Thursday, August 20, 2020


‘For He is like a refiner’s fire and like fullers’ soap. He will sit as a smelter and purifier of silver, and He will purify the sons of Levi and refine them like gold and silver, …’. Malachi: 3: 2-3.

A group of women who were studying this verse in their Bible study group decided among themselves that on their way back home they would stop at the goldsmith’s and watch the smelting and purifying process at the workshop. Going in there, they saw a man purifying a white lump of metal. They observed him carefully and intently. First, he kept washing a piece of silver with soap and water.

‘Oh! So this is how purifying is done?’, they asked. 
 
But then they saw him pick up the silver with a pair of tongs, place it in the fire and then blow on it for a long time. One of the women asked him, “Why do you keep the silver in the fire?”.
He replied, ‘Only if I keep it in the fire for that long will it get completely purified’. And the next question followed: ‘Will the fire not burn it into ashes’? The man replied: “I will not allow the fire to burn it into ashes, because I will not move or budge an inch away from the silver, nor take my eyes off the metal all the while it is in the fire. With these tongs my hands will be firmly clasping the piece of silver”. 
 
The youngest in the group softly asked, “So then, when will this process end?”
Smiling lightly the man replied, “When my face is clearly reflected in the piece of silver, then the process of refining will come to an end”. 

At that point, all the Word they had read and studied until that day flashed through their hearts.
“And we know that God causes all things to work together for good to those who love God, to those who are called according to His purpose. For those whom He foreknew, He also predestined to become conformed to the image of His Son, so that He would be the firstborn among many brethren; …” Romans 8: 28 - 29

“But we all, with unveiled face, beholding as in a mirror the glory of the Lord, are being transformed into the same image from glory to glory, just as from the Lord, the Spirit.” 2 Corinthians 3 :18

Through these he has given us his very great and precious promises, so that through them you may participate in the divine nature, having escaped the corruption in the world caused by evil desires. 2 Peter 1: 4

Thus, in that gold and silver workshop the women received the answer to many of their questions in life. You, dear reader, you too would have received answers to your questions in life.

It is quite possible that as the women walked back home their hearts would have been singing these lines …

Purify my heart
Let me be as gold and precious silver
Purify my heart
Let me be as gold, pure gold, Lord
Refiner's fire
My heart's one desire
Is to be holy
Set apart for You, Lord
I choose to be holy
Set apart for You, my Master
Ready to do Your will

Lord, purify my heart too … completely like gold and silver. Lord, may Your refining fire sanctify us, set us apart for You, to do Your will always. Hallelujah, thank You Lord, praise You my Lord!!


Wednesday, August 19, 2020

 

തോമസ് ആൽവ എഡിസൺ ഇലക്ട്രിക്കൽ ബൾബ് കണ്ടു പിടിച്ചെങ്കിലും ആദ്യ പരീക്ഷണങ്ങളിൽ അധിക സമയം ബൾബ് പ്രവർത്തിച്ചില്ല.

തുടർന്ന് 24 ശാസ്ത്രജ്ഞമാർ ഒരുമിച്ച് 48 മണിക്കൂർ കഠിന പ്രയത്നം ചെയ്തു. അവരുടെ പരീക്ഷണങ്ങൾ പൂർണ്ണ വിജയം കണ്ടു .
അവരുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.
ബൾബ് അവിഘ്നം പൂർണ്ണ പ്രകാശം നല്കി.
ആ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞനോട്
എഡിസൺ പറഞ്ഞു - "വളരെ സൂക്ഷ്മതയോടെ മുകളിലത്തെ നിലയിൽ അത് കൊണ്ടു വച്ചിട്ട് വരിക".

സന്തോഷാധിക്യത്താൽ ബൾബുമായി യുവാവ് മുകളിലത്തെ നിലയിലേക്ക് പോയി.
"ഠിം ...."
ബൾബ് അവന്റെ കൈയ്യിൽ നിന്ന് താഴെ വീണ് പൊട്ടിച്ചിതറി.
എഡിസൺ ഉൾപ്പെടെ എല്ലാവരും ഓടി വന്നപ്പോൾ കണ്ട കാഴ്ച
ഹൃദയം നുറുക്കുന്നതായിരുന്നു.
ആയിരം കഷണങ്ങളായി ചിതറിക്കിടക്കുന്ന ഗ്ലാസ് പീസുകൾക്കിടയിൽ ഇരുന്നു പൊട്ടിക്കരയുന്ന യുവ ശാസ്ത്രജ്ഞൻ.

"സാരമില്ല .നമുക്ക് വീണ്ടും പരിശ്രമിക്കാം" എഡിസൺ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു .

വീണ്ടും 24 പേരും ചേർന്ന് 48 മണിക്കൂർ അക്ഷീണ പരിശ്രമം ചെയ്തു .ഇപ്രാവശ്യവും പൂർണ്ണ വിജയം! ബൾബ് നന്നായി പ്രകാശിക്കുന്നു. എല്ലാവർക്കും വീണ്ടും വലിയ സന്തോഷം.

എന്നാൽ ഇപ്രാവശ്യം യുവശാസ്ത്രജ്ഞൻ മറഞ്ഞു നിൽക്കാൻ ശ്രമിച്ചു. എഡിസൺ അവനെ തന്നെ വീണ്ടും വിളിച്ചു.
"നീ ഇങ്ങു വന്നാട്ടെ. മുകളിലത്തെ നിലയിൽ അതിന്റെ സ്ഥാനത്ത് കൊണ്ട് വച്ചിട്ട് വരിക." അവൻ ആശ്ചര്യപ്പെട്ടു .
ഇതാ എഡിസൺ എനിക്ക് വീണ്ടും ഒരവസരം കൂടി തരുന്നു.. അവൻ ശ്രദ്ധയോടെ ആ ബൾബ് എടുത്തു മുകളിലത്തെ നിലയിൽ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു.
ആ ബൾബ് നന്നായി പ്രകാശിച്ചു .... അവന്റെ ഹൃദയവും !

തന്നെ 3 പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ
 തിബെര്യാസ് കടൽക്കരെ കാത്തിരിക്കുന്ന യേശു!
യേശു 3 പ്രാവശ്യം വീണ്ടും ചോദിക്കുന്നു 'നീ എന്നെ സ്നേഹിക്കുന്നവോ?
പത്രോസ്  3 പ്രാവശ്യവും ഏറ്റു പറയുന്നു.
ഉവ്വ് കർത്താവേ!
യേശു അവനോട് പറഞ്ഞു."എന്റെ ആടുകളെ നീ മേയിക്ക....

പരാജയപ്പെട്ട അതേ സ്ഥാനത്ത് എഡിസൺ വീണ്ടും തന്റെ സഹപ്രവർത്തകനായ യുവാവിന് അവസരം നൽകിയെങ്കിൽ
സ്നേഹത്തിന്റെ നിറവായ യേശുനാഥൻ നിങ്ങൾക്ക് എത്ര അധികം !

ഈ ചെറിയ ലേഖനം ഇവിടെ അവസാനിക്കുമ്പോൾ:
നിങ്ങളും ... യേശുവും മാത്രം!!

യേശുവിന് ഒരു ചോദ്യം മാത്രം... നീ എന്നെ സ്നേഹിക്കുന്നുവോ?







 

On 5th August in the year 2010 there occurred a great catastrophe in a coal mine in Chile.  Thirty-three people who were working, 2300 feet below the surface of the earth were trapped inside. A situation wherein no one can help. Around the globe people were waiting anxiously to know to what happened to these men. Day and night rescue operations were in progress.  On the 17th day a slip was received with the help an equipment from below on which was written:  

“We 33 men are alive here”. 

Days went by. 69 days!! Without the loss of a single person, on the 69th day, (Oct 13, 2010) all were brought out safely. It was impossible to describe the joy of all who were present there. What really happened there?

Jose Hendricks, a 54 year-old God fearing man was among those who were struck by the catastrophe. He lifted the spirts of his co-workers by speaking the Word of God to them, who were in the depths of disappointment, who were seeing only death before their eyes. 2300 feet below the surface of the earth, he conducted a prayer meeting, every day!

It was always with the help of a small equipment that communication was established with those above. Jose demanded…” Please tell the Pastor of my church, to send across the daily Word of God in a small sheet of paper through this equipment.”They got the word of God everyday.

A situation wherein no one can help! Being trapped in a very deep hole for around 2 months!! But how could they all come out safely?

1) There was present a man among them who trusted in God. He encouraged his co-workers to pray and to trust in God every day.

2) Figuratively speaking, it was the Word of God which was received from another world that kept them alive.

3) They trusted in the Lord who is able and willing to save them from whatever terrible situation they are in.

***

Uncertainty right in front, losing all hope, what the fate will be? Health fading day by day…?

Trust in the Lord. Pray in faith. Read the Word of God daily. Commit your life to Jesus. With Jesus all things are possible. 

‘I waited patiently for the LORD; He turned to me and heard my cry. He lifted me out of the slimy pit, out of the mud and mire; He set my feet on a rock and gave me a firm place to stand. He put a new song in my mouth, a hymn of praise to our God. Many will see and fear the LORD and put their trust in Him.’ Psalm 40:1-3


Tuesday, August 18, 2020

 


ദൈവത്തിന് പ്രവർത്തിക്കുവാൻ പരിമിതികളില്ല. ദൈവശക്തി, ദൈവത്തിന്റെ ജ്ഞാനം എത്രയോ അപ്രമേയം!

വാച്ച് മാൻ നീ തടവറയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ കാവൽ പടയാളിക്ക് അനുവദിക്കപ്പെട്ട ജോലി സമയം  കേവലം 6 മണിക്കൂർ മാത്രം. അതിന് കാരണങ്ങളുണ്ട്..

കഠിനമായ നിയമങ്ങൾ, പീഢനങ്ങൾ, മറ്റനേകം മുഖാന്തരങ്ങളിലൂടെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ചൈനയിലെ ക്രിസ്തീയ സഭ വളർന്നു കൊണ്ടിരുന്നു. ഒരു പ്രധാന കാരണമായി അവർ കണ്ടെത്തിയത് സഭയ്ക്ക് വാച്ച് മാൻ നീയുടെ കത്തുകൾ വലിയ പ്രചോദനവും ഉത്സാഹവും പകർന്നു നൽകുന്നു.. അദ്ദേഹമാണെങ്കിൽ അനേക നാളുകളായി തടവറയിലും !!

കാവൽ പട്ടാളത്തിന്റെ സംഖ്യ വർദ്ധിപ്പിച്ചു.
ജോലി സമയം 6 മണിക്കൂർ.
വാച്ച് മാൻ നീയുടെ സെല്ലിലാണെങ്കിൽ ഗാർഡിന് ഡ്യൂട്ടി ഒരിക്കൽ മാത്രം .

അന്നും പതിവുപോലെ അദ്ദേഹം ക്രിസ്തുവിന്റെ വചനം ഗാർഡിനോട് പങ്കു വെച്ചു. "നിങ്ങളുടെ തത്ത്വസംഹിതകൾക്ക് നിങ്ങളെ രക്ഷിപ്പാൻ കഴികയില്ല ... ക്രൂശിൽ നിങ്ങൾക്കായി രക്തം ചിന്തി മരിച്ച യേശുവിന്റെ സ്നേഹം... ക്രിസ്തു യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു - ..
നിത്യജീവന്റെ വചനങ്ങൾ !

അഞ്ചാമത്തെ മണിക്കൂറിൽ കർത്താവിനായി ഗാർഡ് തന്റെ ജീവിതം സമർപ്പിച്ചു.
ഒരാത്മാവ് കൂടെ നിത്യജീവനിലേക്ക് .... ദൈവത്തിന് മഹത്വം.
താൻ എഴുതിയ ആത്മീയ കത്ത് ഒരിക്കൽ കൂടെ സഭകളിൽ എത്തുവാൻ ദൈവം ഒരു വഴി തുറന്നിരിക്കുന്നു... യേശുവേ നന്ദി...

കർത്താവിന് ഒന്നും അസാദ്ധ്യമല്ല.വിശ്വസിക്കുക ...
ഒരു വചനം ആവർത്തിച്ച് വായിക്കുക ...

എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.
എഫെസ്യർ 3 :20‭-‬21











സമാഹൃതം ... വോയ്സ് ഓഫ് മാർട്രിയേഴ്സ്

Monday, August 17, 2020


അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; മലാഖി 3 :2‭-‬3 

ഈ തിരുവചനം പഠിച്ചു കൊണ്ടിരുന്ന ബൈബിൾ സ്റ്റഡി ഗ്രൂപ്പിലെ സഹോദരിമാർ തമ്മിൽ പറഞ്ഞു.
"വീട്ടിലേക്ക് മടങ്ങി പോകുന്ന വഴിക്ക് ഒരു സ്വർണ്ണ / വെള്ളി പണിശാലയുണ്ട്, അവിടെ കയറി നമുക്ക് ഇതൊന്ന് കണ്ട് മനസ്സിലാക്കാം".

അങ്ങനെ അവർ കടയിൽ ചെന്നു. അവിടെ ഒരാൾ ഒരു വെള്ളിക്കട്ടി ശുദ്ധീകരിക്കുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നു.
അവർ സസൂക്ഷ്മം ശ്രദ്ധിച്ചു :
ആദ്യം ഒരു ബ്രഷും സോപ്പ് ലായനിയും ഉപയോഗിച്ച് വളരെ നേരം ആവർത്തിച്ച് വെള്ളിക്കട്ടി കഴുകിക്കൊണ്ടിരിന്നു ....
"ഓ, ഇങ്ങനെയാണ് ശുദ്ധീകരണം അവർ പറഞ്ഞു. "

തുടർന്ന് അയാൾ വെളളിക്കട്ടി ഒരു കൊടിൽ കൊണ്ട് തീയിൽ വച്ച് ഒരു കുഴൽ എടുത്ത് തീ ഊതിക്കൊണ്ടിരുന്നു. കുറേ സമയം കടന്നു പോയി.

'' ഇത് എന്തിനാണ് തീയിൽ വച്ചത് ?" ഒരു സഹോദരി ചോദിച്ചു:
അയാൾ പറഞ്ഞു. ഇങ്ങനെ ചെയ്താൽ മാത്രമേ  
ഇത് പൂർണ്ണമായി ശുദ്ധീകരിക്കപ്പെടുകയുള്ളു"

അടുത്ത ചോദ്യം ഉടനെ വന്നു " ഇത് കരിഞ്ഞു ചാരമായി നശിച്ചു പോകയില്ലയോ ??"
പണിക്കാരൻ മറുപടി പറഞ്ഞു: ഇത് തീയിൽ വച്ചിട്ട് ഞാൻ എവിടെയും പോകില്ല. എന്റെ ദൃഷ്ടികൾ മാറിപ്പോകാതെ ഈ ലോഹത്തിൽ തന്നെ നോക്കിക്കൊണ്ടിരിക്കും. എന്റെ കൈകൾ കൊടിൽ കൊണ്ട് ഈ വെള്ളിക്കട്ടിയിൽ മുറുകെപിടിച്ചിരിക്കും."

ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു സഹോദരി അടുത്ത ചോദ്യം വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
"ആട്ടെ, ഇത് എപ്പോൾ അവസാനിക്കും ???"

ഒരു ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു.
എന്റെ മുഖം വളരെ വ്യക്തമായി ഈ വെളളിക്കട്ടിയിൽ എപ്പോൾ പ്രതിഫലിക്കുന്നുവോ, അപ്പോൾ ഈ ശുദ്ധീകരണ പ്രക്രിയ അവസാനിക്കും.

പഠിച്ച വചനങ്ങളെല്ലാം അവരുടെ ഹൃദയത്തിലൂടെ വേഗം കടന്നു പോയി ...
'എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു.'
റോമര്‍ 8 :28‭-‬29

എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
2 കൊരിന്ത്യര്‍ 3: 18

അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
2 പത്രൊസ് 1 :4

സ്വർണ്ണ / വെള്ളി പണിശാലയിൽ വെച്ച് അവർക്ക് ജീവിതത്തിലെ അനേകം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു...

ഇത് വായിക്കുന്ന നിങ്ങൾക്കും ...

പോകുന്ന വഴിക്ക് അവർ ഒരു ഗാനം പാടിയിട്ടുണ്ടാകും:

Purify my heart
Let me be as gold and precious silver
Purify my heart
Let me be as gold, pure gold, Lord

Refiner's fire
My heart's one desire
Is to be holy
Set apart for You, Lord
I choose to be holy
Set apart for You, my Master
Ready to do Your will

എന്റെ ഹൃദയത്തെ വെള്ളി/സ്വർണ്ണം
ശുദ്ധീകരിക്കും പോൽ
പൂർണ്ണമായി ശുദ്ധീകരിക്കേണമേ

കർത്താവേ അവിടുത്തെ അഗ്നിയാൽ ഞങ്ങളെ വിശുദ്ധീകരിക്കേണമേ
അങ്ങേക്കായി ഞങ്ങളെ
വേർതിരിക്കേണമേ
അങ്ങയുടെ  ഇഷ്ടം എപ്പോഴും
ചെയ്യാൻ ഞങ്ങളെ വിശുദ്ധീകരിക്കേണമേ.

ഹല്ലേലൂയ്യാ! നന്ദി
സ്തോത്രം !












Sunday, August 16, 2020

 

സാരികൾ നെയ്തു ഉപജീവിക്കുന്നവർ താമസിക്കുന്ന ഒരു ഉത്തരേന്ത്യൻ ഗ്രാമം. ഒരു ചെറിയ വീട്ടിൽ ഉയർന്ന ഒരു സ്ഥലത്ത് വീട്ടിലെ പിതാവ് ഇരുന്നു കൊണ്ട് നെയ്ത്തിന് നേതൃത്വം നല്കുന്നു.

നെയ്ത്ത് ഉപകരണത്തിന്റെ മറുഭാഗത്ത് മകൻ ഇരിക്കുന്നു. അവരുടെ ദൃഷ്ടികൾ നിരനിരയായി നീങ്ങുന്ന നൂലുകളിൽ തന്നേ ഉറപ്പിച്ചിരിക്കുന്നു. പിതാവ് കുറച്ച് നൂലുകൾ  നെയ്ത്ത് ഉപകരണത്തിൽ കോർത്ത് മകനെ ഒന്ന് നോക്കും. മകനറിയാം ആ നോട്ടത്തിന്റെ അർത്ഥം. അതനുസരിച്ച് അവന്റെ കരങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപകരണം ചലിപ്പിക്കുന്നു.

 ഇതു തുടർന്നു കൊണ്ടിരിക്കുന്നു: മണിക്കൂറുകൾ, ദിവസങ്ങൾ :ചിലപ്പോൾ ആഴ്ചകൾ .
"ടക് ---ടക്... ട ക്"... നിരന്തരം ഉയരുന്ന ശബ്ദം. മകന് വിരസത അനുഭവപ്പെട്ടു. കാലും കൈയ്യും വേദനിച്ചു തുടങ്ങി.
അവന് ഒരേ ജോലി തന്നെ. പിതാവിന്റെ ദൃഷ്ടി അനുസരിച്ച് ഉപകരണം ചലിപ്പിക്കുക മാത്രം.
എന്നാൽ പിതാവ് വളരെ ഉൻമേഷവാനാണ് .കാരണം അദ്ദേഹത്തിന്റെ മനസ്സിൽ മനോഹരമായ ഒരു ഡിസൈനുണ്ട്. നൂലുകൾ ഒരേ താളത്തിൽ ചലിക്കുമ്പോൾ ഒരു സാരി രൂപപ്പെട്ടു വരുന്നു.ഓരോ മിനിട്ടിലും ഡിസൈൻ പൂർണ്ണതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു.

വിരസമായ ദിനങ്ങൾ കടന്നു പോകുന്നു.പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നേരിടേണ്ടി വരുന്നു.. ജീവിതം യാന്ത്രികമായി തോന്നുന്നു. ഇതിന്റെ അവസാനം എന്തായിരിക്കും?
നെയ്ത്തുകാരന്റെ മകനെപ്പോലെ നാം പലപ്പോഴും ചിന്തിക്കുന്നു.

ഒരു സാധാരണ നെയ്ത്തുകാരന് കുറച്ചു നൂലുകൾ കൊണ്ട് മനോഹരമായ ഒരു വസ്ത്രം നെയ്യാൻ കഴിയുമെങ്കിൽ സർവ്വ പ്രപഞ്ചത്തിന്റെയും ഡിസൈനറും സൃഷ്ടാവുമായ നമ്മുടെ കർത്താവിന് നമ്മുടെ ജീവിതത്തെ എത്ര അധികം മനോഹരമാക്കാൻ കഴിയും.
വിശ്വസിക്കുക .കർത്താവിന്റെ കണ്ണുകളിൽ തന്നെ ദൃഷ്ടി ഉറപ്പിക്കുക.
ജീവിതത്തിന്റെ ചലനങ്ങൾ എല്ലാം പിതാവിൻ ഇഷ്ടപ്രകാരമായിരിക്കട്ടെ.
ഒരു ചെറിയ മുറിയിൽ നെയ്ത ഒരു സാരി പിന്നീട് ഒരു മണവാട്ടിയെ ഒരുക്കുന്ന, അലങ്കരിക്കുന്ന ഒരു വിവാഹ വസ്ത്രമായിത്തീർന്നു.

നിത്യതയിൽ കർത്താവിന്റെ മണവാട്ടി സഭയിലെ ഓരോ വ്യക്തിയും ഇപ്രകാരം യേശുവിനോട് പറയും... അവിടുന്ന് എത്ര ഉന്നതൻ !
എന്നെക്കുറിച്ചുള്ള ഡിസൈൻ എത്ര ശ്രേഷ്ഠം: നാഥാ നന്ദി! എല്ലാറ്റിനും ....



































(സമാഹൃതം: Grand weaver)

Friday, August 14, 2020



Around 100 years ago, a Japanese professor called Ueno had a pet dog that loved him very dearly. Every day as Ueno walked to the railway station to catch the train to his college, Hachikō walked with him. And he would wait in the railway station until his master returned in the evening and as they walked back home, Hachikō would walk very closely with Ueno. This was their daily routine. 


However, one day Ueno had a brain hemorrhage while at work and he died. That day also, like every other day, Hachikō was waiting for his master’s return in the Sibuya railway station. The train arrived dot on time as usual, but his beloved master alone did not return. Would you like to know what happened after that?

Hachikō did not return home that evening, but he remained in the railway station, waiting for his master. How many days? A very long wait. He did not lose heart or grow weary. Nine years, nine months and fifteen days … up to his death … to his last breath he waited for his master’s return.
Hachikō’s story is well known not only in Japan but also in the whole world. The story of Hachikō waiting till his death for the master who would not return is soul stirring. 
 
So be it! Let us take a minute to ask ourselves a question! How much more should we wait for the Master who has promised to return? And how must we wait for our Master Jesus Christ who left us with the promise that He will surely return? Our Lord who promised us that He is going to prepare a mansion for us!! The Lord who promised to return any day or any night, be it even midnight!! Let not our wait end as a mere song of hope!! 

May the Lord give us the longing of the Shulamite woman who earnestly desired for her beloved to come, to come away like ‘a gazelle or like a young stag on the spice-laden mountains’.
Amen, even so, come Lord Jesus, come quickly!!



 

ബോസ്റ്റണിൽ സൺഡേ സ്കൂളിൽ അധ്യാപകനായിരുന്ന എഡ് വേർഡ് കിംബാളിന് താൻ പഠിപ്പിച്ചിരുന്ന കുട്ടികളെല്ലാവരും വ്യക്തിപരമായി യേശുവിനെ അറിയണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.

ഓരോ ശനിയാഴ്ചകളിലും ഓരോ കുട്ടിയെ വ്യക്തിപരമായി കണ്ട് സുവിശേഷം പറയുവാൻ അദ്ദേഹം തീരുമാനിച്ചു,
അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി ഒരു ഷൂ കടയിലെ ജോലിക്കാരനായിരുന്നു. അദ്ദേഹം കടയിൽ ചെന്ന് സ്റ്റോക്ക് റൂമിൽ വച്ച് ദൈവവചനം പങ്കുവെച്ചു... ഷൂ നിറഞ്ഞു കിടന്ന ആ മുറിയിൽ വെച്ച് സുവിശേഷം വ്യക്തമായി കേട്ട് വിശ്വസിച്ച വിദ്യാർത്ഥി യേശുവിനെ രക്ഷകനായി അവിടെ വച്ച് സ്വീകരിച്ചു. അതാരാണെന്ന് പറയട്ടെ. ഡി. എൽ മൂഡി !!

പിന്നീട് ഡി. എൽ മൂഡി ലക്ഷങ്ങളെ യേശുവിലേക്ക് നടത്തി.:
അദേഹത്തിന്റെ ശൂശ്രൂഷയിലൂടെ വിൽബർ ചാപ്മാൻ ദൈവത്തിൽ വിശ്വസിച്ചു. ചാപ്മാൻ ഒരു സുവിഷേകനായിത്തീർന്നു.
ചിക്കാഗോയിൽ ചാപ്മാൻ നടത്തിയ സുവിശേഷ യോഗത്തിൽ വച്ച് ബില്ലി സൺഡേ എന്ന സ്പോർട്സ് താരം രക്ഷിക്കപ്പെട്ടു. അദ്ദേഹം അനേകം കായിക താരങ്ങളെ ക്രിസ്തുവിലേക്ക് നടത്തി. ബില്ലി സൺഡേ പ്രസംഗിച്ച വലിയ സുവിശേഷ യോഗങ്ങളിലൂടെ ജീവന്റെ ഉറവിടമായ യേശുവിലേക്ക് അനേകായിരങ്ങൾ നയിക്കപ്പെട്ടു.
ബില്ലി സൺഡേ നടത്തിയ ഒരു ക്രൂസേഡിൽ വച്ച്  മോർദ്ദേഖായി ഹാം എന്ന യൌവനക്കാരൻ രക്ഷിക്കപ്പെട്ടു. തുടർന്ന്  മോർദ്ദേഖായി ഹാം അനേകം സുവിശേഷ യോഗങ്ങൾ നടത്തി .അതിലൊരു മീറ്റിംഗിൽ വച്ച് ബില്ലിഗ്രഹാം തന്റെ ജീവിതം യേശുവിനായി സമർപ്പിച്ചു.
നമുക്കറിയാം ദൈവം ബില്ലി ഗ്രഹാമിനെ ലോക സുവിശേഷീകരണത്തിനായി ഉപയോഗിച്ച ചരിത്രം .

എഡ്വേർഡ് കിംബാൾ എന്ന സൺഡേ സ്കൂൾ അധ്യാപകൻ ഞായറാഴ്ച വേദപഠനം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു വിശ്വസ്തതയോടെ പ്രവർത്തിച്ചു.
എന്നാൽ തന്റെ കുട്ടികൾ യേശുവിനെ വ്യക്തിപരമായി അറിയണമെന്ന ആഗ്രഹത്തിൽ ക്രിസ്തുവിന്റെ സ്നേഹത്താൽ നിർബന്ധിക്കപ്പെട്ട് ശനിയാഴ്ചകളിൽ നടത്തിയ ഒരു കൂടിക്കാഴ്ചയുടെ അനന്തര ഫലം പിന്നീട് നാം കണ്ടു.
ഒരു മനുഷ്യൻ ദൈവത്തോടുള്ള വിശ്വസ്തതയിൽ ചെയ്ത ഒരു പ്രവൃത്തിയുടെ ഫലം എത്ര എത്രയോ വലിയത്!!!

അഞ്ചപ്പം .. രണ്ടു മീൻ
രണ്ട് ചില്ലിക്കാശ്
ഒരു താലന്ത്
ഒരു ഭരണി തൈലം
ഒരു സന്ദർശനം... ഒരു ഗോസ്പൽ ട്രാക്റ്റ് ... ഒരു ഫോൺ കോൾ ...
ഒരാളുമായി പങ്കു വെച്ച സുവിശേഷം ...
ഒരു പ്രാർത്ഥന - ഒരു തുള്ളി കണ്ണുനീർ -
ദൈവത്തിന് ഒന്നും ചെറുതല്ല -

കർത്താവേ ഹൃദയ നുറുക്കത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു.
ചെയ്യുന്ന പ്രവൃത്തിയുടെ വലിപ്പമല്ല അത് കർത്താവിന്റെ മഹത്വത്തിന്നായി ചെയ്യുന്നതാണ് ഉത്തമം എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ചുവട് മുൻപോട്ട് വെക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ.

യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു?
യിരെമ്യാവു 5: 3 (a)

യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.
1. ശമൂവേൽ 14: 6 ( c)

അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
സെഖര്യാവു 4 :10 


ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
1. കൊരിന്ത്യർ 15:58 





 

The second world war had come to an end. Roger Sims a soldier, had finished his service with the military. As he was waiting for a vehicle to return to Chicago, a Cadillac car came to a halt near him. 

“Are you travelling to Chicago? I can drop you off there.” He assisted Roger to load his luggage into the car. 

