Thursday, September 19, 2013

അവൻ എന്നെ വീഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു .ഉത്തമഗീതം 2 :4

അവൻ എന്നെ  വീഞ്ഞ് വീട്ടിലേക്ക്  കൂട്ടിക്കൊണ്ടു  വന്നു.
എന്റെ  മീതെ  അവൻ  പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു .ഉത്തമഗീതം  2 :4

യിസ്രായേലിൽ സന്ധ്യാ സമയങ്ങളിൽ  വിരുന്നു  ഒരു പതിവായിരുന്നു.
അതിഥികൾ  എല്ലാം അകത്തു പ്രവേശിച്ചു കഴിയുമ്പോൾ വീടിന്റെ
 നാഥൻ  വാതിൽ അടയ്ക്കും .ക്ഷണിക്കപ്പെട്ടവരെ
സ്വീകരിച്ചിരുന്നത് വെള്ളം കൊണ്ടും തൈലം  കൊണ്ടുമായിരുന്നു.
ചിലപ്പോൾ  വിരുന്നു സമയത്ത് വരുന്നവരെ വിശേഷമായ ഒരു
വസ്ത്രം അണിയിക്കും.വരുന്നവരെ അവരുടെ സ്ഥാനമാനങ്ങൾ
അനുസരിച്ചു ഇരുത്തി ബഹുമാനിക്കും.

   ശുലെംകാരിയെ മണവാളൻ  അവന്റെ വളരെ സ്വീകാര്യമായ വീഞ്ഞ്
വീട്ടിലേക്കു  ക്ഷണിച്ചു.  കർത്താവിന്റെ പ്രിയമക്കൾക്ക്  മാത്രമേ വീഞ്ഞ്
വീടിൻറെ  അനുഭവം  ലഭിക്കുകയുള്ളൂ. അവർ  ജയാളികളാണ് .നീതിയും
 സമാധാനവും  പരിശുദ്ധാത്മാവിൻ സന്തോഷവും അവർക്ക്
അനുഭവിക്കും.നിൻറെ സന്നിധിയിൽ എന്നും സന്തോഷവും വലത്തുഭാഗത്തു
എന്നും  പ്രമോദങ്ങളും ഉണ്ട്.നമ്മെ  വീഞ്ഞ് വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു
 തന്റെ സ്നേഹം പകർന്നു  നൽകുന്ന യേശുവിന്റെ സ്നേഹം വർണിക്കാൻ
 വാക്കുകൾ  കൊണ്ട്  സാധ്യമല്ല.
യിസ്രായേൽ  മക്കൾ  പാളയമടിച്ചിരുന്നത്  കൊടിക്കീഴിൽ  ആയിരുന്നു.മരുഭൂമിയിൽ ആയിരമായിരം കൂടാരങ്ങൾ  ഉണ്ടായിരുന്നു.ഒരാൾ  വഴി തെറ്റിപോയെന്നിരിക്കട്ടേ.അവൻ  ലക്ഷ്യ സ്ഥാനത്തേക്ക്  മടങ്ങിവന്നിരുന്നത്  താൻ ഏതു  കൊടിക്കീഴിലായിരുന്നോ  ആ കൊടി  കണ്ടിട്ടാണ്.ദൈവസ്നേഹത്തിൽ  നിന്ന്  അകന്നു  പോയ' ഒരുവൻ മടങ്ങിവരുന്നത്  കാൽവറി  ക്രൂശിൽ ഉയർത്തപ്പെട്ട സ്നേഹത്തിൻറെ കൊടിയെ  ലക്‌ഷ്യം  വച്ചാണ് .(യോഹ 3 :14)
ക്രൂശിൽ കർത്താവ്  കാണിച്ച മഹാസ്നേഹത്തെ ധ്യാനിച്ചു കൊണ്ട്  കർത്താവിന്റെ
മണവാട്ടിക്ക്  ഉറപ്പിച്ചു  പറയാം :എന്റെ മീതെ അവൻ  പിടിച്ചിരുന്ന  കൊടി  സ്നേഹമായിരുന്നു.

പ്രാർത്ഥന.
പിതാവേ  എന്നെ  സ്നേഹിച്ച  മഹാസ്നേഹത്തിനായി  സ്തോത്രം.
കർത്താവേ നിങ്കലേക്ക്‌  എന്നെ  ഇന്നേ ദിവസം  ആകർഷി ക്കേണമേ.
ഞാൻ നിന്നിൽ  വിശ്രമിക്കട്ടെ.നീ  എൻറെ  പ്രിയനാണ്.
എന്നോട്  സംസാരിക്കേണമേ.  
ആമേൻ .    
 

No comments:

Post a Comment