Monday, September 23, 2013

രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ട് വന്നിരിക്കുന്നു .ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4

രാജാവ് എന്നെ  പള്ളിയറകളിലേക്ക്  കൊണ്ട്  വന്നിരിക്കുന്നു .ഞങ്ങൾ  നിന്നിൽ  ഉല്ലസിച്ചാനന്ദിക്കും.
ഉത്തമഗീതം 1:4


1992 സെപ്റ്റംബർ  മാസം  നൂറോളം  ദൈവവേലക്കാർ ഓസ്ട്രേലിയായിൽ    മുന്നാഴ്ച കർത്താവിന്റെ  മുഖം  അന്വേഷിപ്പാൻ
ഒന്നിച്ചു കൂടി. അവർ ചിലവഴിച്ച  ദിവസങ്ങൾ  ഇപ്രകാരമായിരുന്നു .

1 )യേശുവിന്റെ  പാദപീഠ ത്തിലിരിക്കുക .
മാർത്തയെപ്പോലെ  തന്റേതായ പ്ളാനുകളുമായിട്ടല്ല മറിയത്തേപ്പോലെ പൂർണ്ണ  വിശ്രമത്തിൽ ഞങ്ങൾ അവന്റെ പാദപീഠ ത്തിലിരുന്നു.ഞങ്ങളുടേതായ എല്ലാ അദ്വാനങ്ങളിൽ നിന്നും സമ്പൂർണ്ണമായ വിശ്രമത്തിലായിരുന്നു ആ ദിവസങ്ങളിൽ.സാധാരണയായി 5  മിനിട്ട്  ദൈവസന്നിധിയിൽ ശാന്തമായിരിക്കുക എന്നത് ഞങ്ങൾക്ക്  വളരെ  പ്രയാസമായിരുന്നു. എന്നാൽ  പരിശുദ്ധാത്മാവിന്റെ  സ്പർശനത്തിനായി ഞങ്ങൾ  കാത്തിരുന്നു.

2 )കർത്താവിന്റെ  തേജസ്സിനെ  പ്രതിബിംബിക്കുക
പരിശുദ്ധാത്മാവിനാൽ  നയിക്കപ്പെട്ടപ്പോൾ  കർത്താവിന്റെ തേജസ്സിന്റെ  പ്രഭയിൽ ഞങ്ങൾക്ക്പാപബോധം  ഉണ്ടായി.ക്രിസ്തുവിന്റെ  അതേ  പ്രതിമയായി  ഞങ്ങളെ  രൂപാന്തരപ്പെടുത്തുന്ന ആത്മാവിന്റെ  വെളിച്ചത്തിൽ  ഞങ്ങൾ  അനുതപിച്ചു,അവന്റെ സ്വരൂപത്തോട്  ഞങ്ങളെ അനുരൂപരാക്കുന്ന ദൈവ പ്രവർത്തിക്കായി  ഞങ്ങളെത്തന്നെ  ഏല്പ്പിച്ചു കൊടുത്തു .ദൈവം ഞങ്ങളെ  വിളിച്ചതു അനേകം  അറിവുകൾ നൽകാനല്ല  പ്രത്യുത  തന്റെ പുത്രനായ  യേശുവിനോട് അനുരൂപരാക്കാനാണ്  എന്ന്  ഞങ്ങൾക്ക്  മനസ്സിലായി .
3 )പുതിയ  വീക്ഷണം
മനുഷ്യർ  നൽകുന്ന  വസ്തുതകളെ  അടിസ്ഥാനമാക്കി  വിലയിരുത്തുന്ന  സ്വഭാ വത്തിൽ  നിന്ന്  മോചിപ്പിച്ചു കർത്താവിന്റെ  കണ്ണുകളിലൂടെ  ഞങ്ങളെ,കുടുംബത്തെ , സഭയെ,രാജ്യത്തെ കാണുവാൻ  കർത്താവ്‌ ഞങ്ങളെ  പഠിപ്പിച്ചു.കർത്താവിന്റെ  മുഖത്തേക്ക്  തന്നേ  നോക്കിയപ്പോൽ  ഞങ്ങൾക്ക്  അവന്റെ ഹൃദയം  വെളിവായി.
4 )ക്രിസ്തുവുമായിട്ടുള്ള  സ്നേഹബന്ധം .
     ഞങ്ങളുടെ  ആത്മമണവാളനായ  കർത്താവുമായി   പള്ളിയറയിലുള്ള  കൂട്ടായ്മയിലേക്ക്   ഞങ്ങൾ നയിക്കപ്പെട്ടു.ഞങ്ങൾക്ക് നഷ്ടമായ ആദ്യ സ്നേഹത്തിലേക്കു
 ഞങ്ങൾ  മടങ്ങിവന്നു. ഞങ്ങളുടെ  സകല  ശുശ്രുഷകളുടെയും  കേന്ദ്ര ബിന്ദു
 യേശു മാത്രമായി .ദൈവസ്നേഹത്തിന്റെ  ആഴം  അവൻ  ഞങ്ങൾക്ക്
 വെളിപ്പെടുത്തി യപ്പോൾ  ഞങ്ങളുടെ ആരാധന  ജീവനും
ശക്തിയുമുളള തായി . അവനിൽ സദാ  വസിപ്പാൻ  ഞങ്ങൾ  ആഗ്രഹിച്ചു.
ഉത്തമാഗീതത്തിലെ  മണവാളനും  മണവാട്ടിയും  തമ്മിലുള്ള
സ്നേഹബന്ധം  ഞങ്ങൾക്ക്  ദൃഷ്ടാന്തമായി .കർത്താവു മായുള്ള
  ഈ  ആത്മ ബന്ധത്തിൽ  ജീവിക്കുവാൻ  ഞങ്ങളെ സമർപ്പിക്കുന്നു .

പ്രിയ  സ്നേഹിതാ  ഈ  സ്നേഹക്കൂട്ടായ്മയിലേക്ക്  യേശു  നിങ്ങളെ  വിളിക്കുന്നു ......

 പ്രാർത്ഥന:
സ്വർഗത്തിൽ എനിക്കാരു  ള്ളൂ  ? ഭൂമിയിലും  നിന്നെയല്ലാതെ  ഞാൻ  ഒന്നും
 ആഗ്രഹിക്കുന്നില്ല .കർത്താവെ  ഞാൻ  നിന്നെ   കാത്തിരിക്കുന്നു .ആമേൻ
   

                    

No comments:

Post a Comment