച്ചു .കഴിഞ്ഞ  130
  വർഷങ്ങൾ  അനേകായിരങ്ങൾ  ഈ ഗാനം  പാടി.കർത്താവിനെ
 സ്നേഹിക്കുന്നതാണ്  ഏറ്റവും  ഉചിതമെന്ന്  പറഞ്ഞ ഉത്തമഗീതത്തിലെ  ശുലെമ്കാരിയെപ്പോലെ  താൻ  യേശുവിനെ  ആഴമായി  സ്നേഹിച്ചു .
ആ  സ്നേഹബന്ധത്തിൽ  നിന്നാണ്  ഈ  പാട്ട്  എഴുതിയത്.
പിന്നീട്  ഒരു  ബന്ധു മുഖാന്തരം ഗോർഡനു  ലഭിച്ച  ഈ  ഗാനത്തിനു
അദ്ദേഹം  ഈണം  നൽകി.

ഈ  ഗാനം  ഹൃദയത്തിൽ  നിന്ന്  നമുക്ക്  പാടാം .അനേകരുടെ  സ്നേഹം
 തണുത്തു  പോകുന്ന ഈ  കാലത്ത്  ദൈവം  നമ്മുടെ  ഹൃദയത്തെ
 ഈ  ഗാനത്തിലൂടെ ഉണർത്തട്ടെ.

യേശുവിനായി ,അവനെ  സ്നേഹിച്ചു  കൊണ്ട്  നിറയുന്ന  കണ്ണുകളോടെ പാടുക......

My Jesus,i love Thee,i know Thou art mine;
For Thee all the follies of sin i resign
My gracious redeemer,my Saviour art Thou;
if ever  i loved Thee,my Jesus 'tis now.

i love thee, because Thou first has loved me;
And purchased my pardon on Calvary's tree
i love Thee,for wearing the thorns on Thy brow
if ever i loved Thee,my Jesus 'tis now.

i love Thee in life,i will love Thee in death,
And praise thee as long as Thou lendest me breath;
And say when the death dew lies cold on my brow
if ever i loved Thee,my Jesus 'tis now.

In mansions of glory and endless delight
I'll ever adore Thee in heaven so bright;
I'll sing with the glittering crown on my brow
if ever i loved Thee,my Jesus 'tis now.











Monday, November 4, 2013

ശീതകാലം കഴിഞ്ഞു ;മഴയും മാറിപ്പൊയല്ലൊ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു .ഉത്തമഗീതം 2 :11,12



