Sunday, December 16, 2018

..I ate my honeycomb with my honey; I drank my wine with my milk. Song of Songs 5:1


It was the time when Hitler was persecuting thousands in Ravensbruck concentration camp in Germany. Corrie Ten Boom and her sister Betsy were arrested for helping the Jews. They suffered atrociously along with other women in the camp.

After some time, some of them became weak due to high fever. Betsy also became weak. The bottle of vitamin K which was with them had just few drops remaining. This was the medicine which gave them much strength.
Betsy who loved God and others, told her sister Corrie; “you give this vitamin to all those are weak”. But this was strange to Corrie Ten Boom. She said to herself; ”I know the incident of the widow of Zarephath, centuries before. But will that happen now?”
However, she administered drops of vitamin from that bottle to all. It continued for many days! She wanted to know from where it came and for that reason she carefully examined that brown bottle. But amazingly every day God was working miraculously. The weak started getting strengthened.
Then one day, a guard who felt compassion on them started giving them medicines in secret. Corrie thought in her heart, “I will administer the new medicine after the one with me is completely exhausted.” But that day she could get not even a drop from that bottle!
The God of Elijah is still working. The Word of God is promising the daily bread. “Man shall not live by bread alone, but by every Word that comes forth from the mouth of God”. Matthew 4:4

Prayer: Heavenly Father, Today give us the bread we need. Satisfy us with the Manna which is Your Word. In the name of Jesus Himself. Amen.


Wednesday, December 12, 2018

..ഞാന്‍ എന്‍റെ തേന്‍കട്ട തേനോടുകൂടെ തിന്നും എന്‍റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു. ഉത്തമഗീതം 5:1



ജർമ്മനിയിലെ റാവൻ ബ്രൂക്ക് ജയിലിൽ ഹിറ്റ്ലർ അനേകായിരങ്ങളെ പീഡിപ്പിച്ച കാലം. യഹൂദൻമാരെ സഹായിച്ചതിന്റെ പേരിൽ കോറി ടെൻ ബൂമിനെയും സഹോദരി ബെറ്റ്സിയെയും അറസ്റ്റ് ചെയ്തു. തടവറയിൽ അനേകം സ്ത്രീകളോടൊപ്പം അവർ യാതന അനുഭവിച്ചു.

ചില നാളുകൾ കഴിഞ്ഞപ്പോൾ അവരിൽ അനേകർ കഠിനമായ പനിയാൽ തളർന്ന് അവശരായി. ബെറ്റ്സിയും ക്ഷീണിതയായി.അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന വിറ്റാമിൻ K ബോട്ടിലിൽ ഏതാനും ചില തുള്ളികൾ മാത്രം അവശേഷിച്ചു.അതവർക്ക് ബലം നൽകിയ ഔഷധമായിരുന്നു.

ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിച്ചിരുന്ന ബെറ്റ് സി, തന്റെ സഹോദരിയോട് പറഞ്ഞു. നീ തളർന്നു കിടക്കുന്ന എല്ലാവർക്കും ഈ കുപ്പിയിലെ വിറ്റാമിൻ നല്കുക.എന്നാൽ കോറി ടെൻ ബൂമിന് അത് വിചിത്രമായി തോന്നി.  "നൂറ്റാണ്ടുകൾക്ക് മുൻപ് സാരെഫാത്തിലെ വിധവയ്ക്ക് ഉണ്ടായ അനുഭവം എനിക്ക് നന്നായി അറിയാം".എന്നാൽ അത് ഇവിടെ സംഭവിക്കുമോ?

അവൾ ആ കുപ്പിയിൽ നിന്ന് എല്ലാവർക്കും വിറ്റമിൻ തുള്ളികൾ പകർന്നു നല്കി. അനേക ദിവസങ്ങൾ അത് തുടർന്നു. ഇതെവിടെനിന്ന് വരുന്നു എന്നറിയാൻ അവൾ ബ്രൗൺ നിറത്തിലുള്ള കുപ്പി വളരെ ശ്രദ്ധിച്ചു നോക്കി.എന്നാൽ അത്ഭുതം. ദൈവം എല്ലാ ദിവസവും പ്രവർത്തിച്ചു. ക്ഷീണിതരായി കിടന്നവർ ബലം പ്രാപിച്ചു തുടങ്ങി.

അങ്ങനെ ഒരു ദിവസം, അവരോട് കരുണ തോന്നിയ ഗാർഡ് ചില മരുന്നുകൾ രഹസ്യമായി അവർക്ക് നല്കി. കോറി ടെൻ ബൂം ഹൃദയത്തിൽ ചിന്തിച്ചു. "ഈ കുപ്പിയിലെ മരുന്ന് തീർത്തതിനു ശേഷം ഇപ്പോൾ ലഭിച്ചത് കൊടുത്തു തുടങ്ങാം. എന്നാൽ അന്ന് ആ കുപ്പിയിൽ നിന്ന് ഒരു തുള്ളി പോലും ലഭിച്ചില്ല.

ഏലിയാവിന്റെ ദൈവം ഇന്നും പ്രവർത്തിക്കുന്നു. ദൈവവചനം ദിവസേന നമുക്ക് അന്നന്നുള്ള അപ്പം വാഗ്ദത്തം ചെയ്യുന്നു." മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകലവചനം കൊണ്ടും "ജീവിക്കുന്നു
 മത്തായി 4:4.