He introduced himself to Roger. “I am Hanover. I run a business in Chicago. I esteem those men who work for the military. Hence I thought of helping you when I saw you.” In the course of their journey they talked about various things.

When they were just 30 kilometres away from Chicago, Roger who was also a believer in Christ, felt a strong compulsion: “I must witness to this gentleman, my testimony and the gospel of Jesus Christ.” Subsequently trusting in the grace of God, Roger shared the gospel to Hanover. He listened carefully without display of any aversion.

“Roger, can I park the car onto the side of the road?” Hearing Hanover’s question, Roger looked at him thinking what is going to happen next.

There was Hanover, putting his face onto the steering wheel and weeping bitterly!

Roger thanked the Lord.  It is God who let him hitchhike the car. Hanover handed his visiting card to Roger. Then they happily parted in Chicago.

Five years later when Roger arrived in Chicago, the address in that visiting card led him to a large building bearing the name, ‘Hanover Enterprises’. He enquired at the Reception, “Can I meet Mr Hanover?”. “Not possible, rather you can meet his wife, she is in the first floor”. The Receptionist answered.

“How do you know my husband?” Asked Hanover’s wife to Roger.

Roger described to her, how he met Hanover 5 years back on the 7th of May and how he heard the gospel and was saved. He explained all these in detail.

Hanover’s wife was startled. For a while she sat silent.

She said: “Roger, after he dropped you and was returning home, my husband died. I am a child of God. I had prayed for the salvation of my husband for many years. Then I stopped all prayers  five years ago thinking that all my prayers are vain. 

Today I ask forgiveness from the Lord. One truth I now understand even though it is late, God answers our prayers. I will meet my husband in heaven. A thousand thanks to you, O Jesus. Roger, I express my heartfelt gratitude to you”

**

Are you tired of praying? Have you stopped praying prayers which were in accordance with God’s will? From now, start praying. Believe...The Lord shall answer.

"'Therefore, I say to you, all things for which you pray and ask, believe that you have received them, and they will be granted you." Mark 11:24

‘Call to me and I will answer you and tell you great and unsearchable things you do not know.’ Jeremiah 33:3


Thursday, August 13, 2020

 

2010 ഓഗസ്റ്റ് മാസം 5-ാം തീയതി ചിലി എന്ന രാജ്യത്ത് ഒരു ഖനിയിൽ ഒരു വലിയ ദുരന്തം ഉണ്ടായി. 2300 അടി താഴ്ചയിൽ ജോലി ചെയ്തു കൊണ്ടിരുന്ന 33 പേർ അവിടെ കുടുങ്ങി. ആർക്കും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ .ലോകം മുഴുവൻ അവർക്ക് എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരുന്നു. രക്ഷാപ്രവർത്തനങ്ങൾ അവിടെ രാപ്പകൽ നടന്നു കൊണ്ടിരുന്നു.17-ാം ദിവസം " ഞങ്ങൾ 33 പേരും ഇവിടെ ജീവനോടെയുണ്ട് " 

എന്ന ഒരു കുറിപ്പ് ഒരു ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ ലഭിച്ചു.


ദിവസങ്ങൾ കടന്നു
പോയി: 69 ദിവസങ്ങൾ !!ഒരാളുടെ പോലും ജീവൻ നഷ്ടമാകാതെ 69-ാം ദിവസം (ഒക്ടോബർ 13, 2010) എല്ലാവരെയും പുറത്തെത്തിച്ചു.. അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ സാധ്യമല്ല.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

54 വയസ്സുകാരനായ ജോസ് ഹെൻഡ്രികസ് എന്ന ദൈവഭക്തനായ മനുഷ്യൻ അപകടത്തിൽ പെട്ട കൂട്ടത്തിലെ ഒരാളായിരുന്നു. നിരാശയുടെ ആഴങ്ങളിൽ മുങ്ങിത്താണ,മരണത്തെ മാത്രം മുന്നിൽ കണ്ട തന്റെ സഹപ്രവർത്തകരെ ദൈവവചനം സംസാരിച്ച്   അദ്ദേഹം ധൈര്യപ്പെടുത്തി. 2300 അടി താഴ്ചയിൽ എല്ലാ ദിവസവും ജോസ് പ്രാർത്ഥനാ മീറ്റിംഗ് നടത്തി.

മുകളിൽ നിന്ന് എപ്പോഴും ഒരു ചെറിയ ഉപകരണം വഴിയാണ് അവർക്ക് ആശയ വിനിമയം നടന്നു കൊണ്ടിരുന്നത് .
ജോസ് അവശ്യപ്പെട്ടു.... 'എന്റെ സഭയിലെ ദൈവദാസനോട് എല്ലാ ദിവസവും ദൈവവചനം ഒരു പേപ്പറിൽ കുറിച്ച് ഈ ഉപകരണം വഴിയായി നൽകാൻ പറയണം.' അങ്ങനെ എല്ലാ ദിവസവും അവർക്ക് ദൈവചനങ്ങൾ ഒരു ചെറിയ ഉപകരണം വഴിയായി ലഭിച്ചു:

ആർക്കും രക്ഷിപ്പാൻ കഴിയാത്ത അവസ്ഥ! ആഴമേറിയ ഗർത്തത്തിൽ 2 മാസത്തോളം !! പാറകൾ ചുറ്റിലും വീണു കിടക്കുന്നു, ഭക്ഷണം, വെള്ളം തീർന്നു കൊണ്ടിരിക്കുന്നു! എത്ര ഭീകരമായ അവസ്ഥ!!
എന്നാൽ അവർ എല്ലാവരും സുരക്ഷിതരായി പുറത്തു വന്നു. എങ്ങനെ?

1) ദൈവാശ്രയമുള്ള ഒരാൾ അവരുടെ കൂടെ ഉണ്ടായിരുന്നു. പ്രാർത്ഥിപ്പാനും ദൈവത്തിൽ ആശ്രയിക്കാനും എല്ലാ ദിവസവും അദ്ദേഹം  തന്റെ സഹപ്രവർത്തകരെ ഉത്സാഹിപ്പിച്ചു.
2) വളരെ ഉയരത്തിൽ നിന്ന് ആലങ്കാരികമായി പറഞ്ഞാൽ മറ്റൊരു ലോകത്തിൽ നിന്ന് ദിവസവും ലഭിച്ച ദൈവവചനമാണ് അവരെ നില നിർത്തിയത്.
3) എത്ര ഭയങ്കരമായ അവസ്ഥയിൽ നിന്നും അവരെ രക്ഷിപ്പാൻ കഴിവും, മനസ്സുള്ള കർത്താവിൽ അവർ ആശ്രയിച്ചു.
***
മുന്നിൽ അനിശ്ചിതത്വം, പ്രതീക്ഷകൾ മങ്ങുന്നു, ഭാവി എന്തായിത്തീരും? ,ആരോഗ്യം ദിനം പ്രതി ക്ഷയിക്കുന്നു ...???


കർത്താവിൽ ആശ്രയിക്കുക. വിശ്വാസത്തോടെ പ്രാർത്ഥിക്കുക. ദൈവവചനം ദിവസവും വായിക്കുക.
ജീവിതം യേശുവിനായി സമർപ്പിക്കുക..
യേശുവിന് എല്ലാം സാദ്ധ്യം.

ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.  നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.  അവൻ എന്റെ വായിൽ പുതിയോരു പാട്ടു തന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
സങ്കീർത്തനങ്ങൾ 40:1‭-‬3 

Tuesday, August 11, 2020

 

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ കാലം. മിലിട്ടറി സേവനം കഴിഞ്ഞ് റോജർ സിംസ് എന്ന പട്ടാളക്കാരൻ ചിക്കാഗോയിലേക്ക് മടങ്ങിപ്പോകാൻ വാഹനം കാത്ത് നിൽക്കുന്നു .
ആ സമയം ഒരു കാഡിലാക് കാർ അദ്ദേഹത്തിന്റെ അരികിൽ നിർത്തി.

"ചിക്കാഗോയിലേക്കാണോ? ഞാൻ ഡ്രോപ് ചെയ്യാം "
പെട്ടികളെല്ലാം എടുത്തു വെക്കാൻ അദ്ദേഹം റോജറിനെ സഹായിച്ചു.

അദ്ദേഹം തന്നെ റോജറിന് പരിചയപ്പെടുത്തി.
'എന്റെ പേര് ഹനോവർ .ചിക്കാഗോയിൽ ബിസിനസ്സ് ആണ് '
രാജ്യത്തെ സേവിക്കുന്ന മിലിട്ടറിക്കാരെ എനിക്ക് വലിയ ഇഷ്ടമാണ്.
അതു കൊണ്ട് താങ്കളെ കണ്ടപ്പോൾ തന്നെ സഹായിക്കാൻ തീരുമാനിച്ചത്.'
തുടർന്നുള്ള യാത്രയിൽ അനേകം കാര്യങ്ങൾ തമ്മിൽ സംസാരിച്ചു.

ചിക്കാഗോയ്ക്ക് 30 കിലോമീറ്റർ മാത്രമുള്ളപ്പോൾ വിശ്വാസിയായ റോജറിന്റെ മനസ്സിൽ ശക്തമായ ഒരു പ്രേരണ.
'എന്റെ അനുഭവ സാക്ഷ്യവും സുവിശേഷവും ഇദ്ദേഹത്തോട് പങ്കു വെക്കണം.'
തുടർന്ന് ദൈവകൃപയിൽ ആശ്രയിച്ച് റോജർ സുവിശേഷം ഹനോവറിനോട് പങ്കുവെച്ചു. അദ്ദേഹം എതിർപ്പൊന്നും പറയാതെ ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു.

"റോജർ ഞാൻ കാർ റോഡിന്റെ സൈഡിൽ ഒന്നു പാർക്ക് ചെയ്യട്ടെ?"
ഹനോവറിന്റെ ചോദ്യം കേട്ട് എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന ചിന്തയിൽ റോജർ ഹനോവറിനെ നോക്കി.

സ്റ്റിയറിംഗിൽ മുഖം വച്ച് തേങ്ങിക്കരയുന്ന ഹനോവർ !

റോജർ കർത്താവിന് നന്ദി പറഞ്ഞു. ഇദ്ദേഹത്തെ രക്ഷയിലേക്ക് നടത്തുവാൻ ദൈവമാണ് ഈ കാറിൽ യാത്ര ചെയ്യാൻ അവസരം തന്നത്.
തന്റെ വിസിറ്റിംഗ് കാർഡ് ഹനോവർ റോജറിന് നൽകി. സന്തോഷത്തോടെ ചിക്കാഗോയിൽ വച്ച് അവർ പിരിഞ്ഞു.

5 വർഷത്തിന് ശേഷം ചിക്കാഗോയിലെത്തിയ റോജർ വിസിറ്റിംഗ് കാർഡിലെ അഡ്രസ് പ്രകാരം "ഹനോവർ എന്റർപ്രൈസസ്" എന്ന വലിയ കെട്ടിടത്തിന്റെ മുൻപിലെത്തി. റിസപ്ഷനിൽ അന്വേഷിച്ചു "എനിക്ക് ഹനോവറിനെ ഒന്നു കാണാൻ പറ്റുമോ?"
'സാധ്യമല്ല. നിർബന്ധമെങ്കിൽ ഒന്നാം നിലയിൽ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ട്"

താങ്കൾക്ക് എന്റെ ഭർത്താവിനെ എങ്ങനെ അറിയാം?ഹനോവറിന്റെ ഭാര്യ റോജറിനോട് ചോദിച്ചു.

ഇന്നേക്ക് 5 വർഷം മുൻപ് മെയ് മാസം 7-ാം തീയതി ഹനോവറിനെ കണ്ടുമുട്ടിയതും അദ്ദേഹം സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടതും എല്ലാം റോജർ വിവരിച്ചു പറഞ്ഞു.

ഹനോവറിന്റെ ഭാര്യ നടുങ്ങിപ്പോയി. കുറച്ചു നേരം സ്തബ്ദയായി ഇരുന്നു.

അവർ പറഞ്ഞു. "റോജർ, നിങ്ങളെ ഡ്രോപ് ചെയ്ത് വീട്ടിലേക്ക് വരും വഴി എന്റെ ഭർത്താവ് മരിച്ചു.
ഞാൻ ഒരു ദൈവമകളാണ്. വളരെ വർഷങ്ങളായി എന്റെ ഭർത്താവ് രക്ഷിക്കപ്പെടാൻ ഞാൻ പ്രാർത്ഥിച്ചു.
എന്നാൽ എന്റെ പ്രാർത്ഥനകളെല്ലാം വിഫലമെന്ന് കരുതി ഞാൻ 5 വർഷമായി പ്രാർത്ഥനകളെല്ലാം അവസാനിപ്പിച്ചു,
ഇന്ന് ഞാൻ ദൈവത്തോട് ക്ഷമ ചോദിക്കുന്നു .ഒരു സത്യം ഞാൻ വളരെ താമസിച്ചെങ്കിലും മനസ്സിലാക്കുന്നു:
ദൈവം പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നവനാണ് .എന്റെ ഭർത്താവിനെ ഞാൻ സ്വർഗ്ഗത്തിൽ വച്ച് കാണും.
യേശുവേ അങ്ങേക്ക് ഒരായിരം നന്ദി. സ്തുതി.
റോജർ താങ്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി"
*
പ്രാർത്ഥനയിൽ മടുത്തുവോ?
വർഷങ്ങളായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾ അവസാനിപ്പിച്ചോ?
ഇപ്പോൾ തന്നെ പ്രാർത്ഥിച്ചു തുടങ്ങുക.
വിശ്വസിക്കുക .. കർത്താവ് ഉത്തരം അരുളും ...

അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മർക്കൊസ് 11 :24

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
യിരെമ്യാവു 33 :3



-



 "അരിഷ്ടന്റെ പ്രാർത്ഥന". അവൻ ക്ഷീണിച്ച് കർത്താവിൻ മുമ്പാകെ തന്റെ സങ്കടത്തെ പകരുന്ന സങ്കീർത്തനമെന്ന് 102 -ാം സങ്കീർത്തനത്തിന്റെ തലക്കെട്ടിൽ നാം വായിക്കുന്നു.

