Tuesday, September 15, 2020
Sunday, September 13, 2020
There was a massive earthquake in Armenia in 1989. It lasted mere 4 minutes but took the life of nearly 30,00 people. Measuring 8.2 on the Richter scale, it must have been a tremendously powerful quake. Around a school flattened in the quake, many parents stood shedding tears for their missing children, and then returned home, but for one man. This man moved around looking for the place where his son’s classroom was and he began to remove the debris chunk by chunk. The policemen, fire fighters and rescue workers tried all their means to dissuade him from doing so. But he would not yield!
Lost in thoughts of his beloved son and not heeding to their words, he kept searching. And …. 2… 4 … 8 … 16 …30 … 38 hours went past. Then suddenly he heard a voice …. the voice of his son. He jumped for joy because beneath the debris he saw that his son Armand and some of his friends had taken refuge under a beam that had wedged in like a triangle as it fell. Armand told his father, ‘Daddy, I told my friends that my daddy had told me that whatever happens he will be with me … so if my father is alive, he will surely come to rescue me. Thus, Armand and his friends returned safely to their homes.
As you read this account, whatever be the circumstance that you are going through, try to cling to the promises your heavenly Father has given you because He who made the promise is faithful. This account is about an earthly father who fulfilled the promise he made to his son. If so, how much more faithful is our heavenly Father … hallelujah … Amen!!
“Because I live, you will live also”, said Jesus in John 14: 19.
Friday, September 11, 2020
1833-ൽ ഇംഗ്ലണ്ടിലേക്കുള്ള കപ്പൽ യാത്രയിൽ ജോൺ ഹെൻട്രി ന്യൂമാൻ എഴുതിയ അനുഗ്രഹീത ഗാനമാണ്." ദയാ പ്രകാശമേ നയിച്ചാലും "(Lead kindly light)
വളരെ ക്ഷീണിതനും രോഗിയുമായ ന്യൂമാൻ എത്രയും വേഗം ഇംഗ്ലണ്ടിൽ എത്താൻ ആഗ്രഹിച്ചെങ്കിലും കപ്പൽ യാത്ര കടൽ ക്ഷോഭം മൂലം തടസ്സപ്പെട്ടു.
കപ്പൽ ജോലിക്കാരോട് എപ്പോൾ യാത്ര തുടരാനാകും എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു.
'കാറ്റ് അനുകൂലമായാൽ നമുക്ക് യാത്ര തുടരാം .ഒരു നക്ഷത്രം ഇന്ന് പ്രകാശിക്കുന്നുണ്ട്. ഈ കൂരിരുട്ടിൽ ഒരു നക്ഷത്രം നമുക്ക് വഴികാട്ടിയാകും.'
കപ്പലിൽ ഇരുന്ന് ന്യൂമാൻ എഴുതി: " ദയാ പ്രകാശമേ നയിച്ചാലും" എന്ന മനോഹരഗാനം .
പുറപ്പാട് പുസ്തകം 13 :21, 22 വചനങ്ങളാണ് ഗാനത്തിന്റെ പ്രതിപാദ്യ വിഷയം.
'അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവണ്ണം അവർക്കു വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും കർത്താവ് അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല."
പുറപ്പാട് 13: 21-22
ദൈവകൃപയാൽ ന്യൂമാൻ സഞ്ചരിച്ച കപ്പൽ യാത്ര തുടർന്നു. അദ്ദേഹം സുരക്ഷിതനായി ഇംഗ്ലണ്ടിലെത്തി.
'ദയാ പ്രകാശമേ നയിച്ചാലും
ചുറ്റും കൂരിരുളേറുന്നു
ഞാനോ സ്വഭവനത്തിൽ നിന്നും ദൂരെ
എന്നെ നയിച്ചാലും ഓരോ
ചുവട് വയ്ക്കുമ്പോഴും നാഥാ "
ഇംഗ്ലണ്ടിൽ ഒരു ഖനി അപകടത്തിൽ പെട്ടവർ കൂരിരുളിൽ ഇരുന്നു കൊണ്ട് പാടി.. ദയാ പ്രകാശമേ നയിച്ചാലും ... അവർ സുരക്ഷിതരായി ഭവനങ്ങളിൽ എത്തി.
റേവൻസ് ബ്രൂക് ജയിലിലേക്ക് കൊണ്ടുവരപ്പെട്ട കോറി ടെൻ ബൂം,
സഹോദരി ബെറ്റ്സി എന്നിവർ അവിടത്തെ അവസ്ഥകൾ കണ്ട് ഞെട്ടി. ബെറ്റ്സി കർത്താവിനോട് പാടി... ദയാപ്രകാശമേ ഞങ്ങളെ നയിച്ചാലും...
1912 ൽ ടൈറ്റാനിക്ക് കപ്പലിൽ നിന്നും രക്ഷാ ബോട്ടിൽ കയറിയ പാട്ടുകാരൻ മാരിയൺ റെറ്റ് തങ്ങളെ രക്ഷിപ്പാൻ എത്തിയ മറ്റൊരു കപ്പൽ ദൂരെ കണ്ടപ്പോൾ സന്തോഷത്തോടെ പാടി .. ദയാ പ്രകാശമേ നയിച്ചാലും..
1915 ൽ യുദ്ധമുഖത്ത് ബ്രിട്ടീഷ് സൈന്യം വലിയ പ്രതികൂലത്തിന്റെ മദ്ധ്യത്തിൽ ആലപിച്ച ഗാനം മറ്റൊന്നായിരുന്നില്ല ... ദയാ പ്രകാശമേ നയിച്ചാലും...
കൂരിരുട്ട് .... ആർത്തിരമ്പുന്ന തിരമാലകൾ .. കൊടുങ്കാറ്റ്:.. ഏകാന്തത ..നിരാശ ... ഡിപ്രഷൻ ...മനസ്സിൽ അനേകം ചോദ്യങ്ങൾ?
ഒരു നക്ഷത്രം മതി.... ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയ നക്ഷത്രവുമായ യേശുക്രിസ്തു ! (വെളിപ്പാട് 22 :16 (b)
വിളിച്ച ദൈവം വിശ്വസ്തൻ, അവിടുന്ന് നമ്മെ കൈപിടിച്ച് നടത്തും.
കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23: 4
യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
യോഹന്നാന്‍ 8: 12
Lead, Kindly Light, amidst th'encircling gloom,
Lead Thou me on!
The night is dark, and I am far from home,
Lead Thou me on!
Keep Thou my feet; I do not ask to see
The distant scene; one step enough for me.
I was not ever thus, nor prayed that Thou
Shouldst lead me on;
I loved to choose and see my path; but now
Lead Thou me on!
I loved the garish day, and, spite of fears,
Pride ruled my will. Remember not past years!
So long Thy power hath blest me, sure it still
Will lead me on.
O'er moor and fen, o'er crag and torrent, till
The night is gone,
And with the morn those angel faces smile,
Which I have loved long since, and lost awhile!
Meantime, along the narrow rugged path,
Thyself hast trod,
Lead, Saviour, lead me home in childlike faith,
Home to my God.
To rest forever after earthly strife
In the calm light of everlasting life.
Thursday, September 10, 2020
ധനവാനാകാൻ വളരെ ആഗ്രഹിച്ച ഒരു മനുഷ്യൻ; പക്ഷേ അയാൾക്ക് ആകെയുള്ളത് കുറച്ച് സ്ഥലം മാത്രം. എന്തെങ്കിലും ബിസിനസ്സ് തുടങ്ങാം എന്ന് ചിന്തിച്ച് നിസ്സാര വിലയ്ക്ക് ആ നിലം വിറ്റു.
ഒരു ദിവസം പുതിയ ഉടമ താൻ വാങ്ങിയ സ്ഥലത്ത് കൂടി നടന്നപ്പോൾ മണ്ണെടുത്ത ഒരു ഭാഗത്ത് ചില തിളങ്ങുന്ന വസ്തുക്കൾ കണ്ടു...പിന്നീട് ഈ ലോകത്തിലെ വലിയ ഒരു വജ്ര ഖനിയായി ആ നിലം അറിയപ്പെട്ടു.
നിലം വിറ്റ മനുഷ്യനോട് നമുക്ക് ഒരു വലിയ സഹതാപം തോന്നുന്നുണ്ടാവും .പാവം മനുഷ്യൻ: തന്റെ കാൽചുവട്ടിൽ വലിയ നിക്ഷേപമുണ്ടായിട്ടും പലയിടത്തും ഓടി അലഞ്ഞ് എല്ലാം നഷ്ടമാക്കിയ വ്യക്തി!
ഇന്ന് ഈ ഭൂമുഖത്ത് ജീവിക്കുന്ന അനേകം ദൈവമക്കളുടെ ഒരു ചിത്രം നിലം വിറ്റു കളഞ്ഞ മനുഷ്യനിൽ കാണാം.
യഥാർത്ഥ സമ്പത്ത് ലഭിച്ചിരിക്കെ അത് മനസ്സിലാക്കി സ്വന്തമാക്കാതെ
എന്തൊക്കെയോ നേടാനായി ലോകം മുഴുവൻ അന്വേഷിക്കുന്നു.പലയിടങ്ങളിൽ സഞ്ചരിക്കുന്നു. പുതിയ പുസ്തകങ്ങളിൽ വഴികൾ തിരയുന്നു. അനേകം പ്രോഗ്രാമുകളിൽ ആശ്രയിക്കുന്നു.
അവസാനം നിരാശ!
ഭൗതിക സമൃദ്ധിയെക്കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്.. "ദൈവകൃപയുടെ അത്യന്ത ധനം'', സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങൾ,
വിശുദ്ധൻമാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം,ക്രിസ്തുവിന്റെ അപ്രമേയ ധനം, ......
നിധിയുള്ള വയൽ വാങ്ങിയവൻ, മുത്ത് സ്വന്തമാക്കിയവൻ പിന്നെ ലോകം വച്ചു നീട്ടുന്ന നശ്വരമായ കാര്യങ്ങൾക്ക് പിന്നാലെ പോകില്ല.
പൌലോസ് ആത്മാവിൽ ആ മഹിമാ ധനം കണ്ടപ്പോൾ തന്റെ സന്തോഷത്താൽ ദൈവത്തെ എപ്പോഴും മഹത്വപ്പെടുത്തി.
ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതായ അവകാശം തന്ന ദൈവത്തിന് മഹത്വം .
മുമ്പുള്ള ഒരു ലേഖനത്തിലെ ഒരു പ്രതിപാദ്യ വിഷയംആവർത്തിക്കട്ടെ.
'നിങ്ങൾക്ക് ക്രിസ്തു യേശു ഉണ്ടെങ്കിൽ എല്ലാം ഉണ്ട്. ക്രിസ്തു യേശു ഇല്ലെങ്കിൽ ഒന്നും ഇല്ല."
അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. അവനിലല്ലോ ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്.(യേശുക്രിസ്തുവിൽ)
കൊലൊസ്സ്യര്‍ 2: 3, 9
നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു.
എഫെസ്യര്‍ 1: 17-19
The Winchester Cathedral located in Hampshire in England is very famous.
Many people visit this building to catch a sight of it which was built with much ingenuity. Above the main entrance to the building, one can see a big window (called the West window). On 12th of December in the year 1642, the country was going through a war. A platoon of enemy soldiers rushed into the cathedral building. Those soldiers who entered the cathedral destroyed the furniture and other things inside. They fired at the main window for a long time. The multicoloured window panes fell down and was shattered into a thousand pieces. It was scattered all over the cathedral floor. The enemy forces went through the city by making great noise.
As the people of the city came, their hearts were broken when they beheld the scene in the cathedral. With great sorrow they put all the broken pieces of the West window in boxes. Since the window panes are gone, water would seep in, if it rains. It was a pitiable situation.
Many days went by. The people repaired the window panes after pasting the broken pieces in a special manner in the form of a mosaic… Now the window has become an artistic beauty… When the sun rises up there is a riot of colours in the building! Many designs could be seen on the floor. As the orientation of the sun changes, the colours in the building also changes… Eye-popping designs formed by the light rays! The West window became one of the most beautiful sights in England.
Thousands of broken glass pieces…Of different colours are scattered around…Worth only being thrown into a garbage can… There was no hope, even when it was gathered together in a box…
Nonetheless, when those glass pieces were arranged and pasted together, it became an art form which brought happiness into the hearts of people.
At least some of you who read this article might be thinking… All hopes gone… Like a glass-palace that has fallen and broken… Nevertheless, our Lord is the One who will build those lives which are broken. Commit your life into His hands. The light rays of grace of Jesus the rising sun, will enter into your life…You will become a blessing for others.…
"Spirit of the Living God, fall fresh on me
Spirit of the Living God, fall fresh on me
Melt me, mold meFill me, use me
Spirit of the Living God, fall fresh on me
Spirit of the Living God, fall fresh on me
Melt me, mold me
Fill me, use me!
Wednesday, September 9, 2020
ഇംഗ്ലണ്ടിലെ ഹാംഷേയറിലുള്ള വിൻചെസ്റ്റർ കത്തീഡ്രൽ വളരെ പ്രശസ്തമാണ്.