പ്രാർത്ഥന:- സ്വർഗ്ഗസ്ഥനായ പിതാവേ, ഇന്നേ ദിവസം ജീവിക്കാനാവശ്യമായ അപ്പം ഞങ്ങൾക്ക് നല്കേണമേ. ദൈവവചനമാകുന്ന മന്ന കൊണ്ട് ഞങ്ങളെ തൃപ്തരാക്കേണമേ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ.

Tuesday, December 11, 2018

....We will exult and rejoice in you; ...Song of Songs 1:4



Christian life is always joyful to the one who walks in the fellowship with the Lord Jesus. But God desires us to grow into the full stature of Christ in all things.

1. Delighting in the Lord: .. ‘The king has brought me into his chambers. We will exult and rejoice in you..’. Song of Songs1:4

2. Resting in the Lord: ‘Tell me, you whom my soul loves, where you pasture your flock,
where you make it lie down at noon; ‘Song of Songs1:7

3. Working in the Lord: ‘let us go out early to the vineyards and see whether the vines have budded, whether the grape blossoms have opened and the pomegranates are in bloom.There I will give you my love.’ Song of Songs7:12

4.Waiting for the Lord: ‘Make haste, my beloved, and be like a gazelle or a young stag on the mountains of spices’. ’ Song of Songs 8:14

Send out Your light and Your truth; upon Your servant;
O Lord my exceeding joy let me rejoice in You
Just as the deer pants for the streams
Just as the rain bird longs for a rain
And just as a parched land for water
So do I long after You
In the banquet hall, and in the chamber
Let Your servant forever behold Your face
And rejoice all through the life



Wednesday, December 5, 2018

O my beloved, I have laid up for you, new as well as old.. Song of Songs7:13


The life of George Herbert, the musician was not fruitful by human standards. At the age of 39 he left the world for being with the Lord whom he loved, as he served in 2 churches. The size of his congregation was less than 100.

As his days of departure drew near, he handed a small diary to his friend Ferrer and said, “This may be useful to someone.” It was a collection of 167 songs. These songs gave spiritual strength to thousands.
The small things which we do in our lives might be beneficial to many.
The question which our Lord might be asking always is: “What do you have in your hand?” Mark 6:38

Prayer: Lord, help me to transact with the talent which you have given me. Let my goal always be the glory of your name. Amen.






എന്റെ പ്രിയാ, ഞാൻ നിനക്കായി ...പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു. ഉത്തമഗീതം 7:14



George herbert എന്ന ക്രിസ്തീയ സംഗീതജ്ഞന്റെ ജീവിതം മാനുഷിക ദൃഷ്ടിയിൽ വലിയ ഫലം കാണാത്തതായിരുന്നു. 39 മത്തെ വയസ്സിൽ താൻ പ്രിയംവച്ച കർത്താവിന്റെ അടുക്കലേക്ക് കടന്നു പോയ അദ്ദേഹം രണ്ടു സഭകളിൽ ശുശ്രൂഷിച്ചു.അതും 100-പേരിൽ താഴെ മാത്രം അംഗസംഖ്യയുള്ളത്.

തന്റെ മരണ സമയം അടുത്തപ്പോൾ സുഹൃത്തായ ഫെററിന്റെ കൈയ്യിൽ ഒരു ചെറിയ ഡയറി കൈമാറിയിട്ട് അദ്ദേഹം പറഞ്ഞു. " ഇത് ആർക്കെങ്കിലും ഉപകാരപ്പെടുമായിരിക്കും " 167 ഗാനങ്ങൾ അടങ്ങിയ ഒരു ചെറിയ പദ്യസമാഹാരം. പിന്നീട് ആയിരങ്ങൾക്ക് ആത്മീയ ബലം പകർന്നു നല്കിയ ഗാനങ്ങളായിരുന്നു അത്.

നമ്മുടെ അനുദിന ജീവിതത്തിൽ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ പിന്നീട് അനേകർക്ക് പ്രയോജനമായി ഭവിച്ചേക്കാം.

കർത്താവിന്റെ ചോദ്യം എപ്പോഴും - നിന്റെ കൈയ്യിൽ എന്തുണ്ട്? എന്നായിരിക്കും.
mark 6:38

കർത്താവേ നീ എനിക്ക് നല്കിയ ഒരു താലന്ത് വ്യാപാരം ചെയ്യാൻ എന്നെ സഹായിക്കണമേ. അവിടത്തെ നാമ മഹത്വം എപ്പോഴും എന്റെ ലക്ഷ്യമായിരിക്കട്ടെ. ആമേൻ.

Monday, December 3, 2018

WHILE THE KING WAS ON HIS COUCH MY NARD GAVE FORTH ITS FRAGRANCE: (Song of Songs 1:12)


Christian life is a deep relation with God. In fact the first command in the Scriptures is that we must love the Lord with all of the heart, all of the mind, all of the spirit and all of the strength. That love has a growth.

The Mary of Bethany was a person who loved Jesus from the depth of her heart. We read in the Scriptures that she grew step by step in this love.