 പ്രശസ്ത  എഴുത്തുകാരനായ  സെൽവിൻ  ഹ്യുഗ് സ്  താൻ  കടന്നു പോയ  മരുഭൂമി  അനുഭവത്തെ  ഇപ്രകാരം  വിവരിക്കുന്നു.
"ടെല ഫോണ്‍  എക്സെഞ്ചിൽ  രണ്ടു  മാസം  ജോലി  ചെയ്ത സമയത്ത്  ദൈവത്തിൽ
 നിന്ന്  വ്യക്തമായ നടത്തിപ്പ്  ഇല്ലാത്ത  ഒരു  അവസ്ഥയിലുടെ  ഞാൻ  കടന്നു
 പോയി.ഞാൻ  അനേക  തവണ  എന്നോട് ചോദിച്ചു 'ഞാൻ  ദൈവഹിതത്തിൽ
  തന്നെയാണോ   മുൻപോട്ടു പോകുന്നത്?'പ്രാർത്ഥനയോടും  ദൈവ  വചനത്തോടും
  ഉള്ള  വിശപ്പ്‌  നഷ്ടമായി . എന്റെ  ആത്മാവിലെ  തീ കുറയുന്നതായി  എനിക്ക്  തോന്നി .
ഒരിക്കൽ  മത്തായി  എഴുതിയ  സുവിശേഷത്തിലെ  യേശുവിന്റെ  മരുഭൂമി
അനുഭവം  വായിച്ചപ്പോൾ എന്റെ  ജീവിതത്തിൽ  ദൈവത്താൽ  ഒരുക്കപ്പെട്ട
 ഒരു  അവസ്ഥയിലുടെ പോകുന്നതായി  ഞാൻ ചിന്തിച്ചു  .ഒരു  കാര്യം എനിക്ക്  വ്യക്തമായി "ഭാവിയിൽ  ദൈവേഷ്ടം ചെയ്യാനായി  കർത്താവ്‌  എന്നെ  പണിയുകയാണ്.
ഈ  അവസ്ഥയിലുടെ  കടന്നു  പോയ അനേക  ദൈവഭക്തന്മാരുടെ
 ജീവചരിത്രങ്ങൾ  ഞാൻ  വായിച്ചു.കർത്താവിന്റെ  പദ്ധതികൾ പൂർണ്ണമായി  എന്റെ  ജീവിതത്തിൽ  നിറവേറ്റാനായി  അവിടുന്ന്  എന്നെ  ചെത്തി ഒരുക്കുകയാണ്
എന്ന്  എനിക്ക്  മനസ്സിലായി .വരണ്ട  അവസ്ഥയിലുടെ  കടന്നു പോയ
ആ  ഒരു  വർഷം  ബൈബിൾ കോളേജൊ  ശുശ്രുഷ  ജീവിതമോ  എന്നെ
 പഠിപ്പിക്കാത്ത  ഒരു  സത്യം  ഞാൻ  പഠിച്ചു." ഈ  ലോകത്തിൽ ശാശ്വതമായി
  ഒന്നുമില്ല ".എന്റെ  ബുദ്ധിക്കതീതമായ  വഴികളിലുടെ  ദൈവാത്മാവ്
 എന്നെ  നടത്തുമ്പോൾ  യേശുവിൽ  പൂർണ്ണമായി   വിശ്വസിക്കയാണ്
വേണ്ടത്  എന്ന്  ഞാൻ  ഗ്രഹിച്ചു .

1962-ലെ  ഒരു  ദിവസം  ഞാൻ  വ്യക്തമായി  ഓർക്കുന്നു.ഞാൻ  ബൈബിൾ
  തുറന്നപ്പോൾ ഉത്തമഗീതം  2:12,13ഉം  വാക്യങ്ങളിലുടെ  എന്നെ   ദൈവം  ഉണർത്തി.
"  പുഷ്പങ്ങൾ  ഭൂമിയിൽ  കാണായ്  വരുന്നു;കിളികളുടെ  പാട്ട് കാലം  വന്നിരിക്കുന്നു .
കുറുപ്രാവിന്റെ  ശബ്ദവും  നമ്മുടെ  നാട്ടിൽ  കേൾക്കുന്നു അത്തിക്കായ്കൾ  പഴുക്കുന്നു .
മുന്തിരി വള്ളി  പൂത്തു  സുഗന്ദം   വീശുന്നു.എന്റെ  പ്രിയേ  എഴുന്നേൽക്ക ..."

 ഉടനെ  എന്റെ  ആത്മാവ്  ഉണർത്തപ്പെട്ടു .ആത്മസന്തോഷത്താൽ
 ഞാൻ  നിറയപ്പെട്ടു .നഷ്ടമായി  എന്ന്  ഞാൻ  വിചാരിച്ചതു  എല്ലാം
 ആ  നിമിഷം  എനിക്ക്  തിരികെ  ലഭിച്ചു .ദൈവത്തിനു  ഞാൻ
 നന്ദി  പറഞ്ഞു .എന്നെ  പഠിപ്പിച്ച  ആത്മീയ  പാഠങ്ങൾക്കായി ""

അതുകൊണ്ട്  ഞാൻ  അവളെ  വശീകരിച്ചു  മരുഭൂമിയിൽ  കൊണ്ടു ചെന്ന്  അവളോട്‌
ഹൃദ്യമായി  സംസാരിക്കും --ഹോശേയ 2:14

പ്രാർത്ഥന:
കർത്താവായ  യേശുവേ  മരുഭൂമി  അനുഭവങ്ങളിലുടെ  ഞാൻ  കടന്നു  പോകുമ്പോൾ
നിന്നിൽ  വിശ്രമിപ്പാനും  ആശ്രയിപ്പാനും  എന്നെ  പഠിപ്പിക്കേണമേ .ആമേൻ
audio sermon : https://soundcloud.com/binoyvarghese/arise-song-of-songs