Sunday, September 29, 2013

നിന്റെ പല്ലു രോമം കത്രിച്ചിട്ടു കുളിച്ചു കയറി വരുന്ന ആടുകളെ പ്പോലെ ഇരിക്കുന്നു . ഉത്തമഗീതം 4:2

നിന്റെ  പല്ലു  രോമം  കത്രിച്ചിട്ടു  കുളിച്ചു കയറി വരുന്ന  ആടുകളെ പ്പോലെ  ഇരിക്കുന്നു .
ഉത്തമഗീതം  4:2

അന്തപുരത്തിലെ  രാജകുമാരി  ശോഭാ പരിപൂർണ്ണയാകുന്നു.പാല്  മാത്രം
കുടിക്കുന്ന അവസ്ഥയിൽ  നിന്ന് കട്ടിയുള്ള  ആഹാരം  കഴിക്കുന്ന
 അവസ്ഥയിലേക്ക്  വളരുന്ന   വ്യക്തിക്ക്  മാത്രമേ ക്രിസ്തുവിന്റെ  മർമ്മങ്ങൾ
 ഗ്രഹിക്കാൻ കഴിയൂ.തഴക്കത്താൽ  അഭ്യസിച്ച ഇന്ദ്രിയങ്ങൾ  ഉള്ളവരായ
 പ്രായം  തികഞ്ഞവരാ ണ്  അവർ .

ദൈവവചന ധ്യാനത്തിലൂടെ കട്ടിയുള്ള  ആഹാരം ചവച്ചിറക്കുന്ന അനുഭവത്തെയാണ്
പല്ലുകൾ  സൂചിപ്പിക്കുന്നത്.ക്രിസ്തുവിന്റെ  വചനം "അയവിറക്കി " വചനം
വിശ്വാസമായി  പരിണമിക്കുന്നു .വിശ്വാസത്തിന്റേയും സദുപദേശത്തിന്റേയും
വചനത്താൽ  പോഷണം  ലഭിച്ചു,ക്രിസ്തു  എന്ന  തലയോളം  സകലത്തിലും
വളർന്നു  വരുവാൻ  ഇടയാകും .

 കർത്താവിന്റെ  മണവാട്ടിയുടെ  പല്ലുകൾ  ബലമുള്ളതും  മനോഹരവുമാണ് .
ക്രിസ്തുവിനെക്കുറിച്ചുള്ള  "ആദ്യവചനം " വിട്ടു  പരിജ്ഞാനപൂർത്തി പ്രാപിക്കുന്ന
അനുഭവം .എന്റെ  പ്രിയേ  നീ  സർവാംഗസുന്ദരി  നിന്നിൽ  യാതൊരു  ഊനവും
ഇല്ല ;എന്ന്  പറയുന്ന  അവസ്ഥയിലേക്ക്  നമുക്ക്  വളരാം.
'ധ്യാനപീ0മതിൽ  കയറി  ഉള്ളിലെ  കണ്ണുകൾ കൊണ്ട്  നീ കാണുക ' എന്നുള്ള
പാട്ടുകാരന്റെ പ്രബോധനം  നമുക്ക്  ഉൾക്കൊണ്ട്‌  ദൈവസ്നേഹത്തിന്റെ
ആഴവും ഉയരവും  നീളവും വീതിയും   ഗ്രഹിപ്പാൻ  തക്ക  പരിജ്ഞാനം
ഉള്ളവരാക്കേണമേ  എന്ന്  ആഗ്രഹിക്കാം ,പ്രാർത്ഥിക്കാം.

Friday, September 27, 2013

പാറയുടെ പിളർപ്പിലും കടുംത്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ . ഉത്തമഗീതം 2:14

പാറയുടെ പിളർപ്പിലും  കടുംത്തൂക്കിന്റെ  മറവിലും  ഇരിക്കുന്ന  എന്റെ  പ്രാവേ .
ഉത്തമഗീതം  2:14

കർത്താവ്  തന്റെ  ഗീതത്തിൽ  മണവാട്ടിയെ  വിളിക്കുന്നത്‌  "എന്റെ  പ്രാവേ"
 എന്നാണ് .എത്ര മാത്രം  ഹൃദയം  കുളിർപ്പിക്കുന്ന  ഒരു  അഭിസംബോധന .
പ്രാവിനെ  പോലെ കളങ്കം ഇ ല്ലാത്തവരായിരിക്കേണം   എന്ന്  യേശു
 തന്റെ  ശിഷ്യന്മാരെ  ഉപദേശിച്ചു .