1. First love. She kept listening to the Word sitting at the feet of Jesus. Luke 10:39

2. Growing love: “Now when Mary came to where Jesus was and saw Him, she fell at His feet, saying to Him, “Lord, if You had been here, my brother would not have died”. John 11:32

3. Mature love: “Then Mary took a pound of expensive ointment made from pure nard, and anointed the feet of Jesus and wiped His feet with her hair. The house was filled with the fragrance of the perfume.” John 12:3

Prayer: Lord Jesus, I pray that I may be able to sit near your feet even in the midst of all tribulations. But lead me today to that love, where my life itself may be poured out as a drink offering at your feet.

BEHOLD YOU ARE BEAUTIFUL, MY BELOVED, TRULY DELIGHTFUL (Song of Songs 1:16)



At the heat of the day, as usual the Samaritan woman walked to the well. She was walking with that empty vessel for many years. That empty vessel describes clearly the state of her heart. With an empty heart, as she was running to have her thirst quenched, only leading to aggravated thirst; nothing else happened. It is many years since she started walking with that empty vessel for six men.


But, today as opposed to the usual, there is a Jew sitting by the well. The conversation which ensued while she was filling her empty vessel, led her heart to the fountain of living water, and there all her thirst was completely quenched. As she received a new heart and new feet, she ran back to her village with feet like that of a deer. But before that she left that vessel there. As a replacement she received a filled heart. There she received her perfect spiritual bridegroom, purely by grace.


Centuries before, Rebecca carrying a vessel on her shoulder to the well was definitely blessed. For, she received Isaac the son of Abraham as her bridegroom.


But, the Samaritan woman who had lost all the hopes in her life received the saviour and the creator of the world, the Christ as her bridegroom. Emptiness is over; there is no more loneliness now.


The experience the deer which was seeking the streams of water; that same experience...


Prayer: Lord Jesus, fill my empty heart as you join it to your heart which is the fountain of living water. Amen.


Song: “I come as a deer

Water streams I search

O Love, never emptying Love,

I come with an unquenchable thirst”


Friday, November 30, 2018

രാജാവ് ഭക്ഷണത്തിനിരിക്കുമ്പോള്‍ എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. ഉത്തമഗീതം 1:12


ക്രിസ്തീയ ജീവിതം ദൈവത്തോടുള്ള ആഴമായ സ്നേഹബന്ധമാണ്. എന്നാൽ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ വേണം നാം കർത്താവിനെ സ്നേഹിക്കേണ്ടത് എന്നുള്ളത് തിരുവചനത്തിലെ ആദ്യ കല്പനയാണ്. ആ സ്നേഹത്തിന് ഒരു വളർച്ചയുണ്ട്.

ബെഥാന്യയിലെ മറിയ യേശുവിനെ ഹൃദയപൂർവ്വം സ്നേഹിച്ച ഒരാളായിരുന്നു.എന്നാൽ പടിപടിയായി അതിൽ വർദ്ധിച്ചു വന്നതായി തിരുവചനത്തിൽ നാം വായിക്കുന്നു.

1,ആദ്യ സ്നേഹം First love
അവൾ കർത്താവിന്റെ കാല്ക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. Luke11:39.

2, വളരുന്ന സ്നേഹം Growing love
യേശു ഇരിക്കുന്നിടത്ത് മറിയ എത്തി. അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു. കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. John 11:32

3, തികഞ്ഞ സ്നേഹം Mature love
അപ്പോൾ മറിയ വിലയേറിയ സ്വച്ഛ ജടമാം സി തൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി.തന്റെ തലമുടി കൊണ്ട് കാൽ തുവർത്തി. തൈലത്തിന്റെ സൗരഭ്യം കൊണ്ടു വീട് നിറഞ്ഞു. John 12:3

പ്രാർത്ഥന:- കർത്താവായ യേശുവേ, അങ്ങയുടെ പാദപീഠത്തിൽ ഇരിപ്പാനും പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും അങ്ങേ കാല്ക്കൽ എന്നെ സമർപ്പിക്കുന്നു. എന്നാൽ എന്റെ ജീവിതത്തെ അവിടത്തെ പാദപീഠത്തിൽ ഒഴുക്കി കളയുന്ന സ്നേഹത്തിലേക്ക് ഇന്നേ ദിവസം എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ.


Thursday, November 29, 2018

എന്‍റെ പ്രിയനേ, നീ സുന്ദരന്‍, നീ മനോഹരന്‍; . ഉത്തമഗീതം 1:16


നട്ടുച്ച സമയത്ത് പതിവുപോലെ ശമര്യസ്ത്രീ കിണറ്റുകരയിലേക്ക് നടന്നു. ശൂന്യമായ കുടവുമായി അനേക വർഷങ്ങളായി ഈ നടപ്പ്.ആ കുടം അവളുടെ ഹൃദയത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു. ശൂന്യമായ ഹൃദയം; ദാഹം തീർക്കാനുള്ള പരക്കംപാച്ചിലിൽ ദാഹം വർദ്ധിച്ചതല്ലാതെ ജീവിതത്തിൽ മറ്റൊന്നും സംഭവിച്ചില്ല. ആറ് പുരുഷൻമാർക്ക് വേണ്ടി ശൂന്യമായ പാത്രവുമായി അവൾ നടപ്പ് തുടങ്ങിയിട്ട് ഇപ്പോൾ വർഷങ്ങൾ കുറേയായി.