ശാരീരിക ക്ഷീണം, നിരാശ, ഭയാനകമായ ഏകാന്തത, മാനസിക തളർച്ച, തുടങ്ങിയ എല്ലാ അവസ്ഥകളിലും കടന്നു പോകുന്ന സങ്കീർത്തനക്കാരൻ തന്റെ സങ്കടങ്ങൾ കർത്താവിൻ മുമ്പാകെ പങ്കു വെക്കുന്നത് തുടർന്ന് ധ്യാനത്തോടെ വായിക്കുക-

1) ആയുസ്സിന്റെ ക്ഷണികത -

'എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.'
സങ്കീർത്തനങ്ങൾ 102 :3‭, ‬11‭, ‬23

2) മാനസികമായ തകർച്ച

എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.സങ്കീർത്തനങ്ങൾ 102 :4‭-‬5‭, ‬7


3) അനവധിയായ പ്രതികൂലങ്ങൾ ,കണ്ണുനീർ താഴ്വരയുടെ അവസ്ഥ.

യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു  എറിഞ്ഞുകളഞ്ഞുവല്ലോ.
സങ്കീർത്തനങ്ങൾ 102 :1‭, ‬9‭-‬10


മരുഭൂമിയിലെ വേഴാമ്പൽ, ശൂന്യസ്ഥലത്തെ മൂങ്ങാ, വീടീന്റെ മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ, .. കഴിഞ്ഞ അനേകം മാസങ്ങളായി, വർഷങ്ങളായി ഞാൻ കടന്നു പോകുന്ന അവസ്ഥയാണ്  ഇവിടെ എഴുതിയിരിക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എങ്കിൽ ഇത് നിങ്ങളുടെ സങ്കീർത്തനമാണ്.

നിലവിളി ,ഉണങ്ങി വരണ്ട ഹൃദയം, ഞരക്കത്തിന്റെ ശബ്ദം, പുക പോലെ കടന്നു പോകുന്ന ദിനങ്ങൾ, ഭക്ഷണം കഴിക്കാൻ പോലും മറന്നു പോകുന്നു -
ഓ! ഇതെല്ലാം എന്നെകുറിച്ചാണല്ലോ എന്ന് ചിന്തിക്കുന്നുവോ?

ഒരു സത്യം നിങ്ങളോട് പങ്ക് വെയ്ക്കട്ടെ. നാം എത്ര തകർന്നാലും, ക്ഷീണിച്ചാലും, മടുത്തു പോയാലും, ഇനി പ്രതീക്ഷയില്ല എന്ന് അനേകർ നമ്മെക്കുറിച്ച് പറഞ്ഞാലും ....

ഒരിക്കലും മാറാത്ത നമ്മെ കൈവിടാത്ത ഒരു ദൈവമുണ്ട്, നമ്മെ അറിയുന്നവൻ ,സകലത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവൻ, നമ്മോട് കരുണയും കൃപയുമുള്ള യേശു!

സങ്കീർത്തനക്കാരന് ബലം നൽകിയ വചനങ്ങൾ ഉറക്കെ വായിക്കുക:

"പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല."
സങ്കീർത്തനങ്ങൾ 102: 25‭-‬27

 സർവ്വശക്തനായ, മാറാത്തവനായ സകലത്തിന്റെയും സൃഷ്ടാവായ കർത്താവാണ് എന്റെ ബലം.

"വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം കർത്താവിനെ സ്തുതിക്കും"
സങ്കീർത്തനങ്ങൾ 102 : 18 

നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
സങ്കീർത്തനങ്ങൾ 102:12 

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
എബ്രായർ 13 : 8

എല്ലാം അറിയുന്ന കർത്താവിൻ മുമ്പാകെ ഹൃദയത്തെ പകരുക. ഭാരങ്ങൾ ഇറക്കി വെയ്ക്കുക.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!















Monday, August 10, 2020

 

A terrifying emptiness. Joni Eareckson Tada who was mere 17 years of age, and with a broken neck due to an accident, was lying in the hospital bed longing for just one thing: “If someone came here!”

The visiting time is over. There is a slim chance. Hark, there is someone’s footsteps drawing near. At this time? Oh, it’s her dear friend and classmate Jack!

She held Joni’s hands close to her and sang a beautiful song:

Man of sorrows, “what a name

For the Son of God who came

Ruined sinners to reclaim!

Hallelujah! What a Saviour

“He was despised and rejected by mankind, a man of suffering, and familiar with pain.Like one from whom people hide their faces he was despised, and we held him in low esteem.” Isaiah 53:3.

It was this song praising the Son of God Jesus, the ‘Man of sorrows, and familiar with pain’, which gave Joni the strength to get over the terrible night. The message that it was Jesus the Word of Life which God the Father gave her which instilled a fresh vigour in her, and not certain words of advice or some comforting words. “Jack, a thousand thanks to you!”

Thirty years went by. A date was set for the union of her school mates.

Joni, rang the organizers and asked: “Is Jack coming?” The response she heard was: ”No, she is in great pains at the searing loss of her son.. She cannot come.” Joni tried to telephone Jack many times, yet shouldn’t contact her.

Joni then posted a letter to her friend: 

  “Dear Jack, My husband Ken and I, greatly desired to meet you in person. Do you know why? I wanted to sing that song holding yours hands, that very song which you sang holding my hands!

Man of sorrows, “what a name

        For the Son of God who came

Have you forgotten that? May you receive of the Lord the same peace which I received, when you sang that song for me, thirty years ago.

With Love,

Joni”

A few weeks later Joni met her. Jack's eyes were filled with sorrow due to death her son. Joni could spend some blessed time with her. 

It was Christ Jesus the ‘Man of sorrows and familiar with pain’ and crucified, the only comfort for the physically disabled Joni and for Jack who was broken at heart. 

It is God alone who knows what situation you who is reading this, is going through. Many questions may be arising in your mind. “Why is it like this?”

The only answer is Jesus Christ! Christ, who suffered on the cross, who died and who rose again on the third day!!!

"If you are the one who was been comforted, then may the Lord help you today to sing that song which comforted you, to comfort a needy person, for the glory of God. Amen."

Praise be to the God and Father of our Lord Jesus Christ, the Father of compassion and the God of all comfort, who comforts us in all our troubles, so that we can comfort those in any trouble with the comfort we ourselves receive from God. 2 Corinthians 1:3-4


Saturday, August 8, 2020

 



ഏകദ്ദേശം 100 വർഷങ്ങൾക്കു മുമ്പ് ജപ്പാനിൽ യൂനോ എന്നൊരു കോളേജ് പ്രൊഫസർക്ക് തന്നെ വളരെ സ്നേഹിക്കുന്ന ഒരു വളർത്ത് നായ് ഉണ്ടായിരുന്നു. ദിവസവും ജോലിക്ക് പോകുന്ന സമയം അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് യൂനോ നടന്നു പോകുമ്പോൾ 'ഹാചികോ ' എന്ന് അദ്ദേഹം പേരിട്ട നായ് കൂടെ പോകും. വൈകുന്നേരം അദ്ദേഹം മടങ്ങി വരുന്നതു വരെ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കും .
മടങ്ങി ഭവനത്തിലേക്ക് നടന്നു പോകുമ്പോൾ ഹാചികോ തന്റെ യജമാനനോട് ചേർന്ന് നടക്കും.
എല്ലാ ദിവസവും ഇത് പതിവായിരുന്നു:

എന്നാൽ ഒരു ദിവസം യൂനോ കോളേജിൽ വച്ച് ഒരു ബ്രെയിൻ ഹെമറേജ് വന്ന് മരിച്ചു:
അന്നും ഹാചികോ എന്ന അദ്ദേഹത്തിന്റെ വളർത്തു നായ് സിബൂയ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
ട്രെയിൻ പതിവുപോലെ തക്ക സമയത്ത് കടന്നു പോയി.
തന്റെ പ്രിയപ്പെട്ട യജമാനൻ മാത്രം മടങ്ങി വന്നില്ല.
തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയേണ്ടേ?

ഹാചികോ വീട്ടിൽ തിരിച്ചു പോയില്ല .തന്റെ യജമാനനെ കാത്ത് എല്ലാ ദിവസവും സ്റ്റേഷനിൽ വരുമായിരുന്നു..
എത്ര നാൾ?? വളരെ നീണ്ട ഒരു കാത്തിരിപ്പ് :മടുത്തു പോയില്ല .
9 വർഷവും 9 മാസവും 15 ദിവസവും ... തന്റെ മരണം വരെ...
അവസാനത്തെ ശ്വാസം വരെ യജമാനന്റെ മടങ്ങി വരവ് കാത്ത്: ..

ഹാചി കോയുടെ സംഭവ കഥ ജപ്പാനിൽ മാത്രമല്ല ലോകമെങ്ങും പ്രശസ്തമാണ്.

ഒരിക്കലും മടങ്ങി വരാത്ത യജമാനനെ തന്റെ
മരണം വരെ കാത്തിരുന്ന ഹാചികോയുടെ
സംഭവ കഥ ഹൃദയത്തെ ചലിപ്പിക്കുന്നതാണ്,

ആട്ടെ! ഇരു നിമിഷം ഒരു ചോദ്യം നമ്മോടു തന്നേ?
മടങ്ങി വരുന്ന യജമാനനെ നാം എത്രയധികം
കാത്തിരിക്കണം...
മടങ്ങി വരുമെന്ന് ഉറപ്പു പറഞ്ഞ് പോയ നമ്മുടെ യജമാനനായ യേശുവിനെ നാം എപ്രകാരമാണ് കാത്തിരിക്കുന്നത്?
നമുക്കായ് വാസസ്ഥലം ഒരുക്കാൻ പോയ കർത്താവിനെ?
അർദ്ധരാത്രിക്കോ പകലോ ഏതു സമയത്തോ മടങ്ങി വരുമെന്ന്
വാഗ്ദത്തം ചെയ്ത നാഥനെ?
ധാരാളം വചനങ്ങൾ പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തട്ടെ!
കേവലം ഒരു പ്രത്യാശ ഗാനത്തിന്റെ വരികൾ മാത്രം പാടി ഈ ധ്യാനം
അവസാനിക്കാതിരിക്കട്ടെ!

എന്റെ പ്രിയനെ നീ പരിമള പർവ്വതങ്ങളിലെ ചെറുമാനിനും കലമാൻക്കുട്ടിക്കും തുല്യനായി ഓടി വരിക എന്ന് വാഞ്ചിച്ച
ശൂലേംകാരിയുടെ തീക്ഷ്ണത കർത്താവ് നമുക്ക് നൽകട്ടെ!

ആമേൻ! കർത്താവായ യേശുവേ വേഗം വരേണമേ.

**


 

ഇരുവശത്തും പൊക്കമേറിയ മതിലുകൾ ഉള്ള ചെറിയ വഴിയിലൂടെ നേഴ്സറി സ്കൂളിൽ നിന്ന് മടങ്ങി വരുന്ന ഒരു കുട്ടിക്ക് വഴിതെറ്റിപ്പോയി.
എന്നും വരുന്ന വഴിയാണ് .വിദേശ രാജ്യത്തുള്ള റോഡായത് കൊണ്ട് എല്ലാടത്തും ധാരാളം ചൂണ്ടുപലകകൾ.
അവൾ ഭയന്നു വിറച്ചു.. പിന്നെ കരയാൻ തുടങ്ങി ... എന്റെ ഡാഡി വഴികളെല്ലാം എന്നെ നന്നായി പഠിപ്പിച്ചതാ...
ഇന്ന് എനിക്കെന്തു പറ്റി?

'മോളെന്തിനാ കരയുന്നത് "- ? സ്നേഹത്തോടെ അതുവഴി വന്ന ഒരാൻറി ചോദിച്ചു... ഉത്തരമില്ല ...
കുറച്ചു കഴിഞ്ഞപ്പോൾ വഴിപോക്കർ അവൾക്ക് ചുറ്റും നിന്ന്
അനേക ചോദ്യങ്ങൾ..
"മോളുടെ വീടെവിടെയാ?? "
"അഡ്രസ് ഓർമ്മയുണ്ടോ??.".. "ഡാഡിയുടെ ഫോൺ നമ്പർ? "
... എല്ലാറ്റിനും മറുപടി കരച്ചിൽ മാത്രം:
പേടിച്ചിട്ട് പാവം എല്ലാം മറന്നു പോയി -

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ഓഫീസർ ആ വഴി വന്നു.
അദ്ദേഹത്തിന് കാര്യം മനസ്സിലായി..
"ദേ.. എല്ലാവരും ഒന്നു മാറി നിന്നാട്ടെ "
അവൾക്കിത്തിരി ആശ്വാസം കിട്ടട്ടെ.

ആ നല്ല മനുഷ്യൻ സ്നേഹവായ് പോടെ അവളെ എടുത്തു..
ബാഗ് താഴെ വീഴാതെ അവൾ ചേർത്തു പിടിച്ചിട്ടുണ്ട് ..
വളരെ പൊക്കമുള്ള ഓഫീസറുടെ കൈയ്യിലിരുന്ന അവൾ തൊട്ടടുത്ത മതിലിന് മുകളിലൂടെ ഒരു കാഴ്ച കണ്ടു.

ഒരു ദേവാലയത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ക്രൂശ് .
അവൾ പറഞ്ഞു " അങ്കിൾ ആ ക്രൂശിന്റെ ചുവട്ടിലേക്ക് എന്നെ കൊണ്ടു പോകണം. അവിടെ തൊട്ടടുത്താണ് എന്റെ വീട് "

അങ്ങനെ വഴിതെറ്റിയ  കുട്ടിയേയും കൊണ്ട് അയാൾ ക്രൂശിനെ ലക്ഷ്യമാക്കി വേഗം നടന്നു - ക്രൂശിനോട് അടുക്കും തോറും അവൾക്ക് വലിയ ആശ്വാസം ലഭിച്ചു.... അവൾ തന്റെ മാതാപിതാക്കളുടെ അടുക്കൽ തന്റെ ലക്ഷ്യത്തിലെത്തിച്ചേർന്നു.
_ _
പാപം മൂലം വഴി തെറ്റി ദൈവത്തിൽ നിന്നകന്ന മനുഷ്യനെ രക്ഷിപ്പാൻ ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചു .കാൽവരി
ക്രൂശിൽ യേശു തന്റെ ജീവനെ നമുക്കായി തന്നു:കാണാതെ, വഴിതെറ്റിപ്പോയതിനെ തിരഞ്ഞ് വന്ന മനുഷ്യപുത്രൻ നമ്മുടെ  പാപങ്ങൾക്കായി ക്രൂശിക്കപ്പെട്ടു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു.

എവിടെയെങ്കിലും വഴിതെറ്റിയോ? ജീവിതത്തിന് ലക്ഷ്യം നഷ്ടമായോ?
യേശുവിന്റെ അരികിലേക്ക് ഓടി വരുക....
യേശു പറഞ്ഞു .. ഞാനാണ് വഴി ..