 നോഹയുടെ  പെട്ടകത്തിൽ  നിന്ന്  പറന്നു  പോയ  പ്രാവ്  ഒരു  ഒലിവിലയുമായി
  മടങ്ങി വന്നു .കിഴക്കൻ രാജ്യങ്ങളിൽ  സന്ദേശങ്ങളുമായി  മറ്റു  സ്ഥലങ്ങളിലേക്ക്
  പ്രാവിനെ പറത്തി  വിടുമായിരുന്നു.അതിന്റെ  കാലിൽ  കെട്ടിയിരുന്ന  സന്ദേശം
 കൃത്യമായി എത്ര  ദൂരത്തായിരുന്നാലും അവ  എത്തിക്കുമായിരുന്നു.സമാധാന
സുവിശേഷം  മറ്റു ഇടങ്ങളിൽ  എത്തിക്കുവാൻ  കർത്താവ്  എത്ര  അധികമായി
 നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു."എന്റെ  പ്രാവേ  എന്നവൻ  വിളിക്കുമ്പോൾ
 ലോകത്തിന്റെ  ഏതു കോണിലേക്കും  ക്രിസ്തുവിന്റെ  മാധുര്യ വചനവുമായി
 കടന്നു പോകുവാൻ പരിശുദ്ധാത്മാവ്  നമ്മുടെ  ഹൃദയത്തെ  ഉണർത്ത ട്ടേ.

 പിളർക്കപെട്ട  പാറയായ  ക്രിസ്തുവിൽ  മറയുന്നതോടൊപ്പം  "യെഹൂദന്മാർക്കു
 ഇടർച്ചയും   ജാതികൾക്കു  ഭോഷത്വവും  എങ്കിലും  യെഹൂദന്മാരകട്ടെ ,
യവനന്മാരാകട്ടെ വിളിക്കപെട്ട  ഏവർക്കും  ദൈവശക്തിയും
  ദൈവജ്ഞാനവുമായ  ക്രിസ്തുവിനെ തന്നെ " പ്രസംഗിക്കുവാൻ
 നമ്മെ ത്ത ന്നെ   സമർപ്പിക്കാം.

പ്രാർത്ഥന .
കർത്താവേ  പരിശുദ്ധാത്മാവിനാൽ  എന്നെ  നിറക്കേണമേ.
ഞാൻ  അങ്ങയുടെ  സാക്ഷിയായിരിക്കട്ടെ .ആമേൻ   

Monday, September 23, 2013

രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ട് വന്നിരിക്കുന്നു .ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4

രാജാവ് എന്നെ  പള്ളിയറകളിലേക്ക്  കൊണ്ട്  വന്നിരിക്കുന്നു .ഞങ്ങൾ  നിന്നിൽ  ഉല്ലസിച്ചാനന്ദിക്കും.
ഉത്തമഗീതം 1:4


1992 സെപ്റ്റംബർ  മാസം  നൂറോളം  ദൈവവേലക്കാർ ഓസ്ട്രേലിയായിൽ    മുന്നാഴ്ച കർത്താവിന്റെ  മുഖം  അന്വേഷിപ്പാൻ
ഒന്നിച്ചു കൂടി. അവർ ചിലവഴിച്ച  ദിവസങ്ങൾ  ഇപ്രകാരമായിരുന്നു .

1 )യേശുവിന്റെ  പാദപീഠ ത്തിലിരിക്കുക .
മാർത്തയെപ്പോലെ  തന്റേതായ പ്ളാനുകളുമായിട്ടല്ല മറിയത്തേപ്പോലെ പൂർണ്ണ  വിശ്രമത്തിൽ ഞങ്ങൾ അവന്റെ പാദപീഠ ത്തിലിരുന്നു.ഞങ്ങളുടേതായ എല്ലാ അദ്വാനങ്ങളിൽ നിന്നും സമ്പൂർണ്ണമായ വിശ്രമത്തിലായിരുന്നു ആ ദിവസങ്ങളിൽ.സാധാരണയായി 5  മിനിട്ട്  ദൈവസന്നിധിയിൽ ശാന്തമായിരിക്കുക എന്നത് ഞങ്ങൾക്ക്  വളരെ  പ്രയാസമായിരുന്നു. എന്നാൽ  പരിശുദ്ധാത്മാവിന്റെ  സ്പർശനത്തിനായി ഞങ്ങൾ  കാത്തിരുന്നു.

2 )കർത്താവിന്റെ  തേജസ്സിനെ  പ്രതിബിംബിക്കുക
പരിശുദ്ധാത്മാവിനാൽ  നയിക്കപ്പെട്ടപ്പോൾ  കർത്താവിന്റെ തേജസ്സിന്റെ  പ്രഭയിൽ ഞങ്ങൾക്ക്പാപബോധം  ഉണ്ടായി.ക്രിസ്തുവിന്റെ  അതേ  പ്രതിമയായി  ഞങ്ങളെ  രൂപാന്തരപ്പെടുത്തുന്ന ആത്മാവിന്റെ  വെളിച്ചത്തിൽ  ഞങ്ങൾ  അനുതപിച്ചു,അവന്റെ സ്വരൂപത്തോട്  ഞങ്ങളെ അനുരൂപരാക്കുന്ന ദൈവ പ്രവർത്തിക്കായി  ഞങ്ങളെത്തന്നെ  ഏല്പ്പിച്ചു കൊടുത്തു .ദൈവം ഞങ്ങളെ  വിളിച്ചതു അനേകം  അറിവുകൾ നൽകാനല്ല  പ്രത്യുത  തന്റെ പുത്രനായ  യേശുവിനോട് അനുരൂപരാക്കാനാണ്  എന്ന്  ഞങ്ങൾക്ക്  മനസ്സിലായി .
3 )പുതിയ  വീക്ഷണം
മനുഷ്യർ  നൽകുന്ന  വസ്തുതകളെ  അടിസ്ഥാനമാക്കി  വിലയിരുത്തുന്ന  സ്വഭാ വത്തിൽ  നിന്ന്  മോചിപ്പിച്ചു കർത്താവിന്റെ  കണ്ണുകളിലൂടെ  ഞങ്ങളെ,കുടുംബത്തെ , സഭയെ,രാജ്യത്തെ കാണുവാൻ  കർത്താവ്‌ ഞങ്ങളെ  പഠിപ്പിച്ചു.കർത്താവിന്റെ  മുഖത്തേക്ക്  തന്നേ  നോക്കിയപ്പോൽ  ഞങ്ങൾക്ക്  അവന്റെ ഹൃദയം  വെളിവായി.
4 )ക്രിസ്തുവുമായിട്ടുള്ള  സ്നേഹബന്ധം .
     ഞങ്ങളുടെ  ആത്മമണവാളനായ  കർത്താവുമായി   പള്ളിയറയിലുള്ള  കൂട്ടായ്മയിലേക്ക്   ഞങ്ങൾ നയിക്കപ്പെട്ടു.ഞങ്ങൾക്ക് നഷ്ടമായ ആദ്യ സ്നേഹത്തിലേക്കു
 ഞങ്ങൾ  മടങ്ങിവന്നു. ഞങ്ങളുടെ  സകല  ശുശ്രുഷകളുടെയും  കേന്ദ്ര ബിന്ദു
 യേശു മാത്രമായി .ദൈവസ്നേഹത്തിന്റെ  ആഴം  അവൻ  ഞങ്ങൾക്ക്
 വെളിപ്പെടുത്തി യപ്പോൾ  ഞങ്ങളുടെ ആരാധന  ജീവനും
ശക്തിയുമുളള തായി . അവനിൽ സദാ  വസിപ്പാൻ  ഞങ്ങൾ  ആഗ്രഹിച്ചു.
ഉത്തമാഗീതത്തിലെ  മണവാളനും  മണവാട്ടിയും  തമ്മിലുള്ള
സ്നേഹബന്ധം  ഞങ്ങൾക്ക്  ദൃഷ്ടാന്തമായി .കർത്താവു മായുള്ള
  ഈ  ആത്മ ബന്ധത്തിൽ  ജീവിക്കുവാൻ  ഞങ്ങളെ സമർപ്പിക്കുന്നു .

