Sunday, December 16, 2018

..I ate my honeycomb with my honey; I drank my wine with my milk. Song of Songs 5:1


It was the time when Hitler was persecuting thousands in Ravensbruck concentration camp in Germany. Corrie Ten Boom and her sister Betsy were arrested for helping the Jews. They suffered atrociously along with other women in the camp.

After some time, some of them became weak due to high fever. Betsy also became weak. The bottle of vitamin K which was with them had just few drops remaining. This was the medicine which gave them much strength.
Betsy who loved God and others, told her sister Corrie; “you give this vitamin to all those are weak”. But this was strange to Corrie Ten Boom. She said to herself; ”I know the incident of the widow of Zarephath, centuries before. But will that happen now?”
However, she administered drops of vitamin from that bottle to all. It continued for many days! She wanted to know from where it came and for that reason she carefully examined that brown bottle. But amazingly every day God was working miraculously. The weak started getting strengthened.
Then one day, a guard who felt compassion on them started giving them medicines in secret. Corrie thought in her heart, “I will administer the new medicine after the one with me is completely exhausted.” But that day she could get not even a drop from that bottle!
The God of Elijah is still working. The Word of God is promising the daily bread. “Man shall not live by bread alone, but by every Word that comes forth from the mouth of God”. Matthew 4:4

Prayer: Heavenly Father, Today give us the bread we need. Satisfy us with the Manna which is Your Word. In the name of Jesus Himself. Amen.


Wednesday, December 12, 2018

..ഞാന്‍ എന്‍റെ തേന്‍കട്ട തേനോടുകൂടെ തിന്നും എന്‍റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു. ഉത്തമഗീതം 5:1



ജർമ്മനിയിലെ റാവൻ ബ്രൂക്ക് ജയിലിൽ ഹിറ്റ്ലർ അനേകായിരങ്ങളെ പീഡിപ്പിച്ച കാലം. യഹൂദൻമാരെ സഹായിച്ചതിന്റെ പേരിൽ കോറി ടെൻ ബൂമിനെയും സഹോദരി ബെറ്റ്സിയെയും അറസ്റ്റ് ചെയ്തു. തടവറയിൽ അനേകം സ്ത്രീകളോടൊപ്പം അവർ യാതന അനുഭവിച്ചു.

ചില നാളുകൾ കഴിഞ്ഞപ്പോൾ അവരിൽ അനേകർ കഠിനമായ പനിയാൽ തളർന്ന് അവശരായി. ബെറ്റ്സിയും ക്ഷീണിതയായി.അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന വിറ്റാമിൻ K ബോട്ടിലിൽ ഏതാനും ചില തുള്ളികൾ മാത്രം അവശേഷിച്ചു.അതവർക്ക് ബലം നൽകിയ ഔഷധമായിരുന്നു.

ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിച്ചിരുന്ന ബെറ്റ് സി, തന്റെ സഹോദരിയോട് പറഞ്ഞു. നീ തളർന്നു കിടക്കുന്ന എല്ലാവർക്കും ഈ കുപ്പിയിലെ വിറ്റാമിൻ നല്കുക.എന്നാൽ കോറി ടെൻ ബൂമിന് അത് വിചിത്രമായി തോന്നി.  "നൂറ്റാണ്ടുകൾക്ക് മുൻപ് സാരെഫാത്തിലെ വിധവയ്ക്ക് ഉണ്ടായ അനുഭവം എനിക്ക് നന്നായി അറിയാം".എന്നാൽ അത് ഇവിടെ സംഭവിക്കുമോ?

അവൾ ആ കുപ്പിയിൽ നിന്ന് എല്ലാവർക്കും വിറ്റമിൻ തുള്ളികൾ പകർന്നു നല്കി. അനേക ദിവസങ്ങൾ അത് തുടർന്നു. ഇതെവിടെനിന്ന് വരുന്നു എന്നറിയാൻ അവൾ ബ്രൗൺ നിറത്തിലുള്ള കുപ്പി വളരെ ശ്രദ്ധിച്ചു നോക്കി.എന്നാൽ അത്ഭുതം. ദൈവം എല്ലാ ദിവസവും പ്രവർത്തിച്ചു. ക്ഷീണിതരായി കിടന്നവർ ബലം പ്രാപിച്ചു തുടങ്ങി.

അങ്ങനെ ഒരു ദിവസം, അവരോട് കരുണ തോന്നിയ ഗാർഡ് ചില മരുന്നുകൾ രഹസ്യമായി അവർക്ക് നല്കി. കോറി ടെൻ ബൂം ഹൃദയത്തിൽ ചിന്തിച്ചു. "ഈ കുപ്പിയിലെ മരുന്ന് തീർത്തതിനു ശേഷം ഇപ്പോൾ ലഭിച്ചത് കൊടുത്തു തുടങ്ങാം. എന്നാൽ അന്ന് ആ കുപ്പിയിൽ നിന്ന് ഒരു തുള്ളി പോലും ലഭിച്ചില്ല.

ഏലിയാവിന്റെ ദൈവം ഇന്നും പ്രവർത്തിക്കുന്നു. ദൈവവചനം ദിവസേന നമുക്ക് അന്നന്നുള്ള അപ്പം വാഗ്ദത്തം ചെയ്യുന്നു." മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകലവചനം കൊണ്ടും "ജീവിക്കുന്നു
 മത്തായി 4:4.

പ്രാർത്ഥന:- സ്വർഗ്ഗസ്ഥനായ പിതാവേ, ഇന്നേ ദിവസം ജീവിക്കാനാവശ്യമായ അപ്പം ഞങ്ങൾക്ക് നല്കേണമേ. ദൈവവചനമാകുന്ന മന്ന കൊണ്ട് ഞങ്ങളെ തൃപ്തരാക്കേണമേ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ.

Tuesday, December 11, 2018

....We will exult and rejoice in you; ...Song of Songs 1:4



Christian life is always joyful to the one who walks in the fellowship with the Lord Jesus. But God desires us to grow into the full stature of Christ in all things.

1. Delighting in the Lord: .. ‘The king has brought me into his chambers. We will exult and rejoice in you..’. Song of Songs1:4

2. Resting in the Lord: ‘Tell me, you whom my soul loves, where you pasture your flock,
where you make it lie down at noon; ‘Song of Songs1:7

3. Working in the Lord: ‘let us go out early to the vineyards and see whether the vines have budded, whether the grape blossoms have opened and the pomegranates are in bloom.There I will give you my love.’ Song of Songs7:12

4.Waiting for the Lord: ‘Make haste, my beloved, and be like a gazelle or a young stag on the mountains of spices’. ’ Song of Songs 8:14

Send out Your light and Your truth; upon Your servant;
O Lord my exceeding joy let me rejoice in You
Just as the deer pants for the streams
Just as the rain bird longs for a rain
And just as a parched land for water
So do I long after You
In the banquet hall, and in the chamber
Let Your servant forever behold Your face
And rejoice all through the life



Wednesday, December 5, 2018

O my beloved, I have laid up for you, new as well as old.. Song of Songs7:13


The life of George Herbert, the musician was not fruitful by human standards. At the age of 39 he left the world for being with the Lord whom he loved, as he served in 2 churches. The size of his congregation was less than 100.

As his days of departure drew near, he handed a small diary to his friend Ferrer and said, “This may be useful to someone.” It was a collection of 167 songs. These songs gave spiritual strength to thousands.
The small things which we do in our lives might be beneficial to many.
The question which our Lord might be asking always is: “What do you have in your hand?” Mark 6:38

Prayer: Lord, help me to transact with the talent which you have given me. Let my goal always be the glory of your name. Amen.






എന്റെ പ്രിയാ, ഞാൻ നിനക്കായി ...പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു. ഉത്തമഗീതം 7:14



George herbert എന്ന ക്രിസ്തീയ സംഗീതജ്ഞന്റെ ജീവിതം മാനുഷിക ദൃഷ്ടിയിൽ വലിയ ഫലം കാണാത്തതായിരുന്നു. 39 മത്തെ വയസ്സിൽ താൻ പ്രിയംവച്ച കർത്താവിന്റെ അടുക്കലേക്ക് കടന്നു പോയ അദ്ദേഹം രണ്ടു സഭകളിൽ ശുശ്രൂഷിച്ചു.അതും 100-പേരിൽ താഴെ മാത്രം അംഗസംഖ്യയുള്ളത്.