വളരെ വൈദഗ്ദ്ധ്യത്തോടെ പണിത കെട്ടിടം കാണാൻ ധാരാളം ആളുകൾ ഇന്നും അവിടെ പോകാറുണ്ട്.പ്രധാന കവാടത്തിന്റെ മുകൾഭാഗത്തായി വളരെ വലിയ ഒരു ജനൽ കാണാം.(West window)
1642 ഡിസംബർ മാസം 12-ാം തീയതി രാജ്യം ഒരു യുദ്ധത്തിലൂടെ കടന്നു പോയ ദിവസം, ഒരു കൂട്ടം ശത്രു സൈനികർ കത്തീഡ്രലിൽ ഇരച്ചു കയറി. അകത്തു കയറിയ സൈനികർ ധാരാളം ഉപകരണങ്ങൾ തകർത്തു. വലിയ ജനൽ ലക്ഷ്യമാക്കി വളരെ നേരം അവർ വെടിയുതിർത്തു. പല നിറത്തിലുള്ള ജനൽ പാളികൾ പൊട്ടി ആയിരക്കണക്കിന് കഷണങ്ങളായി കത്തീഡ്രലിന്റെ തറയിൽ മുഴുവൻ ചിതറി വീണു. ശത്രു സൈന്യം വലിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട് പട്ടണത്തിലൂടെ മാർച്ച് ചെയ്തു കടന്നു പോയി.
പട്ടണത്തിലെ ജനം കത്തീഡ്രലിൽ വന്നപ്പോൾ കണ്ട കാഴ്ച അവരുടെ ഹൃദയം തകർത്തു. വളരെ ദുഃഖത്തോടെ വെസ്റ്റ് വിൻഡോയുടെ പല നിറത്തിലുള്ള ചില്ല് കഷണങ്ങൾ ചില പെട്ടികളിലാക്കി.
ജനൽ പാളികൾ ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഉള്ളിലേക്ക് വീഴും. വളരെ ശോചനീയമായ അവസ്ഥ.
നാളുകൾ കടന്നു പോയി.
ജനങ്ങൾ പൊട്ടിയ ജനലിന്റെ ചില്ലു കഷണങ്ങൾ ഒരു പ്രത്യേക രീതിയിൽ മൊസൈക്ക് പോലെ സൂക്ഷ്മതയോടെ ഒട്ടിച്ച് ജനൽ പാളികൾ റിപ്പയർ ചെയ്തു....
ഇപ്പോൾ ജനൽ വളരെ മനോഹരമായ ഒരു കലാരൂപമായി മാറി... സൂര്യൻ ഉദിച്ചുയരുമ്പോൾ കെട്ടിടത്തിനുള്ളിൽ വർണ്ണങ്ങളുടെ പെരുമഴ! അനേകം ഡിസൈനുകൾ ഫ്ലോറിൽ കാണാം.
സൂര്യന്റെ ദിശ മാറുമ്പോൾ കെട്ടിടത്തിലെ വർണ്ണങ്ങൾ മാറും...
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശരശ്മികൾ കൊണ്ടുള്ള ഡിസൈനുകൾ!
ഇംഗ്ലണ്ടിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നായി വെസ്റ്റ് വിൻഡോ മാറി.
ആയിരക്കണക്കിന് ചില്ല് കഷണങ്ങൾ... പല നിറത്തിലുള്ളത് പൊട്ടിച്ചിതറിക്കിടക്കുന്നു....
ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയാൻ മാത്രമേ കഴിയൂ....
വാരിക്കൂട്ടി പെട്ടികളിൽ സൂക്ഷിച്ചപ്പോഴും പ്രതീക്ഷകളില്ല....
എന്നാൽ ആ ചില്ല് കഷണങ്ങളെ ക്രമപ്പെടുത്തി ഒട്ടിച്ച് ചേർത്തപ്പോൾ മനോഹര ഡിസൈനുകൾ വിരിയിക്കുന്ന മനുഷ്യ മനസ്സുകളെ ആനന്ദിപ്പിക്കുന്ന ഒരു കലാരൂപമായിത്തീർന്നു.
ഇതു വായിക്കുന്ന ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും...പ്രതീക്ഷകൾ തകർന്നു .... ചില്ല് കൊട്ടാരം തകർന്നു വീണതു പോലെ ...
നമ്മുടെ കർത്താവ് തകർന്നു കിടക്കുന്ന ജീവിതങ്ങളെ പണിയുന്നവനാണ്. അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുക .
ജീവിതത്തിൽ ഉദയസൂര്യനായ യേശുവിന്റെ കൃപാ കിരണങ്ങൾ കടന്നു വരും... നിങ്ങൾ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറും.
.....
പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനാൽ മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് (ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ)
Tuesday, September 8, 2020
ഒരിക്കൽ ഒരു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു ബോട്ടിൽ കടൽ കാണാനായി പുറപ്പെട്ടു. പത്താം ക്ലാസ്സിലെ മുതിർന്ന കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര തുടങ്ങിയപ്പോൾ സമയം 11 മണി.
പാട്ടുകൾ പാടി ആസ്വദിച്ചു കൊണ്ട് സമുദ്രത്തിന്റെ ഭംഗി അവർ കണ്ടു സന്തോഷിച്ചു .അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.
വെയിലിൽ ബോട്ട് യാത്ര തുടർന്നപ്പോൾ അവർക്ക് ശക്തമായ ദാഹം തോന്നി.
ഒരു കൊച്ചു കുട്ടി വിളിച്ചു പറഞ്ഞു "കുറച്ച് വെള്ളം കുടിക്കാൻ തരുമോ?"
മുതിർന്ന കുട്ടികൾ ഒന്നു ഞടുങ്ങി: "നമ്മൾ കുടിവെള്ളം എടുക്കാൻ മറന്നു പോയല്ലോ " അവർ തമ്മിൽ പറഞ്ഞു.
കൊച്ചു കുട്ടിക്കും അവന്റെ സമപ്രായക്കാരായ കൂട്ടുകാർക്കും കാര്യം മനസ്സിലായി ." ബോട്ടിൽ കുടിക്കാൻ വെള്ളമില്ല"
എല്ലാവരും മൂഡൗട്ട് ആയി ... കരയിലേക്ക് ഇനി കുറേ ദൂരമുണ്ട്....
ഉച്ച സൂര്യന്റെ ചൂട് പതിവിലും കൂടുതലായതു പോലെ ....
ഒരൈഡിയ ! കൊച്ചു കുട്ടി ചേട്ടൻമാരോട് പറഞ്ഞു...
"നാമെന്തു മണ്ടൻമാരാ... നാം വെള്ളത്തിലല്ലേ യാത്ര ചെയ്യുന്നത്...
ആ കുപ്പിയെടുത്ത് കടലിൽ നിന്ന് വെള്ളം നിറച്ചു തന്നാട്ടെ!"
സ്കൂൾ ലീഡർ അവനോട് സ്നേഹത്തോടെ പറഞ്ഞു "മോനെ കടൽവെള്ളം ഉപ്പു വെള്ളമാ... ഉപ്പു തിന്നുന്നവൻ പിന്നെയും വെള്ളം കുടിക്കുമെന്ന് പ്രായമുള്ളവർ പറയുന്നത് നീ കേട്ടിട്ടില്ലേ?"
"എനിക്കിപ്പം ഇതൊന്നും കേൾക്കേണ്ട. എനിക്ക് വെള്ളം വേഗം താ..."
നിർബ്ബന്ധം സഹിക്ക വയ്യാതെ ലീഡർ അവന് കുപ്പിയിൽ വെള്ളം കടലിൽ നിന്ന് നിറച്ച് കൊടുത്തു....
"വെരി വെരി താങ്ക്സ് ചേട്ടാ "... വെള്ളം കുടിച്ച് കൊണ്ട് അവൻ പറഞ്ഞു.
തൊട്ടടുത്തിരുന്ന കൂട്ടുകാർക്കും അവൻ വെളളം കൊടുത്തു...
കടലിലെ ഉപ്പുവെള്ളം താൽക്കാലിക ആശ്വാസത്തിന്നായി കുടിച്ച കുട്ടികളുടെ അവസ്ഥ വിവരിക്കേണ്ട ആവശ്യമില്ല ...
ആ കടലിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്താലും അവരുടെ ദാഹം തീരില്ല .....
*******
യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല
യോഹന്നാന്‍ 4: 13
2000 വർഷങ്ങൾക്ക് മുമ്പ് ശമര്യയിലെ കിണറ്റുകരയിൽ വച്ച് യേശു ശമര്യക്കാരിയോട് പറഞ്ഞ വചനങ്ങളാണ് ഇത്....
എത്രയോ വലിയ സത്യം!!
ആത്മീയമായി പറഞ്ഞാൽ ഈ ലോകം നൽകുന്ന വെള്ളം കുടിച്ചാൽ ദാഹം തീരില്ല... നമ്മുടെ അനുഭവങ്ങൾ നമുക്ക് ഒരു പാഠമാണ്.
എന്നാൽ യേശു നൽകുന്ന നിത്യജീവന്റെ ജലം കുടിക്കുന്ന വ്യക്തിക്ക് യഥാർത്ഥ തൃപ്തി വരും ...
അത് നമ്മുടെ ദാഹം ശമിപ്പിക്കും .മറ്റുള്ളവർക്ക് നാം ഒരു അനുഗ്രഹമായി മാറും.
യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.
യോഹന്നാന്‍ 6: 35
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
യോഹന്നാന്‍ 7 : 37, 38
വളരെ വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഒരു ഗാനം ...(യോഹന്നാൻ 4 :4-26) ചിലർക്കെങ്കിലും പരിചിതമായിരിക്കും.
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ...
ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി..
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2)
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2)
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2)
ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2)
ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം..
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2)
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം..
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2)
ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2)
നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2)
നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2)
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2)
നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2) (നട്ടുച്ച നേരത്ത്...)
https://youtu.be/uyCJoqLzjaE
It was heard of an incident in Poland which happened many years ago. (Some believe this just a story.) Ignacy Jan Paderewski was a famous pianist who used to conduct several programs in Poland, where thousands used to gather.
Once a mother came to see Ignacy’s program with her son and sat in the front row of the auditorium. She tried to teach her son to play various musical instruments like piano, but couldn’t progress further. Her intent was to infuse a desire in him for music, through this program.
Barely few minutes for the program to commence, Lights were dimmed. It was time for curtain to be raised. Suddenly she realized that her son was missing in the seat. “Where has my son gone?” She looked around with panic… Immediately the curtain was raised. Brilliant lights lit the stage. There was a grand piano kept on the stage. She saw her son sitting on a chair next to the piano and attempting to play the song “Twinkle Twinkle little star”. When she panicked the audience felt anger in their hearts. In place of the most famous pianist in the country, there is a small boy…
All at once, Ignacy walked over through the side of the state and told the young lad: “Don’t quit, keep playing”. He kept one of his hands on the boy’s shoulder and with the other, he held the young lad’s small hands. When both tried to play the piano, the auditorium resounded with a beautiful music. All stood and applauded: When the master of music and the child who doesn’t even know the alphabets of music joined together, a music flowed, which enthralled many.
He (or she) is worthless… Look at your friends…
What are you worth?.. You can do nothing… Do not waste your time…
It is the sunset of your life. Do not put forth any plans…
Whatever be the case, he wouldn’t become any better…
Their family would never come out of these troubles…
This company doesn’t need you. Your performance is not sufficient…
Many would have spoken such opinions about you. But, hear the voice of Jesus carefully. “Don’t stop… Continue the music”. As He holds us close to His bosom and holding our hands in His nail pierced hands, and as the music is played, the joy and the music of our life, begins to flow out.
That will be a blessing not only to ourselves, but to many others as well.
May God bless you… Continue playing the song, don’t stop…
“My grace is sufficient for you, for my power is made perfect in (your) weakness. Ref: 2Cor12:9.
‘who sent his glorious arm of power to be at Moses' right hand, who divided the waters before them, to gain for himself everlasting renown.’ Isaiah 63:12
On that day they will say to Jerusalem,“Do not fear, Zion;do not let your hands hang limp.The Lord your God is with you,the Mighty Warrior who saves.He will take great delight in you; in His love He will no longer rebuke you, but will rejoice over you with singing. Zephaniah 3:16-18.
In Christ alone my hope is found
He is my light, my strength, my song
This Cornerstone, this solid ground
Firm through the fiercest drought and storm
What heights of love, what depths of peace
When fears are stilled, when strivings cease
My Comforter, my All in All
Here in the love of Christ I stand
Monday, September 7, 2020
1989-ൽ അർമീനിയ എന്ന രാജ്യത്ത് ഒരു ഭൂചലനം നടന്നു.4 മിനിട്ട് കൊണ്ട് 30,000 പേർക്ക് ജീവൻ നഷ്ടമായി .ഭൂകമ്പമാപിനിയിൽ 8.2 രേഖപ്പെടുത്തിയപ്പോൾ അതിന്റെ ശക്തി എത്ര വലുതായിരിക്കും!.