പ്രിയ  സ്നേഹിതാ  ഈ  സ്നേഹക്കൂട്ടായ്മയിലേക്ക്  യേശു  നിങ്ങളെ  വിളിക്കുന്നു ......

 പ്രാർത്ഥന:
സ്വർഗത്തിൽ എനിക്കാരു  ള്ളൂ  ? ഭൂമിയിലും  നിന്നെയല്ലാതെ  ഞാൻ  ഒന്നും
 ആഗ്രഹിക്കുന്നില്ല .കർത്താവെ  ഞാൻ  നിന്നെ   കാത്തിരിക്കുന്നു .ആമേൻ
   

                    

Sunday, September 22, 2013

അവരെ വിട്ടു കുറെ അങ്ങോട്ട്‌ ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4

അവരെ വിട്ടു  കുറെ അങ്ങോട്ട്‌  ചെന്നപ്പോൾ ഞാൻ  എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4

മണവാട്ടി  രാത്രിയിൽ  കാണുന്ന  സ്വപ്നത്തെക്കുറിച്ചാണ്  മൂന്നാം  അദ്ധ്യായം
 പ്രതിപാദിക്കുന്നത് . രാത്രിയിൽ പ്രാണപ്രിയനെ  അന്വേഷിക്കുമ്പോൾ
 കാണാതെ പോകുന്ന  അനുഭവം. എല്ലാംമറന്നു അവനെ  അന്വേഷിപ്പാൻ
 വീഥികളിലും  വിശാല സ്ഥലങ്ങളിലേക്കും  ഇറങ്ങി  നടന്നു.
കാണുന്നവരോടെല്ലാം  ഒരേ  ചോദ്യം നിങ്ങൾ  എന്റെ
പ്രാണപ്രിയനെ കണ്ടുവോ? എന്നാൽ എല്ലാവരെയും  വിട്ടു കുറേ
മുമ്പോട്ട്  ചെന്നപ്പോൾ  താൻ  സ്നേഹിക്കുന്ന ഇടയനെ
കണ്ടെത്തി.അവനെ  തന്റെ  ഭവനത്തിലേക്ക്‌  കൊണ്ടുവരുന്നത്
 വരേയും  അവനെ വിട്ടില്ല.

  രണ്ടാം  ഭാഗത്തിൽ എല്ലാവിധ മോടികളോടും കൂടെ  വരുന്ന
ശലോമോൻ  ദൃശ്യമാകുന്നു .യെരുശലേം  പുത്രിമാർ ശലോമോന്റെ
 മഹത്വം  വർണ്ണിക്കുന്നു .

സ്വപ്നത്തിൽ രണ്ടു  പേരെ  കാണുന്നു.ഒന്ന്  മണവാളനായ ക്രിസ്തു ,രണ്ട്‌
 ലോകത്തെ പ്രതിനിധാനം ചെയ്യുന്ന  ശലോമോൻ .നമ്മുടെ  ഹൃദയത്തോട്
 ചോദിക്കാം.എന്റെ  ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്
  നല്ലിടയനായ ക്രിസ്തുവോ? "കച്ചവടക്കാരന്റെ സകലവിധ സുഗന്ധ
ചൂർണങ്ങൾ ക്കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന ശലോമോനോ ?
ക്രിസ്തുവിനെ സ്നേഹിച്ച  യോഹന്നാൻ  പത്മോസിന്റെ  അനുഭവത്തിലും
തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്  അറുക്കപ്പെട്ട
കുഞ്ഞാടായ  ക്രിസ്തു തന്നെ  ആയിരുന്നു.

പ്രാർത്ഥന .
കർത്താവെ ഈ  ലോകത്തിന്റെ  മായ  കാഴ്ചകളിൽ  എന്റെ
 ഹൃദയം  മുങ്ങിപ്പോകാതെ നിന്നേ  മാത്രം  ധ്യാനിക്കുവാൻ  ഇന്നേ
 ദിവസം  എന്നെ  സഹായിക്കേണമേ . യേശുവേ  ഞാൻ  നിന്നെ
 സ്നേഹിക്കുന്നു .നിന്റെ  പിന്നാലെ  എന്നെ  വലിക്ക .
ആമേൻ.