എന്നാൽ ഇന്ന് പതിവിനു വിപരീതമായി ഒരു യഹൂദൻ കിണറ്റുകരയിൽ ഇരിക്കുന്നു. ശൂന്യമായ പാത്രം നിറയ്ക്കുന്നതിനിടയിൽ നടന്ന സംഭാഷണത്തിൽ അവളുടെ ഹൃദയം ജീവജലത്തിന്റെ ഉറവയിലേക്ക് ചേർത്തു വയ്ക്കപ്പെടുകയും എല്ലാ ദാഹവും അവിടെ വച്ച് അവസാനിക്കുകയും ചെയ്തു. ഒരു പുതിയ ഹൃദയം, പുതിയ കാലുകൾ അവൾക്ക് ലഭിച്ചതോടെ മാൻപേടയ്ക്ക് തുല്യമായ പാദങ്ങളോടെ അവൾ തന്റെ ഗ്രാമത്തിലേക്കോടി.എന്നാൽ അതിനു മുൻപ് ആ കുടം അവൾ ഉപേക്ഷിച്ചു. പകരം നിറഞ്ഞ ഹൃദയം അവൾക്ക് ലഭിച്ചു. ഏഴാമനായ ആത്മമണവാളനെ അവർക്ക് കൃപയാൽ സ്വന്തമായി.

നൂറ്റാണ്ടുകൾക്ക് മുൻപ് തോളിൽ പാത്രവുമായി കിണറ്റുകരയിലേക്ക് വന്ന റിബെക്ക നിശ്ചയമായും ഒരു ഭാഗ്യവതിയായിരുന്നു. എന്തെന്നാൽ അബ്രഹാമിന്റെ മകനായ യിസഹാക്കി നെ
അവൾക്ക് മണവാളനായി ലഭിച്ചു.

എന്നാൽ ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായ ( hopeless) ശമര്യസ്ത്രീക്ക് തന്റെ പിതാവായ യാക്കോബിന്റെ കിണറ്റുകരയിൽ വച്ച് ലോകത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ മിശിഹായെ ആത്മമണവാളനായി ലഭിച്ചു. ശൂന്യത അവസാനിച്ചു. ഇനി ഏകാന്തത (loneliness) ഇല്ല.

നീർച്ചാല് തേടുന്ന മാൻപേട, ജലാശയം കണ്ടപ്പോഴുള്ള അതേ അനുഭവം.......

പ്രാർത്ഥന:- കർത്താവായ യേശുവേ ശൂന്യമായ എന്റെ ഹൃദയം ജീവജലത്തിന്റെ ഉറവയായ അങ്ങയുടെ ഹൃദയത്തോടു ചേർത്തുവച്ച് നിറയ്ക്കേണമേ ആമേൻ.

"നീർച്ചാലുകൾ തേടി വരും
മാൻപേട പോൽ ഞാൻ വരുന്നു
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹവുമായ് ഞാൻ വരുന്നു"

The flowers appear on the earth, the time of singing has come, and the voice of the turtle dove is heard in our land. Song of Songs 2:12




Those who stand with the Lamb on Mount Zion mentioned in the book of Revelation have a speciality.
‘And they were singing a new song before the throne and before the four living creatures and before the elders. No one could learn that song except the 144,000 who had been redeemed from the earth.’ Rev 14:3
The song which they sing unto the Lord Jesus in heaven was not started in heaven, but on earth. It was an overflow of the love which came out from the depths of their hearts, at all times.

Today is the day for the bride of the Lord to sing and learn the love song for her beloved!
We should not be like those who In the midst of their busy schedules in life, have lost their song.
‘Addressing one another in Psalms and hymns and spiritual songs, singing and making melody to the Lord in your heart, giving thanks always and for everything to God the Father in the name of our Lord Jesus Christ.’ Eph 5:19,20

* A bird which was singing every morning to God lost her song after many years have passed. Joy, peace and hope had left her heart. Nevertheless, many worldly things she gained.

That bird which saw a sunflower happily beholding the sun, asked the flower; why are you so happy? The flower answered: “I have sung a song today morning praising my creator God”. The singer bird understood why she lost her joy. She flew back to her nest with a firm decision.

‘Praise the Lord!
For it is good to sing praises to our God;
For it is pleasant, and a song of praise is lifting’. Psalms 147:1

Prayer: Lord Jesus, I sing to you from the bottom of my heart. Let my love song for you be never lost. Amen.

‘I will sing unto Jesus
To the end of my life
I will sing in heart daily
To Jesus who reigns forever.’

*Selected: Song Bird and Flower

My beloved.... More beautiful than ten thousands. Song of Songs. 5:10



Matt Redman was was born in 1974 and lived in a home of turmoil. When he was merely 7 years old, his father committed suicide. But his young mind couldn’t understand this then. However, when he was 10 years old, the sadness of his father’s departure destroyed him completely. The man whom his mother had remarried again was very wicked. Soon he (Matt’s step father) was jailed. Matt who was growing with a broken heart, happened to attend an evangelical crusade in England.

The gospel about the love of Jesus healed his broken heart. As his heart was filled with joy, he started reading the Word of God with great zeal. Subsequently he started writing beautiful songs. As he read Psalms 103, he understood that there are ten thousand reasons to praise the Lord.

Through his pen, he gave to the Christian world a beautiful song.

Bless the Lord O my soul
Worship His Holy name
Sing like never before
O my soul, worship His Holy name

One who had sunk in the sadness from a very young age, having met the Lord Jesus started to sing: “I have ten thousand reasons to praise Him”.