സത്യം അറിയാൻ ആഗ്രഹിക്കുന്നവോ?
യേശു പറഞ്ഞു "ഞാനാണ് സത്യം ..

ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലോ?
യേശു പറഞ്ഞു:
ഞാനാണ് ജീവൻ ...

കർത്താവേ ഞാനിപ്പോൾ കൂട്ടം വിട്ട് അലഞ്ഞു നടക്കുന്ന ഒരാടിനെപ്പോലെയാണെങ്കിൽ  നല്ല ഇടയനായ യേശുവേ എന്നെ രക്ഷിക്കേണമേ;
ആമേൻ.

യേശു പറഞ്ഞു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാൻ 14:6 


 

Many years ago, a loving father and his son lived happily in a village. The father’s love for his son was a topic of discussion in that village.

One day, due to a minor issue, the son quarreled with his father and went away to a distant city.

Alone and heartbroken, the father spent many years awaiting his son’s return.

One day the father received a letter from his son. It was a time, when there were no communication systems like that of today. This was the content of the letter which this old man somehow read and understood: “Papa, in the name of a trivial issue, I have hurt you- and my heart was hardened. Even though my mother died when I was very young, you raised me up with great affection. I am coming back. Papa, will you receive me?... Or will you reject me? 

I will be coming by the train which passes by house around 9AM. Papa, if you would receive me, you must tie a white handkerchief on the Banyan tree in front of our house. If I see that, I will detrain at the next station and come home. If not, I will return…?”

Saturday, the son as he sat in the train was eagerly looking out through the window. He was sitting there from early in the morning. The train was nearing his home. He could hear his heart beat faster and his face was pressed against the window bars. At this time his heart and eyes were carefully looking for the small white handkerchief…

To his great surprise, he saw the large banyan tree covered with hundreds of white handkerchiefs covering all the leaves and swaying in the breeze. He could feel a cool shower of joy raining in his heart…From his eyes were flowing tears, like a stream…What a marvelous sight!

From the railway station he ran to the home of his beloved father. He held the hands of his loving father and asked him: “Papa, if you still love me, if you will still accept me, show the sign of love with a single handkerchief only?Why you took so much effort  in putting these much of handkerchiefs ?"

” The father, full of love answered and said: “Yes my son, but if per chance you do not see that single handkerchief, then I will lose you forever. What you saw were not few scraps of white fabric, rather you saw my love, my heart…”

On the mount Calvary, God the Father, hung His only begotten son Jesus on a wooden cross, so that He could be seen by all  as a sign for the remission of our sins! No one should be lost, by not seeing it. Look at that cross! You can hear that feeble voice in your spirit…”My son, My daughter, I love you..Return to me!”.

For God so loved the world, that He gave His only begotten Son, that whoever believes in Him shall not perish, but have eternal life. John 3:16.

God displayed Him (Jesus) publicly as a propitiation in His blood through faith. Ref: Romans 3:25a.

And his banner over me is love. Song of songs 2:4b.


Friday, August 7, 2020

 

ഭയാനകമായ ശൂന്യത ! അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് ശരീരം മുഴുവൻ തളർന്ന് 17 വയസ്സ് മാത്രമുള്ള ജോനി എറിക്സൺ ആശുപത്രി കിടക്കയിൽ കിടന്ന് ആഗ്രഹിച്ചു. ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ!

സന്ദർശന സമയം കഴിഞ്ഞു. ഒരു സാധ്യതയുമില്ല.
ആരോ നടന്നു വരുന്ന ശബ്ദം .. ഈ സമയത്ത് ?
ഓ!
അവളുടെ പ്രിയ കൂട്ടുകാരി, സഹപാഠി: ജായ്ക്ക്!!

തളർന്ന ജോനിയുടെ കൈകൾ ചേർത്ത് പിടിച്ച് ജായ്ക്ക് ഒരു മനോഹര ഗാനം പാടി :

Man of Sorrows,” what a name
For the Son of God who came
Ruined sinners to reclaim!
Hallelujah! what a Savior!

'അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല'.
യെശയ്യാവു 53 :3

വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്ന ( യെശയ്യാവ് 53 . 3)
ദൈവപുത്രനായ യേശുവിനെ വാഴ്ത്തുന്ന ഗാനം ഭീകരമായ രാത്രിയെ തരണം ചെയ്യാൻ ജോനിയെ ശക്തിപ്പെടുത്തി. ചില ഉപദേശങ്ങളോ സാന്ത്വന വാക്കുകളോ അല്ല ജീവന്റെ വചനമായ ക്രിസ്തുവിനെയാണ് പിതാവാം ദൈവം തനിക്ക് നൽകിയതെന്ന സന്ദേശം ജോനിക്ക് പുതു ബലം നൽകി:
',ജായ്ക്ക് നിനക്ക് ഒരായിരം നന്ദി'

30 വർഷങ്ങൾ കടന്നു പോയി. സ്കൂളിൽ പഠിച്ച കൂട്ടുകാരുടെ സംഗമം നടക്കാൻ തീയതി നിശ്ചയിക്കപ്പെട്ടു.

ജോനി സംഘാടകരെ ഫോണിൽ വിളിച്ചു. 'എന്റെ പ്രിയ കൂട്ടുകാരി 'ജായ്ക്ക് വരുന്നുണ്ടോ?...
മറുപടി: ഇല്ല, അവളുടെ മകൻ മരിച്ച വലിയ വിഷമത്തിലാണ് ജായ്ക്ക് ഇപ്പോൾ ... വരാൻ സാധിക്കില്ല'
പല പ്രാവശ്യം ഫോൺ വിളിച്ചിട്ടും ജോനിക്ക് ജായ്ക്കിനെ കിട്ടിയില്ല.

ജോനി കൂട്ടുകാരിക്ക് ഒരു കത്ത് എഴുതി:
"പ്രിയപ്പെട്ട ജായ്ക്ക് ഞാനും എന്റെ ഭർത്താവ് കെന്നും നിന്നെ കാണാൻ ഒത്തിരി ആഗ്രഹിച്ചു.
എന്തിനെന്നോ? നിന്റെ കൈയ്യിൽ പിടിച്ച് അന്നു ആശുപത്രിയിൽ എന്റെ കൈയ്യിൽ പിടിച്ച് പാടിയ അതേ ഗാനം നിന്റെ ക്ഷീണിച്ച കരങ്ങളിൽ പിടിച്ച് എനിക്ക് പാടണം.

Man of Sorrows,” what a name
For the Son of God who came
'....
നീ മറന്നോ?30 വർഷങ്ങൾക്ക് മുമ്പ് നീ പാടിയപ്പോൾ എനിക്ക് ലഭിച്ച അതേ സമാധാനം നിനക്ക് കർത്താവ് തരട്ടെ:
സ്നേഹത്തോടെ ,
ജോനി "

ചില ആഴ്ചകൾക്ക് ശേഷം ജോനി അവളെ കണ്ടുമുട്ടി. കണ്ണുകളിൽ ദു:ഖം നിറഞ്ഞിരിക്കുന്നു. അനുഗ്രഹിക്കപ്പെട്ട ഒരു സമയം ജായ്ക്കിന്റെ കൂടെ ചിലവഴിപ്പാൻ ജോനിക്ക് കഴിഞ്ഞു.

ശരീരം മുഴുവൻ തളർന്ന ജോനിക്കും മനസ്സ് തകർന്ന ജായ്ക്കിനും ഏക ആശ്വാസം വ്യസനപാത്രമായ(Man Of Sorrows) രോഗം ശീലിച്ചവനായ ,നിന്ദിക്കപ്പെട്ട ,ക്രൂശിക്കപ്പെട്ട ക്രിസ്തു യേശു -

ഇതു വായിക്കുന്ന നിങ്ങൾ ഏത് അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നറിയുന്നവൻ ദൈവം മാത്രം:
ധാരാളം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ടാകും:
എന്തു കൊണ്ട് ???( why ???)

ഏക  ഉത്തരം: യേശുക്രിസ്തു .
ക്രൂശിൽ കഷ്ടം സഹിച്ച് മരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ ക്രിസ്തു ::

ആശ്വാസം പ്രാപിച്ചവരെങ്കിൽ നിങ്ങളെ തണുപ്പിച്ച ആ ഗാനം തകർന്നു കിടക്കുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് ബലം ലഭിക്കുവാൻ ദൈവമഹത്വത്തിന്നായി ആലപിക്കാൻ ഈ ദിവസം കർത്താവ് സഹായിക്കട്ടെ: ആമേൻ

"മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു."
2. കൊരിന്ത്യർ 1 :3‭-4











Thursday, August 6, 2020


വളരെ വർഷങ്ങൾക്ക് മുൻപ് സ്നേഹവാനായ ഒരു പിതാവും തന്റെ മകനും ഒരു ഗ്രാമത്തിൽ സന്തോഷത്തോടെ പാർത്തിരുന്നു.
പിതാവിന് മകനോടുള്ള ഉറ്റ സ്നേഹം അവിടെ ഒരു ചർച്ചാ വിഷയമായിരുന്നു ..
ഒരു ദിവസം ഒരു നിസ്സാര പ്രശ്നത്തിന്റെ പേരിൽ തന്റെ അപ്പനുമായി പിണങ്ങി വളരെ ദൂരെയുള്ള പട്ടണത്തിലേക്ക് മകൻ യാത്രയായി.
ഏകനായി ഹൃദയം തകർന്ന പിതാവ് വളരെ വർഷങ്ങൾ തന്റെ മകന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നു...
ഒരു ദിവസം പിതാവിന് തന്റെ മകന്റെ ഒരു എഴുത്ത് കിട്ടി. ഇന്നത്തെ പോലെ യാതൊരു വിനിമയ സംവിധാനങ്ങളും ഇല്ലാത്ത കാലം -
കത്തിൽ മകൻ ഇപ്രകാരം എഴുതിയിരിക്കുന്നത് വൃദ്ധനായ മനുഷ്യൻ എങ്ങനെയോ വായിച്ച് മനസ്സിലാക്കി:
'അപ്പാ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഞാൻ അപ്പനെ ദ്രോഹിച്ചു -
എന്റെ ഹൃദയം കഠിനമാക്കി. എന്റെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചെങ്കിലും ആ വേദന ഒന്നും എന്നെ അറിയിക്കാതെ എന്നെ ഓമനിച്ചു വളർത്തി: ഞാൻ തിരിച്ചു വരുകയാണ്.
അപ്പൻ എന്നെ സ്വീകരിക്കുമോ?... അതോ തള്ളിക്കളയുമോ?
അറിയില്ല ..
അടുത്ത ശനിയാഴ്ച രാവിലെ 9 മണിക്ക് നമ്മുടെ വീടിന്റെ മുമ്പിലൂടെ കടന്നു പോകുന്ന ട്രെയിനിലാണ് ഞാൻ വരുന്നത്. അപ്പൻ എന്നെ സ്വീകരിക്കുമെങ്കിൽ ദയവായി നമ്മുടെ വീടിന്റെ മുന്നിലുള്ള ആൽമരത്തിൽ ഒരു വെള്ള തൂവാല കെട്ടിയിടണം.:
അത് ഞാൻ കണ്ടെങ്കിൽ അടുത്ത സ്റ്റേഷനിലിറങ്ങി ഞാൻ വീട്ടിലേക്ക് വരാം.
ഇല്ല എങ്കിൽ ഞാൻ മടങ്ങി പൊയ്ക്കൊള്ളാം..? '

ശനിയാഴ്ച രാവിലെ 9 മണിക്ക് ചൂളം വിളിച്ച് പാഞ്ഞ് വരുന്ന ട്രെയിന്റെ ജനലിലൂടെ അവൻ നോക്കിക്കൊണ്ടിരുന്നു. നേരം വെളുത്തപ്പോൾ തുടങ്ങിയ ഇരിപ്പാണ്. വീടിനോട് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോൾ അവന് കേൾക്കാം' മുഖം ജനൽ കമ്പികളോട് ചേർന്നിരിക്കുന്നു. ഇപ്പോൾ അവന്റെ ഹൃദയവും കണ്ണുകളും ഉറ്റുനോക്കുന്നത് ഒരു ചെറിയ വെള്ളതൂവാലയിലേക്ക് ....

ഇതാ ഒരു വലിയ ആൽമരം നിറച്ച് ഇലകൾ കാണാതെവണ്ണം നൂറുക്കണക്കിന് വെള്ള തൂവാലകൾ കാറ്റിൽ പാറിക്കളിക്കുന്നു.
ഹൃദയത്തിൽ ആനന്ദത്തിന്റെ കുളിർ മഴ പെയ്യുന്നു. കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നു ... എത്ര അവർണ്ണനീയമായ കാഴ്ച!

വീട്ടിലേക്ക് ഓടി വന്ന് സ്നേഹപിതാവിന്റെ കരങ്ങളിൽ പിടിച്ച് ചോദിച്ചു .അപ്പൻ എന്നെ ഇപ്പോഴും സ്നേഹിക്കുന്നെങ്കിൽ, സ്വീകരിക്കുമെങ്കിൽ, ഒരു വെള്ള തൂവാലയല്ലേ ഞാൻ അടയാളമായി ചോദിച്ചത് ??
അപ്പൻ സ്നേഹ നിറവോടെ പറഞ്ഞു .അതേ മകനേ, എന്നാൽ നീ അത് കാണാതെ പോയാലോ? എനിക്ക് നിന്നെ നഷ്ടമാകും.
നീ കണ്ടത് കുറെ വെള്ളതുണികളല്ല, എന്റെ സ്നേഹം, എന്റെ ഹൃദയമത്രേ... -

കാൽവരി ക്രൂശിൽ പിതാവാം ദൈവം തന്റെ ഏകജാതനായ മകനെ (യേശുവിനെ) ഒരു മലയുടെ മുകളിൽ എല്ലാവരും കാണത്തക്കവണ്ണം മരക്കുരിശിൽ
തൂക്കിയിട്ടു ന്രമ്മുടെ പാപപരിഹാരത്തിനായി ). ആരും അത് കാണാതെ നഷ്ടമായിപ്പോകരുത്.
ആ ക്രൂശിലേക്ക് നോക്കുക. ആത്മാവിൽ മൃദു സ്വരം കേൾക്കാം...
മകനെ / മകളെ ഞാൻ നിന്നെ സ്നേഹിക്കുന്നു..... മടങ്ങി വരിക...