        

Thursday, September 19, 2013

അവൻ എന്നെ വീഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു .ഉത്തമഗീതം 2 :4

അവൻ എന്നെ  വീഞ്ഞ് വീട്ടിലേക്ക്  കൂട്ടിക്കൊണ്ടു  വന്നു.
എന്റെ  മീതെ  അവൻ  പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു .ഉത്തമഗീതം  2 :4

യിസ്രായേലിൽ സന്ധ്യാ സമയങ്ങളിൽ  വിരുന്നു  ഒരു പതിവായിരുന്നു.
അതിഥികൾ  എല്ലാം അകത്തു പ്രവേശിച്ചു കഴിയുമ്പോൾ വീടിന്റെ
 നാഥൻ  വാതിൽ അടയ്ക്കും .ക്ഷണിക്കപ്പെട്ടവരെ
സ്വീകരിച്ചിരുന്നത് വെള്ളം കൊണ്ടും തൈലം  കൊണ്ടുമായിരുന്നു.
ചിലപ്പോൾ  വിരുന്നു സമയത്ത് വരുന്നവരെ വിശേഷമായ ഒരു
വസ്ത്രം അണിയിക്കും.വരുന്നവരെ അവരുടെ സ്ഥാനമാനങ്ങൾ
അനുസരിച്ചു ഇരുത്തി ബഹുമാനിക്കും.

   ശുലെംകാരിയെ മണവാളൻ  അവന്റെ വളരെ സ്വീകാര്യമായ വീഞ്ഞ്
വീട്ടിലേക്കു  ക്ഷണിച്ചു.  കർത്താവിന്റെ പ്രിയമക്കൾക്ക്  മാത്രമേ വീഞ്ഞ്
വീടിൻറെ  അനുഭവം  ലഭിക്കുകയുള്ളൂ. അവർ  ജയാളികളാണ് .നീതിയും
 സമാധാനവും  പരിശുദ്ധാത്മാവിൻ സന്തോഷവും അവർക്ക്
അനുഭവിക്കും.നിൻറെ സന്നിധിയിൽ എന്നും സന്തോഷവും വലത്തുഭാഗത്തു
എന്നും  പ്രമോദങ്ങളും ഉണ്ട്.നമ്മെ  വീഞ്ഞ് വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു
 തന്റെ സ്നേഹം പകർന്നു  നൽകുന്ന യേശുവിന്റെ സ്നേഹം വർണിക്കാൻ
 വാക്കുകൾ  കൊണ്ട്  സാധ്യമല്ല.
യിസ്രായേൽ  മക്കൾ  പാളയമടിച്ചിരുന്നത്  കൊടിക്കീഴിൽ  ആയിരുന്നു.മരുഭൂമിയിൽ ആയിരമായിരം കൂടാരങ്ങൾ  ഉണ്ടായിരുന്നു.ഒരാൾ  വഴി തെറ്റിപോയെന്നിരിക്കട്ടേ.അവൻ  ലക്ഷ്യ സ്ഥാനത്തേക്ക്  മടങ്ങിവന്നിരുന്നത്  താൻ ഏതു  കൊടിക്കീഴിലായിരുന്നോ  ആ കൊടി  കണ്ടിട്ടാണ്.ദൈവസ്നേഹത്തിൽ  നിന്ന്  അകന്നു  പോയ' ഒരുവൻ മടങ്ങിവരുന്നത്  കാൽവറി  ക്രൂശിൽ ഉയർത്തപ്പെട്ട സ്നേഹത്തിൻറെ കൊടിയെ  ലക്‌ഷ്യം  വച്ചാണ് .(യോഹ 3 :14)
ക്രൂശിൽ കർത്താവ്  കാണിച്ച മഹാസ്നേഹത്തെ ധ്യാനിച്ചു കൊണ്ട്  കർത്താവിന്റെ
മണവാട്ടിക്ക്  ഉറപ്പിച്ചു  പറയാം :എന്റെ മീതെ അവൻ  പിടിച്ചിരുന്ന  കൊടി  സ്നേഹമായിരുന്നു.