What is your beloved more than another beloved,
O most beautiful among women?
My beloved is radiant and ruddy,
Distinguished among ten thousand.
Song of songs 5:9,10

https://youtu.be/vSxocnIaN0A

Tuesday, November 27, 2018

എന്‍റെ പ്രിയന്‍... .. പതിനായിരങ്ങളിൽ അതിശ്രേഷ്ഠന്‍. ഉത്തമഗീതം 5:10


1974ൽ വളരെ പ്രതികൂലങ്ങൾ ഉള്ള ഭവനത്തിൽ ജനിച്ചു വളർത്തപ്പെട്ട ഒരുവനായിയുന്നു matt Redman. തന്റെ ഏഴാം വയസ്സിൽ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ ആ കുഞ്ഞു ഹൃദയത്തിന് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പത്താം വയസ്സിൽ തന്റെ പിതാവിന്റെ വേർപാടിന്റെ ദു:ഖം അവനെ തകർത്തു കളഞ്ഞു. തന്റെ മാതാവ് പുനർവിവാഹം ചെയ്ത വ്യക്തി വളരെ ദുഷ്ടത നിറഞ്ഞ ഒരുവനായിരുന്നു. താമസിയാതെ അയാൾ ജയിലിലുമായി. നുറുങ്ങിയ ഹൃദയവുമായി വളർന്ന Redman ഇംഗ്ലണ്ടിൽ വെച്ചു നടന്ന ഒരു സുവിശേഷ യോഗത്തിൽ പങ്കെടുക്കാൻ ഇടയായി.

കർത്താവായ യേശുവിന്റെ സ്നേഹത്തിന്റെ സുവിശേഷം അവന്റെ ഹൃദയത്തെ സൗഖ്യമാക്കി.തന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞപ്പോൾ തിരുവചനം ഉത്സാഹത്തോടെ വായിച്ചു തുടങ്ങി. തുടർന്ന് മനോഹരമായ ഗാനങ്ങൾ എഴുതി തുടങ്ങി.സങ്കീർത്തനം 103 വായിച്ചപ്പോൾ കർത്താവിനെ സ്തുതിക്കാൻ 10000 കാരണങ്ങൾ ഉണ്ടെന്ന് റെഡ്മാന് ബോധ്യമായി.

തന്റെ തൂലികയിലൂടെ മനോഹരമായ ഒരു ഗാനം ക്രിസ്തീയ ലോകത്തിന് നല്കപ്പെട്ടു.

വാഴ്ത്തുക മനമേ ഓ മന മേ
കർത്തൻ നാമത്തെ ആരാധിക്കാം...
Bless the Lord oh my soul
worship His Holy name
sing like never before
oh my soul worship His Holy name

ചെറുപ്പകാലം മുതൽ ദു:ഖത്തിൽ മുങ്ങിത്താണ ഒരുവൻ കർത്താവായ യേശുവിനെ കണ്ടുമുട്ടിയപ്പോൾ പാടി; എനിക്ക് അവിടത്തെ സ്തുതിക്കാൻ പതിനായിരം കാരണങ്ങൾ ഉണ്ട്.

നിന്റെ പ്രിയന് മറ്റു പ്രിയൻമാരെക്കാൾ
എന്തു വിശേഷതയുള്ളു?
എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ
പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ. ഉത്തമ ഗീതം 5: 9,10.

https://youtu.be/vSxocnIaN0A

ഭൂമിയിലെങ്ങും പൂക്കാലത്തിന്‍റെ പുറപ്പാടായി; കളഗാനം കേൾക്കുന്ന കാലം വന്നു. അരിപ്രാവുകൾ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി. ഉത്തമഗീതം 2:12



വെളിപ്പാട് പുസ്തകത്തിൽ സീയോൻ മലയിൽ കുഞ്ഞാടായ ക്രിസ്തുവിനോട് കൂടെ നിൽക്കുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്.

അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പൻമാർക്കും മുമ്പാകെ ഒരു പുതിയ പാട്ട് പാടി.ആ പാട്ട് മറ്റാർക്കും പഠിപ്പാൻ കഴിഞ്ഞില്ല. Revelation 14:3.

കർത്താവായ യേശുവിനോട്, സ്വർഗ്ഗത്തിൽ വച്ച് പാടുന്ന ഗാനം സ്വർഗ്ഗത്തിൽ വച്ച് പാടിതുടങ്ങിയതല്ല. ഭൂമിയിൽ തങ്ങൾ ആയിരുന്നു.എല്ലാ ഇടങ്ങളിലും ഹൃദയത്തിന്റെ ആഴത്തിൽ നിരന്തരമായി ഉയർന്നു വന്ന സ്നേഹത്തിന്റെ കവിഞ്ഞൊഴുക്കായിരുന്നു ആ ഗാനം.കർത്താവിന്റെ മണവാട്ടിക്ക് പ്രിയനോടുള്ള സ്നേഹത്തിന്റെ സംഗീതം പാടി പഠിക്കാനുള്ള വിലയേറിയ ദിവസം ഇന്നത്രേ.