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3 :16 

വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ (യേശുവിനെ)പരസ്യമായി നിറുത്തിയിരിക്കുന്നു. 
റോമർ 3:25 ( a )


എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
ഉത്തമഗീതം 2: 4 (b)



Wednesday, August 5, 2020


2 ശമുവേൽ 9-ാം അദ്ധ്യായത്തിൽ ദാവീദ് രാജാവ് ശൗലിന്റെ കുടുംബത്തിൽ ജനിച്ച മെഫീബോശെത്തിനോട് കൃപ കാണിക്കുന്ന മനോഹര സംഭവം വിവരിക്കുന്നുണ്ട്. അവന് കാല് രണ്ടും മുടന്തായിരുന്നു. അവന്റെ അവസ്ഥ ഒരു 'ചത്ത നായ് 'എന്ന് ദാവീദിൻ മുമ്പാകെ അവൻ പറയുന്നുണ്ട്. വളരെ ശോചനീയമായ അവസ്ഥ, ശത്രു ഗൃഹത്തിൽ പിറന്നവൻ, രാജാവിന്റെ കോപത്തിന് അർഹൻ: എന്നാൽ ദാവീദ് അവനെ സ്വന്ത കുടുംബത്തിലെ അംഗമായി കരുതി നിത്യവും രാജാവിന്റെ മേശയങ്കിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള അവകാശവും നല്കി. എത്ര വലിയ കൃപ .

ചാൾസ് സ്വിൻഡോളിന്റെ The Grace Awakening എന്ന പുസ്തകത്തിൽ മെഫീ ബോശെത്തിന്റെ രാജ സന്നിധിയിലേക്കുള്ള വരവ് ആലങ്കാരികമായി എഴുതിയിട്ടുണ്ട്:

" രാജാവിന്റെ കൊട്ടാരത്തിൽ സദ്യക്കുള്ള മണി മുഴങ്ങി. ദാവീദ് രാജാവ് മേശയുടെ മദ്ധ്യഭാഗത്ത് എഴുന്നള്ളി വന്നിരിക്കുന്നു .മിടുക്കനായ അമ് നോൻ ഇടതുഭാഗത്തുണ്ട് .ദാവീദിന്റെ മകൾ സുന്ദരിയായ താമാർ തൊട്ടടുത്തുണ്ട്. ഇതാ ജ്ഞാനത്തിൽ ശ്രേഷ്ഠനായ ശലോമോനെ അവിടെ കാണാം. സുമുഖനായ അബ്ശാലോം ഉപവിഷ്ടനായി. യുദ്ധവീരനായ യോവാബും അവിടെ ഉണ്ട്... വിരുന്ന് തുടങ്ങാറായി... ക്ഷണിക്കപ്പെട്ട ആരോ വരാനുണ്ട്. ആ വ്യക്തിക്കായിട്ടാണ് കാത്തിരിപ്പ് ...
ക്ലിം, ക്ലിം, ക്ലിം .... ഇതാ മെഫീബോശെത്ത് ഊന്നുവടിയുമായി കയറി വരുന്നു. അവനായി ഒരുക്കപ്പെട്ട കസേരയിലേക്ക് ചാരിയിരുന്നു: .
രാജാവിന്റെ ചിത്രത്തയ്യലുള്ള മേശവിരി അവന്റെ മുടന്തിനെ മറെച്ചു.
ഗംഭീരമായ വിരുന്ന് ആരംഭിച്ചു: "

ദൈവകൃപയെ വർണ്ണിപ്പാൻ വാക്കുകൾ പോരാ. നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും കിടന്ന നമ്മെ തേടി വന്ന് രക്ഷിച്ച് സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്ത് ഭാഗത്ത് ഉയിർപ്പിച്ച് ഇരുത്തിയിരിക്കുന്ന ദൈവകൃപ എത്രയോ ആശ്ചര്യം:

ദൈവം നമ്മെ മുൻ നിയമിച്ചത് - ദൈവകൃപ
തിരഞ്ഞെടുത്തത് - ദൈവകൃപ .
രക്ഷിക്കപ്പെട്ടത് - ദൈവകൃപ
നമ്മെ വീണ്ടെടുത്തത് - ദൈവകൃപ
നീതികരിച്ചത് - ദൈവ കൃപ
ശുദ്ധീകരണം - ദൈവകൃപ
തേജസ്കരണം - ദൈവകൃപ

കഴിഞ്ഞ കാല നിത്യതയിൽ തുടങ്ങി വരും കാല നിത്യയിൽ തുടരുന്ന യേശുവിൻ കൃപയെ ക്കുറിച്ച് പാട്ടുകാരൻ പാടിയത് ഇപ്രകാരമാണ്.

"...
ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചീടാൻ
കൃപയെ കൃപയെ കൃപയെ കൃപയെ "

മെഫീബോശെത്തിന് ലഭിച്ച ഭാഗ്യം എത്രയോ വലിയത് :-
ഇതു വായിക്കുന്ന നിങ്ങൾക്ക് ലഭിച്ച കൃപ അവർണ്ണനീയം!!!!
ഹാലേലുയ്യാ... ക്രൂശിലെ യാഗം മൂലം നമുക്ക് ലഭിച്ച ദൈവകൃപ !

ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചീടുവാനേറ്റു കഷ്ടം
കാരുണ്യ നായകൻ കാൽവരി ക്രൂശിൽ
കാട്ടിയാം അൻപിതോ അൻപിതോ (കൃപയെ കൃപയെ)

അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
യോഹന്നാൻ 1:16 



Tuesday, August 4, 2020

Edward Jones was a famous British artist. Once when he came to his daughter’s house, he saw something which grieved him. His grand daughter was weeping in their visiting room, with her face pressed against the wall. 
“She must have been unruly and hence received punishment for it”, he thought in his mind.

Nevertheless, after a while the house returned to its calm ambience. Using the paint and the brush in their house, he painted a painting for his most favorite grandchild upon the wall. What was that? It was a mural of a formation of birds and a kitten. After a while, the wall wetted by the child’s tears, became a canvas for a beautiful picture.” Thank you so much, Grandpa!" Said Angela, the child. Now what fell from her eyes were tears of joy.

Our Lord is the perfect artist. That part in our life which was ruined, like a potter’s vessel which was shattered, He will neither throw away, nor will He discard.  Jesus Christ who shall neither break a bruised reed, nor quench a smoking flax, shall make it beautiful. His image will appear in it. Then we will say, “Thank You Dad,.. for all things!”

Joseph who spent his youth behind the bars in Egypt,..Moses who wandered 40 years in the wilderness, a David who experienced much brokenness,..many many lives… However, the loving God never discarded any of them. 
Through their lives God manifested His glory. How good is God.!!

There is Peter who weeps bitterly, pressing his face against a wall for having denied His loving Master. He surmises: All is over, now there is no possibility of any hope. But there at the sea shore, there is Jesus who paints an indelible mural(picture) on the walls of his heart, as He asks him three times, if he loves Him!

As these are read, there comes to my mind the unfading pictures of the love of God. 

There is the picture of the woman who runs back to her village, leaving the vessel she brought to fetch water, at the well.

 Then there is the picture of the disciples who returns to Jerusalem from Emmaus. 

“Go, neither do I condemn thee”. The sinful woman who goes back on hearing these words…
It’s still not yet over…Even we all, who go through this short article.,

Let us tell a word to the Lord. “I thank You for all that happened in my life. You are conforming me according to Your image and likeness. Lord, when You appear, I will be transformed into Your likeness. Thank You Dad! Abba, Father,.. Thank You!..”


Monday, August 3, 2020


ബ്രിട്ടനിലെ പ്രസിദ്ധനായ ചിത്രകാരൻ എഡ് വേർഡ് ജോൺസ് ഒരിക്കൽ തന്റെ മകളുടെ വീട്ടിൽവന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ വിഷമിപ്പിച്ചു. തന്റെ കൊച്ചു മകളായ ഏയ്ഞ്ചല വിസിറ്റിംഗ് റൂമിന്റെ ഭിത്തിയിൽ മുഖം ചേർത്ത് വച്ച് വിതുമ്പുന്നു.

'ഏതോ വികൃതി കാണിച്ചിട്ടുണ്ടാവണം - ശിക്ഷ കിട്ടിയിട്ടുണ്ട്. അദ്ദേഹം മനസ്സിൽ പറഞ്ഞു.

എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലെ സ്ഥിതികൾ ശാന്തമായി.
വീട്ടിൽ ഉണ്ടായിരുന്ന പെയിൻറും ബ്രഷും കൊണ്ട് തന്റെ ഓമനക്കുട്ടിയായ കൊച്ചുമോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ഭിത്തിയിൽ വരച്ചു.
എന്താണെന്നറിയേണ്ട?
കൂട്ടമായി പറക്കുന്ന മനോഹര പക്ഷികൾ, കാണാൻ വളരെ ഭംഗിയുള്ള
പൂച്ചക്കുട്ടി, .. എന്തായാലും ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കണ്ണീര് വീണ് നനഞ്ഞ ഭിത്തി ഇപ്പോൾ മനോഹര ചിത്രങ്ങൾ നിറഞ്ഞതായിത്തീന്നു: സന്തോഷത്താൽ നിറഞ്ഞ് എയ്ഞ്ചല മോൾ പറഞ്ഞു
"താങ്ക് യൂ സോ മച്ച് ഗ്രാൻപ" ഇപ്പോൾ അവളുടെ കണ്ണിൽ നിന്ന് വീഴുന്നത് ആനന്ദാശ്രുക്കൾ...

നമ്മുടെ കർത്താവ് ഒരു ചിത്രകാരനാണ്. നമ്മുടെ ജീവിതത്തിൽ എവിടെയാണോ തകർന്നു പോയത്, കുശവന്റെ പാത്രം പോലെ ഉടഞ്ഞു പോയത്, .... വലിച്ചെറിയില്ല, ഉപേക്ഷിക്കില്ല ....
ചതഞ്ഞ ഓട ഒടിച്ചു കളയാത്ത, പുകയുന്ന തിരി കെടുത്തി കളയാത്ത യേശു കർത്താവ് അതിനെ മനോഹരമാക്കും -
തന്റെ ചിത്രം അതിൽ പതിയും. അപ്പോൾ നാം പറയും ..
നന്ദി അപ്പാ :..എല്ലാറ്റിനും ...

മിസ്രയീം കാരാഗൃഹത്തിൽ തന്റെ യൗവ്വനം ചിലവഴിച്ച യോസേഫ്....
40 വർഷങ്ങൾ മരുഭൂമിയിൽ അലഞ്ഞ മോശെ ....
തകർച്ചകൾ അനുഭവിച്ച ദാവീദ് ...
എത്ര എത്ര ജീവിതങ്ങൾ:
എന്നാൽ സ്നേഹവാനായ ദൈവം ആരെയും തള്ളിക്കളഞ്ഞില്ല .അവരുടെ ജീവിതത്തിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തി..
ദൈവം എത്ര നല്ലവൻ .

തന്റെ പ്രാണനാഥനെ തള്ളിപ്പറഞ്ഞതിന്റെ വിഷമത്തിൽ ഭിത്തിയിൽ മുഖം അമർത്തി കരയുന്ന പത്രൊസ്: എല്ലാം അവസാനിച്ചു - ഇനി പ്രതീക്ഷയ്ക്ക് വകയില്ല .....
എന്നാൽ കടൽക്കരയിൽ നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് 3 പ്രാവശ്യം ചോദിച്ച് അവന്റെ ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ ഒരിക്കലും മായാത്ത ചിത്രം വരയ്ക്കുന്ന യേശു ...

ഇതു വായിക്കുമ്പോൾ ദൈവസ്നേഹത്തിന്റെ മായാത്ത ചിത്രങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു.
വെള്ളം കോരാൻ വന്ന പാത്രം കിണറ്റിനരികെ വെച്ചിട്ട് ഗ്രാമത്തിലേക്ക് ഓടുന്ന ശമര്യ സ്ത്രീ ....

എമ്മവൂസിൽ നിന്ന് യെരുശലേമിലേക്ക് മടങ്ങിപ്പോകുന്ന ശിഷ്യൻമാർ ...

പോക: ഞാനും നിന്നെ ശിക്ഷ വിധിക്കുന്നില്ല എന്ന വചനം കേട്ട് മടങ്ങിപ്പോകുന്ന പാപിനിയായ സ്ത്രീ ...

തീർന്നില്ല ... ഈ ചെറിയ ലേഖനത്തിലൂടെ കടന്നു പോകുന്ന നാം ഓരോരുത്തരും ...

ഒരു വാക്ക് കർത്താവിനോട് പറയാം...
എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാറ്റിനും നന്ദി. അവിടുത്തെ സ്വരൂപത്തോട് എന്നെ അനുരൂപനാക്കുന്നുവല്ലോ...
കർത്താവേ അവിടുന്ന് പ്രത്യക്ഷനാകുമ്പോൾ ഞാൻ അവിടുത്തോട് സദൃശ്യനാകും:
താങ്ക് യൂ ഡാഡി (അബ്ബാ പിതാവേ ) ... നന്ദി...




Last few years several people travelled a lot. However, the last few months were those when these people travelled far less. During the times of lockdown, memories of our various journeys must have filled the minds. Even though our journeys were filled with happiness, travelling with much luggage were quite tiring.

But in our life journey, carrying the baggage of the burdens of life is far more difficult. The burden of sins, troubles of life, sicknesses, anxieties, ..so goes the list of the burden which people carry. However, Jesus gives a message of hope to those who are tired carrying the burdens of life. “Come to me, all you who are weary and burdened, and I will give you rest.” Matthew 11:28. 

The pilgrim in the book “The Pilgrim’s Progress” was much weary, being heavily burdened. However, as he committed his life at the cross of Jesus, he was set from all his burdens and continued his travel. Let us look at the promises in the Word of God.

“Praise be to the Lord, to God our Saviour, who daily bears our burdens.” Psalms 68:19.
“Cast your cares on the LORD and He will sustain you; He will never let the righteous be shaken”. Psalms 55:22
“Cast all your anxiety on Him because He cares for you.” 1Peter 5:7.

An article named ‘Footprints’ have comforted my heart greatly. He saw in dream a man walking holding the hands of Jesus in his days of happiness, and saw four footprints on the sand. He then said “Thank You Jesus”. But during the days of pains, when everyone had deserted him, he saw only two foot prints. He asked Jesus; “Did You too desert me?” The Lord Jesus responded thus “In the days of happiness I held your hands to help you walk, while in the days of sorrow I took you in my arms and carried you. The footprints which you see now are not yours, but they are mine..!!”