പ്രാർത്ഥന.
പിതാവേ  എന്നെ  സ്നേഹിച്ച  മഹാസ്നേഹത്തിനായി  സ്തോത്രം.
കർത്താവേ നിങ്കലേക്ക്‌  എന്നെ  ഇന്നേ ദിവസം  ആകർഷി ക്കേണമേ.
ഞാൻ നിന്നിൽ  വിശ്രമിക്കട്ടെ.നീ  എൻറെ  പ്രിയനാണ്.
എന്നോട്  സംസാരിക്കേണമേ.  
ആമേൻ .    
 

Sunday, September 15, 2013

എൻറെ പ്രിയൻ ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ ഇരിക്കുന്നു .ഉത്തമഗീതം 1:14

എൻറെ പ്രിയൻ ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ ഇരിക്കുന്നു .ഉത്തമഗീതം  1:14

 ദാവീദ്  രാജാവ്‌ ശൌലിനെ ഭയന്ന് ഒളിച്ചു പാർത്ത  സ്ഥലമാണ്‌ ഏൻഗെദി മരുഭൂമി.ഈ  മരുഭൂമിയിലെ ഒരു മരുപ്പച്ചയാണ്‌  ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് .ധാരാളം  ഔഷധ സസ്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു .
ഇവിടയുള്ള    മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലയാണ്  എൻറെ പ്രിയൻ .
ലോകജീവിതത്തിൽ കഠിനമായ ശോധനകളിലുടെ കടന്നു പോകുന്ന  ഒരുവന്  വിശ്രമവും സ്വസ്ഥതയും യേശുവിൽ നിന്ന് മാത്രമേ  ലഭിക്കുകയുള്ളൂ .
എന്റെ അടുക്കൽ വരുവീൻ ഞാൻ നിങ്ങൾക്ക് വിശ്രമം തരാമെന്നുള്ളത്  അവന്റെ  വാഗ്ദത്തം  ആണ് .മരുഭൂമിയിലെ വെയിലേറ്റു ഒരുവൻ  ഏൻഗെദി   മുന്തിരിത്തോട്ടത്തിലെ മയിലാഞ്ചിയുടെ ചുവട്ടിൽ വിശ്രമിക്കുന്ന കാഴ്ച എത്ര  ആശ്വാസപ്രദമാണ്.ധാരാളം  പൂക്കൾ  അവിടെയുണ്ട് .എന്നാൽ' ക്രിസ്തു അതിൻറെ മധ്യത്തിൽ   മയിലാഞ്ചിപ്പൂക്കുലയാണ് .

പ്രാർത്ഥന:
ഈ ലോകജീവിതത്തിൽ  ഞാൻ തളരുംപോൾ  യേശുവേ ഞാൻ അവിടുത്തെ
ചിറകിൻ  മറവിൽ  വിശ്രമിക്കട്ടെ.എന്നെ ആശ്വസിപ്പിക്കേണമേ .
ഇന്നേ   ദിവസം മുഴുവൻ നിൻറെ  തണലിൽ  ഞാൻ വസിക്കട്ടെ....
ആമേൻ  


മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5


*നിങ്ങളുടെ  പേര്  ചേർത്തു  വായിക്കുക.

 നമ്മുടെ ആത്മകണ്ണുകൾ കൊണ്ട്  മുന്തിരിത്തോട്ടത്തിൽ നിന്ന്  കയറിവരുന്ന മണവാളനെ  കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ  നമുക്ക്  ദർശിക്കാം.
പെട്ടന്ന്  അവർ    കാഴ്ച കണ്ടു ...ഒന്നല്ല  ഇതാ രണ്ടു പേർ വളരെ ദൂരെ നിന്ന് വരുന്നു.

തോഴിമാർ ആവേശത്തോടെ  ആരാഞ്ഞു ....ആരാണീ  രണ്ടു  പേർ ?മണവാളനും  പിന്നെ?
മരുഭൂമിയിൽ നിന്ന്  തന്റെ  പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?

ഇതാ അത് മറ്റാരുമല്ല ,മണവാളന്റെ  മാർവിൽ അവന്റെ ഹൃദയസ്പന്ദനങ്ങളെ  കേട്ടു കൊണ്ട്
ചാരിവരുന്നോരിവൾ( ) മറ്റാരുമല്ല *.............. തന്നേ .