ജീവിതത്തിന്റെ തിരക്കുകളിൽ ഗാനം നഷ്ടമായ അനേകരുടെ കൂട്ടത്തിൽ നാം ഒരിക്കലും ആയിത്തീരരുത്. ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.EPhesians 5: 19, 20

*എല്ലാ പ്രഭാതത്തിലും ദൈവത്തിനായി പാടിക്കൊണ്ടിരുന്ന ഒരു പക്ഷിക്ക് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗാനം നഷ്ടമായി. സന്തോഷം, സമാധാനം, പ്രത്യാശ ഒന്നും ഹൃദയത്തിൽ ഇല്ലാതായി.എന്നാൽ ഈ നാളുകളിൽ ഭൗതീകമായി ധാരാളം കാര്യങ്ങൾ നേടാൻ കഴിഞ്ഞു.

ഒരു ദിവസം ഒരു സൂര്യകാന്തിപ്പൂവ് സന്തോഷത്തോടെ സൂര്യനെ നോക്കി നിൽക്കുന്നത് കണ്ട പക്ഷി പൂവിനോട് ചോദിച്ചു. എന്തേ നിനക്കിത്ര ആനന്ദം? ഞാൻ ഈ പ്രഭാതത്തിൽ എന്റെ സ്രഷ്ടാവായ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഒരു ഗാനം പാടി. പാട്ടുകാരി പക്ഷിക്ക് തന്റെ ആനന്ദം നഷ്ടമായതിന്റെ കാരണം വ്യക്തമായി. അവൾ തീരുമാനത്തോടെ തന്റെ കൂട്ടിലേക്ക് പറന്നു.

കർത്താവിനെ സ്തുതിപ്പിൻ, നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്. അതു മനോഹരവും സ്തുതി ഉചിതവും തന്നെ Pടalms 147:1.

പ്രാർത്ഥന :- കർത്താവായ യേശുവേ ഞാൻ ഹൃദയപൂർവം പാടി അങ്ങയെ സ്തുതിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തിന്റെ ഗാനം എനിക്ക് ഒരിക്കലും നഷ്ടമാവാൻ ഇടവരരുതേ ആമേൻ.

പാടും ഞാൻ യേശുവിന്
ജീവൻ പോവോളം നന്ദിയോടെ
പാടും ഞാനെന്നകതാരില നുദിനം
വാഴും ശ്രീയേശുവിന്.

*selected..song bird and flower

..ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4



ക്രിസ്തീയ ജീവിതം കർത്താവായ യേശുവിന്റെ കൂട്ടായ്മയിൽ നടക്കുന്ന വ്യക്തിക്ക് എന്നും ആനന്ദകരമാണ്. എന്നാൽ ക്രിസ്തു എന്ന തലയോളം സകലത്തിലും വളരണമെന്ന് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു

1, ക്രിസ്തുവിൽ ആനന്ദിക്കുക (delighting in the Lord)
രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ടു വന്നിരിക്കുന്നു. ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമ ഗീതം 1:4

2, ക്രിസ്തുവിൽ വിശ്രമിക്കുക (resting in the Lord)
എന്റെ പ്രാണപ്രിയനെ പറഞ്ഞു തരിക. നീ ആടുകളെ കിടത്തുന്നത് എവിടെ? ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? ഉത്തമഗീതം1:7.

3, ക്രിസ്തുവിൽ അദ്ധ്വാനിക്കുക (working in the Lord). അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും. ഉത്തമഗീതം 7:13.

4, ക്രിസ്തുവിനെ കാത്തിരിക്കുക (waiting for the Lord).
എന്റെ പ്രിയ നീ പരിമള പർവ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. ഉത്തമഗീതം 8:14.


നിൻ പ്രകാശവും സത്യവും
അയക്ക അടിയനു മേൽ
പരമാനന്ദമായ കർത്തനേ
നിന്നിൽ ഞാൻ ആനന്ദിക്കട്ടെ

മാൻ നീർത്തോടിനായി
വേഴാമ്പൽ മഴയ്ക്കായി
വരണ്ട നിലം വെള്ളത്തിനായി
ദാഹിക്കും പോൽ ഞാൻ

വീഞ്ഞ് വീട്ടിലും പള്ളിയറയിലും
നിൻ മുഖം നിരന്തരം
കണ്ടാനന്ദിക്കട്ടെ അടിയൻ
ജീവിതകാലം മുഴുവൻ

Saturday, November 24, 2018

അവന്റെ അധരം താമരപ്പൂവ് പോലെയിരിക്കുന്നു. അത് മൂറിൻ തൈലം പൊഴിച്ചു കൊണ്ടിരിക്കുന്നു.Song of songs 5:13.



അവൻ സംസാരിച്ചപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ തുള്ളിച്ചാടി....
my heart leaped up when He spoke.(Song of Songs 5:6)

അന്ത്യനാളുകളിൽ അധർമ്മം പെരുകുന്നതു കൊണ്ട് അനേകരുടെ സ്നേഹം തണുത്തു പോകും എന്ന് കർത്താവ് തന്റെ വചനത്തിൽ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് അന്ത്യകാലമത്രേ.

തണുത്തുറഞ്ഞ എന്റെ ഹൃദയത്തെ എങ്ങനെ ചൂട് പിടിപ്പിക്കാം?(warm up)

എന്റെ ഉള്ളിൽ ഹൃദയത്തിന് ചൂട് പിടിച്ചു. എന്റെ ധ്യാനത്തിങ്കൽ തീ കത്തി. അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.psalms 39:3. കർത്താവായ യേശുവിന്റെ മാധുര്യമേറിയ വചന ധ്യാനത്തിങ്കൽ നമ്മുടെ ഹൃദയം ദൈവസ്നേഹത്തിന്റെ ചൂട് അനുഭവിക്കും.