തകർന്നു വീണ ഒരു സ്കൂളിന്റെ ചുറ്റിലും നിന്ന് നിലവിളിച്ച മാതാപിതാക്കൾ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി .ഒരാൾ മാത്രം മടങ്ങി വന്ന് അയാളുടെ മകൻ പഠിച്ചിരുന്ന ക്ലാസ് റൂമിന്റെ ഭാഗത്ത് നിന്ന് തകർന്ന് വീണ കെട്ടിടത്തിന്റെ ഭാഗങ്ങൾ മാറ്റാൻ തുടങ്ങി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങി അനേകർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ തന്റെ മകനെക്കുറിച്ചുള്ള ചിന്തകളിൽ നിറഞ്ഞിരുന്ന അയാൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല.
2... 4. ... 8. .16... 30:.. 38 മണിക്കൂറുകൾ കടന്നു പോയി.
പെട്ടെന്ന് അയാൾ ഒരു ശബ്ദം കേട്ടു ..
തന്റെ മകന്റെ ശബ്ദം !!
"അർമൻഡ് ..... !!! അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ...
അർമൻഡും ചില കൂട്ടുകാരും സ്കൂൾ കെട്ടിടം വീണപ്പോൾ ഒരു വലിയ കോൺക്രീറ്റ് ബീം ചെരിഞ്ഞു. അതിന്റെ അടിയിൽ ഉള്ള സ്ഥലത്ത് അഭയം പ്രാപിച്ചു.
തന്റെ പിതാവിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട്
"ഡാഡി ഞാൻ കൂട്ടുകാരോട് പറഞ്ഞു.
ഡാഡീ എന്നോട് പറഞ്ഞിട്ടുണ്ട് .നിന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും ഞാൻ നിന്റെ കൂടെയുണ്ടാകും..എന്റെ പിതാവ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്നെ രക്ഷിപ്പാൻ വരും.എന്നോട് എന്റെ പിതാവ് വാഗ്ദത്തം ചെയ്തിട്ടുണ്ട് "
(.Dad!?" I told them! I told the other kids that if you were still alive, you'd save me! You promised me, you'd always be here for me! You did it, dad)
അങ്ങനെ അർമൻഡും അവന്റെ കൂട്ടുകാരും സുരക്ഷിതരായി തങ്ങളുടെ ഭവനങ്ങളിൽ തിരിച്ചെത്തി.
ഇതു വായിക്കുന്ന നിങ്ങൾ ഏത് അവസ്ഥയിലൂടെ കടന്നു പോകുന്നു എങ്കിലും സ്വർഗ്ഗീയ പിതാവ് തന്ന വാഗ്ദത്തം മുറുകെ പിടിക്കുക .
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
ഈ ഭൂമിയിൽ ഒരു പിതാവ് തന്റെ മകനോട് ചെയ്ത വാഗ്ദത്തം നിറവേറ്റിയ സംഭവമാണ് നാം മുകളിൽ വായിച്ചത്.
അങ്ങനെയെങ്കിൽ സ്വർഗ്ഗീയ പിതാവ് എത്രയധികം വിശ്വസ്തൻ !!
ഹാലേലുയ്യാ.... ആമേൻ
.... ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.(യേശുക്രിസ്തു)
യോഹന്നാന്‍ 14: 19 (b)
Sunday, September 6, 2020
Two young men were returning home after a sales conference in Chicago. As they realised that they were too late for the flight, they rushed through the airport, with all their luggage. It was the time for the ‘Final Call’. As they rushed, they bumped into a table which had a stack of apples on display for sale, causing all the apples to be scattered on the floor. Little did they care about it as they were too desperate to reach the counter.
However, one of the men felt a stabbing thought in his heart. ‘What I did is wrong’, he said to himself. And then he called to his friend, ‘I will go pick up the apples and put them back on the table’. His friend, however, did not care to listen but went on to board the plane.
With a heavy heart the young man returned to the table, to see that a young blind girl was bending on her knees, picking up the apples one by one and setting them back on the table. ‘I will help you’, he said to the girl, bending down and picking up the apples. He picked up each and every one of them and laid them back in order on the table just as they were before he knocked them down. But he noticed that some of the apples were bruised and squashed in the fall. He considered the price of the damaged apples and gave her a bigger amount and said, ‘This is the price for the apples that are damaged. Goodbye!’
As he moved to the counter to book the next flight he heard the young girl, blind in both eyes, calling out to him, a call that resounded in the whole airport, ‘Mister, are you Jesus Christ?’
That is the most blessed status any man can ever receive while in this world!! To be conformed to the image and likeness of Jesus Christ, the Son of the most High God, to be partakers in the divine nature of Jesus Christ, to grow in His light and radiance, and be transformed into the image and likeness of the Son!!
For whom He did foreknow, He also did predestinate to be conformed to the image of His Son, that He might be the firstborn among many brethren. Romans 8:29
And because of his glory and excellence, he has given us great and precious promises. These are the promises that enable you to share his divine nature and escape the world’s corruption caused by human desires. 2 Peter 1:4
But we all, with unveiled face, beholding as in a mirror the glory of the Lord, are being transformed into the same image from glory to glory, just as by the Spirit of the Lord. 2Corinthians 3 :18
Friday, September 4, 2020
കൊട്ടാരസദൃശമായ ഒരു വീട്ടിൽ ഒരു ബിസിനസ്സുകാരൻ ജീവിച്ചിരുന്നു.ആ വീട്ടിൽ അദ്ദേഹത്തിന്റെ ഏക മകനെ വളരെ ഓമനിച്ച് വളർത്തി.
ചെറുപ്പത്തിൽ തന്നെ അവന്റെ അമ്മ മരിച്ചതിന്റെ ദുഃഖം അവനെ ബാധിക്കാതവണ്ണം അവനെ പരിപാലിച്ചു.വീടിന്റെ ഒന്നാം നില വലിയ ഒരു ആർട്ട് ഗാലറിയായിരുന്നു.ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങൾ, പ്രശസ്തരായ കലാകാരൻമാർ നിർമ്മിച്ച കലാരൂപങ്ങൾ ... കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വലിയ ഒരു ശേഖരം .തന്റെ ബിസിനസ്സ് യാത്രകളിൽ ധാരാളം മനോഹരവും വിലപിടിപ്പുള്ളതുമായ വസ്തുക്കൾ ഗാലറിയിലേക്കായി വാങ്ങുമായിരുന്നു.
യൗവ്വനക്കാരനായ മകൻ എല്ലാ ദിവസവും ബൈക്കിൽ അടുത്തുള്ള പട്ടണത്തിൽ പോകും. പട്ടണത്തിലെ ഒരു പാലത്തിന്റെ ചുവട്ടിൽ ഒരു ഭിക്ഷക്കാരന് എല്ലാ ദിവസവും അവൻ പണം കൊടുത്ത് സഹായിക്കുമായിരുന്നു. അങ്ങനെ രണ്ടു പേരും നല്ല പരിചമായപ്പോൾ ഭിക്ഷക്കാരൻ പറഞ്ഞു: "നാളെ എനിക്ക് ഒരു വെള്ള പേപ്പറും പെൻസിലും കൊണ്ടു വരണം. എനിക്ക് വരയ്ക്കാൻ കഴിവുണ്ട് .ഞാൻ മോന്റെ ചിത്രം വരച്ചു തരാം"
അടുത്ത ദിവസം യുവാവ് ഭിക്ഷക്കാരന് പേപ്പറും പെൻസിലും കൊടുത്തു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു പെൻസിൽ ഡ്രോയിംഗ് മകന് ഭിക്ഷക്കാരൻ തിരിച്ചു നൽകി.
"ഓ.. എന്റെ ചിത്രം മനോഹരമായിരിക്കുന്നു. ഇത് എന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ ഞാൻ വെക്കും". മകൻ പറഞ്ഞു.
വർഷങ്ങൾ കടന്നു പോയി.. ബിസിനസ്സുകാരൻ മരിച്ചു.
ഒരു ദിവസം ഒരു വക്കീലിന്റെ നേതൃത്യത്തിൽ ബിസിനസ്സുകാരന്റെ എല്ലാ വസ്തുവകകളും ലേലം നടക്കുന്നു ..
ധാരാളം ആൾക്കാർ പണവുമായി വീടിന്റെ മുമ്പിൽ എത്തിയിട്ടുണ്ട് .
ലേലത്തിൽ പലതും സ്വന്തമാക്കാൻ, വിശേഷാൽ ആർട്ട് ഗ്യാലറിയിലെ അമൂല്യ വസ്തുക്കൾ ....
"ഒന്നു വേഗമാകട്ടെ ...ആളുകൾ ധൃതി കൂട്ടി..
വക്കീൽ പറഞ്ഞു: ": മരിക്കും മുമ്പ് ബിസിനസ്സുകാരനായ വീട്ടുമടസ്ഥൻ
എഴുതി വെച്ചിരിക്കുന്ന ഡോക്യുമെന്റ് പ്രകാരമേ ലേലം നടക്കൂ "
"അങ്ങനെയാവട്ടെ "... ജനം അക്ഷമരായി പറഞ്ഞു
1) ഒന്നാമതായി ലേലം ചെയ്യേണ്ട ഐറ്റം: " തന്റെ മകന്റെ ചിത്രമായിരിക്കണം"
ജനം ഉള്ളിൽ ചിരിച്ചു. ഇത്ര മാത്രം വിലപിടിച്ച വസ്തുക്കൾ ഇരിക്കുമ്പോൾ ഈ പെൻസിൽ ഡ്രോയിംഗ് ആർക്ക് വേണം?
"മകനെ ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് വസ്തുക്കൾ മതി ."
പിന്നിൽ നിന്ന് ഭിക്ഷക്കാരൻ ചില്ലറ നാണയങ്ങളുമായി വന്നു.
" മകന്റെ ചിത്രം എനിക്ക് തരൂ". സ്നേഹപൂർവ്വം താൻ മുൻപ് വരച്ച് നൽകിയ ചിത്രവുമായി നടന്നു നീങ്ങുന്ന മനുഷ്യനെ കണ്ട് ജനം തമ്മിൽ പറഞ്ഞ് ചിരിച്ചു.. ". പമ്പരവിഡ്ഡിയായ പിച്ചക്കാരൻ "
"ഒന്നു വേഗമാകട്ടെ സാർ അടുത്ത ഐറ്റങ്ങൾ ലേലം നടത്തിയാട്ടെ "
വക്കീലിനോട് ജനം ആവശ്യപ്പെട്ടു.
വക്കീൽ പറഞ്ഞു .എല്ലാവരും വളരെ ശ്രദ്ധിക്കുക. ബിസിനസ്സുകാരൻ മുദ്ര പത്രത്തിൽ എഴുതിയ അടുത്ത നിബന്ധന ഉറക്കെ വായിച്ചു കേൾപ്പിച്ചു.
2) ആര് മകന്റെ ചിത്രം ലേലത്തിൽ വാങ്ങുന്നുവോ ആ വ്യക്തിക്ക്
ഈ ആർട്ട് ഗ്യാലറി മാത്രമല്ല ,എന്റെ സകല വസ്തുവകകളും സൌജന്യമായി നൽകണം .
ചിത്രത്തെക്കുറിച്ചോ ആസ്തികളെക്കുറിച്ചോ പ്രസ്താവിക്കുവാൻ അല്ല ഈ കഥ മുകളിൽ എഴുതിയത്: ലോകത്തിലുള്ള മനുഷ്യർ എന്തിനൊക്കെയോ വേണ്ടി ഓടി തങ്ങളുടെ ജീവിതം വ്യർത്ഥമാക്കുന്നു. അവസാനം ലക്ഷ്യം നഷ്ടപ്പെട്ട് തന്റെ ആത്മാവിനെ നഷ്ടമാക്കുന്നു.
ഈ വചനം ശ്രദ്ധയോടെ വായിച്ചാലും...
പുത്രനുള്ളവനു (യേശുക്രിസ്തു)ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല.
1 യോഹന്നാൻ 5.12
He who has the Son (Jesus Christ) [by accepting Him as Lord and Savior] has the life [that is eternal]; he who does not have the Son of God [by personal faith] does not have the life.
1 John 5: 12
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
( തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ )
ലൂക്കൊസ് 9 :25
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3: 16
യേശുക്രിസ്തുവിൽ വിശ്വസിക്കുക.
നിത്യജീവൻ പ്രാപിക്കുക .
ഒരു പിതാവു് മക്കളെ നടത്തുന്നതു പോലെ ദൈവം എല്ലാ ദിവസവും നമ്മെ നടത്തും...
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Thursday, September 3, 2020
Corrie Ten Boom was a missionary who was used mightily in the hands of God. Her books and messages have inspired many people. There is a message about prayer which she has written, which is very blessed. A portion from that is captured below.
“A missionary family went off to a distant land to work for certain time. They had put their 3 children under the care of their grandparents, before they left. In olden days when there was no telephonic communication, the only medium of communication was through letters.
On a very busy day, the missionary and his wife were in the mission office and were engrossed in replying to several letters. Suddenly as he saw very familiar scripts on a letter, he told his wife…’Here’s a letter from our children!’ ‘Open it quickly’. Spoke his wife. They kept all the official letters aside….
As they opened the cover, 3 papers were stacked inside. ‘Make it fast.’ His wife uttered. The first letter was from their 12 your old child. ‘Daddy, Mummy, we are in good health. We go to school…Sports…house news…
The second child had folded his paper. They carefully opened it… This letter is from their 6-year old. It was full of beautiful pictures... Boat, bird, sky, tree…
The expression on the faces of both changed…
The name of the youngest is Christopher…A 3-year old smart kid… His letter is also placed inside…On a white paper he has scribbled with crayons…The eyes of both of them were full of tears. The wife said.” I want to see the kids now…” They do not know how much time went by. They both kept reading the letters one after another. For it was not an official letter… It was a letter send to their daddy and mummy by their loving children!!”
*“Yesterday, night after you prayed that prayer and went to sleep, Jesus presented that letter before God the Father. The whole night, God the Father, Jesus the Lord and Holy Spirit spoke about the prayer you prayed. When you cried, Jesus was with you. When you believed, the Lord rejoiced. When you doubted, He grieved. God is extremely careful about even the smallest thing in your life. Your prayer may be a long prayer. It may be like a scream, a sigh,…or a beautiful song. However, when it ends with an ‘Amen in Jesus Name’ it becomes meaningful. It is a prayer letter. If you ask the Lord “What do you have to tell me?”, he might respond, by saying “Don’t worry”. -(Corrie Ten Boom on Prayer.)
The Spirit you received does not make you slaves, so that you live in fear again; rather, the Spirit you received brought about your adoption to sonship. And by him we cry, “Abba, Father.” Romans 8:15
Is not Ephraim my dear son, the child in whom I delight? Though I often speak against him, I still remember him. Therefore, my heart yearns for him; I have great compassion for him,” declares the LORD. Jeremiah 31:20.
Wednesday, September 2, 2020
കോറി ടെൻ ബൂം ശക്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെട്ട ഒരു മിഷണറിയായിരുന്നു. അവരുടെ പുസ്തകങ്ങളും സന്ദേശങ്ങളും അനേകർക്ക് ഉത്സാഹം നൽകിയിട്ടുണ്ട്. പ്രാർത്ഥനയക്കുറിച്ചുള്ള ഒരു സന്ദേശം വളരെ അനുഗ്രഹിക്കപ്പെട്ടതാണ്. അതിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.
" ഒരു മിഷണറി കുടുംബം ചില നാളുകൾ പ്രവർത്തിക്കാനായി ഒരു ദൂര ദേശത്തേക്ക് പോയി. തങ്ങളുടെ 3 കുട്ടികളെ മാതാപിതാക്കളുടെ (grand Parents) അടുക്കൽ നിർത്തിയിട്ടാണ് അവർ പോയത്.ഫോൺ സൗകര്യങ്ങളില്ലാത്ത പഴയ കാലത്ത് എഴുത്തുകളാണ് ഏക വിനിമയ മാർഗം.
ഒരു തിരക്കുള്ള ദിവസം മിഷണറിയും ഭാര്യയും മിഷൻ ഓഫീസിൽ അനേകം കത്തുകൾക്ക് മറുപടി കൊടുക്കുന്നതിൽ വ്യാപൃതരായി.
പെട്ടെന്ന് വളരെ പരിചയമുള്ള അക്ഷരങ്ങൾ ഒരു കത്തിൽ കണ്ടപ്പോൾ അദ്ദേഹം ഭാര്യയോട് പറഞ്ഞു... "ദാ ഇതു് നമ്മുടെ മക്കളുടെ കത്താണ് "
"ഒന്നു വേഗം തുറന്നാട്ടെ" ഭാര്യയുടെ മറുപടി
എല്ലാ ഒഫീഷ്യൽ കത്തുകളും ഒരു സൈഡിലേക്ക് മാറ്റിവെച്ചു ...
കവർ പൊട്ടിച്ചപ്പോൾ 3 പേപ്പർ അടുക്കി വെച്ചിരിക്കുന്നു.
"ഒന്നു വേഗം..ഭാര്യ പറഞ്ഞു
ഒന്നാമത്തെ കത്ത് 12 വയസ്സുള്ള ആദ്യത്തെ കുട്ടിയുടേതായിരുന്നു.
"ഡാഡി, മമ്മി ഞങ്ങൾ സുഖമായിരിക്കുന്നു . സ്കൂളിൽ പോകുന്നു ...
സ്പോർട്സ് ... വീട്ടു വിശേഷങ്ങൾ .....
രണ്ടാമത്തെ പേപ്പർ മടക്കി വെച്ചിരിക്കുന്നു. ശ്രദ്ധയോടെ തുറന്നു..
6 വയസ്സുള്ള കുട്ടിയുടെ കത്ത്.. മുഴുവൻ മനോഹര ചിത്രങ്ങൾ ..
ബോട്ട്, ബേർഡ്, സ്കൈ, ട്രീ ....
രണ്ടു പേരുടേയും മുഖത്തെ ഭാവങ്ങൾ മാറി...
ഏറ്റവും ഇളയ കുട്ടിയുടെ പേര് ക്രിസ്റ്റഫർ ... 3 വയസ്സുകാരനായ ചുണക്കുട്ടൻ ... അവന്റെ കത്ത് കൂടെ വച്ചിട്ടുണ്ട്....
ഒരു വെള്ള പേപ്പറിൽ ക്രയോൺസ് (കളർ പെൻസിൽ) കൊണ്ട് കുത്തി വരച്ചിരിക്കുന്നു...
രണ്ടു പേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി .ഭാര്യ പറഞ്ഞു.
എനിക്കിപ്പോൾ കുഞ്ഞുങ്ങളെ കാണണം...
എത്ര നേരം കടന്നു പോയെന്നറിയില്ല .അവർ രണ്ടു പേരും ആ ലെറ്ററുകൾ മാറി മാറി വായിച്ചു കൊണ്ടിരുന്നു. കാരണം അത് ഒരു ഒഫീഷ്യൽ ലെറ്ററല്ല ... തങ്ങളുടെ ഓമനക്കുട്ടികൾ ഡാഡിക്കും മമ്മിക്കും അയച്ച എഴുത്താണത് !!
"ഇന്നലെ രാത്രി നിങ്ങൾ പ്രാർത്ഥിച്ചതിനു ശേഷം കിടന്നുറങ്ങിയപ്പോൾ
യേശു ആ പ്രയർ ലെറ്റർ പിതാവാം ദൈവത്തിന് മുൻപിൽ സമർപ്പിച്ചു.
രാത്രി മുഴുവനും പിതാവാം ദൈവവും യേശു കർത്താവും പരിശുദ്ധാത്മാവിൻ സഹായത്തോടെ നിങ്ങൾ പ്രാർത്ഥിച്ച പ്രാർത്ഥനയെക്കുറിച്ച് സംസാരിച്ചു.
നിങ്ങൾ കരഞ്ഞപ്പോൾ യേശു നിങ്ങളോടു കൂടെ ഉണ്ടായിരുന്നു. നിങ്ങൾ വിശ്വസിച്ചപ്പോൾ കർത്താവ് സന്തോഷിച്ചു.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ദൈവം അതീവ ശ്രദ്ധാലുവാണ്.
നിങ്ങളുടെ പ്രാർത്ഥന ഒരു നീണ്ട പ്രാർത്ഥനയായിരിക്കാം.
ഒരു നിലവിളി ,ഒരു നെടുവീർപ്പു്, ... അല്ല ഒരു മനോഹര ഗാനം പോലെയായിരിക്കാം. എന്തായാലും യേശുവിന്റെ നാമത്തിൽ ആമേൻ എന്നവസാനിക്കുമ്പോൾ അത് അർത്ഥവത്തായിത്തീരുന്നു.
അത് ഒരു പ്രാർത്ഥനാ കത്താണ് (പ്രയർ ലെറ്റർ)
കർത്താവേ അവിടുത്തേക്ക് എന്താണ് എന്നോട് പറയാനുള്ളത് എന്ന് ചോദിച്ചാൽ മറുപടിയായി "വിചാരപ്പെടരുത് " (Don't worry) എന്നായിരിക്കും'
ഞാൻ കേൾക്കുന്ന ദൈവശബ്ദം."
Yesterday night when you prayed Jesus showed the prayer letter to His Father and talked about you .They both had a conversation.
When you cried Jesus was with you. When you doubted He grieved.
When you trusted He rejoiced. He knows and watches every detail of your life. you may prayed a long prayer,a cry,sigh,some words-beautiful or not-but without Jesus Name they are empty words.
It is a prayer letter. And answer for that you will hear a small voice.."Dont worry"..
(Corrie Ten Boom...PRAYER)
നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്.
റോമര്‍ 8: 15
എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവനു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ച് എന്റെ മനസ്സിൽ സ്ഥായിതോന്നുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 31: 20
Monday, August 31, 2020
ഹെൻറി ഫോർഡിന്റെ ജീവിതത്തിൽ നിന്ന് ഒരു സംഭവം വർഷങ്ങൾക്ക് മുമ്പ് ഒരു പ്രസംഗത്തിൽ കേട്ടിട്ടുണ്ട്.(ഒരു കഥ മാത്രം എന്നു ചിന്തിക്കുന്നവരുമുണ്ട്).
ഒരു ഹൈവേയുടെ സൈഡിൽ ഒരു ഫോർഡ് കാർ നിർത്തിയിട്ടിരിക്കുന്നു, അതിന്റെ ഡ്രൈവർ വളരെ വിഗദ്ധനായ ഒരു കാർ മെക്കാനിക്ക് കൂടെയാണ് .സുഗമമായി ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് നിന്ന് പോയി.
കാർ സൈഡിലേക്ക് തള്ളി മാറ്റി കുറേ സമയമായി പരിശ്രമിക്കുന്നു.
''എത്രയോ വാഹനങ്ങൾ താൻ റിപ്പയർ ചെയ്തിട്ടുണ്ട്, എന്നാൽ എന്റെ സകല കഴിവുകളും പ്രയോഗിച്ചിട്ടും കാർ സ്റ്റാർട്ടാകുന്നില്ല" അയാൾ മനസ്സിൽ പറഞ്ഞു.
അടുത്തെങ്ങും കടകളോ ഒന്നും ഇല്ല.
കേടായ വാഹനം അവിടെ ഇട്ടിട്ട് അടുത്ത ടൗണിലേക്ക് പോകുവാൻ അനേകം വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും എല്ലാവരും നിർത്താതെ കടന്നു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ഫോർഡ് കാർ തന്റെ അരികിൽ നിർത്തി. അതിൽ നിന്ന് ഇറങ്ങി വന്ന ആൾ ചോദിച്ചു "എന്താ കാർ കേടായോ? ഞാൻ സഹായിക്കാം"
"എന്നെ അടുത്ത ടൗൺ വരെ ഒന്നു ഡ്രോപ് ചെയ്താൽ മതി .
ഡ്രൈവർ പറഞ്ഞു.
"ഞാൻ ഒന്നു ശ്രമിക്കട്ടെ... വന്നയാൾ സഹായിക്കാൻ മനസ്സോടെ ചോദിച്ചു.
സാർ, ഞാൻ വർഷങ്ങൾ എക്സ്പീരിയൻസുള്ള ഒരു മെക്കാനിക്ക് ആണ് .ഞാൻ വളരെ പരിശ്രമിച്ചിട്ടും ഇത് സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല.
അങ്ങനെയെങ്കിൽ താങ്കൾക്ക് ഒട്ടും സാധ്യമല്ല. ദയവായി എന്നെ അടുത്ത ടൗൺ വരെ ഒന്നെത്തിച്ചാൽ മതി ...
പിന്നെ ചോദിച്ച സ്ഥിതിക്ക് ഒന്നു ശ്രമിച്ചു നോക്ക്... ഒരു ചെറു ചിരിയോടെ ഡ്രൈവർ പറഞ്ഞു...
'ഓ. കെ ... വന്നയാൾ സാവധാനത്തിൽ കാറിനടുത്ത് വന്ന് ബോണറ്റ് ഉയർത്തി ഒന്നു നോക്കി... എതോ ഒരു ചെറിയ ഉപകരണത്തിൽ പിടിച്ച് ഒന്നു തിരിച്ചു...
"ഓ.... കാർ സ്റ്റാർട്ടായി "... ഡ്രൈവർ അതിശയത്തോടെ പറഞ്ഞു.
ശബ്ദം താഴ്ത്തി വിനയത്തോടെ ഡ്രൈവർ ചോദിച്ചു "എന്റെ സകല ബുദ്ധിയും കഴിവും അനുഭവപരിചയവും എല്ലാം ഉപയോഗിച്ചിട്ടും എനിക്കിത് നന്നാക്കാൻ കഴിഞ്ഞില്ല .എന്നാൽ താങ്കൾ ഒരു നിമിഷം കൊണ്ട് ഇത് പരിഹരിച്ചു. സാർ നിങ്ങൾ ആരാണ്?''
"ഞാൻ ഹെൻറി ഫോർഡ് .ഞാനാണ് ഈ കാർ ഡിസൈൻ ചെയ്തത്.
ഇത് നിർമ്മിച്ചതും ഞാനാണ്...."
നാം സ്വന്ത കഴിവനുസരിച്ച് പലതും പരിശ്രമിക്കുന്നു... നന്നാവാൻ കഷ്ടപ്പെടുന്നു. ....സെൽഫ് ഇംപ്രൂവ്മെന്റ് ബുക്ക്സ്... പല തരത്തിലുള്ള വ്യായാമം .... പറഞ്ഞാൽ തീരില്ല ..
എല്ലാം പരാജയം ....
നമ്മുടെ ഡിസൈനറും നമ്മെ നിർമ്മിച്ചവനുമായ കർത്താവിന്റെ കരങ്ങളിൽ സമ്പൂർണ്ണമായി സമർപ്പിക്കാം.... ഈ നിമിഷം തന്നെ ആ സമർപ്പണം നടക്കട്ടെ ...
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 139 : 13-16
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ .യെശയ്യാവ് 43 :1
A youth came to Trivandrum Airport to happily see off his brother, who was going to Singapore. Those who came with him to see off the brother, asked the youth a question:
“Your elder brother, who is an ace keyboardist of our church, is leaving for Singapore. Now who will carry out this task meticulously?” Johnsam Joyson, shuddered for a second.
His was a house with 5 children. One is a keyboardist, another a guitarist, their sister is good singer, and the youngest is very smart… an all -rounder.
The church hall is on the upper floor of the house. Their father is the elder of the church. He is never taken to the Vacation Bible School recording as he cannot sing well for song recording. As he was immersed in these thoughts, they asked Johnsam another question…
What do you know? Singing?
Guitar? Keyboard?
He stood bowing his head down. He can hear his own heart beat well. He knows he cannot do any of these. Even poor in education…
Then one of those who came to see off the elder brother came near Johnsam and murmured in his ears. “Even though you are born in a good family, you are a waste.”
Those words struck his heart, like an arrow!
He felt like crying aloud. But he hid everything in his heart silently. Grief is lashing its waves in his heart. When he came to his house, he told his mother. “I am going to the church hall. I will be spending my night there.”
He closed all the doors and the windows. Then placed the keyboard infront of him. Then he wept bitterly before his Lord, Jesus. He cried and cried till there were no more tears…. “God, I am a waste.” He kept repeating this to God. Hours went by. It was around 3:30AM in the morning. He told the Lord: “You are the Lord who pours streams of water in desert”. All of a sudden God gave him songs. God blessed him in playing guitar and keyboard.
Johnsam Joyson has written many songs. One among those songs is a cool rain for my heart.
“Um azahkaana kangal ennai kantathale
Mudinthadhendru ninaitha naan uyir vaalgindren
Yaarum ariyatha ennai
Nandraai arinthu
Thedi vantha nalla nesare
Thooki eriyappatta ennai vaendumentu solli
Saerthu konda nalla naesare
Ontumillatha ennai um kaarunyathaaalae
Uyarthi vaitha nalla naesarae”
God knows the heart of you, who read this… Tell Jesus, the thoughts of your heart, share your pains with Him .
Here is the meaning of the song:
The beautiful eyes of Jesus are seeing me. In the days when I felt all is over, I was given a new life and made to walk… Even though no one knows me, the Lord knows all things… He came seeking me, and saved me.
The love of God which said to me “You are Mine own” and held me to His bosom, when I who was cast off; … Jesus, I thank you for your grace….
This song is my song of experience too... Even yours… Thank you, Jesus, Halleluiah.
'But now, this is what the LORD says- He who created you, Jacob, He who formed you, Israel: "Do not fear, for I have redeemed you; I have summoned you by name; you are mine. Since you are precious and honored in My sight, and because I love you, I will give people in exchange for you, nations in exchange for your life. Isaiah 43:1,4.
A bruised reed He will not break,and a smoldering wick He will not snuff out... Isaiah 42:3(a)
https://youtu.be/CaN80mKV3DY
Sunday, August 30, 2020
കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്ത് നടന്ന ഒരു യഥാർത്ഥ സംഭവം മിഷണറി ഡോക്ടറായ ഹെലൻ റോസ്വേർ " ലിവിംഗ് ഫെയ്ത്ത് "എന്ന പുസ്തകത്തിൽ വിവരിക്കുന്നു.
"വനപ്രദേശത്തായിരുന്നു ഞങ്ങളുടെ മിഷൻ ആശുപത്രി .ഒരിക്കൽ ഒരാഫ്രിക്കൻ വനിതയെ ലേബർ റൂമിൽ ഞങ്ങൾ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും അമ്മ മരിച്ചു.പിഞ്ചു കുഞ്ഞിനെ ഞങ്ങൾ വളരെ കരുതലോടെ പരിപാലിച്ചു.കരഞ്ഞു കൊണ്ടിരുന്ന അവളുടെ 2 വയസ്സ് പ്രായമുള്ള ആദ്യത്തെ കുട്ടിയെയും ഞങ്ങൾ
വളരെ സാന്ത്വനിപ്പിച്ചു.
ഭൂമദ്ധ്യരേഖ പ്രദേശമെങ്കിലും രാത്രിയിൽ കൊടും തണുപ്പും പകൽ വളരെ ഉഷ്ണവും ഞങ്ങൾ അനുഭവിച്ചു .കറൻറ് ഇല്ലാത്ത ദേശമായിരുന്നതു കൊണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഞങ്ങൾ 'ഹോട്ട് വാട്ടർ ബാഗ് 'ഉപയോഗിച്ചിരുന്നു. എന്നാൽ ഒരു ദിവസം അത് പൊട്ടിപ്പോയി. മറ്റു വഴികളില്ല .വിജനമായ കാട്ടുപ്രദേശം.
മിഷൻ ആശുപത്രിയോട് ചേർന്നുള്ള അനാഥാശ്രമത്തിലെ കുട്ടികളുടെ പ്രാർത്ഥനാ സമയമായി- ഡോക്ടർ ഹെലൻ അവരോട് ഹോട്ട് വാട്ടർ ബാഗിന്റെ കാര്യവും കൊച്ചു കുഞ്ഞിന്റെയും, 2 വയസ്സുകാരിയുടെയും ദയനീയ സ്ഥിതിയും വിവരിച്ചു.രൂത്ത് എന്ന് 10 വയസ്സുള്ള കുട്ടി ഇങ്ങനെ പ്രാർത്ഥിച്ചു.
" കർത്താവേ ഞങ്ങളുടെ ഓമനക്കുട്ടിക്ക് ഒരു ഹോട്ട് വാട്ടർ ബാഗ് തരണം .അത് ഇന്നു തന്നെ വേണം .കാരണം രാത്രിയിൽ അത് ഇല്ലെങ്കിൽ കുഞ്ഞിന് പ്രയാസമാകും.... കുഞ്ഞ് മരിച്ചു പോകും: ഇന്ന് ഉച്ച കഴിയുമ്പോൾ ഞങ്ങൾക്ക് ഹോട്ട് വാട്ടർ ബാഗ് തരണം .പ്ലീസ്... ( Please, God," she prayed, "send us a water bottle. It'll be no good tomorrow, God, the baby'll be dead; so, please send it this afternoon.)..പിന്നെ കൂട്ടത്തിൽ കർത്താവേ 2 വയസ്സുള്ള കുട്ടിയെ അങ്ങ് അവളെ സ്നേഹിക്കുന്നു എന്ന് അവളറിയാൻ ഒരു ഡോളിയും ... (doll)...And while You are about it, would You please send a dolly for the little girl(2 year old) so she'll know You really love her)
ഡോക്ടർ അദ്ഭുതപ്പെട്ടു പോയി: എങ്ങനെ ആമേൻ പറയും?
വർഷങ്ങളായി ഒരു പാഴ്സൽ പോലും ഇവിടെ ലഭിച്ചിട്ടില്ല: അഥവാ അയച്ചാൽ തന്നെ അനേക മാസങ്ങൾ വേണ്ടി വരും ഇവിടെ എത്താൻ ...കോംഗാ എന്ന അപരിഷ്കൃത രാജ്യത്ത് ഇത് ഒന്നും ലഭ്യമല്ല...
അന്നു ഉച്ചകഴിഞ്ഞ സമയം ഒരു കാർ വന്നു. "മാഡം ഒരു പാഴ്സൽ ഉണ്ട്" ...
പാഴ്സൽ സ്വീകരിച്ച ശേഷം അനാഥാലയത്തിലെ കുട്ടികളെ വിളിച്ചു കൊണ്ട് വന്നു ... " നമുക്ക് ഒരുമിച്ച് ഇത് തുറക്കാം "ഹെലൻ പറഞ്ഞു:
വളരെ ആകാംഷയോടെ അവർ പാഴ്സൽ തുറന്നു .ഇവിടെ വന്ന ശേഷം ആദ്യമായാണ് ഒരു പാഴ്സൽ വിദേശ രാജ്യത്ത് നിന്ന് ലഭിക്കുന്നത് 'ഇംഗ്ലണ്ടിൽ നിന്ന് ഞാൻ ഇവിടെ വന്നിട്ട് 4 വർഷമായി .
ഹെലന്റെ മനസ്സിലൂടെ ചില ചിന്തകൾ കടന്നു പോയി.
ആശുപത്രിയിലെ ഉപയോഗത്തിനായി ചില സാധനങ്ങൾ, കുഷ്ഠരോഗികൾക്കുള്ള ബാൻഡേജ്: ഓരോന്നായി പുറത്തെടുത്തു.
" ദേ: ഹോട്ടർ വാട്ടർ ബാഗ് " ... ഹെലൻ ആശ്ചര്യത്തോടെ പറഞ്ഞു. ഹെലന്റെ കണ്ണുകൾ നിറഞ്ഞു.
കൊടു ചൂടുള്ള സ്ഥലത്തേക്ക് ആരും നൽകാത്ത ഒരു ഗിഫ്റ്റ് !!!
ഇന്നേക്ക് അഞ്ചു മാസം മുമ്പ് ഇംഗ്ലണ്ടിലെ തന്റെ ഹോം ചർച്ചിലുള്ള സൺഡേ സ്കൂൾ കുട്ടികൾ അയച്ച സമ്മാനം!' സൺഡേ സ്കൂൾ ലീഡർ ദൈവാത്മാവിന്റെ പ്രേരണ അനുസരിച്ച് അയച്ച ഗിഫ്റ്റ് ...
ഹെലൻ രൂത്തിനെ ഒന്നു ശ്രദ്ധിച്ചു നോക്കി.
അവളുടെ മുഖം സന്തോഷത്താൽ പ്രകാശിക്കുന്നു...രൂത്ത് വിളിച്ചു പറഞ്ഞു.
ദൈവം കൊച്ചു കുഞ്ഞിന് ഹോട്ട് വാട്ടർ ബാഗ് തന്നെങ്കിൽ തീർച്ചയായും 2 വയസ്സുള്ള കുട്ടിക്ക്് പാവക്കുട്ടിയെയും നൽകും.
(She rushed forward, crying out, "If God has sent the bottle, He must have sent the dolly, too! )
തുടർന്ന് ഓരോ സാധനങ്ങൾ പുറത്ത് എടുത്തു.
" അതാ ഡോളി " രൂത്ത് വിളിച്ച് പറഞ്ഞു.
പാവക്കുട്ടി കൈയ്യിലെടുത്ത് രൂത്ത് ഹെല നോട് പറഞ്ഞു... (10 വയസ്സുകാരിയായ അനാഥ)" മമ്മീ ഞാനും വരാം. കർത്താവ് അവളെ സ്നേഹിക്കുന്നു എന്ന് എനിക്ക് അവളോട് പറയണം" "...
ഇന്ന് തന്നെ നൽകണമേ എന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്ന രൂത്ത് :അതിന് 5 മാസം മുമ്പ് രൂത്ത് പ്രാർത്ഥനയിൽ കർത്താവിനോട് ചോദിച്ച കാര്യങ്ങളെല്ലാം ലോകത്തിന്റെ മറ്റൊരു അറ്റത്ത് പായ്ക്ക് ചെയ്ത് അയക്കുന്ന സൺഡേ സ്കൂൾ ടീം ...
സർവ്വവും മുന്നമേ അറിഞ്ഞ് എല്ലാം ക്രമീകരിക്കുന്ന നമ്മുടെ സ്വർഗ്ഗീയ പിതാവു്!
അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.യെശയ്യാവു 65: 24
ഇന്ന് പ്രഭാതത്തിൽ സന്ദേശം നാം കേട്ടു - പ്രാർത്ഥനയിൽ മടുത്തു പോകരുത്... വിശ്വാസത്തോടെ പ്രാർത്ഥിക്കണം.. ഒരു കൊച്ചു കുട്ടിയുടെ ലാളിത്യത്തോടെ ....
കർത്താവേ 10 വയസ്സുകാരി രൂത്ത് പ്രാർത്ഥിച്ചതു പോലെ വിശ്വാസവും ലാളിത്യവും പ്രാർത്ഥനയിൽ ഞങ്ങൾക്ക് നൽകേണമേ... ആമേൻ
Friday, August 28, 2020
Edward Kimball, a Sunday school teacher in Boston had the earnest desire that all the children in his Sunday school should know Jesus personally. So, he decided that every Saturday, he would meet each child personally and share the gospel with them. One of the children worked in a shoe store. He went to the store and shared the gospel with him in the shoe storeroom. The child who heard the gospel in that room filled with shoes, received Jesus as his Saviour. That child was DL Moody.
Later the Lord used DL Moody to lead many people to Christ. Wilbur Chaman came to believe in Christ through Moody’s ministry of the Word, and Chapman went on to become an evangelist.
In the gospel convention that Chapman conducted at Chicago, the sport star called Billy Sunday was saved. Billy Sunday lead many other sport stars to Jesus the fountain of life.
At a crusade in which Billy Sunday preached, a young man called Mordecai Ham received salvation. Mordecai went on to preach at gospel meetings, and in one such meeting Billy Graham surrendered his life to Jesus Christ. And we know that the Lord used Billy Graham for world evangelisation.
The Sunday school teacher Edward Kimball took his responsibility of teaching God’s word on Sundays very seriously. Kimball’s desire to see the children in his care know Jesus Christ personally, was compelled by his love for Jesus Christ, and we have seen the fruit the meeting he had with each child. How great is the simple deed every man does out of his faithfulness to Christ!!
**Five loaves of bread …. two fish
Two pennies
One talent
A jar of perfume
A visit … a gospel tract … a phone call
The gospel message shared with a person
A prayer … a drop of tear …
None of these is small in the sight of the Lord.
Lord, with a broken heart I pray, I now realise that it is not the magnitude of the work that is great, but the fact that I do it for the glory of Jesus Christ. Help me Lord, to take one step forward. Amen.
O LORD, do not Your eyes look for truth? Jeremiah 5: 3
‘… the LORD will work for us, for the LORD is not restrained to save by many or by few.” 1 Samuel 14: 6
For who has despised the day of small things? But these seven will be glad when they see the plump line in the hand of Zerubbabel—these are the eyes of the LORD which range to and fro throughout the earth.” Zechariah 4:10
Therefore, my beloved brethren, be steadfast, immovable, always abounding in the work of the Lord, knowing that your toil is not in vain in the Lord. 1 Corinthians 15:58
തിരുവനന്തപുരം എയർപോർട്ടിൽ തന്റെ ജ്യേഷ്ഠനെ സിംഗപ്പൂരിലേക്ക് യാത്രയാക്കാൻ സന്തോഷത്തോടെ വന്ന യൗവ്വനക്കാരനോട് കൂടെ വന്നവർ ഒരു ചോദ്യം.
"നിന്റെ ജ്യേഷ്ഠൻ, നമ്മുടെ ചർച്ചിലെ പ്രഗത്ഭനായ കീ ബോർഡ് വായനക്കാരൻ സിംഗപ്പൂരിന് പോകുന്നു.ഇനിയാര് ആ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കും?"
ജോൺസാം ജോയ്സൺ ഒന്നു പരുങ്ങി.
കാരണം,5 മക്കളുള്ള വീട്.
ഒരാൾ കീബോർഡ് പ്ലേയർ .
ഒരാൾ ഗിറ്റാർ,
സഹോദരി നല്ല പാട്ടുകാരി.
ഏറ്റവും ഇളയവൻ മിടുമിടുക്കൻ...ഓൾ റൗണ്ടർ
വീടിന്റെ മുകളിലത്തെ നിലയിലാണ് സഭാ ഹോൾ. പിതാവ് സഭയിലെ മൂപ്പൻ.
vbട ഗാന റെക്കോർഡിംഗിൽ പാടാൻ കഴിവില്ലാത്തതു കൊണ്ട് തന്നെ മാത്രം കൊണ്ടു പോകാറില്ല .
ചിന്തകളിൽ മുഴുകി നിന്ന ജോൺസാമിനോട് അടുത്ത ചോദ്യം ...
നിനക്ക് എന്തറിയാം?പാട്ട്?
ഗിറ്റാർ, കീ ബോർഡ്?
അവൻ തല കുനിച്ചു നിന്നു .ഹൃദയമിടിപ്പ് അവന് നന്നായി കേൾക്കാം. അവനറിയാം തന്നെക്കൊണ്ട് ഇതൊന്നിനും കഴിവില്ല. വിദ്യാഭ്യാസവും വളരെ കുറവ് ....
ജ്യേഷ്ഠനെ യാത്രയാക്കാൻ വന്നവരിൽ ഒരാൾ അടുത്തു വന്ന് അവന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു.
" ഇത്ര നല്ല കുടുംബത്തിൽ പിറന്നെങ്കിലും നീ ഒരു വേസ്റ്റ് (Waste) ആണ്. "
ചാട്ടുളി പോലെ ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ തുളച്ചു കയറി .
അലറിക്കരയണമെന്നുണ്ട്, എല്ലാം ഹൃദയത്തിൽ ഒതുക്കി മിണ്ടാതെ നിന്നു.
ദുഖം തിരമാലകൾപ്പോലെ മനസ്സിൽ അലയടിക്കുന്നു .
വീട്ടിൽ വന്നപ്പോൾ ജോൺ സാം അമ്മയോട് പറഞ്ഞു.
"ഞാൻ മുകളിലത്തെ ചർച്ച് ഹാളിലേക്ക് പോകുന്നു. ഇന്ന് രാത്രി അവിടെ സമയം ചെലവഴിക്കും"
എല്ലാ ജനലുകളും വാതിലുകളും അടച്ചു.
കീ ബോർഡ് തന്റെ മുമ്പിൽ വെച്ചു.
കർത്താവായ യേശുവിന്റെ മുമ്പാകെ കണ്ണുനീരൊഴുക്കി ... തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.' കണ്ണുനീർ വറ്റുവോളം...
" ഞാൻ ഒരു വേസ്റ്റ് ആണ്ടവരേ, ഒരു വേസ്റ്റ് " അവൻ ദൈവത്തോട് പറഞ്ഞു കൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നു പോയി. അതിരാവിലെ സമയം ഏകദേശം 3.30. അവൻ കർത്താവിനോട് പറഞ്ഞു. "വരണ്ട നിലത്ത് നീരൊഴുക്കുകളെ പകരുന്ന ദൈവമാണ് അങ്ങ് "
പെട്ടെന്ന് ദൈവം അവന് ഗാനങ്ങളെ നൽകി.
കർത്താവ് അവനെ അനുഗ്രഹിച്ച് ഗിറ്റാർ, കീ ബോർഡ് തുടങ്ങിയവയിൽ പ്രാവീണ്യം നൽകി.
ജോൺസാം ജോയിസൺ അനേകം ഗാനങ്ങൾ എഴുതി .. അതിലൊരു ഗാനം എന്റെ ഹൃദയത്തിന് എന്നും കുളിർമഴയാണ്.
"ഉം അഴകാന കൺകൾ എന്നെ കണ്ടതാലെ
മുടിന്തതെന്റു നിനെയ്ത്ത നാൻ ഉയിർ വാൽഗിന്റേ
യാരും അറിയാത എന്നെയ്
നൻട്രായി അറിന്തു
തേടി വന്ന നല്ല നേസരെ
തൂക്കി എറിയപ്പെട്ട എന്നെ
വേൺട്രും എന്ന് സൊല്ലി
സേർത്തു കൊണ്ട നല്ല നേസരെ
ഒന്നും ഇല്ലാത എന്നെ ഉം
കാരുണ്യത്താലെ സേർത്തു
കൊണ്ട നല്ല നേസരെ
Um azhagana kangal ennai kandathaale
Mudinthadhendru ninaitha naan uyir vaalgindren
Yaarum ariyatha ennai
Nandraai arinthu
Thedi vantha nalla nesare
Thooki eriyappatta ennai Vaendumentu solli
Saerththu konda nalla naesarae
Ontumillatha ennai um Kaarunyaththaalae
Uyarththi vaiththa nalla naesarae
ഇതു വായിക്കുന്ന നിങ്ങളുടെ ഹൃദയം ദൈവം അറിയുന്നു...
യേശുവിനോട് ഹൃദയത്തിന്റെ ചിന്തകൾ, വേദനകൾ പങ്കു വെക്കുക:
യേശുവിന്റെ മനോഹരമായ കണ്ണുകൾ നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു. ::
എല്ലാം തീർന്നു എന്ന് ചിന്തിച്ച ദിനങ്ങൾ വന്നപ്പോൾ പുതുജീവൻ തന്ന് നടത്തി... ആർക്കും എന്നെ പൂർണ്ണമായി അറിയില്ല എങ്കിലും കർത്താവേ നീ എല്ലാം അറിയുന്നു... എന്നെ തേടി വന്നു ,രക്ഷിച്ചു.
വലിച്ചെറിയപ്പെട്ട എന്നെ " നീ എന്റേതു മാത്രം " എന്നു പറഞ്ഞു മാർവ്വോടണച്ച ദൈവസ്നേഹം.
യേശുവേ അവിടുത്തെ കൃപയ്ക്കായി നന്ദി ...
ഇതെന്റെയും അനുഭവ ഗാനമാണ്: നിങ്ങളുടേയും ...
നന്ദി യേശുവേ! ഹല്ലേലുയ്യാ
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
യെശയ്യാവു 43 :1, 4
ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല..
യെശയ്യാവു 42 : 3(a)
Thursday, August 27, 2020
ഡോക്ടർ മാർക്ക് എന്ന പ്രസിദ്ധനായ കാൻസർ രോഗ വിദഗ്ദ്ധന്റെ അനുഭവം വർഷങ്ങൾക്കു മുമ്പ് വായിച്ചത് (ജീവമൊഴികൾ)ഓർമ്മയിൽ വരുന്നു.
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുവാനും അവാർഡുകൾ സ്വീകരിക്കുവാനും ഡോക്ടർ മാർക്ക് പുറപ്പെട്ടു. എന്നാൽ പേമാരി മൂലം താൻ സഞ്ചരിച്ചിരുന്ന വിമാനം മറ്റൊരു എയർപോർട്ടിൽ ഇറക്കി. അവിടെ നിന്ന് റോഡ് മാർഗം നാലര മണിക്കൂർ സഞ്ചരിച്ചാലേ ലക്ഷ്യത്തിലെത്തുകയുള്ളു.ഡോക്ടർ മാർക്ക് ഒരു വാടക കാർ തനിയെ വളരെ വേഗത്തിൽ ഡ്രൈവ് ചെയ്തു .എന്നാൽ മഴയ്ക്ക് ഒരു ശമനവുമില്ല. കുറേ ദൂരം പിന്നിട്ടപ്പോൾ വഴി തെറ്റിയെന്ന് ഡോക്ടർക്ക് മനസ്സിലായി.
ശക്തമായ മഴ കാരണം വാഹനം മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കുന്നില്ല. ഒടുവിൽ വിജനമായ ഒരു സ്ഥലത്ത് കാർ നിർത്തി.
ഒരു ചെറിയ വീട് മാത്രം കുറച്ചു ദൂരത്ത് കാണാം. അദ്ദേഹം ഓടി വീടിന്റെ വരാന്തയിൽ മഴയിൽ നിന്ന് രക്ഷപെടാനായി ഭിത്തിയോട് ചേർന്ന് നിന്നു.
"സാർ വീടിനകത്ത് കയറി ഈ കസേരയിൽ ഇരിക്കാം"
ഭവ്യതയോടെ ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു. താൻ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
"മഴ ഒന്നു കുറഞ്ഞാൽ ഞാൻ പൊയ്ക്കൊള്ളാം, നന്ദി ...
സ്ത്രീ നൽകിയ ബിസ്കറ്റും ചായയും സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു..
"സാർ' എന്റെ പ്രാർത്ഥനാ സമയമായി .ഞാൻ പ്രാർത്ഥിച്ചിട്ട് വരാം..
സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.
"ശരി" ഞാൻ മനുഷ്യന്റെ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ചെറിയ പരിഹാസചിരിയോടെ ഡോക്ടർ മറുപടി പറഞ്ഞു.
ഡോക്ടർ ചെറിയ സ്വീകരണ മുറിയിൽ ഒന്നു ശ്രദ്ധിച്ചു നോക്കി.ചെറിയ വീടെങ്കിലും എല്ലാം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു .ഒരു സൈഡിൽ തൊട്ടിലിൽ ഒരു കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.
"സാർ, ... കുറച്ചു നേരം കഴിഞ്ഞപ്പോൾ സ്ത്രീയുടെ വിളി കേട്ടു .
"നിങ്ങൾ എന്താണ് പ്രാർത്ഥിച്ചത്?... ദൈവ വിശ്വാസം, പ്രാർത്ഥന എന്നിവയുടെ വ്യർത്ഥത തെളിയിച്ചു കൊടുക്കാനുള്ള വ്യഗ്രതയോടെ ഡോക്ടർ ചോദിച്ചു .
'സാർ .. ദേ ഈ തൊട്ടിലിൽ കിടക്കുന്നത് എന്റെ കുഞ്ഞാണ് .അവന് ഒരു പ്രത്യേക തരം കാൻസറാണ്.ഈ രാജ്യത്ത് ഡോക്ടർ മാർക്ക് എന്നയാൾക്ക് മാത്രമേ ഈ രോഗം ചികിത്സിക്കാൻ കഴിയൂ. അദ്ദേഹത്തെ കാണാനോ, ആ വലിയ ആശുപത്രിയിൽ പോകാനോ എനിക്ക് നിവൃത്തിയില്ല. അദ്ദേഹത്തെ കാണാൻ ഒരു അവസരം ലഭിക്കുവാൻ ചില ദിവസങ്ങളായി ഞാൻ പ്രാർത്ഥിച്ചു. ഇന്നും അതു തന്നേ ഞാൻ ദൈവത്തോട് അപേക്ഷിച്ചു.
ഡോക്ടർ മാർക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ജീവിക്കുന്ന ഒരു ദൈവമുണ്ട്. പ്രാർത്ഥന കേട്ട് ഉത്തരമരുളുന്ന സത്യ ദൈവം:
ആ ദിവസം നടന്ന എല്ലാ സംഭവങ്ങളും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പോയി ...
തുടർന്നുള്ള 6 മാസം രോഗിയായ കുഞ്ഞിനെ ഡോക്ടർ മാർക്ക് സൗജന്യമായി ചികിത്സിച്ചു.
ചില വചനങ്ങൾ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിച്ചാട്ടെ!
പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14 :13
അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്ത് യാചിച്ചാലും അത് ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അത് നിങ്ങൾക്കു ലഭിക്കും.
മർക്കോസ് 11 :24
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.
യോഹന്നാൻ 15 :7
അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
യെശയ്യാവു 65: 24
Wednesday, August 26, 2020
പോളണ്ടിൽ വർഷങ്ങൾക്കു മുമ്പ് ഒരു സംഭവം നടന്നതായി കേട്ടിട്ടുണ്ട്.( ചിലർ ഒരു കഥ മാത്രം എന്നു കരുതുന്നു). പ്രശസ്തനായ ഒരു പിയാനോ വായനക്കാരനായിരുന്നു ഇഗ്നേസി ജാൻ (Ignacy Jan paderewski ).പോളണ്ടിൽ ആയിരങ്ങൾ കൂടി വരുന്ന ധാരാളം പ്രോഗ്രാമുകൾ അദ്ദേഹം നടത്തിയിരുന്നു.
ഒരിക്കൽ ആ രാജ്യത്തെ ഒരമ്മ തന്റെ മകനുമൊത്ത് ഇഗ്നേസിയുടെ പ്രോഗ്രാം കാണാൻ ഓഡിറ്റോറിയത്തിതിന്റെ ഏറ്റവും മുൻ നിരയിൽ ഇരുന്നു .തന്റെ മകനെ സംഗീതം,പിയാനോ തുടങ്ങി പലതും പഠിപ്പിക്കാൻ ശ്രമിച്ചിട്ടും മുന്നേറാൻ കഴിഞ്ഞില്ല. ഈ മ്യുസിക്ക് പ്രോഗ്രാം മൂലം ഒരു ഉത്സാഹം അവന് ലഭിക്കട്ടെ എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
മ്യുസിക്ക് പ്രോഗ്രാം തുടങ്ങാൻ ചില മിനിറ്റുകൾ മാത്രം.
ലൈറ്റുകളെല്ലാം ഡിം ആയി .കർട്ടൻ ഉയരാൻ സമയം അടുത്തു -
പെട്ടെന്ന് അവർ തിരിച്ചറിഞ്ഞു;തന്റെ മകനെ സീറ്റിൽ കാണാനില്ല.
"എവിടെ പോയി എന്റെ മകൻ " ?പരിഭ്രമത്തോടെ അവർ ചുറ്റും നോക്കി.....
പെട്ടെന്ന് തിരശ്ശീല ഉയർന്നു. വലിയ ലൈറ്റുകൾ സ്റ്റേജിൽ പ്രകാശം പരത്തി. സ്റ്റേജിൽ വലിയ ഒരു പിയാനോ വച്ചിരിക്കുന്നു: അതിനോട് ചേർന്ന് കിടക്കുന്ന കസേരയിൽ ഇരുന്നു കൊണ്ട് "ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ " എന്ന ഗാനം തന്റെ മകൻ വായിച്ചു കൊണ്ടിരിക്കുന്നു ...! അവർ പരിഭ്രമിച്ചപ്പോൾ മറ്റു പ്രേക്ഷകർക്ക് കോപമാണ് മനസ്സിൽ വന്നത്... രാജ്യത്തെ ഏറ്റവും പ്രശസ്തനായ പിയാനോ വായനക്കാരന്റെ സ്ഥാനത്ത് ഒരു കൊച്ചു ബാലൻ ...
ഉടനെ സ്റ്റേജിന്റെ ഒരു വശത്ത് കൂടി ഇഗ്നേസി നടന്നു വന്ന് ബാലനോട് വിളിച്ചു പറഞ്ഞു: നിർത്തരുത് ... വായന തുടരൂ...(Don't quit, keep playing)...
അവന്റെ തോളിൽ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് അവന്റെ കൊച്ചു കൈകളിൽ പിടിച്ചു. രണ്ടു പേരും ചേർന്ന് പിയാനോ വായിച്ചപ്പോൾ മനോഹര സംഗീതം ഓഡിറ്റോറിയത്തിൽ മുഴങ്ങി. എല്ലാവരും എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കി:
സംഗീതത്തിന്റെ മാസ്റ്ററും ബാലപാഠങ്ങൾ പോലും അറിയാത്ത ബാലനും ഒരുമിച്ച് ചേർന്നപ്പോൾ അനേകർക്ക് ആനന്ദം നൽകിയ സംഗീതം ഒഴുകി:
ഇവനെ (ളെ )കൊണ്ട് ഒരു പ്രയോജനവും ഇല്ല ..നിന്റെ കൂട്ടുകാരെ നോക്ക്...
നിന്നെ എന്തിന് കൊള്ളാം.... നിന്നെക്കൊണ്ട് ഇതൊന്നും നടക്കില്ല...
വെറുതേ ശ്രമിച്ച് സമയം കളയേണ്ട ....
ജീവിത സായാഹ്നമായി. ഇനി ഒരു പ്ലാനും ഇടേണ്ട കേട്ടോ .....
അല്ലേലും അവൻ നന്നാവാൻ പോകുന്നില്ല ...
ഇവരുടെ കുടുംബം ഈ കഷ്ടതയിൽ നിന്ന് കര കയറില്ല...
ഈ കമ്പനിക്ക് ഇനി നിങ്ങളെ ആവശ്യമില്ല. പെർഫോമൻസ് പോരാ...
മുകളിൽ പറഞ്ഞതു പോലെ അനേകം അഭിപ്രായങ്ങൾ അനേകർ നിങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും:
യേശുവിന്റെ ശബ്ദം ശ്രദ്ധയോടെ നിങ്ങൾ കേൾക്കുക.. "നിർത്തരുത് ... സംഗീതം തുടരുക "
തന്റെ മാർവ്വോട് നമ്മെ ചേർത്ത് പിടിച്ച് തന്റെ ആണിപ്പാടുള്ള കരങ്ങളിൽ നമ്മുടെ കരങ്ങൾ ചേർത്ത് വയ്ക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ സന്തോഷവും സംഗീതവും ആരംഭിക്കുകയായി ...
അത് നമുക്ക് മാത്രമല്ല മറ്റനേകർക്ക് അനുഗ്രഹമായിത്തീരും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഗാനം തുടരുക, നിർത്തരുത്.....
എന്റെ കൃപ നിനക്ക് മതി .എന്റെ ശക്തി ( നിങ്ങളുടെ ) ബലഹീനതയിൽ തികഞ്ഞു വരുന്നു.... 2 കൊരിന്ത്യർ 12: 9
തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും...
യെശയ്യാവു 63: 12
അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.
സെഫന്യാവു 3 :16-18
https://www.passiton.com/inspirational-stories-tv-spots/100-concert
Tuesday, August 25, 2020
ചിക്കാഗോയിൽ നടന്ന സെയിൽസ്മാൻ കോൺഫറൻസിൽ പങ്കെടുത്ത് 2 യുവാക്കൾ മടങ്ങിപ്പോകുവാൻ എയർപോർട്ടിലെത്തി.
വളരെ താമസിച്ചു പോയതു കൊണ്ട് സ്യൂട്ട് കേസുമായി ടിക്കറ്റ് കൗണ്ടറിലേക്ക് അവർ ഓടി."final Call " സമയമായി.
ഓട്ടത്തിനിടയിൽ ഒരു ടേബിളിൽ തട്ടി,അതിൽ വിൽപ്പനക്കായി വച്ചിരുന്ന ആപ്പിളുകളെല്ലാം ചിതറി വീണു.
അതിൽ ശ്രദ്ധിക്കാതെ രണ്ടു പേരും കൗണ്ടറിലെത്തി.
എന്നാൽ ഒരുവന് ഹൃദയത്തിൽ ഒരു ചിന്ത ശക്തമായി "നാം ചെയ്യുന്നത് തെറ്റാണ്. "
കൂട്ടുകാരനോട് അവൻ പറഞ്ഞു. "ഞാൻ ആപ്പിളുകൾ എടുത്തു വെച്ചിട്ട് വരാം ". അവൻ അത് ശ്രദ്ധിക്കാതെ മുൻപോട്ട് പോയി വിമാനത്തിൽ കയറി.
ഹൃദയഭാരത്തോടെ യുവാവ് തിരികെ വന്നപ്പോൾ കണ്ടത് അന്ധയായ ഒരു പെൺകുട്ടി മുട്ടുകുത്തി കരഞ്ഞു കൊണ്ട് ആപ്പിളുകൾ പെറുക്കി വെക്കുന്ന കാഴ്ചയായിരുന്നു.
"ഞാൻ നിന്നെ സഹായിക്കാം. '"കൂടെ മുട്ടിൽ നിന്ന് അപ്പിളുകൾ ശേഖരിച്ച് കൊണ്ട് യുവാവ് പറഞ്ഞു '
എല്ലാ ആപ്പിളുകളും മനോഹരമായി നിരത്തി ടേബിളിൽ വെച്ച് പഴയ സ്ഥിതിയിലാക്കി. പക്ഷേ കുറേ ആപ്പിളുകൾ ചതഞ്ഞു പോയിരുന്നു.
യുവാവ് അതിന്റെ വില കണക്കാക്കി, അതിലും കൂടിയ ഒരു തുക പെൺകുട്ടിക്ക് നൽകിക്കൊണ്ട് പറഞ്ഞു " താഴെ വീണ് ചതഞ്ഞു പോയ അപ്പിളിന്റെ വിലയാണ്. സ്വീകരിച്ചാട്ടെ": ഗുഡ് ബൈ ...
അവൻ അടുത്ത ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കൗണ്ടറിലേക്ക് നടന്നു നീങ്ങി... പിമ്പിൽ നിന്ന് ഒരു വിളി എയർപോർട്ടിൽ മുഴങ്ങി...
രണ്ടും കണ്ണിനും കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ ശബ്ദം..
"ഹേ മിസ്റ്റർ താങ്കൾ യേശുക്രിസ്തു ആണോ?" (Mr: Are you Christ Jesus?)
**
ഒരു വ്യക്തിക്ക് ഈ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യ പദവി.!! ദൈവത്തിന്റെ പുത്രനായ യേശുവിനോട് അനുരൂപരായിത്തീരുക . യേശുവിന്റെ ദിവ്യ സ്വഭാവത്തിൽ പങ്കാളികളാവുക.. തേജസ്സിൻ മേൽ തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുക.
റോമർ 8: 29, 2 പത്രൊസ് 1 :4, 2 കൊരിന്ത്യർ 3 :18
യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ
സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കേണം എന്നെ അശേഷം
സ്നേഹം നൽകണം എൻ പ്രഭോ
ദീനക്കാരെയും ഹീനൻമാരെയും
ആശ്വസിപ്പിപ്പാൻ വന്നോനെ
ആനന്ദത്തോടെ ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാൻ നൽകുകേ
Monday, August 24, 2020
1) പിതാവിന്റെ സ്നേഹം..... ശിക്ഷണം നൽകി വളർത്തുന്ന സ്നേഹം
അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ കർത്താവിന് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
സങ്കീർത്തനങ്ങൾ 103 :13
ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളണം.
ആവർത്തനപുസ്തകം 8 :5
2) സാന്ത്വനിപ്പിക്കുന്ന സ്നേഹം... ഒരമ്മയെപ്പോലെ ഓമനിക്കുന്ന സ്നേഹം
.. നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും. അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും...