മറ്റൊരുവൾ ചക്രവാളത്തിലേക്ക്  നോക്കി  കയറിവരുന്നവർ  ആരെന്നു  ഉറപ്പു വരുത്തി.
അതെ!! അതെ !! നീ  പറഞ്ഞത്  ശരി  തന്നെ .അത് *..................തന്നേ.

താൻ   മരുഭൂമിയിൽ തന്റെ പ്രിയനായ  യേശുവിന്റെ  മാർവിൽ അവൾ( ) വിശ്രമിക്കുന്നു .

മൂന്നാമത്  ഒരുവൾ  പറഞ്ഞു .അത് *..................... തന്നേ .......ഉറപ്പാണ്‌ .

  മരുഭൂയാത്രയിൽ  അവൾക്ക്  ചാരുവാൻ തൻറെ  പ്രിയനായ  യേശുവല്ലാതെ  മറ്റാരുമില്ല.

  അവന്റെ ഇടംകൈ  എന്റെ  തലയിൻ  കീഴിൽ ഇരിക്കട്ടെ.അവന്റെ വലംകൈ എന്നെ ആശ്ലേഷി ക്കട്ടെ

  പ്രാർത്ഥന :
കർത്താവെ അവിടുത്തേ  മാർവിൽ ചാരിയിരുന്ന  യോഹന്നാനെ പോലെ ഇന്നേ ദിവസം അങ്ങയിൽ വിശ്രമിക്കാൻ' എന്നെ സഹായിക്കേണമേ .യേശുവേ ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു  .
  ആമേൻ .


**സമാഹൃതം 


എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ .പതിനായിരം പേരിൽ അതിശ്രേഷ്ടൻ തന്നേ .ഉത്തമഗീതം 5:10





അവൻ പിതാവിൻറെ മടിയിൽ നിന്ന്  ഈ ലോകത്തിലേക്ക്‌ വന്നു.നാം ദൈവമക്കളാകേണ്ടതിനു അവൻ മനുഷ്യനായി.അവൻ കാലവസ് ഥ വ്യതിയാനങ്ങൾ ,പ്രകൃതി ക്ഷോഭങ്ങൾ ഇല്ലാത്ത സ്വർഗത്തിൽ നിന്ന് ഈ  താണ ഭൂമിയിൽ വന്നു .
അവൻ ദരിദ്രനായിരുന്നു.അവനു ധനമോ ഉന്നത വിദ്യാഭ്യാസമോ ഇല്ലായിരുന്നു.ശൈശവത്തിൽ അവൻ ഒരു രാജാവിനെ ഭയചകിതനാക്കി .ബാല്യത്തിൽ അവൻ  പണ്ഡിതന്മാരോട് സംസാരിച്ചു .പ്രകൃതി ശക്തികളുടെ മേൽ യേശു അധികാരമുള്ളവനായിരുന്നു.അവൻ  കാറ്റിനേയും കടലിനേയും ശാന്തമാക്കി.
യേശു അനേക രോഗികളെ മരുന്നു കൂടാതെ സൌഖ്യമാക്കി.അവൻ പുസ്തകം ഒന്നും
എഴുതിയില്ല.എന്നാൽ യാതൊരു  ഗ്രന്ഥശാലക്കും ഉൾക്കൊള്ളാൻ കഴിയാത്തത്ര പുസ്‌തകങ്ങള്‍
 അവനെക്കുറിച്ച് എഴുതപെട്ടു.അവൻ  പാട്ട്  ഒന്നും എഴുതിയില്ല.എന്നാൽ അവനെക്കുറിച്ചു അസംഖ്യം  ഗാനങ്ങൾ രചിക്കപ്പെട്ടു.അവൻ  വിദ്യാഭ്യാസ
സ്ഥാപനങ്ങൾ ഒന്നും സ്ഥാപിച്ചില്ല.എന്നാൽ അവനു ധാരാളംശിഷ്യന്മാരുണ്ട് .
അവൻ മനശാസ്ത്രം അഭ്യസിച്ചിട്ടില്ല,എന്നാൽ  ആയിരമായിരം മുറിവേറ്റ
ഹൃദയങ്ങളെ അവൻ സൌഖ്യമാക്കി .അവൻ ഒരു സൈന്യത്തെ തിരഞ്ഞെടുത്തില്ല.
എന്നാൽ അവൻ സ്നേഹത്താൽ അനേക ഹൃദയങ്ങളെ  കീഴടക്കി.
അനേകർ ജീവിച്ചു, മരിച്ചു എന്നാൽ യേശു എന്നേക്കും ജീവിക്കുന്നു.പിശാചിന് അവനെ തോല്പിക്കാൻ കഴിഞ്ഞില്ല.മരണത്തിനു അവനെ ഇല്ലാതാക്കുവാനോ കല്ലറക്ക് അവനെ പിടിച്ചു വെക്കുവാനോ സാധിച്ചില്ല.
അവൻ തന്റെ  രാജവസ്ത്രം മാറ്റി ഒരു ദാസന്റെ വേഷം ധരിച്ചു.എത്രത്തോളം ?
അവൻ മറ്റൊരുവന്റെ പുൽത്തൊഴുത്തിൽ കിടത്തപ്പെട്ടു.മറ്റൊരുവന്റെ തോണിയിൽ സഞ്ചരിച്ചു.മറ്റൊരുവന്റെ കഴുതപ്പുറത്ത് യാത്ര ചെയ്തു .എന്തിനേറെ ?
അവൻ  മറ്റൊരുവന്റെ  കല്ലറയിൽ സംസ്കരിക്കപ്പെട്ടു .
അവൻ  ഇന്നും    ജീവിക്കുന്നു .യേശുവേ നന്ദി ,സ്തോത്രം.ഹല്ലേ ലുയ്യ ..