അവൻ വഴിയിൽ സംസാരിച്ച് തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ? എന്ന് അവർ തമ്മിൽ പറഞ്ഞു. Iuke 24:32. കർത്താവായ യേശുവിനോട് ചേർന്ന് നാം നടക്കുമ്പോൾ അവിടന്ന് നമ്മോട് ഹൃദ്യമായി സംസാരിക്കും. അപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കും.

അവന്റെ അധരം താമരപ്പൂവ് പോലെയിരിക്കുന്നു. അത് മൂറിൻ തൈലം പൊഴിച്ചു കൊണ്ടിരിക്കുന്നു.Song of songs 5:13. ഇത് വായിക്കുന്ന നിങ്ങൾ ഒരു മരുഭൂമി അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയായിരിക്കാം. അവിടെയും കർത്താവിന് നമ്മോട് സംസാരിക്കാനുണ്ട്.അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും (ഹോശേയ 2:14).

യേശുവിനോട് നമുക്കും പറയാം. കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. John 6:68.

പ്രാർത്ഥന:- കർത്താവായ യേശുവേ എന്നോട് സംസാരിക്കണമേ. ശൂലേംകാരിയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞതുപോലെ ഈ പ്രഭാതത്തിൽ എന്റെ ഹൃദയവും നിറഞ്ഞു കവിയട്ടെ. ആമേൻ

Friday, November 23, 2018

എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു. സങ്കീർത്തനം - 45:1


ശൂലേംകാരത്തിക്ക് കർത്താവിനോടുള്ള സ്നേഹം ആഴമുള്ളതായതു കൊണ്ട് അവൾ കർത്താവിനെ വിളിക്കുന്നത് ' പ്രിയനെ എന്നും പ്രാണപ്രിയനെ എന്നുമാണ് '. ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. നാം കർത്താവിനെ എന്താണ് വിളിക്കുന്നത് ..?
അവന്റെ വായ് ഏറ്റവും മധുര മുള്ളത് അവൻ സർവ്വാംഗ സുന്ദരൻ തന്നെ. ഉത്തമഗീതം 5:16
നീ മനുഷ്യ പുത്രൻമാരിൽ അതിസുന്ദരൻ. ലാവണ്യം നിന്റെ അധരങ്ങളിൻ മേൽ പകർന്നിരിക്കുന്നു. സങ്കീർത്തനം 45:2
പ്രിയയുടെ ആദ്യത്തെ ആഗ്രഹം. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ. തീർച്ചയായും ഇത് യേശുവിന്റെ വചനത്തിനായുള്ള ദാഹമാണ്. യേശുവിന്റെ ശബ്ദം ഏറ്റവും മധുര മുള്ളതാണ്.
കല്ലറയ്ക്കൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന മഗ്ദലക്കാരി മറിയയെ യേശുവിളിച്ചത് മറിയേ... എന്നാണ്. അതവളുടെ ഹൃദയം തണുപ്പിച്ചു. യേശു നമ്മെ പേർ ചൊല്ലി വിളിക്കുന്നവനാണ്. മാത്രമല്ല യേശു നമ്മെ തന്റെ ഉള്ളം കയ്യിൽ വരച്ചിരിക്കുന്നു.
ചേവകർ പോലും യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ഈ മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല. യോഹന്നാൻ 7:46.
എല്ലാവരും യേശുവിനെ പുകഴ്ത്തി. യേശുവിന്റെ വായിൽ നിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു.
ലൂക്കോസ് 4:21

ഈ സമയം കർത്താവേ, ഞങ്ങൾ അങ്ങയുടെ ശബ്ദത്തിനായി കാതോർക്കുന്നു. ആരെങ്കിലും അവിടുത്തെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. വെളിപ്പാട് 3:20.  ശിഷ്യൻമാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. യെശയ്യാവ്-50:4
അവിടുത്തെ ശബ്ദം സങ്കീർത്തനങ്ങൾ 29:4 എന്റെ ഹൃദയത്തിൽ മഹിമയോടെ മുഴങ്ങുന്നു. പള്ളിയറയിലും വീഞ്ഞു വീട്ടിലും മരുഭൂമിയിലും അവിടുത്തെ മഹത്വം ഞാൻ അനുഭവിക്കട്ടെ. ആമേൻ...!

രാജാവ് എന്നെ പളളിയറകളിലേക്ക് (chambers) കൊണ്ടു വന്നിരിക്കുന്നു. ഉത്തമഗീതം 1:4

രാജാവ് എന്നെ പളളിയറകളിലേക്ക് (chambers) കൊണ്ടു വന്നിരിക്കുന്നു. ഉത്തമഗീതം 1:4


നിന്റെ പിന്നാലെ വലിക്ക, നാം ഓടിപ്പോക എന്ന പ്രിയയുടെ ആഗ്രഹം മൂലം അവൾ രാജാവിന്റെ പള്ളിയറകളിലേക്ക് കൊണ്ടുവരപ്പെട്ടു. പള്ളിയറകൾ (Chambers) കർത്താവിനോടുള്ള ആത്മീയ കൂട്ടായ്മയുടെ ഇടമാണ്. ദൈവവുമായുള്ള ഒരു ഭക്തന്റെ ആഴമേറിയ അഭിവാഞ്ചയുടെ ചിത്രമാണ് ഈ വചനങ്ങളിലൂടെ ദൃശ്യമാകുന്നത്. യേശു പറഞ്ഞു ഞാനോ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും. യോഹന്നാൻ 12:32.

