Sunday, September 15, 2013

മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5


*നിങ്ങളുടെ  പേര്  ചേർത്തു  വായിക്കുക.

 നമ്മുടെ ആത്മകണ്ണുകൾ കൊണ്ട്  മുന്തിരിത്തോട്ടത്തിൽ നിന്ന്  കയറിവരുന്ന മണവാളനെ  കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ  നമുക്ക്  ദർശിക്കാം.
പെട്ടന്ന്  അവർ    കാഴ്ച കണ്ടു ...ഒന്നല്ല  ഇതാ രണ്ടു പേർ വളരെ ദൂരെ നിന്ന് വരുന്നു.

തോഴിമാർ ആവേശത്തോടെ  ആരാഞ്ഞു ....ആരാണീ  രണ്ടു  പേർ ?മണവാളനും  പിന്നെ?
മരുഭൂമിയിൽ നിന്ന്  തന്റെ  പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?

ഇതാ അത് മറ്റാരുമല്ല ,മണവാളന്റെ  മാർവിൽ അവന്റെ ഹൃദയസ്പന്ദനങ്ങളെ  കേട്ടു കൊണ്ട്
ചാരിവരുന്നോരിവൾ( ) മറ്റാരുമല്ല *.............. തന്നേ .

മറ്റൊരുവൾ ചക്രവാളത്തിലേക്ക്  നോക്കി  കയറിവരുന്നവർ  ആരെന്നു  ഉറപ്പു വരുത്തി.
അതെ!! അതെ !! നീ  പറഞ്ഞത്  ശരി  തന്നെ .അത് *..................തന്നേ.

താൻ   മരുഭൂമിയിൽ തന്റെ പ്രിയനായ  യേശുവിന്റെ  മാർവിൽ അവൾ( ) വിശ്രമിക്കുന്നു .

മൂന്നാമത്  ഒരുവൾ  പറഞ്ഞു .അത് *..................... തന്നേ .......ഉറപ്പാണ്‌ .

  മരുഭൂയാത്രയിൽ  അവൾക്ക്  ചാരുവാൻ തൻറെ  പ്രിയനായ  യേശുവല്ലാതെ  മറ്റാരുമില്ല.

  അവന്റെ ഇടംകൈ  എന്റെ  തലയിൻ  കീഴിൽ ഇരിക്കട്ടെ.അവന്റെ വലംകൈ എന്നെ ആശ്ലേഷി ക്കട്ടെ

  പ്രാർത്ഥന :
കർത്താവെ അവിടുത്തേ  മാർവിൽ ചാരിയിരുന്ന  യോഹന്നാനെ പോലെ ഇന്നേ ദിവസം അങ്ങയിൽ വിശ്രമിക്കാൻ' എന്നെ സഹായിക്കേണമേ .യേശുവേ ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു  .
  ആമേൻ .


**സമാഹൃതം 


2 comments: