Friday, July 31, 2020


കഴിഞ്ഞ വർഷങ്ങളിൽ ധാരാളം യാത്രകൾ ചെയ്തിട്ടുള്ള അനേകർ വളരെ കുറച്ചു മാത്രം സഞ്ചരിച്ച മാസങ്ങളായിരുന്നു ഈ കഴിഞ്ഞു പോയത്. ലോക്ക് ഡൗൺ കാലഘട്ടം ധാരാളം സ്ഥലങ്ങളിൽ നാം യാത്ര ചെയ്തതിന്റെ ഓർമ്മകൾ ഹൃദയത്തിൽ നിറഞ്ഞു നിന്ന സമയമാണ് .
യാത്രകൾ പലതും സന്തോഷ പ്രദമെങ്കിലും ധാരാളം luggage-കൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ നമ്മെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

എന്നാൽ ജീവിത ഭാരങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര ഇതിലും എത്രയോ കഠിനമാണ്. പാപഭാരം, ജീവിത ക്ലേശങ്ങൾ, രോഗങ്ങൾ, ആകുലത :..ഇങ്ങനെ വളരെ നീണ്ടു പോകുന്നു മനുഷ്യർ ചുമക്കുന്ന ഭാരങ്ങളുടെ കണക്ക്.
എന്നാൽ ഭാരങ്ങൾ വഹിച്ച് തളർന്നവർക്ക് ഒരു ശുഭസന്ദേശം യേശു നൽകുന്നു."അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും."മത്തായി 11 :28

'പരദേശി മോക്ഷയാത്ര എന്ന പുസ്തകത്തിലെ യാത്രക്കാരൻ ധാരാളം ഭാരം വഹിച്ച് തളർന്നവനായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശിന്റെ മുമ്പിൽ താൻ സമർപ്പിക്കപ്പെട്ടപ്പോൾ എല്ലാ ഭാരങ്ങളിൽ നിന്നും സ്വതന്ത്രനായി യാത്ര തുടർന്നു.
ദൈവവചനത്തിലെ വാഗ്ദാനങ്ങൾ ശ്രദ്ധിച്ചാലും...

"നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ ".
സങ്കീർത്തനങ്ങൾ 68: 19

നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
സങ്കീർത്തനങ്ങൾ 55: 22

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
1. പത്രൊസ് 5: 7 


'കാല്പാടുകൾ 'എന്നറിയപ്പെടുന്ന ഒരു ലേഖനം എന്റെ ഹൃദയത്തെ വളരെ ആശ്വസിപ്പിച്ചിട്ടുണ്ട് ..
സന്തോഷദിവസങ്ങളിൽ യേശുവിന്റെ കരം പിടിച്ച് നടന്ന മനുഷ്യൻ സമുദ്രതീരത്ത് നാല് കാല്പാടുകൾ മണലിൽ പതിഞ്ഞതായി തന്റെ സ്വപ്നത്തിൽ കണ്ടു. അവൻ പറഞ്ഞു നന്ദി യേശുവേ!
എന്നാൽ വേദനയുടെ ദിവസങ്ങളിൽ അവനെ എല്ലാവരും കൈവിട്ട നാളുകളിൽ അവൻ കണ്ട സ്വപ്നത്തിൽ ഇപ്പോൾ രണ്ട് കാല്പാടുകൾ മാത്രം: അവൻ ചോദിച്ചു യേശുവേ നീയും എന്നെ കൈവിട്ടുവോ?
യേശു കർത്താവു് ഇപ്രകാരം പറഞ്ഞു. സന്തോഷ നാളുകളിൽ ഞാൻ നിന്റെ കരങ്ങളിൽ പിടിച്ച് നിന്നെ നടത്തി. എന്നാൽ ദുഃഖദിവസങ്ങളിൽ ഞാൻ നിന്നെ എന്റെ കരങ്ങളിൽ എടുത്തു കൊണ്ട് നടന്നു. നീ ഇപ്പോൾ കാണുന്ന കാല്പാടുകൾ നിന്റേതല്ല എന്റേതത്രേ...!!
 
ജോസഫ് സ്ക്രിവൻ എഴുതിയ മനോഹര ഗാനം ഇപ്രകാരമാണ് -

എന്തു നല്ലോർ സഖിയേശു ! പാപ ദു:ഖം വഹിക്കും
എല്ലാം യേശുവോട് ചെന്നു ചൊല്ലീടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോട് ചെന്ന് ചൊല്ലീടായ്ക നിമിത്തം

കഷ്ടം ശോധനകളുണ്ടോ ഏവ്വിധ ദുഃഖങ്ങളും?
ലേശവമധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാം
ദുഃഖം സർവ്വം വഹിക്കുന്ന മിത്രംമറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്നയേശുവോട് ചൊല്ലിടാം

ഉണ്ടോ ഭാരം ബലഹീനം തുമ്പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കയ്യിൽ ഈശൻ നമ്മെ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം

ഭാരം വഹിച്ചു തളർന്നുള്ള യാത്ര മതി.
ഉറ്റമിത്രമായി യേശു കർത്താവ് കൂടെയുണ്ട്. മുകളിൽ ഉദ്ധരിച്ച ഗാനം സമർപ്പണത്തോടെ പാടി എന്ന് കരുതട്ടെ. 'മരുഭൂമിയിൽ നിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്ന ഇതാരാണ്?
എന്ന ചോദ്യത്തിന്ന് മറുപടിയായി യെരുശലേം പുത്രിമാരോട് പറയുക- അത് മറ്റാരുമല്ല യേശു സ്നേഹിച്ച ഞാൻ തന്നെ !! ഹല്ലേലുയ്യ ...

സ്വതന്ത്രരായി കരങ്ങൾ ഉയർത്തി ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ഈ ദിവസം ആരംഭിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!












Thursday, July 30, 2020


നിന്റെ പ്രകാശവും സത്യവും അയച്ചു തരേണമേ ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 43: 3 .

ദൈവം നമുക്കു നൽകുന്ന പ്രകാശവും സത്യവുമാണ് ഇരുൾ നിറഞ്ഞ ഈ ലോകത്തിൽ നമ്മെ വഴി നടത്തുന്നത്. ദൈവവചന സത്യങ്ങൾ ഒരു വലിയ സ്വാതന്ത്ര്യത്തിലേക്കാണ് ഭക്തനെ നയിക്കുന്നത്. ഇന്നേ ദിവസത്തെ ധ്യാനത്തിനായി ചില വചന സത്യങ്ങൾ ചുവടെ കുറിക്കട്ടെ.

1) ദൈവത്തിൽ വിശ്രമിക്കുന്നതാണ് യഥാർത്ഥ ബലം. എത്ര വലിയ പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും ദൈവഭക്തന് കർത്താവിൽ വിശ്രമിക്കാൻ കഴിയും.

"യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം."
യെശയ്യാവു 30:15

2) സർവ്വശക്തനായ ദൈവം എന്റെ ഉള്ളിൽ വസിക്കുന്നു. ഞാൻ എത്ര ബലഹീന വ്യക്തിയെങ്കിലും ഞാൻ വസിക്കുന്നത് ക്രിസ്തുവിലും ,ക്രിസ്തു എന്നിലും വസിക്കുന്നു.
ഹാലേലുയ്യാ! ദൈവം എന്നെ തന്റെ ആലയമാക്കിത്തീർത്തിരിക്കുന്നു.

നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1 കൊരിന്ത്യർ 3: 16

3) പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനെ സ്നേഹിക്കുന്നതു പോലെ തന്നെ എന്നെയും സ്നേഹിക്കുന്നു. എത്ര ആനന്ദവും സ്വാതന്ത്ര്യവും നല്കുന്ന സത്യം .

"നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
യോഹന്നാൻ 17: 23

4) ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാം ക്രിസ്തുവിൽ ഉവ്വ് എന്നത്രെ.
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ .സാഹചര്യങ്ങൾ അല്ല ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നവൻ. വിശ്വസിക്കുന്നവൻ ദൈവത്തിന്റെ മഹത്വം നിശ്ചയമായും ദർശിക്കും .

ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല - എബ്രായർ 13 :5
ചില പരിഭാഷകളിൽ മൂന്നു പ്രാവശ്യം ആവ
ർത്തിച്ചിരിക്കുന്നു. ഞാൻ നിന്നെ ഒരു നാളും തള്ളിക്കളയില്ല, ഉപേക്ഷിക്കില്ല. എത്ര വലിയ ധൈര്യവും ഉറപ്പുമാണ് ഈ വചനം നമുക്ക് നൽകുന്നത്

He has said, “I will never [under any circumstances] desert you[nor give you up nor leave you without support, nor will I in any degree leave you helpless], nor will I forsake or let you down or relax My hold on you [assuredly not]!”Hebrews 13 :5 (amplified version)

കർത്താവേ ദൈവ വചന സത്യങ്ങൾ ആഴത്തിൽ ഗ്രഹിപ്പാൻ തക്കവണ്ണം എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. വലിയ കൊള്ള കണ്ടു കിട്ടിയവനെപ്പോലെ അവിടുത്തെ വചനത്തിൽ ഞാൻ സന്തോഷിക്കട്ടെ. മുകളിൽ പറഞ്ഞ സങ്കീർത്തനം തുടർന്നു വായിക്കുമ്പോൾ
സങ്കീർത്തനക്കാരൻ ദൈവ പ്രകാശവും സത്യവും തന്നെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും എത്തിക്കുമാറാകട്ടെ എന്ന് ആഗ്രഹിച്ച് അപേക്ഷിക്കുന്നു.'.

43-ാംസങ്കീർത്തനം ഈ ദിവസം ധ്യാനിച്ചു കൊണ്ട് പരമാനന്ദമായ ദൈവത്തിൽ നമുക്ക് ആനന്ദിക്കാം.

"ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും."
സങ്കീർത്തനങ്ങൾ 43 :4





Wednesday, July 29, 2020




യേശു സ്നേഹിച്ച ശിഷ്യൻ എന്ന് തന്നെക്കുറിച്ച് എപ്പോഴും പരിചയപ്പെടുത്തുന്ന യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

...ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 1 യോഹന്നാൻ 1: 3 ( b)

ആത്മീയ ജീവിതത്തിന്റെ ആരംഭനാളുകളിൽ ദൈവത്തോട് കൂട്ടായ്മ ഉണ്ടായിരുന്നവർ പലരും ജീവിതത്തിന്റെയും ശുശ്രൂഷകളുടേയും തിരക്ക് മൂലം ആ കൂട്ടായ്മ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മാർത്തയെപ്പോലെ വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്ന അവസ്ഥയിലേക്ക് ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ എത്തിച്ചേർന്നു.
ആദ്യ സ്നേഹം, ആത്മ സന്തോഷം, ദൈവീക ജീവന്റെ നിറവ് എല്ലാം നഷ്ടമായ അവസ്ഥ. വാച്ച് മാൻ നീ എഴുതിയ 'മഹത്വപൂർണ്ണമായ സഭ '
എന്ന പുസ്തകത്തിലെ ഭാഗങ്ങൾ നമ്മെ സഹായിക്കട്ടെ. പ്രാർത്ഥനയോടെ തുടർന്ന് വായിച്ചാലും..

"കർത്താവിന് വേണ്ടിയുള്ള നമ്മുടെ എല്ലാ വേലയും അവനോടുള്ള കൂട്ടായ്മയിൽ നയിക്കപ്പെടണം. കർത്താവിനുള്ള യഥാർത്ഥ ശുശ്രൂഷകളെല്ലാം അവനോടുള്ള കൂട്ടായ്മയിലാകുന്നു.

ഓ !! നാം അവന്റെ വേല ചെയ്തു തീർത്ത ശേഷം എത്രയോ പ്രാവശ്യം നാമവനെ കണ്ട സമയങ്ങൾ ഉണ്ട്. എന്നാൽ ദൈവത്തെ കണ്ടതിന് ശേഷം മാത്രമേ അവന്റെ വേല നമുക്കു ചെയ്യുവാൻ കഴിയുകയുള്ളു. നാം അവന്റെ വേല ചെയ്യുകയും നിരന്തരമായി ദുഖിക്കയും അരുത്. ഇത് കൂട്ടായ്മയല്ല.
യേശുവിനോടുള്ള കൂട്ടായ്മയിലല്ലാത്ത എല്ലാറ്റിൽ നിന്നും കർത്താവ് നമ്മെ വിടുവിക്കട്ടെ. നാം വേല ചെയ്തു തീർത്തതിന് ശേഷം കൂട്ടായ്മ ആചരിക്കുവാൻ കഴിയാത്ത ഏതെങ്കിലും വേല ചെയ്യുന്നതിൽ നിന്നും അവൻ നമ്മെ രക്ഷിക്കട്ടെ.

ഒരു പ്രവൃത്തി പൂർത്തിയാക്കുന്നതിൽ നാം അഭിമാനിക്കുകയോ, സ്വയം തൃപ്തിപ്പെടുകയോ, സ്വയം പര്യാപ്തരെന്ന് ചിന്തിക്കുകയോ അരുത്. യേശുവിനോടുള്ള കൂട്ടായ്മയിൽ നിന്ന് ഉളവാകാത്തതും അവന്റെ കൂട്ടായ്മയിൽ അല്ലാത്തതുമായ എല്ലാത്തരം ശുശ്രൂഷകളിൽ നിന്നും ദൈവം നമ്മെ വിടുവിക്കുകയും രക്ഷിക്കയും ചെയ്യട്ടെ. പ്രവൃത്തി പൂർത്തീകരിച്ചതിന് ശേഷവും അവനോടുള്ള കൂട്ടായ്മയിലായിരിക്കുവാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.

അവർ യേശുവിനോടു കൂടെ കൂട്ടായ്മയിൽ ആയിരിക്കുക മാത്രമല്ല, അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഈ ജനം ദൈവത്തിന്റെ ജനം എന്ന് എല്ലാവരും അറിയും."

നമ്മെ കർത്താവ് ഭരമേല്പിച്ച പ്രവൃത്തി എന്തുമായിരിക്കട്ടെ കർത്താവിനോടുള്ള സ്നേഹക്കൂട്ടായ്മയിൽ സന്തോഷത്തോടെ ദൈവനാമ മഹത്വത്തിനായി നമുക്കു അത് നിവർത്തിക്കാം.

നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
1. യോഹന്നാൻ 1: 4






Tuesday, July 28, 2020



അനുഗ്രഹീത ക്രിസ്തീയ എഴുത്തുകാരനായ ഫെനലെന്റെ "ദൈവത്തോടു് സംസാരിക്കുക'' എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായം എന്റെ ജീവിതത്തെ വളരെയധികം സ്പർശിച്ചിട്ടുണ്ട് .അത് ലളിതമായിട്ട് ചുവടെ കുറിക്കട്ടെ..

നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു വരുന്ന ചിന്തകൾ എന്താണോ അത് പ്രാർത്ഥനയിൽ ദൈവവുമായി പങ്കുവെക്കുക . നിങ്ങൾ     ദൈവസാന്നിദ്ധ്യം ആസ്വദിക്കുകയാണെങ്കിൽ, അവനെ സ്നേഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവനോട് അങ്ങനെ പറയുക. എല്ലാ സന്തോഷങ്ങളും പങ്കു വെക്കുക.

അങ്ങനെ നിങ്ങളുടെ മനസ്സ് കർത്താവിന്റെ മുമ്പിൽ പകരുകയാണ് എങ്കിൽ ദൈവമുമ്പാകെ ചെലവിടുന്ന സമയങ്ങൾ വേഗത്തിൽ കടന്നു പോകും.
കാരണം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഹൃദയത്തിലുള്ള ചിന്തകൾ എന്തായിരുന്നാലും അത് ഒരു മൂടുപടവും ഇടാതെ നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പറയുകയും ചെയ്യുക എന്നതാണ്.

അപ്പോൾ നിങ്ങൾ ചോദിക്കും ആത്മീയ വരൾച്ച, ശാരീരിക ക്ഷീണം, പോരാട്ടങ്ങൾ എന്നിവയിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്തു ചെയ്യണം?നിങ്ങളുടെ ഹൃദയത്തിലുള്ളത് അതു പോലെ തുറന്നു പറയുക.

നിങ്ങൾക്ക് അവനോട് ഒരു സ്നേഹവും ഇപ്പോൾ തോന്നുന്നില്ലെന്നും എല്ലാം നിങ്ങൾക്ക് ഭയങ്കര ശൂന്യമാണെന്നും അവന്റെ സാന്നിദ്ധ്യം നിങ്ങളെ ചലിപ്പിക്കുന്നില്ലെന്നും,ജീവിതം ഒരു വലിയ മടുപ്പെന്നും അനുഭവപ്പെടുന്നു എങ്കിൽ അതും പ്രാർത്ഥനയിൽ കർത്താവിനോട് പറയുക.

എല്ലാ പാപങ്ങളും ദൈവത്തോട് ഏറ്റു പറയുക. ഒന്നും മറെച്ചു വെക്കരുത്.

ദൈവവുമായി സംസാരിക്കാൻ ഇത്ര അധികം എന്താണുള്ളതെന്ന് പലരും ചോദിക്കാറുണ്ട്.

രോഗങ്ങൾ, കഷ്ടതകൾ, മാനസിക പിരിമുറുക്കം, ആരോടും തുറന്നു പറയാൻ കഴിയാത്ത വിഷമങ്ങൾ എല്ലാം യേശു കർത്താവിനോട് പറയുക.

അവനോടു പറയുക, “പ്രിയ ദൈവമേ, എന്റെ നന്ദികേട്, അവിശ്വസ്തത  എന്നിവ കാണുക. എന്റെ ഹൃദയം അങ്ങയുടെ മുമ്പാകെ ഞാൻ തുറന്നു വെക്കുന്നു " .

'ലോക മോഹങ്ങളോട് എനിക്ക് ആന്തരികമായ, വെറുപ്പ് തരൂ; നിന്റെ നുകത്തിൻ കീഴിൽ എന്നെ ചേർത്ത് നിർത്തൂ കർത്താവേ. എന്നോട് കരുണ തോന്നണമേ! "

ഈ വിധത്തിൽ, ഒന്നുകിൽ ദൈവത്തിന്റെ കരുണയെക്കുറിച്ചോ നിങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ചോ എപ്പോഴും കർത്താവിനോട് സംസാരിക്കാൻ തുടങ്ങിയാൽ ദൈവസന്നിധിയിൽ നാം ചെലവിടുന്ന സമയം അർത്ഥപൂർണ്ണമായിരിക്കും.

മുകളിൽ വിവരിച്ച ഏത് അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോവുകയാണെങ്കിലും
ഹൃദയത്തിലുള്ളതെല്ലാം മടിക്കാതെ യേശുവിനോട് പറയുക. അമ്മയുടെ മടിയിൽ ഇരിക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ലാളിത്യവും സ്വസ്ഥതയും അനുഭവിച്ചു കൊണ്ട് ......

മറ്റൊരു സമയത്തേക്ക് മാറ്റിവെക്കരുതേ: നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന ഫോണിനേക്കാൾ  വാസ്തവമായി ദൈവം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. നിങ്ങളോട് കൂടെ ഇരിക്കുന്നു .ഹൃദയം കർത്താവിന്റെ മുമ്പിൽ പകർന്നു തുടങ്ങുക.
അവൻ എല്ലാം അറിയുന്നു. എല്ലാം .....
ഇനിയുള്ള നിമിഷങ്ങൾ നിങ്ങളും കർത്താവും മാത്രം........












(സമാഹൃതം - ഫെനലൻ)


Psalms, from 56 to 60, were songs written by King David as he traversed great troubles and wars.

As the Philistines caught him, and as he ran away to a cave to escape Saul, David sang hymns unto His God. Even as he returned from a battle with Arameans, David had a song in his heart. But the name given to these songs are indeed very strange. Golden Anthem!!!

For a man who fears God, the Word of God is more valuable than gold. The Word of God is more precious than thousands of pieces of gold and silver. Few of the lines from the Golden Anthem are added below.
When I am afraid, I put my trust in you.
             In God, whose word I praise—
            in God I trust and am not afraid.
            What can mere mortals do to me?
           Record my misery;
            list my tears on your scroll —
            are they not in your record?
                                                 -Psalms 56:3,4,8

           Have mercy on me, my God, have mercy on me,  for in you I take refuge.   I will take refuge in the shadow of your wingsuntil the disaster has passed.I cry out to God Most High,to God, who vindicates me.
-Psalms 57:1

    My heart, O God, is steadfast  my heart is steadfast; I will sing and make music.
Awake, my soul!
Awake, harp and lyre!
I will awaken the dawn.
I will praise you, Lord, among the nations;
I will sing of you among the peoples.
For great is your love, reaching to the heavens;
your faithfulness reaches to the skies.
Be exalted, O God, above the heavens;
let your glory be over all the earth.
                                -Psalms 57:7-10

Then people will say,
“Surely the righteous still are rewarded;
surely there is a God who judges the earth.”
                                                -Psalms 58:1     You are my strength, I watch for you;
  you, God, are my fortress,
  But I will sing of your strength,
   in the morning I will sing of your love;
  for you are my fortress,my refuge in times of trouble. You are my strength, I sing praise to you; you, God, are my fortress,
 my God on whom I can rely.
-Psalms 59:9,16,17

           But for those who fear you, you have raised a banner to be unfurled against the bow. Save us and help us with your right hand,that those you love may be delivered.
-Psalms 60:4,5

            There is yet another Golden Anthem in the Psalms. Which is that song? It is the 16th Psalm, wherein the Psalmist always sees the Lord Jesus before his eyes.

Keep me safe, my God for in you I take refuge.
I say to the LORD, “You are my Lord;
apart from you I have no good thing.”
I keep my eyes always on the LORD.
With him at my right hand, I will not be shaken.Therefore, my heart is glad and my tongue rejoices;my body also will rest secure, You make known to me the path of life;you will fill me with joy in your presence,with eternal pleasures at your right hand.
                                          -Psalms 16:1-2,8-9,11

Let us meditate on these Psalms this day. As there are heart-breaking things happening all around us these days, let us always behold our Lord before us and bless Him. And worship Him, forgetting all things. If so, these days would be the golden days in our lives. May God help us in this. Amen.





Monday, July 27, 2020


കർത്താവു എന്റെ ഇടയനാകുന്നു എന്നാരംഭിക്കുന്ന 23-ാം സങ്കീർത്തനം എല്ലാ ദൈവമക്കൾക്കും ഏറ്റവും പ്രിയങ്കരമാണ്.
പലരും തങ്ങളുടെ ജീവിതത്തിൽ ആദ്യം പഠിച്ചതും മനപാഠമാക്കിയതും ഈ സങ്കീർത്തനമാണ്.

പച്ചയായ പുല്പുറങ്ങൾ, സ്വസ്ഥതയുള്ള വെള്ളം, പ്രാണന്റെ തണുപ്പ് ,നീതി പാതകൾ മുതലായ സന്തോഷകരമായ അനുഭവങ്ങളിൽ കർത്താവു് ഇടയനായിരിക്കുന്ന മനുഷ്യന്റെ ഭാഗ്യാവസ്ഥകൾ നാം മനസ്സിലാക്കുന്നു. നമ്മെ ഏവരേയും കർത്താവ് ഇപ്രകാരം നടത്തിയിട്ടുണ്ട് .ദൈവത്തിന് നന്ദി.

അപ്പോഴെല്ലാം ദൈവത്തെക്കുറിച്ചാണ് "എന്റെ ഇടയൻ.:" അവൻ "എന്നെ " -- മുതലായ വരികൾ പ്രതിപാദിക്കുന്നത്-
അത് ഏറ്റവും ശ്രേഷ്ടമാണ്.

എന്നാൽ നാലാം വാക്യത്തിൽ കൂരിരുൾ താഴ്വരയിൽ, അഥവാ മരണത്തിന്റെ നിഴൽ വീണ താഴ്വരയിൽ കൂടി നടക്കേണ്ടി വരുന്ന
അവസ്ഥയെ വിവരിക്കുമ്പോൾ ദൈവത്തെക്കുറിച്ച് പറയാതെ
"ദൈവത്തോട് ഹൃദയം തുറന്ന് നേരിട്ട് സംസാരിക്കുന്നതായി കാണാം'.
( from talking about God to talking to God)

"നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.
നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
നീ എനിക്ക് വിരുന്നൊരുക്കുന്നു."
സങ്കീർത്തനങ്ങൾ 23: 4 (b), 5 ( a )

സുഖകാലത്തിലും ദു:ഖവേളയിലും മാറാത്ത ഇടയനാണ് യേശു.
സന്തോഷവേളകളിൽ അവിടുന്ന് നമ്മെ കരത്തിൽ പിടിച്ച് നടത്തി.
എന്നാൽ മരുഭൂമിയിൽ, കഷ്ടതയിൽ,സങ്കടങ്ങളിൽ, ഏകാന്തയിൽ, കൂരിരുൾ താഴ്വരയിൽ നാം അവന്റെ കരങ്ങളിൽ സുരക്ഷിതരാണ്.
അപ്പോൾ നാം കർത്താവിനോട് പറയും 'ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല, യേശു നാഥാ അവിടുന്ന് എന്റെ ഇടയൻ, എന്നോടു കൂടെ എന്നാളും ഉള്ളവൻ, ....

യേശു എന്ന ഇടയനെക്കുറിച്ച് നാം പാടുന്നവരായിരിക്കാം.
എന്നാൽ കൂരിരുൾ താഴ്വരയിൽ ആരും കൂടെ ഇല്ലാതിരുന്നപ്പോൾ നമ്മെ തന്റെ തോളിൽ വഹിച്ച നല്ല ഇടയനോട് നാം പാടി....' നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ '...

നന്ദി യേശുവേ, സന്തോഷങ്ങൾക്കായും,, വേദനകൾക്കായും
- എല്ലാറ്റിനും നന്ദി സ്തോത്രം

എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ
അനുഭവങ്ങൾക്കും നാഥാ നന്ദി :
നിന്റെ മുഖം കാണാൻ ഇടയായല്ലോ...

കർത്താവ് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി കരേറ്റുന്ന ഒരു ഗീതമാണ് 103-ാം സങ്കീർത്തനം. ഫ്രാൻസിസ് ഷേഫർ എന്ന ക്രിസ്തീയ ലേഖകൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു" നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ വാസ്തവമായും ആത്മീയരാണ്". യിസ്രായേൽ ജനം ദൈവം തങ്ങളെ നടത്തിയ വിധങ്ങൾ വേഗത്തിൽ മറന്നു ദൈവത്തോട് മത്സരിച്ചു. ഒരു നിമിഷം ഓർത്തു നോക്കിയാട്ടെ ദൈവം എത്രമാത്രം നൻമകൾ തന്നിട്ടുണ്ട്. എണ്ണമില്ലാത്ത കൃപകൾ: പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം.

1) ഈ സങ്കീർത്തനത്തിന്റെ ആദ്യ ഭാഗങ്ങൾ ദാവീദ് തന്നോട് തന്നെ പറയുകയാണ്.

''എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവൻ നിന്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103: 1‭-‬5

തുടർന്ന് ദൈവത്തിന്റെ കരുണ, കൃപ, ദീർഘക്ഷമ, മഹാദയ എല്ലാം ഓർത്ത് കർത്താവിനെ പുകഴ്ത്തുന്നു.

2) രണ്ടാം ഭാഗത്തിൽ "നമ്മുടെ " എന്ന പദം തുടർമാനമായി കാണുന്നു. ഇപ്പോൾ ദാവീദ് തന്റെ കൂടെയുള്ളവരോട് ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു. ദൈവീക നൻമകൾ പ്രാപിച്ച ഒരു വ്യക്തിക്ക് അത് മറച്ചു വെക്കാൻ കഴികയില്ല. മറ്റുള്ളവരോട് അവർ ദൈവത്തെ കുറിച്ച് പുകഴ്ത്തിക്കൊണ്ടിരിക്കും. സ്തുതികൾ അടുത്ത തലത്തിലേക്ക് ഉയർന്നു വരുന്നു. തുടർന്നുള്ള വചനങ്ങൾ ശ്രദ്ധിക്കുക.

"അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു."
സങ്കീര്‍ത്തനങ്ങള്‍ 103:10‭-‬14

തന്റെ ഭക്തൻമാരോടുള്ള ദൈവത്തിന്റെ സ്നേഹം, വാൽസല്യം , ദയ എന്നിവ ജനമദ്ധ്യത്തിൽ പുകഴ്ത്തപ്പെടുന്നു .

3) എന്നാൽ മൂന്നാം ഭാഗത്തിൽ സിംഹാസനത്തിൽ രാജാവായി സകലത്തെയും ഭരിക്കുന്ന സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്നു. നന്ദി നിറഞ്ഞവനായി എല്ലാം മറന്ന് ഇപ്പോൾ തന്നോടല്ല, കൂടെയുള്ള ഭക്തൻമാരോടല്ല ദൂതൻമാരോടും സ്വർഗ്ഗീയ സൈന്യങ്ങളോടും സകല സൃഷ്ടികളോടും കർത്താവിനെ വാഴ്ത്തുവിൻ എന്ന് ആർത്ത് ഘോഷിക്കുന്ന സങ്കീർത്തനക്കാരനെ നാം കാണുന്നു.

"യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. അവന്റെ വചനത്തിന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക."
സങ്കീർത്തനങ്ങൾ 103: 19 - 22

പഴയ നിയമ ഭക്തൻ ഇപ്രകാരം ദൈവത്തെ മഹത്വപ്പെടുത്തിയെങ്കിൽ ദൈവമക്കളായ നാം എത്ര അധികം കർത്താവിനെ മഹത്വപ്പെടുത്തി ആരാധിക്കണം !
ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ ശക്തിപ്പെടുത്തട്ടെ.










(സമാഹൃതം)

Sunday, July 26, 2020



The Christian life is a race after the Lord Jesus.
He will continue to draw us to Himself as a powerful magnet pulls pieces of iron.

In the song 'The Hunter of Heaven', Francis Thompson describes his experience of salvation, as Jesus chased after his prey until he was subdued with the feet of love, like a hunter running after his prey.

But let those who know the love of God follow Christ continually, as Paul did, leaping and leaping like the deer in the valleys and mountains. (Song of Solomon 2: 8)

For this he made our feet like deer's feet; Makes us walk on highs.
(Habakkuk 3: 19)

. We can love Jesus as Mary Magdalene did. She ran ... (John 20: 2) Peter and John heard her and ran to the tomb ...
(John 20: 4)

Today we have a long way to go to follow the Lord.
Who can say that today is not the day when Jesus, like the little deer  of the mountains, will come running to join us (Song of Solomon 8 :14)

Prepare to meet your God (Amos 4: 12 b).
May God strengthen you.

Saturday, July 25, 2020

... Because I live, you will live also. John 14:19



When the apostle Paul was imprisoned in Philippi, he glorified God with his fellow worker Silas in the middle of the night.

Let some truths of the Word help us to glorify God today.

1. My living conditions are always changing. But my life does not depend on changing circumstances, but on an unchanging God.

“But blessed are those who trust in the Lord and have made the Lord their hope and confidence. They are like trees planted along a riverbank, with roots that reach deep into the water. Such trees are not bothered by the heat or worried by long months of drought. Their leaves stay green, and they never stop producing fruit.
Jeremiah 17: 7‭-‬8

2. No matter what happens, fellowship with the Lord Jesus is the foundation and strength of my life.
"Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness, or peril, or sword? Yet in all these things we are more than conquerors through Him who loved us. nor height nor depth, nor any other created thing, shall be able to separate us from the love of God which is in Christ Jesus our Lord.
Romans 8: 35‭, ‬37‭, ‬39

3. God is my Father .Nothing can happen in my life without God's approval. Heavenly Father is very attentive to everything in my life.

"Aren't two sparrows sold for money? Not one of them will fall to the ground without your Father's consent. But the hairs of your head are all numbered. So do not be afraid; for you are better than many sparrows."
Matthew 10: 29,31

4. The plans and thoughts of God are invisible to my mind and intellect. He is omniscient.

My thoughts are not your thoughts, neither are your ways my ways, saith the LORD. As the heavens are higher than the earth, so my ways are higher than your thoughts, and my thoughts than your thoughts."
Isaiah 55: 8,9

5. In my life, which is called according to His purpose, who loves God, He transforms everything into good. He conforms me to the image of Christ.

"But we know that all things work together for good to them that love God, to them who are the called according to his purpose.
Romans 8: 28

6. God's love, kindness, and mercy are all more evident in everything God allows in my life.

"I know the thoughts that I think toward you, that the good things which ye hope for may come, saith the LORD, and not evil, but that which is good."
Jeremiah 29: 11

7. I understand that God, who started the good work in me, is part of the completion of all that He allows in my life in His love.

"I always pray with joy in all my prayers for all of you, and I am convinced that he who started the good work in you will fulfill it until the day of Jesus Christ."
Philippians 1: 3,4

8. My life circumstances, illnesses, adversities and achievements are all temporary. My light affliction, which is but for a little while, causes me to receive the eternal weight of the most glorious glory .I will see the face of the Lord in eternity.
Blessed hope !!

"For our small tribulation which is momentary bringeth unto us the eternal glory of glory: and what we see is not what is seen, but what is seen is temporary, but what is not seen is eternal."
2 Corinthians 4: 17,18

Thank God!
Hallelujah




...selected..



...ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.യോഹന്നാന്‍ 14:19

അപ്പൊസ്തോലനായ പൗലോസ് ഫിലിപ്പിയയിൽ വച്ച് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോൾ അർദ്ധരാത്രിയിൽ തന്റെ കൂട്ടുവേലക്കാരനായ ശീലാസിനോട് ചേർന്ന് ദൈവത്തെ മഹത്വപ്പെടുത്തി.

ഇന്നേ ദിവസം ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ചില വചന സത്യങ്ങൾ നമ്മെ സഹായിക്കട്ടെ.

1. എന്റെ ജീവിത സാഹചര്യങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാൽ എന്റെ ജീവിതം മാറുന്ന സാഹചര്യത്തെ ആശ്രയിച്ചല്ല മാറ്റമില്ലാത്ത ദൈവത്തിൽ ആശ്രയിച്ചായിരിക്കട്ടെ.

"യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും."
യിരെമ്യാവ് 17 :7‭-‬8

2. എന്തെല്ലാം സംഭവിച്ചാലും യേശു കർത്താവുമായുള്ള കൂട്ടായ്മ യാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാനവും ബലവും.

"ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു."
റോമര്‍ 8: 35‭, ‬37‭-‬39

3. ദൈവം എന്റെ പിതാവാണ് .ദൈവം സമ്മതിക്കാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. എന്റെ ജീവിതത്തിലെ എല്ലാറ്റിലും സ്വർഗീയ പിതാവ് വളരെ ശ്രദ്ധാലുവാണ് .

"കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. "
മത്തായി 10 :29‭-‬31

4. ദൈവത്തിന്റെ ചിന്തകളും വിചാരങ്ങളും എന്റെ ചിന്തയ്ക്കും ബുദ്ധിക്കും അഗോചരമാണ്. അവിടുന്ന് സർവ്വജ്ഞാനിയാണ്.

"എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു."
യെശയ്യാവ് 55 :8‭-‬9

5. ദൈവത്തെ സ്നേഹിക്കുന്ന,അവിടുത്തെ നിർണ്ണയ പ്രകാരം വിളിക്കപ്പെട്ട എന്റെ ജീവിതത്തിൽ അവിടുന്ന് സകലവും നൻമക്കായി പരിണമിപ്പിക്കുന്നു .ക്രിസ്തുവിന്റെ സ്വരൂപത്തോട് എന്നെ അനുരൂപനാക്കിത്തീർക്കുന്നു.

"എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു."
റോമര്‍ 8: 28‭-‬29

6. എന്റെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന എല്ലാത്തിലും ദൈവത്തിന്റെ സ്നേഹം, ദയ, കരുണ എല്ലാം കൂടുതലായി വെളിപ്പെടുന്നു.

"നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്. "
യിരെമ്യാവ് 29: 11

7. എന്നിൽ നല്ല പ്രവൃത്തി ആരംഭിച്ച ദൈവം തന്റെ സ്നേഹത്തിൽ എന്റെ ജീവിതത്തിൽ അനുവദിക്കുന്ന എല്ലാ കാര്യങ്ങളും അത് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഞാൻ മനസ്സിലാക്കുന്നു.

"ഞാൻ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു."
ഫിലിപ്പിയര്‍ 1 :3‭-‬4

8. എന്റെ ജീവിത സാഹചര്യങ്ങൾ, രോഗങ്ങൾ, പ്രതികൂലങ്ങൾ, നേട്ടങ്ങൾ എല്ലാം താൽക്കാലികമാണ്. കുറച്ചു നേരം മാത്രമുള്ള എന്റെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യ ഘനം എനിക്ക് കിട്ടുവാൻ ഹേതുവാകുന്നു .നിത്യതയിൽ കർത്താവിന്റെ മുഖം ഞാൻ കാണും.
ഭാഗ്യകരമായ പ്രത്യാശ !!

"നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം."
2 കൊരിന്ത്യര്‍ 4: 17‭-‬18

ദൈവത്തിന് സ്തോത്രം!
ഹല്ലേലുയ്യാ




(സമാഹൃതം)





Thursday, July 23, 2020


107-ാം സങ്കീർത്തനത്തിൽ ദൈവജനം നാലു തരത്തിലുള്ള കഷ്ടങ്ങളിലൂടെ കടന്നുപോയതിന്റെയും അവർ ദൈവത്തോട് നിലവിളിച്ചപ്പോൾ ദൈവം അവരെ അതിൽ നിന്ന് വിടുവിച്ചതിന്റെയും ചരിത്രം നാം വായിക്കുന്നു.

1. മരുഭൂമി
അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
സങ്കീര്‍ത്തനങ്ങള്‍ 107: 4‭-‬5

അവർക്ക് ജീവിതയാത്രയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. മനസ്സ് തളർന്ന അവസ്ഥ. ഒരു ചുവടു പോലും മുൻപോട്ട് വെക്കുവാൻ കഴിയുന്നില്ല. എന്നാൽ അവർ ചെയ്ത ഒരു കാര്യം അവിടെ എഴുതിയിരിക്കുന്നു.

അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 :6

കരുണാസമ്പന്നനായ ദൈവം അവർക്ക് ഉത്തരം കൊടുത്തു. ദൈവം മനസ്സലിവുള്ളവനാണ്.
എങ്ങനെയാണ് ദൈവം അവർക്ക് ഉത്തരം നല്കിയത്?

അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി.
സങ്കീര്‍ത്തനങ്ങള്‍ 107 :6‭-‬7
ഹല്ലേലുയ്യാ! സ്തോത്രം

2. അടിമത്തം
ദൈവത്തോടു മൽസരിച്ച ദൈവജനം കൂരിരുട്ടിൽ വസിക്കേണ്ടി വന്നു. അടിമ ചങ്ങലയിൽ അവർ വലിയ കഷ്ടത അനുഭവിച്ചു .മിസ്രയീം തുടങ്ങി അനേക രാജ്യങ്ങളിൽ ജനം വലിയ പീഢനം ഏൽക്കേണ്ടി വന്നു.

അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ- അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 107: 11‭-‬12

കൂരിരുട്ടിൽ അടിമ ചങ്ങലയിൽ കിടന്നു കൊണ്ട് ദൈവത്തോട് നിലവിളിച്ചു.
ദൈവം മാറാത്തവനാണ്. അവൻ തന്റെ ജനത്തിന്റെ കണ്ണുനീർ കണ്ട് മനസ്സലിഞ്ഞു.

അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു. അവൻ താമ്രകതകുകളെ തകർത്തു, ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 107 :14‭, ‬16
ദൈവത്തിന് മഹത്വം.

3. മഹാവ്യാധികൾ
മരണത്തിന്റെ വാതിലുകളോട് അവർ സമീപിച്ചിരുന്നു. അവർ രോഗങ്ങൾ മൂലം ഭാരപ്പെട്ട് ഞരങ്ങി. സകല വിധ ഭക്ഷണത്തോടും അവർക്ക് വെറുപ്പ് തോന്നി. ഒരു മരുന്നും ഫലിക്കാത്ത അവസ്ഥ. ഡോക്ടർമാർ പോലും കൈവിട്ട സ്ഥിതി. അവർ രോഗക്കിടക്കയിൽ കിടന്നു കൊണ്ട് സൌഖ്യദായകനായ കർത്താവിനോട് നിലവിളിച്ചു. അവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനാണ്. ഞാൻ നിന്നെ സൗഖ്യമാക്കുന്ന കർത്താവാണ് എന്ന് അവിടുന്ന് അരുളിച്ചെയ്തവനാണ്.

അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107: 18‭-‬20

വചനം അയച്ച് സൌഖ്യം നല്കുന്ന കർത്താവിന് സ്തുതി.

4. കൊടുങ്കാറ്റ്, തിരമാലകൾ
വലിയ ശോധനകളിലൂടെ ജനം കടന്നു പോയി.
ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായി.
ചിന്തിച്ച് ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ. ആകുലചിന്തകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ല. ഒരു ചെറിയ വഞ്ചിയിൽ നടുക്കടലിൽ ചുഴലിക്കാറ്റിൽ പെട്ട സ്ഥിതി.
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസിക പിരിമുറുക്കം.
ഹൃദയത്തെ അറിയുന്ന ദൈവത്തോടു് അവർ
നിലവിളിച്ചു.

അവൻ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 107: 25‭-‬27

ഈ എളിയവർ നിലവിളിച്ചു . കർത്താവു് കേട്ടു.
എങ്ങനെയാണ് സർവ്വശക്തനായ ദൈവം മറുപടി അയച്ചത് ?

അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 :29‭-‬30

ദൈവമേ അവിടുന്ന് സർവ്വശക്തൻ.
അങ്ങേക്ക് എല്ലാം സാധ്യം.. ഹല്ലേലുയ്യാ

... എന്നാൽ ഈ നാല് അവസ്ഥകളിലും ദൈവം അവരെ വിടുവിച്ചപ്പോൾ അവർ കർത്താവിനെ സ്തുതിച്ച് മഹത്വപ്പെടുത്തി.
അവർ യഹോവയെ അവന്റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
സങ്കീര്‍ത്തനങ്ങള്‍ 107: 8, 15, 21, 31

ഇതു വായിക്കുന്ന നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരവസ്ഥയിൽ കൂടി കടന്നു പോവുകയായിരിക്കാം. ഒരു പോംവഴി മാത്രമേ ഉള്ളു. കർത്താവിനോട് നിലവിളിച്ച് ഹൃദയപൂർവ്വം പ്രാർത്ഥിക്കുക. യേശു നമ്മെ വിടുവിക്കും... അവിടുന്ന് മാറാത്തവനാണ്. പാപങ്ങളെ ഏറ്റുപറഞ്ഞ് അനുതപിക്കാം. ഭാരങ്ങളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം. അവിടുന്ന് നമ്മെ അന്ത്യത്തോളം വഴി നടത്തും. എന്നാൽ ഉത്തരം ലഭിച്ചു കഴിഞ്ഞാൽ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം. കർത്താവിനെ സ്തുതിക്കാം. ആരാധിക്കാം .....









(കടപ്പാട് - The unchanging word of God. david Jeremiah)


































Proverbs 21: 17 says that he that loves wine and perfume shall not prosper

The desire of man in the world is to find happiness anyway. Many rely on what they think is wine or pleasure.

Others rely on Perfumes. Unable to even get out during the lockdown, many had to discard discarded perfumes after an expiration date.

But to a godly man the love of the Lord is more interesting than wine. The name of the Lord Jesus is fragrant. The name of Jesus is like a perfume .It's fragrant in any situation.

Divine joy enables God's people to rejoice with unspeakable and glorious joy.

Joy in the Lord is our strength. No one can take it away from us. The psalmist sang, "Lord, you have given me more joy in my heart than when their grain and their wine increased."

Let us rejoice in the Lord all this day,

Rejoice in the Lord always .Philippians 4.4


Naphtali is a doe set free that bears beautiful fawns -Genesis 49 :21

Naphtali was born to Jacob from Bilhah, the servant lady of Rachael. He was very blessed, and humble and he spoke gracious words. In addition, he was a warrior. He had a major role in the building the Temple of God.
About Naphtali he said: "Naphtali is abounding with the favour of the LORD and is full of his blessing; he will inherit southward to the lake."-Deuteronomy 33: 23

The people of Zebulun risked their very lives; so, did Naphtali on the terraced fields. -Judges 5: 18

However, in many places where Israel mentions him, he does not seem to get the deserved recognition. He was considered as the last tribe of Israel.
When the land was apportioned among the tribes, he received a portion of the land which was not much favoured by any. Nevertheless, to the God who sees and knows all things he was a doe which was set free. Don’t you want to know the portion of the land which he received as inheritance? It was the land of Galilee! Nazareth and Capernaum are included in this land.

Leaving Nazareth, he went and lived in Capernaum, which was by the lake in the area of Zebulun and Naphtali— to fulfil what was said through the prophet Isaiah:
“Land of Zebulun and land of Naphtali,
the Way of the Sea, beyond the Jordan Galilee of the Gentiles—the people living in darkness have seen a great light;
on those living in the land of the shadow of death a light has dawned.” Matthew4 :13-16

At the fulfilment of time, this was the place on the earth, chosen by the Son of God to live. Will any good come from Nazareth? Such a saying as “No prophet arises from Galilee”, became of meaningless.

Many say that I do not get any recognition for what I do for the Lord and in many cases the reward I received was just contempt.

However, let us be faithful before God. Let us fulfil the will of the Lord, be vigilant in prayer and always progressing in the service towards the Lord. It is the Lord who gives us the reward. In all things the Lord is our inheritance and portion.

But, how much more blessed are we, than the tribe of Naphtali? Christ, the hope of glory dwells in us!
As God has said:
“I will live with them and walk among them,
and I will be their God, and they will be my people.” – 2 Corinthians 6 :16b

"Here I come to your glorious presence
To fulfil Your holy will
Finishing the work You gave me
And to stand in Your Holy presence."












Wednesday, July 22, 2020


 സങ്കീർത്തനക്കാരനായ ദാവീദ് രാജാവ് വലിയ കഷ്ടങ്ങളുടേയും യുദ്ധങ്ങളുടേയും അവസ്ഥയിൽ കൂടി കടന്നു പോയപ്പോൾ പാടിയ പാട്ടുകളാണ് 56 മുതൽ 60 വരെയുള്ള സങ്കീർത്തനങ്ങൾ .

ഫെലിസ്ത്യർ തന്നെ പിടിച്ചപ്പോഴും, ശൗലിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാനായി ഗുഹയിലേക്ക് ഓടിപ്പോയപ്പോഴും ദാവീദ് ദൈവത്തോട് കീർത്തനങ്ങളെ പാടി. അരാമ്യരോട് യുദ്ധം കഴിഞ്ഞ് മടങ്ങി വരുമ്പോഴും ദാവീദിന്റെ ഹൃദയത്തിൽ ഒരു സംഗീതമുണ്ടായിരുന്നു.
എന്നാൽ ഈ പാട്ടുകൾക്ക് ഉള്ള പേരാണ് ഏറ്റവും ആശ്ചര്യം.
സ്വർണ്ണഗീതങ്ങൾ !!!

ദൈവഭക്തന് സ്വർണ്ണത്തക്കാൾ വിലയേറിയതാണ് ദൈവചനം. ആയിരമായിരം പൊൻ വെള്ളി നാണ്യത്തെക്കാൾ ദൈവചനം ഏറെ ഉത്തമം.
സ്വർണ്ണ ഗീതങ്ങളിലെ ചില വരികൾ ചുവടെ ചേർക്കുന്നു.

ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്തുചെയ്‍വാൻ കഴിയും? നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
സങ്കീര്‍ത്തനങ്ങള്‍ 56: 3,4,8

ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവഹിക്കുന്ന ദൈവത്തെ തന്നെ. സങ്കീർത്തനങ്ങൾ 57: 1, 2

എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും. കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും. നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 57 :‭, ‬7‭-‬10 
ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യർ പറയും.
സങ്കീര്‍ത്തനങ്ങള്‍ 58 :11

എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 59: 9, ‬16‭-‬17

സത്യംനിമിത്തം ഉയർത്തേണ്ടതിനു നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു.. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
സങ്കീര്‍ത്തനങ്ങള്‍ 60:4‭-‬5

എന്നാൽ മറ്റൊരു സ്വർണ്ണ ഗീതം കൂടെ സങ്കീർത്തനങ്ങളിൽ ഉണ്ട്.
ഏതാണ് ആ പാട്ട്?
കർത്താവായ യേശുവിനെ എപ്പോഴും കൺമുമ്പിൽ കണ്ട് വാഴ്ത്തിപ്പാടുന്ന 16-ാം സങ്കീർത്തനം.

ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ. ഞാൻ യഹോവയോടു പറഞ്ഞത്: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല. ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു. അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്
സങ്കീര്‍ത്തനങ്ങള്‍ 16: 1‭-‬2‭, ‬8‭-‬9‭, ‬11

ഈ സ്വർണ്ണ ഗീതങ്ങളെ ഇന്നേ ദിവസം നമുക്ക് ധ്യാനിക്കാം. ചുറ്റുപാടും ഹൃദയം വേദനിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന ഈ നാളുകളിൽ ദാവീദിനെപ്പോലെ നമ്മുടെ കർത്താവിനെ എപ്പോഴും കൺമുമ്പിൽ കണ്ട് സ്തുതിക്കാം. എല്ലാം മറന്ന് യേശുവിനെ ആരാധിക്കാം. അങ്ങനെയെങ്കിൽ ഈ ദിനങ്ങൾ നമ്മുടെ ജീവിതത്തിലെ സുവർണ്ണ ദിവസങ്ങളായിത്തീരും. ദൈവം അതിന് നമ്മെ സഹായിക്കട്ടെ. ആമേൻ











നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
ഉല്പത്തി 49: 21

യാക്കോബിന് റാഹേലിന്റെ ദാസിയായിരുന്ന ബിൽഹയിൽ ജനിച്ച മകനായിരുന്നു നഫ്താലി. അവൻ വളരെ അനുഗ്രഹിക്കപ്പെട്ടവനും താഴ്മയുള്ളവനും ലാവണ്യവാക്കുകൾ സംസാരിക്കുന്നവനുമായിരുന്നു.
മാത്രമല്ല അവൻ ഒരു യുദ്ധവീരനുമായിരുന്നു ആലയം പണിയുന്നതിൽ ഒരു സുപ്രധാന പങ്ക് ഇവർ വഹിച്ചു.

"നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
ആവർത്തനപുസ്തകം 33 : 23

സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ.
ന്യായാധിപന്മാർ 5 : 18

എന്നാൽ പലയിടങ്ങളിലും യിസ്രായേൽ അവനെക്കുറിച്ച് പരാമർശിക്കുമ്പോൾ വേണ്ട പരിഗണന നൽകുന്നതായി കാണുന്നില്ല. അവസാനത്തെ ഗോത്രമായി പരിഗണിക്കപ്പെട്ടു.

അവകാശം അളന്നു കൊടുത്തപ്പോൾ ആരും അത്ര താല്പര്യം കാണിക്കാതിരുന്ന ഒരു ദേശം അവന് അവകാശമായി കിട്ടി.
എന്നാൽ എല്ലാം കാണുന്നവനും അറിയുന്നവനുമായ ദൈവത്തിന് അവൻ സ്വതന്ത്രയായ നടക്കുന്ന ഒരു പേടമാനായിരുന്നു.
നഫ്താലിക്ക് അവകാശമായി കിട്ടിയ ദേശം ഏതെന്നറിയേണ്ടേ?
ഗലീല ദേശം. നസറേത്ത്, കഫർന്നഹൂം മുതലായ സ്ഥലങ്ങൾ അവയിൽ ഉൾപ്പെടുന്നു .

"നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു; “സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
മത്തായി 4 :13_16

കാലത്തിന്റെ തികവിൽ ദൈവത്തിന്റെ പുത്രൻ ഈ ഭൂമിയിൽ വസിപ്പാൻ തിരഞ്ഞെടുത്ത ദേശം.
നസറെത്തിൽ നിന്ന് വല്ല നൻമയും വരുമോ? ഗലീലദേശത്ത് നിന്ന് ഒരു പ്രവാചകനും എഴുന്നേൽക്കുന്നില്ലല്ലോ എന്നീ ചോദ്യങ്ങൾ വ്യർത്ഥമായി.

ഞാൻ കർത്താവിന്നായി ചെയ്യുന്നതിനൊന്നും എനിക്കൊരു അംഗീകാരവും ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും പ്രതിഫലം ആയി നിന്ദയാണ് എനിക്ക് ലഭിക്കുന്നതെന്ന് പലരും പറയാറുണ്ട്.

എന്നാൽ ദൈവമുമ്പാകെ നമുക്കു വിശ്വസ്തരായിരിക്കാം, ദൈവേഷ്ടം നിറവേറ്റാം,പ്രാർത്ഥനയിൽ ഉറ്റിരിക്കാം, കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചു വരാം .അവകാശമെന്ന പ്രതിഫലം കർത്താവാണ് നമുക്ക് നൽകുന്നത്. സർവ്വോപരി കർത്താവാണ് നമ്മുടെ ഓഹരിയും അവകാശവും.

എന്നാൽ നഫ്താലി ഗോത്രത്തെക്കാൾ നാം എത്ര അനുഗ്രഹിക്കപ്പെട്ടവർ .മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നമ്മിൽ വസിക്കുന്നു.

“ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 6.16

"തിരുഹിതമിഹെ തികച്ചീടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേ
എന്റെ വേലയെ തികച്ചും കൊണ്ട്
നിന്റെ മുമ്പിൽ ഞാൻ നിന്നീടുവാൻ "

Tuesday, July 21, 2020


സദൃശ്യവാക്യങ്ങൾ 21.17 -ൽ വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ അഭിവൃദ്ധിപ്പെടുകയില്ല എന്ന് എഴുതിയിരിക്കുന്നു .

ലോക മനുഷ്യന്റെ ആഗ്രഹം എങ്ങനെയും സന്തോഷം കണ്ടെത്തുക എന്നതാണല്ലോ. അതിനായി അനേകർ ആശ്രയിക്കുന്നത് വീഞ്ഞ് അല്ലെങ്കിൽ ആനന്ദം നൽകുമെന്ന് അവർ ചിന്തിക്കുന്ന കാര്യങ്ങളിലാണ്.

മറ്റു ചിലർ തൈലത്തിൽ ആശ്രയിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ അനേകർ വലിയ വിലയ്ക്ക് വാങ്ങിക്കൂട്ടിയ സുഗന്ധദ്രവ്യങ്ങൾ പ്രയോജനമില്ലാതെ  expiry date കഴിഞ്ഞ് വലിച്ചെറിയേണ്ടി വന്നു.

എന്നാൽ ഒരു ദൈവഭക്തന് കത്താവിന്റെ സ്നേഹം വീഞ്ഞിനെക്കാൾ രസകരമാകുന്നു. കർത്താവായ യേശുവിന്റെ നാമം സൌരഭ്യമായത്. യേശു എന്ന നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഈ നാമം ഏത് സാഹചര്യത്തിലും സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു.

ദൈവീക സന്തോഷം ദൈവജനത്തെ പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുവാൻ പ്രാപ്തരാക്കുന്നു.

കർത്താവിലുള്ള സന്തോഷം നമ്മുടെ ബലമാണ്. അത് നമ്മിൽ നിന്ന് എടുത്തുകളയുവാൻ ആർക്കും സാധ്യമല്ല. ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം കർത്താവേ അങ്ങ് എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ പാടി.

ഇന്നേ ദിവസം മുഴുവൻ കർത്താവിൽ നമുക്കു സന്തോഷിക്കാം,

കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ. സന്തോഷിക്കുവിൻ എന്ന് ഞാൻ പിന്നെയും പറയുന്നു .ഫിലിപ്പിയർ 4.4

Monday, July 20, 2020


കർത്താവിന്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ് .ഈ ദിവസം നമ്മുടെ കർത്താവിനാൽ സൃഷ്ടിക്കപ്പെട്ടതാണ്. ദൈവമേ അങ്ങേക്ക് ഒരായിരം നന്ദി.

വെളിപ്പാടു് പുസ്തകം തുടർമാനമായി വായിക്കുമ്പോൾ ദൈവീക സ്തുതികളും ആരാധനകളും വർദ്ധിച്ചു വരുന്നതായി കാണാം.

വെളിപ്പാടു് 1.6 മഹത്യവും ബലവും ആമേൻ
വെളിപ്പാട് 4.11 മഹത്യവും ബഹുമാനവും ശക്തിയും
വെളിപ്പാടു് 5.12 ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും
വെളിപ്പാട് 7.12 സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും ആമേൻ.

ഈ പ്രഭാതത്തിൽ നാം കർത്താവിനെ സ്തുതിക്കണം.
മദ്ധ്യാഹ്നമാകുമ്പോൾ സ്തുതി സ്തോത്രങ്ങൾ വർദ്ധിക്കട്ടെ.
സന്ധ്യാ സമയാകുമ്പോൾ സങ്കീർത്തനങ്ങളും സ്തുതികളും ആത്മീക ഗീതങ്ങളും നമ്മിൽ നിന്നും ധാരാളമായി ഉയരട്ടെ
എന്നാൽ ഇന്ന് രാത്രിയാകുമ്പോൾ ആരാധന നമ്മിൽ നിന്നും നമ്മുടെ ഭവനങ്ങളിൽ നിന്നും മുഴങ്ങി കേൾക്കട്ടെ,
ഇന്ന് ഒരു അനുഗ്രഹിക്കപ്പെട്ട ദിനമായിത്തീരട്ടെ -

സ്വഗ്ഗീയ പിതാവേ അവിടുന്ന് എല്ലാ സ്തുതികൾക്കും ആരാധനയ്ക്കും സ്തോത്രത്തിനും യോഗ്യൻ: അറുക്കപ്പെട്ട കുഞ്ഞാടേ അങ്ങയെ ഞാൻ ആരാധിക്കുന്നു: പരിശുദ്ധാത്മാവു് എന്നിൽ വസിച്ച് എന്നെ അവിടത്തെ ആലയമാക്കിത്തീർത്തതിനായി നന്ദി

ആയിരമായിരം നാവുകളാലത് വർണ്ണിപ്പതിനെളുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ പാരിലസാദ്ധ്യമഹോ

‍My dove in the clefts of the rock, in the hiding places on the mountainside, show me your face, let me hear your voice; for your voice is sweet, and your face is lovely- Song of Songs 2:14


A man was seriously wounded and lost his eyesight while fighting a war. The man, depressed due to the loss of his eye-sight was recuperating in a hospital when a nurse approached him.

She encouraged him with comforting words. During the conversation with him she understood that the soldier could play the piano well. Upon recognising this, she told him the following words; “in the veranda of this hospital is kept a piano. When you are able to walk, you must play that piano”.

One day this blind soldier went and played that piano. Many people stood around and encouraged him by clapping. As he played on the piano daily, the soldier noticed one thing, that as the days pass by, the sound of the applause was waning.

One day he decided that he would no longer play the piano, for there was none to encourage him.

On that day he played the piano with a broken heart. After it was over, he heard the incessant clapping of just one man.” Sir, who are you?” He enquired. “I am the king of this country. I came to see the wounded soldiers, and when I heard the music and I rejoiced greatly.”

All the sadness and disappointment left him. He thought, “Even if no one else appreciated, my king heard my music and rejoiced”.

Probably you the reader might be disappointed that one is neither hearing nor seeing you. But sing a new song today, rather right now to the Lord. For, you are seen and heard by the Lord. He is thinking about us… He is rejoicing in us.

Sing praises to God, sing praises;
sing praises to our King, sing praises.
For God is the King of all the earth;
sing to him a psalm of praise. – Psalms 47:6-7

My heart is stirred by a noble theme
as I recite my verses for the king;
my tongue is the pen of a skilful writer- Psalms 45:1


Sunday, July 19, 2020

പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. ഉത്തമഗീതം 2.14



യുദ്ധത്തിൽ സാരമായി കാലിന് മുറിവേറ്റും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടും സൈനിക ആശുപത്രിയിൽ നിരാശനായി കിടന്നയാളുടെ അടുത്തേക്ക് ഒരു നേഴ്സ് കടന്നു വന്നു.

സാന്ത്വന വാക്കുകൾ പറഞ്ഞ് അയാളെ ധൈര്യപ്പെടുത്തി. സംഭാഷണങ്ങളിൽ നിന്ന് സൈനികന് നന്നായി പിയാനോ വായിക്കാൻ അറിയാമെന്ന് ഗ്രഹിച്ച നഴ്സ് സൈനികനോട്
ഇപ്രകാരം പറഞ്ഞു..
"ഈ ആശുപത്രി വരാന്തയിൽ ഒരു പിയാനോ വച്ചിട്ടുണ്ട്. താങ്കൾക്ക് നടക്കാൻ കഴിയുമ്പോൾ അത് വായിക്കണം."

ഒരു ദിവസം അയാൾ കാഴ്ച ഇല്ലെങ്കിലും നടന്നു ചെന്ന് പിയാനോ വായിച്ചു.
ധാരാളം ആളുകൾ ചുറ്റും നിന്ന് കയ്യടിച്ച് അയാളെ ഉത്സാഹിപ്പിച്ചു .ദിവസവും ഇത് തുടർന്നപ്പോൾ ഒരു കാര്യം സൈനികൻ ശ്രദ്ധിച്ചു. ദിവസങ്ങൾ കഴിയുംതോറും കയ്യടി ശബ്ദം കുറഞ്ഞു കുറഞ്ഞു വരുന്നു.
ഒരു ദിവസം അയാൾ തീരുമാനിച്ചു. 'ഇന്ന് ഞാൻ പിയാനോ വായിക്കുന്ന അവസാന ദിവസം ആയിരിക്കും' കാരണം എന്നെ പ്രോത്സാഹിപ്പിക്കുവാൻ ആരുമില്ല.

അന്ന് ഹൃദയം തകർന്നെങ്കിലും അയാൾ പിയാനോ വായിച്ചു. അത് കഴിഞ്ഞപ്പോൾ ഒരാൾ മാത്രം നിർത്താതെ കയ്യടിക്കുന്ന ശബ്ദം ഒരു വശത്ത് നിന്ന് കേട്ടു.
"സാർ ആരാണ്, നിങ്ങൾ? "അയാൾ ചോദിച്ചു.
"ഞാൻ ഈ രാജ്യത്തെ രാജാവാണ് .മുറിവേറ്റ സൈനികരെ കാണാൻ ആദ്യമായി ഇവിടെ എത്തിയപ്പോൾ നിങ്ങളുടെ പാട്ട് കേട്ട് ഞാൻ അത്യന്തം സന്തോഷിച്ചു."

സൈനികന്റെ എല്ലാ ദുഖവും നിരാശയും പൂർണ്ണമായി മാറി. ആരും എന്നെ കേൾക്കുന്നില്ലെങ്കിലും എന്റെ രാജാവ് എന്റെ ഗാനം കേട്ട് സന്തോഷിച്ചല്ലോ.

ഒരു പക്ഷേ ഇത് വായിക്കുന്ന നിങ്ങൾ എന്നെ ആരും കേൾക്കുന്നില്ല കാണുന്നില്ല എന്ന് നിരാശപ്പെടുന്ന ഒരു വ്യക്തിയായിരിക്കാം. എന്നാൽ ഇന്ന് ഇപ്പോൾ തന്നെ കർത്താവിനായി ഒരു പുതിയ പാട്ട് പാടാം. ഇത് വായിക്കുന്ന നിങ്ങളെ യേശു കാണുന്നു. കേൾക്കുന്നു .നമ്മെക്കുറിച്ച് ചിന്തിക്കുന്നു ... നമ്മിൽ ആനന്ദിക്കുന്നു.

ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.  ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
സങ്കീർത്തനങ്ങൾ 47:6‭-‬7

എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
സങ്കീർത്തനങ്ങൾ 45:1






Monday, July 13, 2020

How beautiful on the mountains are the feet of those who bring good news, who proclaim peace, who bring good tidings, who proclaim salvation, say to Zion, “Your God reigns!” Isaiah 52:7



William Borden who was born in a very wealthy family completed his school education in the year 1904.

His phenomenal success in the education led his family to provide him for a round-the-globe touring.

William had the desire to commit his life to become a missionary, merely at an age of sixteen having seen the terrible living conditions of the people, as he toured Asia, Europe and other places.

Having decided to live a life of faith and not relying upon riches, he wrote in his Bible ‘NO RESERVES’.

In 1905 he joined the Yale University for higher studies and having a burden for his friends started a prayer fellowship there.
Eventually by the grace of God it increased in strength to a 1000.
He spent the evenings to help the poor in the city, care for the sick and to share the love of Jesus.

He committed his life to go to China to be a missionary for the Muslims. He penned in his Bible ‘NO RETREATS’ indicating that he would not retreat from his decision.

After that he completed his Seminary
education and started for China. As he travelled, he spent time in Egypt to study Arabic where he contracted Spinal Meningitis. This led him to leave this world and be with Jesus whom he loved. He was only 25 at that time.

His friends who received his Bible found a letter in it where it was penned ‘NO REGRETS’.
 
Some of those who read this might feel that William’s life was wasted. However, in the eyes of the Lord it is never so. Many who came to know about his death zealously went as missionaries to various countries with the gospel.

A life committed to Jesus is a most blessed life. You who read this may imprint on your hearts the following words:
NO RESERVES
NO RETREATS
NO REGRETS

“I have decided to follow Jesus (2)
No turning back, no turning back
The world behind me, the cross before me
No turning back, no turning back”



Saturday, July 11, 2020

സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! യെശയ്യാവു 52:7

വളരെ സമ്പന്നമായിരുന്ന ഒരു കുടുംബത്തിൽ ജനിച്ച വില്യം ബോർഡൻ 1904 ൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി(chicago)

ഉന്നത വിജയം ലഭിച്ചതിന് സമ്മാനമായി ലോകം മുഴുവൻ സഞ്ചരിച്ച് കാണാനുള്ള അവസരം വീട്ടുകാർ അവന് നല്കി.

ഏഷ്യ, യൂറോപ്പ് എല്ലായിടവും സഞ്ചരിച്ച 16 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന വില്യമിന് ജനത്തിന്റെ ദുരിതങ്ങൾ കണ്ട് ഒരു മിഷണറിയായി ജീവിതം സമർപ്പിക്കാൻ  ആഗ്രഹം ഉണ്ടായി.

എന്നാൽ തന്റെ സമ്പത്തിൽ ആശ്രയിക്കാതെ വിശ്വാസ ജീവിതം നയിക്കാൻ അവൻ തീരുമാനിച്ച് തന്റെ ബൈബിളിൽ "NO RESERVES" (കരുതൽ ഇല്ല ) എന്ന് എഴുതി.

1905 ൽ Yale University യിൽ ഉപരിപഠനത്തിന് താൻ ചേർന്നപ്പോൾ തന്റെ കൂട്ടുകാരെക്കുറിച്ചുള്ള ഭാരം നിമിത്തം ചെറിയ ഒരു പ്രാർത്ഥന സമൂഹം അവിടെ ആരംഭിച്ചു.

എന്നാൽ ദൈവ കൃപയാൽ 1000 പേര് ഗ്രൂപ്പുകളായി കോളേജിൽ കൂടി വരുവാൻ ഇടയായി.

സായാഹ്‌നങ്ങൾ പട്ടണത്തിലെ ദരിദ്രരെ സഹായിപ്പാനും രോഗികളെ ശുശ്രൂഷിപ്പാനും യേശുവിന്റെ സ്നേഹം പങ്കു വയ്ക്കുവാനും തന്റെ സമയം ചെലവഴിച്ചു.

ചൈനയിൽ മുസ്ളീം വിഭാഗത്തിലുള്ള ജനങ്ങളുടെ അടുക്കൽ ഒരു മിഷണറിയായി പോകുവാൻ തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ബൈബിളിൽ കുറിക്കപ്പെട്ട വാക്കുകൾ "NO RETREATS" (പിൻമാറില്ല) എന്നതായിരുന്നു.

തുടർന്ന് സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി ചൈനയിലേക്ക് യാത്രയായി. യാത്രാമദ്ധ്യേ അറബി പഠിക്കുവാൻ ഈജിപ്തിൽ ചെലവഴിച്ച സമയം spinal menigitis ബാധിച്ച് താൻ പ്രിയം വെച്ച യേശുവിന്റെ അടുക്കലേക്ക് പോയി. അന്ന് അദ്ദേഹത്തിന് 25 വയസ്സ് മാത്രമായിരുന്നു പ്രായം.

വില്യമിന്റെ ബൈബിൾ തിരികെ ലഭിച്ച സുഹൃത്തുക്കൾക്ക് ഒരു എഴുത്ത് കൂടെ അവിടെ കാണാൻ കഴിഞ്ഞു. " NO REGRETS " (പരിഭവങ്ങളില്ല)

ഇതു വായിക്കുന്ന ചിലർക്കെങ്കിലും വില്യമിന്റെ ജീവിതം പാഴായി എന്ന് തോന്നിയേക്കാം. എന്നാൽ ദൈവദൃഷ്ടിയിൽ ഒരു നാളും അല്ല. തന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ അനേകർ ഉത്സാഹം പ്രാപിച്ച് മിഷണറിമാരായി അനേകം രാജ്യങ്ങളിലേക്ക് സുവിശേഷവുമായി യാത്രയായി.

യേശുവിനായി സമർപ്പിക്കപ്പെട്ട ജീവിതം ഏറ്റവും ഭാഗ്യമുള്ള ജീവിതമാണ്. ഇത് വായിക്കുന്ന നിങ്ങൾക്കും ഹൃദയത്തിൽ കുറിച്ചിടാൻ കഴിയട്ടെ ഈ വാക്കുകൾ.

NO RESERVES
NO RETREATS
No REGRETS

"യേശുവിൻ പിൻപേ പോകാനുറച്ചു (2)
പിൻമാറില്ല പിൻമാറില്ല
ലോകമെൻ പിൻപേ ക്രൂശെന്റെ മുൻപെ
പിൻമാറില്ല പിൻമാറില്ല "