There is a song composed by a man named Joseph Scriven named “What a friend we have in Jesus”.
What a Friend we have in Jesus,
  All our sins and griefs to bear!
What a privilege to carry
  Everything to God in prayer!
O what peace we often forfeit,
  O what needless pain we bear,
All because we do not carry
  Everything to God in prayer!
Have we trials and temptations?
  Is there trouble anywhere?
We should never be discouraged,
  Take it to the Lord in prayer.
Can we find a friend so faithful
  Who will all our sorrows share?
Jesus knows our every weakness,
  Take it to the Lord in prayer.
Are we weak and heavy-laden,
Cumbered with a load of care?
Precious Saviour, still our refuge—
  Take it to the Lord in prayer;
Do thy friends despise, forsake thee?
  Take it to the Lord in prayer;
In His arms He’ll take and shield thee,
  Thou wilt find a solace there.


It is enough you journeyed carrying much burden. As an intimate friend, Jesus the Lord is with you. I trust you sang the song above, with commitment. “Who is this that comes up from the wilderness, leaning on her beloved?” To this question, respond to the daughters of Jerusalem thus: “It is none but me, whom Jesus loved!!” Hallelujah!!
Start the day by lifting your hands in liberty, to glorify God. May God bless you.

Sunday, August 2, 2020


നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു? നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
യെശയ്യാവു 40:21‭, ‬25‭-‬28

ദൈവം എന്റെ ന്യായം കാണാതെ കടന്നു പോയി, എന്റെ വഴി കർത്താവിന് മറഞ്ഞിരിക്കുന്നു എന്ന് പരാതി പറഞ്ഞ യിസ്രായേലിനുള്ള മറുപടിയാണ് മുകളിൽ ഉദ്ധരിച്ച വചനങ്ങൾ .
ഒരിടയൻ തന്റെ ആടുകളെ പേര് ചൊല്ലി വിളിച്ച് നിരനിരയായി നടത്തി മേയിക്കുന്നതു പോലെ സംഖ്യാക്രമത്തിൽ നക്ഷത്രങ്ങളെ പുറപ്പെടുവിക്കുന്നവനാണ് നമ്മുടെ ദൈവം. ഒന്ന് പോലും നഷ്ടമായി പോകുന്നില്ല. നമ്മുടെ കർത്താവ് എത്ര വലിയവൻ! സർവ്വശക്തൻ !!
ദൈവത്തിന് മഹത്വം'.

തുടർന്ന് സാവധാനം വായിക്കുക:
"**.സൂര്യൻ എത്ര വലുതാണെന്ന് ഞാൻ കാണിച്ചുതരാം. നിങ്ങൾക്ക് സൂര്യനിൽ , 1,200,000 ഭൂമി സ്ഥാപിക്കാം, എന്നിട്ടും 4,300,000 ചന്ദ്രന് ചുറ്റും കിടക്കാൻ ഇടമുണ്ട്. അത് വലുതാണ്! ഏറ്റവും അടുത്തുള്ള നക്ഷത്രം 200 ബില്ല്യൺ മൈൽ അകലെയാണ്. നോർത്ത് സ്റ്റാർ 400 ബില്യൺ മൈൽ അകലെയാണ്. ഒരു പ്രത്യേക നക്ഷത്രം, അതിന്റെ പേര് എന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്നു - “ബെറ്റൽ‌ഗ്യൂസ്” എന്ന് വിളിക്കുന്നു - ആ നക്ഷത്രം 880 (15 പൂജ്യങ്ങൾ കൂടി ചേർക്കുക) ക്വാഡ്രില്യൺ മൈലുകൾ. അത് എത്ര ദൂരെയാണെന്ന് എന്നോട് ചോദിക്കരുത്, 880 ക്വാഡ്രില്യൺ മൈൽ. ഇത് വളരെ വലുതാണെന്ന് ശാസ്ത്രം പറയുന്നു, അതിന്റെ വ്യാസം ഭൂമിയുടെ ഭ്രമണപഥത്തേക്കാൾ വലുതാണ്. "

സൂര്യന്റെ വ്യാസം 385,000 മൈലാണ്, അത് 93 ദശലക്ഷം മൈൽ അകലെയാണ്, പക്ഷേ നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ആൽഫ സെന്റൗറി നമ്മുടെ സൂര്യനേക്കാൾ അഞ്ചിരട്ടി വലുതാണ്. ഇപ്പോൾ, ചന്ദ്രന് 211,463 മൈൽ മാത്രം അകലെയാണ്, 27 വർഷത്തിനുള്ളിൽ നിങ്ങൾക്ക് അതിലേക്ക് നടക്കാം. ഒരു പ്രകാശകിരണം സെക്കൻഡിൽ 186,000 മൈൽ വേഗതയിൽ സഞ്ചരിക്കുന്നു, അതിനാൽ ഒരു പ്രകാശകിരണം 1-1 / 2 സെക്കൻഡിനുള്ളിൽ ചന്ദ്രനിൽ എത്തും. ഇപ്പോൾ, നമുക്ക് ആ വേഗതയിലേക്ക് പോകാൻ കഴിയുമെങ്കിൽ, സെക്കൻഡിൽ 186,000 മൈൽ ദൂരം പ്രകാശവേഗത്തിൽ ഞങ്ങൾ ഇപ്പോൾ ബഹിരാകാശത്തിലൂടെ നീങ്ങാൻ പോകുകയാണെന്ന് പറയാം - ഞങ്ങൾ നീങ്ങുന്നു. ഞങ്ങൾ 4-1 / 2 മിനിറ്റിനുള്ളിൽ ബുധനെത്തും, കാരണം ഇത് 50 ദശലക്ഷം മൈൽ അകലെയാണ്.

2 മിനിറ്റ്, 18 സെക്കൻഡിനുള്ളിൽ, ഞങ്ങൾ 26 ദശലക്ഷം മൈൽ അകലെയുള്ള ശുക്രനെ കടന്നുപോകും. 4 മിനിറ്റ് 21 സെക്കൻഡിനുള്ളിൽ ചൊവ്വയിൽ എത്തും. കാരണം ഇത് 34 ദശലക്ഷം മൈൽ അകലെയാണ്. അടുത്തതായി, ഞങ്ങൾ 367 ദശലക്ഷം മൈൽ അകലെയുള്ള വ്യാഴത്തിൽ എത്തും. അക്കങ്ങൾ‌ ഈ ഘട്ടത്തിൽ‌ ഒന്നും അർ‌ത്ഥമാക്കുന്നില്ല. നാല് ഉപഗ്രഹങ്ങളും രണ്ട് വലിയ ബെൽറ്റുകളും തിളങ്ങുന്ന  ഗ്രഹം, പ്രകാശവേഗത്തിൽ നമുക്ക് 35 മിനിറ്റ് എടുക്കും. അപ്പോൾ ശനി ഇരട്ടി അകലെയാണ്; അത് 790 ദശലക്ഷം മൈലുകൾ ആണ്, ഇതിന് ഒരു മണിക്കൂറും 11 സെക്കൻഡും എടുക്കും. യുറാനസ് 1 ബില്ല്യൺ, 608 ദശലക്ഷം മൈൽ അകലെയാണ്, തുടർന്ന് നെപ്റ്റ്യൂൺ, പുറത്തെ ചെറിയ ഗ്രഹം, 3 ബില്ല്യൺ, തുടർന്ന് പ്ലൂട്ടോ - ഈ കണക്ക് എങ്ങനെ ഒരുമിച്ച് ചേർക്കണമെന്ന് എനിക്കറിയില്ല.

ഇത് 2 ബില്ല്യൺ, 668 ദശലക്ഷം മൈൽ അകലെയാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വളരെ ദൂരെയാണ്, മുൻവശത്തെ പോർച്ചിൽ നിന്ന് ഞങ്ങൾ ആദ്യ ചുവട് വച്ചിട്ടുണ്ട്, കാരണം അനന്തമായ ബഹിരാകാശത്തിലൂടെ അനേകം ദശലക്ഷം മൈൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന നമ്മുടെ ചെറിയ ചെറിയ അനന്തമായ സൗരയൂഥത്തിൽ നിന്ന് പോലും ഞങ്ങൾ പുറത്തുകടന്നിട്ടില്ല. . 20 ബില്ല്യൺ മൈൽ അകലെയുള്ള നമ്മുടെ സൗരയൂഥത്തിന്റെ അതിരുകളേക്കാൾ പത്തിരട്ടി കൂടുതലാണ് ഏറ്റവും അടുത്തുള്ള നക്ഷത്രം. വടക്കൻ നക്ഷത്രം 400 ബില്ല്യൺ ആണ്, പക്ഷേ അത് വളരെ അകലെയല്ല. ബെറ്റൽ‌ഗ്യൂസ് എന്ന് വിളിക്കുന്ന നക്ഷത്രം 800 ആണ് - അത് ശരിയാണ്, നിങ്ങൾ വിചാരിക്കുന്നതുപോലെ ഇത് അക്ഷരവിന്യാസം ചെയ്തിട്ടില്ല - ഇത് 880 ക്വാഡ്രില്യൺ മൈലുകൾ, 200 മില്ല്യൺ വ്യാസമുണ്ട് " ..**.selected

ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
സങ്കീർത്തനങ്ങൾ 19: 1

നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻഎന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
സങ്കീർത്തനങ്ങൾ 8: 3‭ -‬4

സകലത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സ്വർഗ്ഗീയ പിതാവേ ഞങ്ങളും യിസ്രായേലിനെ പ്പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് .എന്നാൽ ഈ നിമിഷം അങ്ങയുടെ മഹത്വം ദർശിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഈ ദിവസം അങ്ങയെ ഞങ്ങൾ കാത്തിരിക്കുന്നു. ആമേൻ.

ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
യെശയ്യാവു 40:30‭-‬31












Friday, July 31, 2020


കഴിഞ്ഞ വർഷങ്ങളിൽ ധാരാളം യാത്രകൾ ചെയ്തിട്ടുള്ള അനേകർ വളരെ കുറച്ചു മാത്രം സഞ്ചരിച്ച മാസങ്ങളായിരുന്നു ഈ കഴിഞ്ഞു പോയത്. ലോക്ക് ഡൗൺ കാലഘട്ടം ധാരാളം സ്ഥലങ്ങളിൽ നാം യാത്ര ചെയ്തതിന്റെ ഓർമ്മകൾ ഹൃദയത്തിൽ നിറഞ്ഞു നിന്ന സമയമാണ് .
യാത്രകൾ പലതും സന്തോഷ പ്രദമെങ്കിലും ധാരാളം luggage-കൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ നമ്മെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

എന്നാൽ ജീവിത ഭാരങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര ഇതിലും എത്രയോ കഠിനമാണ്. പാപഭാരം, ജീവിത ക്ലേശങ്ങൾ, രോഗങ്ങൾ, ആകുലത :..ഇങ്ങനെ വളരെ നീണ്ടു പോകുന്നു മനുഷ്യർ ചുമക്കുന്ന ഭാരങ്ങളുടെ കണക്ക്.
എന്നാൽ ഭാരങ്ങൾ വഹിച്ച് തളർന്നവർക്ക് ഒരു ശുഭസന്ദേശം യേശു നൽകുന്നു."അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും."മത്തായി 11 :28

'പരദേശി മോക്ഷയാത്ര എന്ന പുസ്തകത്തിലെ യാത്രക്കാരൻ ധാരാളം ഭാരം വഹിച്ച് തളർന്നവനായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശിന്റെ മുമ്പിൽ താൻ സമർപ്പിക്കപ്പെട്ടപ്പോൾ എല്ലാ ഭാരങ്ങളിൽ നിന്നും സ്വതന്ത്രനായി യാത്ര തുടർന്നു.
ദൈവവചനത്തിലെ വാഗ്ദാനങ്ങൾ ശ്രദ്ധിച്ചാലും...

"നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ ".
സങ്കീർത്തനങ്ങൾ 68: 19

നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
സങ്കീർത്തനങ്ങൾ 55: 22

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
1. പത്രൊസ് 5: 7 


'കാല്പാടുകൾ 'എന്നറിയപ്പെടുന്ന ഒരു ലേഖനം എന്റെ ഹൃദയത്തെ വളരെ ആശ്വസിപ്പിച്ചിട്ടുണ്ട് ..
സന്തോഷദിവസങ്ങളിൽ യേശുവിന്റെ കരം പിടിച്ച് നടന്ന മനുഷ്യൻ സമുദ്രതീരത്ത് നാല് കാല്പാടുകൾ മണലിൽ പതിഞ്ഞതായി തന്റെ സ്വപ്നത്തിൽ കണ്ടു. അവൻ പറഞ്ഞു നന്ദി യേശുവേ!
എന്നാൽ വേദനയുടെ ദിവസങ്ങളിൽ അവനെ എല്ലാവരും കൈവിട്ട നാളുകളിൽ അവൻ കണ്ട സ്വപ്നത്തിൽ ഇപ്പോൾ രണ്ട് കാല്പാടുകൾ മാത്രം: അവൻ ചോദിച്ചു യേശുവേ നീയും എന്നെ കൈവിട്ടുവോ?
യേശു കർത്താവു് ഇപ്രകാരം പറഞ്ഞു. സന്തോഷ നാളുകളിൽ ഞാൻ നിന്റെ കരങ്ങളിൽ പിടിച്ച് നിന്നെ നടത്തി. എന്നാൽ ദുഃഖദിവസങ്ങളിൽ ഞാൻ നിന്നെ എന്റെ കരങ്ങളിൽ എടുത്തു കൊണ്ട് നടന്നു. നീ ഇപ്പോൾ കാണുന്ന കാല്പാടുകൾ നിന്റേതല്ല എന്റേതത്രേ...!!
 
ജോസഫ് സ്ക്രിവൻ എഴുതിയ മനോഹര ഗാനം ഇപ്രകാരമാണ് -

എന്തു നല്ലോർ സഖിയേശു ! പാപ ദു:ഖം വഹിക്കും
എല്ലാം യേശുവോട് ചെന്നു ചൊല്ലീടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോട് ചെന്ന് ചൊല്ലീടായ്ക നിമിത്തം

കഷ്ടം ശോധനകളുണ്ടോ ഏവ്വിധ ദുഃഖങ്ങളും?
ലേശവമധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാം
ദുഃഖം സർവ്വം വഹിക്കുന്ന മിത്രംമറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്നയേശുവോട് ചൊല്ലിടാം

ഉണ്ടോ ഭാരം ബലഹീനം തുമ്പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കയ്യിൽ ഈശൻ നമ്മെ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം

ഭാരം വഹിച്ചു തളർന്നുള്ള യാത്ര മതി.
ഉറ്റമിത്രമായി യേശു കർത്താവ് കൂടെയുണ്ട്. മുകളിൽ ഉദ്ധരിച്ച ഗാനം സമർപ്പണത്തോടെ പാടി എന്ന് കരുതട്ടെ. 'മരുഭൂമിയിൽ നിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്ന ഇതാരാണ്?
എന്ന ചോദ്യത്തിന്ന് മറുപടിയായി യെരുശലേം പുത്രിമാരോട് പറയുക- അത് മറ്റാരുമല്ല യേശു സ്നേഹിച്ച ഞാൻ തന്നെ !! ഹല്ലേലുയ്യ ...