യെശയ്യാവു 66 :12-13
യിരെമ്യാവു 31 :20
3) രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്നേഹം... ഒരു ഇടയനെപ്പോലെ..
കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
സങ്കീർത്തനങ്ങൾ 23 :1-2
ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
യോഹന്നാൻ 10 :11, 27-28
4) പരിശീലിപ്പിക്കുന്ന സ്നേഹം.... ഒരു കഴുകനെപ്പോലെ...
കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു. കർത്താവ് തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
ആവർത്തനപുസ്തകം 32 :11-12
5) അനുഗമിക്കുന്ന സ്നേഹം... ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും ഒരിക്കലും കൈവിടാത്ത സ്നേഹം..
1. കൊരിന്ത്യർ 10 :1 - 4
ഭയപ്പെടാതെ കർത്താവിൻ ആശ്രയിച്ച് മുൻപോട്ട് പോകാം ... യേശു പറഞ്ഞു ..എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. യോഹന്നാൻ 6:37 ( b)
ഈ വചനങ്ങൾ ഹൃദയത്തിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ...
വർഷങ്ങളായി നാം പാടുന്ന ഒരു പാട്ട് ഈ അർത്ഥം വരുന്നതാണ് ...
Friday, August 21, 2020
It was Thomas Alva Edison who invented the Incandescent bulb. But in the initial experiments this bulb did not function for many hours.
Further to that, a team of 24 scientists worked very hard for 48 hours. And their experiments saw a complete victory. Their hearts were filled with joy. That bulb gave forth uninterrupted light. Then, Edison told the youngest scientist in that group: “Please carry this very carefully to the upper floor and place it there and come back.”
The young man carried the bulb with exceeding joy to the upper floor.
“Dhim..” The bulb fell from his hands and was shattered. When Edison and his team came running up there, what they saw there was heart breaking. In the midst of a thousand shattered glass pieces, was the young scientist sitting and crying bitterly.
“Don’t worry. We will try again”. Edison told him by patting his shoulder.
Once again, the 24 scientists worked as a team tirelessly for 48 hours. This time again it was a perfect victory. Bulb now glowed brightly. Everyone was very happy.
This time the young scientist tried to hide himself. However, Edison called this young man himself. “You come over here. Take this to it place in the upper floor, keep it there and come back.” He was startled. “Here Edison is giving me one more chance!” He took the bulb carefully to the upper floor and placed it in its place. That bulb glowed brightly… And his heart too!
Jesus who waits for Peter who denied him 3 times, at the shore of the Sea of Tiberias! Three times Jesus asks him: “Do you love Me?“ Peter admits 3 times: “Yes Lord!” Jesus told him. “Feed my sheep”.
If Edison gave a chance at the same place where his young co-worker had failed, how much more will Jesus who is the embodiment of love, do for you?
As this short article comes to a close, there remains only Jesus... and you!
There is only one question which Jesus has...” Do you love Me?”
യൂത്ത് വിത്ത് എ മിഷൻ (ywam) എന്ന സംഘടനയുടെ സ്ഥാപകനായ ലോറൻ കണ്ണിംഗ്ഹാം തന്റെ ജീവചരിത്രത്തിൽ വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ബാല്യകാല അനുഭവം വിവരിച്ചിട്ടുണ്ട്.
വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നെങ്കിലും അവർ വളരെ സന്തോഷം അനുഭവിച്ചു.ഓരോ സാഹചര്യങ്ങളിലും ദൈവ ശബ്ദം കേട്ട് ജീവിക്കുവാൻ ലോറനെ മാതാപിതാക്കൾ പഠിപ്പിച്ചു. ലോറന്റെ പിതാവ് ഒരു സുവിശേഷകനായിരുന്നു.
ലോറന്റെ പിതാവ് ഒരിക്കൽ ദൂരെയുള്ള ഒരു സ്ഥലത്ത് പ്രവർത്തനത്തിനായി പോയി. ചില ദിവസങ്ങൾ അവിടെ താമസിച്ചിട്ട്
മാത്രമേ അദ്ദേഹം മടങ്ങി വരികയുള്ളു.
ലോറനും സഹോദരിമാരായ ഫിലിസും ജാനിസും അവരുടെ അമ്മയും മാത്രം അന്നു വീട്ടിലുണ്ടായിരുന്നു.
9 വയസ്സ് മാത്രം പ്രായമുള്ള ലോറൻ സ്പോർട്സ് കഴിഞ്ഞ് വീട്ടിലേക്ക് ഓടി വന്നു.
അമ്മ അടുക്കളയിൽ പാചകത്തിന്റെ തിരക്കിനിടയിൽ പറഞ്ഞു "മോനെ നീ കടയിൽ ചെന്ന് കുറച്ച് പാൽ വാങ്ങിക്കൊണ്ടു വരണം. എന്റെ കൈയ്യിൽ ചെയിഞ്ച് ഒന്നും ഇല്ല .പപ്പാ ഒരാഴ്ചത്തെ ചെലവിന് തന്ന 5 ഡോളർ കൊണ്ടു പോകണം. ബാക്കി വരുന്ന പണം സൂക്ഷിച്ച് അമ്മയുടെ കൈയ്യിൽ കൊണ്ടു തരണം"
"ഓ....കെ " സ്പോർട്സ് മൂഡിലായിരുന്ന ലോറൻ കടയിലേക്ക് ഓടി. കുറച്ചു ദൂരമുണ്ട് അവിടേക്ക്. ടെഡി എന്ന വളർത്തു നായ് കൂട്ടത്തിൽ
അവന്റെ കൂടെ കടയിലേക്ക് പോയി.
"ങ് ഹേ" .അവൻ ഞെട്ടി.5 ഡോളർ നഷ്ടമായിരിക്കുന്നു.
കരഞ്ഞു കൊണ്ട് തിരിച്ചു ഭവനത്തിലെത്തിയ ലോറൻ അമ്മയോട്
സംഭവിച്ചത് എല്ലാം വിവരിച്ചു .അമ്മ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
"നമുക്ക് പ്രാർത്ഥനയിൽ കർത്താവിനോട് ചോദിക്കാം "
“ (Lord, You know exactly where that five-dollar bill is hiding. Now we ask You to show us. Speak to our minds, please, for You know that we need that money to feed the family this week.”)
"കർത്താവേ നഷ്ടമായ പണം എവിടെയെന്ന് അങ്ങ് അറിയുന്നു.
ഞങ്ങൾക്ക് കാണിച്ചു തരേണമേ. ഞങ്ങൾക്ക് ഒരാഴ്ച ജീവിക്കാനുള്ള പണമാണ് നഷ്ടമായതെന്ന് അവിടുന്ന് അറിയുന്നു."
പ്രാർത്ഥന കഴിഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം ലോറൻ ശ്രദ്ധിച്ചു.
"മോനെ ..പോകുന്ന വഴിയിലെ കുറ്റിച്ചെടിയുടെ ചുവട്ടിൽ കിടപ്പുണ്ട് "
അവർ ഒരുമിച്ച് വീണ്ടും പോയി. സന്ധ്യയായി, വെളിച്ചം വളരെ കുറഞ്ഞിരിക്കുന്നു...
അമ്മ പറഞ്ഞു: "ആ കുറ്റിച്ചെടിയുടെ ചുവട്ടിൽ നോക്കിയട്ടെ!
ലോറൻ ഓടിച്ചെന്ന് ചെടിയുടെ ചുവട്ടിൽ കുനിഞ്ഞു നോക്കി..
"5 ഡോളർ " അവൻ സന്തോഷത്തോടെ പറഞ്ഞു.
വീട്ടിൽ മടങ്ങി വന്ന് സഹോദരി ഫിലിസിനോടും ജാനിസിനോടും എല്ലാം വിശദമായി പറഞ്ഞു. ദൈവത്തെ ഞങ്ങൾ പാടി സ്തുതിച്ചു ...
"ദൈവീക പരിപാലനം, ദൈവീക നടത്തിപ്പ് ,ദൈവശബ്ദം കേട്ട് ജീവിക്കുക എല്ലാം ഞങ്ങൾ വീട്ടിൽ നിന്ന് പഠിച്ചു."
"യൂത്ത് വിത്ത് എ മിഷൻ ഒരു ഭവനത്തിൽ നിന്നാരംഭിച്ച സംഭവകഥ, "ദൈവമേ വാസ്തവത്തിൽ ഇത് അങ്ങ് തന്നെയോ?" എന്ന
പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കർത്താവ് നമ്മുടെ ഇടയനാണ്. അവിടത്തെ ശബ്ദം കേട്ട് ഓരോ ദിവസവും ജീവിക്കാം.
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
യോഹന്നാന്‍ 10: 26(b)-27
ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
സങ്കീര്‍ത്തനങ്ങള്‍ 32 :8
അപ്പോൾ കർത്താവ് വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേല്‍ 3 :10
Thursday, August 20, 2020
ഒരിക്കൽ പ്രഗൽഭനായ ഒരു ഫോട്ടോഗ്രാഫർ ഒരു വനത്തിൽ ഫോട്ടോ എടുക്കാൻ പോയി. വളരെ മനോഹര പുഷ്പങ്ങളും പക്ഷികളും നിറഞ്ഞ കാട്ടിനുള്ളിൽ ചിത്രങ്ങളെടുത്ത് നടന്നു നീങ്ങിയ ആ ചെറുപ്പക്കാരൻ ഒരു കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു.
പുറത്തേക്ക് പോകാനുള്ള വഴി കാണുന്നില്ല. ആരും തന്നെ സഹായിക്കാൻ ഈ കൊടും കാട്ടിനുള്ളിൽ വരാൻ സാധ്യതയില്ല.എല്ലാ പ്രതീക്ഷകളും തകർന്ന് ഒരു മരച്ചുവട്ടിലിരുന്ന ഫോട്ടോഗ്രാഫർ ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ മനസ്സിലായി. ഒരു ട്രൈബൽ ബാലൻ.
അവൻ ചോദിച്ചു "എന്താ സാർ വഴി തെറ്റിയോ?"
"നീ എനിക്ക് വഴി കാണിച്ചു തന്ന് എന്നെ ഒന്നു സഹായിക്കണം."
ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു.
ഞാൻ വഴി പറഞ്ഞു തന്നാൽ നിങ്ങൾക്ക് മനസ്സിലാകത്തില്ല.
ഒരു കാര്യം ചെയ്താട്ടെ. ഞാൻ മുമ്പിൽ നടക്കാം: സാർ എന്റെ പിന്നാലെ വന്നാ മതി.... ബാലൻ പറഞ്ഞു.
അങ്ങനെ അവർ നടക്കാൻ തുടങ്ങി. ആദ്യം ഇടത്തേക്ക് കുറെ ദൂരം.. പിന്നെ വലതു ഭാഗത്തേക്ക് തിരിഞ്ഞു ... ഒരു ചെറിയ കുന്നു കയറി. പിന്നെ ഒരു നീണ്ട ഒറ്റയടിപ്പാത .
ബാലൻ മുൻപിൽ... പിന്നാലെ ഫോട്ടോഗ്രാഫർ .....
നീ എന്താ എന്നെ ഈ കൊടുംകാട്ടിനുള്ളിൽ വട്ടം കറക്കുകയാണോ?
... വഴിയാണ് എനിക്ക് വേണ്ടത് ?... ക്ഷീണിതനായ യൗവ്വനക്കാരൻ ചോദിച്ചു.
ബാലന്റെ മറുപടി.. "നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനാണ് നിങ്ങളുടെ വഴി .എന്നെ അനുഗമിച്ചാൽ നിങ്ങൾ ലക്ഷ്യത്തിലെത്തും."
ഫോട്ടോഗ്രാഫർക്ക് കാര്യം മനസ്സിലായി. പിന്നീട് ഒന്നും ചോദിച്ചില്ല.
ബാലനെ പിന്തുടർന്ന അയാൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
എല്ലാവരും ഒരു പോലെ വഴി തെറ്റി... (റോമർ 3 :12 a )
പാപം മൂലം വഴിതെറ്റിയ മനുഷ്യന് ലക്ഷ്യത്തിലേക്കുള്ള വഴി കാണിക്കാൻ അനേക റൂട്ട് മാപ്പുകൾ മനുഷ്യൻ തയ്യാറാക്കി. കൂടുതൽ വഴി തെറ്റിയതല്ലാതെ ലക്ഷ്യം കണ്ടില്ല ...
എന്നാൽ യേശു പറഞ്ഞു :ഞാനാണ് വഴി ... എന്നെ അനുഗമിക്കുക .
വഴി ഒരു വ്യക്തിയാണ്. യേശു മാത്രം .
നിത്യജീവനിലേക്ക് ഒരേ ഒരു വഴി...
യേശുവിൽ വിശ്വസിക്കുക.....
യേശു അവനോട്: ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
യോഹന്നാന്‍ 14 :6


