പ്രാർത്ഥന :
യേശുവേ  നീ  എന്നെ തേടി  വന്നതിനായി  ഞാൻ  നിന്നെ  സ്തുതിക്കുന്നു.
ഞാൻ നിന്റെ മുൻപിൽ എന്നെ താഴ്ത്തി സമർപ്പിക്കുന്നു .
ഞാൻ  അങ്ങയെ  മഹത്വപ്പെടുത്തുന്നു .
ആമേൻ ....
(selected)

ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ  താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

 ആരാണ്  മേല്പറഞ്ഞ വചനത്തിലെ പുഷ്പം ?താമരപൂവ് ?മണവാട്ടിയാണ്  എന്ന്
അനേകർ  അഭിപ്രായപെടുന്നു.എന്നാൽ ഗാനങ്ങളിൽ നാം പാടുന്നു ക്രിസ്തുവാണ്
ശാരോൻ പനിനീർപൂവ്.....

സൌന്ദര്യത്തിന്റെ പൂർണതയായ സീയോനിൽ നിന്ന് പ്രകാശിക്കുന്ന കർത്താവ്
തന്നെയാണ് ശാരോൻ പനിനീർപുഷ്‌പം.അവന്റെ ദിവ്യ  സൌന്ദര്യത്തെ ആർക്കു
വർണ്ണിക്കുവാൻ കഴിയും?
എന്നാൽ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ശുലേമിയുടെ മുഖത്ത്
പ്രതിഫലിച്ച തേജസ്സ് കേദാർ കൂടാരം പോലെ കറുത്തിരുണ്ടവളെ രൂപാന്തരപ്പെ ടുത്തി.

അവൾ ഇപ്രകാരം പാടി :
    ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമരപൂവും ആകുന്നു  ...

"ഇന്നു പ്രഭാതത്തിൽ നമ്മുടെ ആത്മമണവാളന്റെ മുഖത്തേക്ക്  തന്നേ നോക്കാം.
അവന്റെ തേജസ്സിനെ കണ്ണാടി പോലെ  പ്രതിബിംബിച്ചു കൊണ്ട്  ഈ ദിവസം
നമുക്കാരംഭിക്കാം".

പ്രാർത്ഥിക്കാം :
കർത്താവേ  നീ  തന്ന  ശുഭ്ര വസ്ത്രത്തിലേക്കല്ല ,അവിടുത്തേ മുഖത്തേക്ക്  തന്നേ
ഞാൻ  നോക്കുന്നു .കർത്താവേ  നീ തന്ന  കിരീടത്തിലേക്കല്ല :
അവിടുത്തെ മുറിവേറ്റ  കരങ്ങളിലേക്ക്  തന്നേ  എൻറെ  ദൃഷ്ടി  ഞാൻ
ഉറപ്പിക്കട്ടെ. .  ആമേൻ