സ്വതന്ത്രരായി കരങ്ങൾ ഉയർത്തി ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ഈ ദിവസം ആരംഭിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!












Thursday, July 30, 2020


നിന്റെ പ്രകാശവും സത്യവും അയച്ചു തരേണമേ ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 43: 3 .

ദൈവം നമുക്കു നൽകുന്ന പ്രകാശവും സത്യവുമാണ് ഇരുൾ നിറഞ്ഞ ഈ ലോകത്തിൽ നമ്മെ വഴി നടത്തുന്നത്. ദൈവവചന സത്യങ്ങൾ ഒരു വലിയ സ്വാതന്ത്ര്യത്തിലേക്കാണ് ഭക്തനെ നയിക്കുന്നത്. ഇന്നേ ദിവസത്തെ ധ്യാനത്തിനായി ചില വചന സത്യങ്ങൾ ചുവടെ കുറിക്കട്ടെ.

1) ദൈവത്തിൽ വിശ്രമിക്കുന്നതാണ് യഥാർത്ഥ ബലം. എത്ര വലിയ പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും ദൈവഭക്തന് കർത്താവിൽ വിശ്രമിക്കാൻ കഴിയും.

"യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം."
യെശയ്യാവു 30:15

2) സർവ്വശക്തനായ ദൈവം എന്റെ ഉള്ളിൽ വസിക്കുന്നു. ഞാൻ എത്ര ബലഹീന വ്യക്തിയെങ്കിലും ഞാൻ വസിക്കുന്നത് ക്രിസ്തുവിലും ,ക്രിസ്തു എന്നിലും വസിക്കുന്നു.
ഹാലേലുയ്യാ! ദൈവം എന്നെ തന്റെ ആലയമാക്കിത്തീർത്തിരിക്കുന്നു.

നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1 കൊരിന്ത്യർ 3: 16

3) പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനെ സ്നേഹിക്കുന്നതു പോലെ തന്നെ എന്നെയും സ്നേഹിക്കുന്നു. എത്ര ആനന്ദവും സ്വാതന്ത്ര്യവും നല്കുന്ന സത്യം .

"നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
യോഹന്നാൻ 17: 23

4) ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാം ക്രിസ്തുവിൽ ഉവ്വ് എന്നത്രെ.
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ .സാഹചര്യങ്ങൾ അല്ല ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നവൻ. വിശ്വസിക്കുന്നവൻ ദൈവത്തിന്റെ മഹത്വം നിശ്ചയമായും ദർശിക്കും .

ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല - എബ്രായർ 13 :5
ചില പരിഭാഷകളിൽ മൂന്നു പ്രാവശ്യം ആവ
ർത്തിച്ചിരിക്കുന്നു. ഞാൻ നിന്നെ ഒരു നാളും തള്ളിക്കളയില്ല, ഉപേക്ഷിക്കില്ല. എത്ര വലിയ ധൈര്യവും ഉറപ്പുമാണ് ഈ വചനം നമുക്ക് നൽകുന്നത്

He has said, “I will never [under any circumstances] desert you[nor give you up nor leave you without support, nor will I in any degree leave you helpless], nor will I forsake or let you down or relax My hold on you [assuredly not]!”Hebrews 13 :5 (amplified version)

കർത്താവേ ദൈവ വചന സത്യങ്ങൾ ആഴത്തിൽ ഗ്രഹിപ്പാൻ തക്കവണ്ണം എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. വലിയ കൊള്ള കണ്ടു കിട്ടിയവനെപ്പോലെ അവിടുത്തെ വചനത്തിൽ ഞാൻ സന്തോഷിക്കട്ടെ. മുകളിൽ പറഞ്ഞ സങ്കീർത്തനം തുടർന്നു വായിക്കുമ്പോൾ
സങ്കീർത്തനക്കാരൻ ദൈവ പ്രകാശവും സത്യവും തന്നെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും എത്തിക്കുമാറാകട്ടെ എന്ന് ആഗ്രഹിച്ച് അപേക്ഷിക്കുന്നു.'.

43-ാംസങ്കീർത്തനം ഈ ദിവസം ധ്യാനിച്ചു കൊണ്ട് പരമാനന്ദമായ ദൈവത്തിൽ നമുക്ക് ആനന്ദിക്കാം.

"ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും."
സങ്കീർത്തനങ്ങൾ 43 :4





Wednesday, July 29, 2020




യേശു സ്നേഹിച്ച ശിഷ്യൻ എന്ന് തന്നെക്കുറിച്ച് എപ്പോഴും പരിചയപ്പെടുത്തുന്ന യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

...ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 1 യോഹന്നാൻ 1: 3 ( b)

ആത്മീയ ജീവിതത്തിന്റെ ആരംഭനാളുകളിൽ ദൈവത്തോട് കൂട്ടായ്മ ഉണ്ടായിരുന്നവർ പലരും ജീവിതത്തിന്റെയും ശുശ്രൂഷകളുടേയും തിരക്ക് മൂലം ആ കൂട്ടായ്മ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മാർത്തയെപ്പോലെ വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്ന അവസ്ഥയിലേക്ക് ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ എത്തിച്ചേർന്നു.
ആദ്യ സ്നേഹം, ആത്മ സന്തോഷം, ദൈവീക ജീവന്റെ നിറവ് എല്ലാം നഷ്ടമായ അവസ്ഥ. വാച്ച് മാൻ നീ എഴുതിയ 'മഹത്വപൂർണ്ണമായ സഭ '
എന്ന പുസ്തകത്തിലെ ഭാഗങ്ങൾ നമ്മെ സഹായിക്കട്ടെ. പ്രാർത്ഥനയോടെ തുടർന്ന് വായിച്ചാലും..

"കർത്താവിന് വേണ്ടിയുള്ള നമ്മുടെ എല്ലാ വേലയും അവനോടുള്ള കൂട്ടായ്മയിൽ നയിക്കപ്പെടണം. കർത്താവിനുള്ള യഥാർത്ഥ ശുശ്രൂഷകളെല്ലാം അവനോടുള്ള കൂട്ടായ്മയിലാകുന്നു.

ഓ !! നാം അവന്റെ വേല ചെയ്തു തീർത്ത ശേഷം എത്രയോ പ്രാവശ്യം നാമവനെ കണ്ട സമയങ്ങൾ ഉണ്ട്. എന്നാൽ ദൈവത്തെ കണ്ടതിന് ശേഷം മാത്രമേ അവന്റെ വേല നമുക്കു ചെയ്യുവാൻ കഴിയുകയുള്ളു. നാം അവന്റെ വേല ചെയ്യുകയും നിരന്തരമായി ദുഖിക്കയും അരുത്. ഇത് കൂട്ടായ്മയല്ല.
യേശുവിനോടുള്ള കൂട്ടായ്മയിലല്ലാത്ത എല്ലാറ്റിൽ നിന്നും കർത്താവ് നമ്മെ വിടുവിക്കട്ടെ. നാം വേല ചെയ്തു തീർത്തതിന് ശേഷം കൂട്ടായ്മ ആചരിക്കുവാൻ കഴിയാത്ത ഏതെങ്കിലും വേല ചെയ്യുന്നതിൽ നിന്നും അവൻ നമ്മെ രക്ഷിക്കട്ടെ.

ഒരു പ്രവൃത്തി പൂർത്തിയാക്കുന്നതിൽ നാം അഭിമാനിക്കുകയോ, സ്വയം തൃപ്തിപ്പെടുകയോ, സ്വയം പര്യാപ്തരെന്ന് ചിന്തിക്കുകയോ അരുത്. യേശുവിനോടുള്ള കൂട്ടായ്മയിൽ നിന്ന് ഉളവാകാത്തതും അവന്റെ കൂട്ടായ്മയിൽ അല്ലാത്തതുമായ എല്ലാത്തരം ശുശ്രൂഷകളിൽ നിന്നും ദൈവം നമ്മെ വിടുവിക്കുകയും രക്ഷിക്കയും ചെയ്യട്ടെ. പ്രവൃത്തി പൂർത്തീകരിച്ചതിന് ശേഷവും അവനോടുള്ള കൂട്ടായ്മയിലായിരിക്കുവാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.

അവർ യേശുവിനോടു കൂടെ കൂട്ടായ്മയിൽ ആയിരിക്കുക മാത്രമല്ല, അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഈ ജനം ദൈവത്തിന്റെ ജനം എന്ന് എല്ലാവരും അറിയും."

നമ്മെ കർത്താവ് ഭരമേല്പിച്ച പ്രവൃത്തി എന്തുമായിരിക്കട്ടെ കർത്താവിനോടുള്ള സ്നേഹക്കൂട്ടായ്മയിൽ സന്തോഷത്തോടെ ദൈവനാമ മഹത്വത്തിനായി നമുക്കു അത് നിവർത്തിക്കാം.

നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
1. യോഹന്നാൻ 1: 4






Tuesday, July 28, 2020



അനുഗ്രഹീത ക്രിസ്തീയ എഴുത്തുകാരനായ ഫെനലെന്റെ "ദൈവത്തോടു് സംസാരിക്കുക'' എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായം എന്റെ ജീവിതത്തെ വളരെയധികം സ്പർശിച്ചിട്ടുണ്ട് .അത് ലളിതമായിട്ട് ചുവടെ കുറിക്കട്ടെ..

നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു വരുന്ന ചിന്തകൾ എന്താണോ അത് പ്രാർത്ഥനയിൽ ദൈവവുമായി പങ്കുവെക്കുക . നിങ്ങൾ     ദൈവസാന്നിദ്ധ്യം ആസ്വദിക്കുകയാണെങ്കിൽ, അവനെ സ്നേഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവനോട് അങ്ങനെ പറയുക. എല്ലാ സന്തോഷങ്ങളും പങ്കു വെക്കുക.

അങ്ങനെ നിങ്ങളുടെ മനസ്സ് കർത്താവിന്റെ മുമ്പിൽ പകരുകയാണ് എങ്കിൽ ദൈവമുമ്പാകെ ചെലവിടുന്ന സമയങ്ങൾ വേഗത്തിൽ കടന്നു പോകും.
കാരണം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഹൃദയത്തിലുള്ള ചിന്തകൾ എന്തായിരുന്നാലും അത് ഒരു മൂടുപടവും ഇടാതെ നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പറയുകയും ചെയ്യുക എന്നതാണ്.

അപ്പോൾ നിങ്ങൾ ചോദിക്കും ആത്മീയ വരൾച്ച, ശാരീരിക ക്ഷീണം, പോരാട്ടങ്ങൾ എന്നിവയിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്തു ചെയ്യണം?നിങ്ങളുടെ ഹൃദയത്തിലുള്ളത് അതു പോലെ തുറന്നു പറയുക.

നിങ്ങൾക്ക് അവനോട് ഒരു സ്നേഹവും ഇപ്പോൾ തോന്നുന്നില്ലെന്നും എല്ലാം നിങ്ങൾക്ക് ഭയങ്കര ശൂന്യമാണെന്നും അവന്റെ സാന്നിദ്ധ്യം നിങ്ങളെ ചലിപ്പിക്കുന്നില്ലെന്നും,ജീവിതം ഒരു വലിയ മടുപ്പെന്നും അനുഭവപ്പെടുന്നു എങ്കിൽ അതും പ്രാർത്ഥനയിൽ കർത്താവിനോട് പറയുക.

എല്ലാ പാപങ്ങളും ദൈവത്തോട് ഏറ്റു പറയുക. ഒന്നും മറെച്ചു വെക്കരുത്.

ദൈവവുമായി സംസാരിക്കാൻ ഇത്ര അധികം എന്താണുള്ളതെന്ന് പലരും ചോദിക്കാറുണ്ട്.

രോഗങ്ങൾ, കഷ്ടതകൾ, മാനസിക പിരിമുറുക്കം, ആരോടും തുറന്നു പറയാൻ കഴിയാത്ത വിഷമങ്ങൾ എല്ലാം യേശു കർത്താവിനോട് പറയുക.

അവനോടു പറയുക, “പ്രിയ ദൈവമേ, എന്റെ നന്ദികേട്, അവിശ്വസ്തത  എന്നിവ കാണുക. എന്റെ ഹൃദയം അങ്ങയുടെ മുമ്പാകെ ഞാൻ തുറന്നു വെക്കുന്നു " .

'ലോക മോഹങ്ങളോട് എനിക്ക് ആന്തരികമായ, വെറുപ്പ് തരൂ; നിന്റെ നുകത്തിൻ കീഴിൽ എന്നെ ചേർത്ത് നിർത്തൂ കർത്താവേ. എന്നോട് കരുണ തോന്നണമേ! "

ഈ വിധത്തിൽ, ഒന്നുകിൽ ദൈവത്തിന്റെ കരുണയെക്കുറിച്ചോ നിങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ചോ എപ്പോഴും കർത്താവിനോട് സംസാരിക്കാൻ തുടങ്ങിയാൽ ദൈവസന്നിധിയിൽ നാം ചെലവിടുന്ന സമയം അർത്ഥപൂർണ്ണമായിരിക്കും.

മുകളിൽ വിവരിച്ച ഏത് അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോവുകയാണെങ്കിലും
ഹൃദയത്തിലുള്ളതെല്ലാം മടിക്കാതെ യേശുവിനോട് പറയുക. അമ്മയുടെ മടിയിൽ ഇരിക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ലാളിത്യവും സ്വസ്ഥതയും അനുഭവിച്ചു കൊണ്ട് ......

മറ്റൊരു സമയത്തേക്ക് മാറ്റിവെക്കരുതേ: നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന ഫോണിനേക്കാൾ  വാസ്തവമായി ദൈവം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. നിങ്ങളോട് കൂടെ ഇരിക്കുന്നു .ഹൃദയം കർത്താവിന്റെ മുമ്പിൽ പകർന്നു തുടങ്ങുക.
അവൻ എല്ലാം അറിയുന്നു. എല്ലാം .....
ഇനിയുള്ള നിമിഷങ്ങൾ നിങ്ങളും കർത്താവും മാത്രം........












(സമാഹൃതം - ഫെനലൻ)