സ്വർഗ്ഗീയ മണിയറയിൽ രാജ്ഞിക്ക് ഈ കൂട്ടായ്മ ലഭ്യമാകും എന്ന് എല്ലാവർക്കും ഉറപ്പുണ്ട്. എന്നാൽ ഈ ഭൂമിയിൽ എനിക്ക് രാജാവിന്റെ പള്ളിയറകളിൽ പ്രവേശനം സാധിച്ച് ഒരു കൂട്ടായ്മ ലഭ്യമാകുമോ? യേശുവിനെ രാജാവായി മഹത്വപ്പെടുത്തിയ മത്തായി എഴുതിയ സുവിശേഷം വളരെ വ്യക്തമായി അത് വിവരിക്കുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ (chambers) കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്ക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. മത്തായി 6:6.

ക്രിസ്തുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശനം ലഭിച്ച നാം എത്രത്തോളം തന്റെ പള്ളിയറയിൽ ആ കൂട്ടായ്മ അനുഭവിക്കുന്നുണ്ട്? ഇല്ലായെങ്കിൽ അവിടുന്ന് നമുക്കായി കാത്തിരിക്കുന്നു. മുറിയിൽ കടന്ന് വാതിൽ അടയ്ക്കുക. വിശ്വാസത്താൽ ദൈവസന്നിധിയിൽ ശാന്തമായിരുന്ന് യേശുവിനോട് പറയുക "അങ്ങയുടെ പിന്നാലെ എന്നെ വലിക്ക.
🎶 ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേർന്നു ഞാനിതാ. ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ. 🎶

Wednesday, November 21, 2018

" നിന്റെ പിന്നാലെ എന്നെ വലിക്ക, നാം ഓടിപ്പോക..." *(ഉത്തമ ഗീതം 1:4)*

"


നിന്റെ പിന്നാലെ എന്നെ വലിക്ക, നാം ഓടിപ്പോക..."
 *(ഉത്തമ ഗീതം 1:4)*

*ക്രി* സ്തീയ ജീവിതം കർത്താവായ യേശുവിന്റെ പിന്നാലെ ഉള്ള ഒരു ഓട്ടമാണ്.
ഒരു ശക്തിയേറിയ കാന്തം ഇരുമ്പ് കഷണങ്ങളെ വലിച്ചടുപ്പിക്കുന്നതു പോലെ അവിടുന്ന് നമ്മെ തന്നിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കും.

'സ്വർഗ്ഗത്തിന്റെ വേട്ടനായ് ' എന്ന ഗാനത്തിൽ ഫ്രാൻസിസ് തോംപ്സൺ തന്റെ രക്ഷയുടെ അനുഭവം വർണ്ണിക്കുന്നത്, *ഒരു വേട്ടനായ് തന്റെ ഇരയുടെ പിന്നാലെ ഓടുന്നതുപോലെ യേശു സ്നേഹത്തിന്റെ പാദങ്ങളുമായി തന്നെ കീഴടക്കുവോളം പിൻതുടർന്നതായി പാടിയിരിക്കുന്നു.*

എന്നാൽ ദൈവസ്നേഹം അറിഞ്ഞവർ താഴ് വരകളിലും മലകളിലും ചെറുമാനിനെപ്പോലെ ചാടിയും കുതിച്ചും കൊണ്ട് സഞ്ചരിക്കുന്ന ക്രിസ്തുവിനെ  പൗലോസിനെപ്പോലെ സ്ഥിരചിത്തരായി പിൻതുടരുക. *(ഉത്തമ ഗീതം 2:8)*

അതിനായി അവിടുന്ന് നമ്മുടെ കാലുകളെ പേടമാൻകാൽ പോലെയാക്കി; ഉന്നതികളിൻമേൽ നമ്മെ നടക്കുമാറാക്കുന്നു.
*(ഹബക്കുക്ക് 3:19)*

ഓരോ പ്രഭാതത്തിലും അവിടത്തെ നമുക്ക് അന്വേഷിക്കാം. മഗ്ദലക്കാരി മറിയയെപ്പോലെ യേശുവിനെ സ്നേഹിക്കാം. അവൾ ഓടി... *(യോഹന്നാൻ 20:2)* പത്രോസും യോഹന്നാനും അവളുടെ വാക്ക് കേട്ട് കല്ലറയിലേക്ക് ഓടി...
*(യോഹന്നാൻ 20:4)*

ഇന്നേ ദിവസം കർത്താവിന്റെ പിന്നാലെ അനേക ദൂരം സഞ്ചരിക്കാനുണ്ട്.
പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി യേശു നമ്മെ ചേർക്കാൻ ഓടി വരുന്ന ദിവസം *( ഉത്തമ ഗീതം 8:14)* ഒരു പക്ഷേ ഇന്നാവില്ലെന്ന് ആർക്കു പറയാൻ കഴിയും?

നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക്ക *(ആമോസ് 4:12 b).*
ദൈവം നിങ്ങളെ ശക്തരാക്കട്ടെ.