തന്റെ മരണ സമയം അടുത്തപ്പോൾ സുഹൃത്തായ ഫെററിന്റെ കൈയ്യിൽ ഒരു ചെറിയ ഡയറി കൈമാറിയിട്ട് അദ്ദേഹം പറഞ്ഞു. " ഇത് ആർക്കെങ്കിലും ഉപകാരപ്പെടുമായിരിക്കും " 167 ഗാനങ്ങൾ അടങ്ങിയ ഒരു ചെറിയ പദ്യസമാഹാരം. പിന്നീട് ആയിരങ്ങൾക്ക് ആത്മീയ ബലം പകർന്നു നല്കിയ ഗാനങ്ങളായിരുന്നു അത്.

നമ്മുടെ അനുദിന ജീവിതത്തിൽ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ പിന്നീട് അനേകർക്ക് പ്രയോജനമായി ഭവിച്ചേക്കാം.

കർത്താവിന്റെ ചോദ്യം എപ്പോഴും - നിന്റെ കൈയ്യിൽ എന്തുണ്ട്? എന്നായിരിക്കും.
mark 6:38

കർത്താവേ നീ എനിക്ക് നല്കിയ ഒരു താലന്ത് വ്യാപാരം ചെയ്യാൻ എന്നെ സഹായിക്കണമേ. അവിടത്തെ നാമ മഹത്വം എപ്പോഴും എന്റെ ലക്ഷ്യമായിരിക്കട്ടെ. ആമേൻ.

Monday, December 3, 2018

WHILE THE KING WAS ON HIS COUCH MY NARD GAVE FORTH ITS FRAGRANCE: (Song of Songs 1:12)


Christian life is a deep relation with God. In fact the first command in the Scriptures is that we must love the Lord with all of the heart, all of the mind, all of the spirit and all of the strength. That love has a growth.

The Mary of Bethany was a person who loved Jesus from the depth of her heart. We read in the Scriptures that she grew step by step in this love.

1. First love. She kept listening to the Word sitting at the feet of Jesus. Luke 10:39

2. Growing love: “Now when Mary came to where Jesus was and saw Him, she fell at His feet, saying to Him, “Lord, if You had been here, my brother would not have died”. John 11:32

3. Mature love: “Then Mary took a pound of expensive ointment made from pure nard, and anointed the feet of Jesus and wiped His feet with her hair. The house was filled with the fragrance of the perfume.” John 12:3

Prayer: Lord Jesus, I pray that I may be able to sit near your feet even in the midst of all tribulations. But lead me today to that love, where my life itself may be poured out as a drink offering at your feet.

BEHOLD YOU ARE BEAUTIFUL, MY BELOVED, TRULY DELIGHTFUL (Song of Songs 1:16)



At the heat of the day, as usual the Samaritan woman walked to the well. She was walking with that empty vessel for many years. That empty vessel describes clearly the state of her heart. With an empty heart, as she was running to have her thirst quenched, only leading to aggravated thirst; nothing else happened. It is many years since she started walking with that empty vessel for six men.


But, today as opposed to the usual, there is a Jew sitting by the well. The conversation which ensued while she was filling her empty vessel, led her heart to the fountain of living water, and there all her thirst was completely quenched. As she received a new heart and new feet, she ran back to her village with feet like that of a deer. But before that she left that vessel there. As a replacement she received a filled heart. There she received her perfect spiritual bridegroom, purely by grace.


Centuries before, Rebecca carrying a vessel on her shoulder to the well was definitely blessed. For, she received Isaac the son of Abraham as her bridegroom.


But, the Samaritan woman who had lost all the hopes in her life received the saviour and the creator of the world, the Christ as her bridegroom. Emptiness is over; there is no more loneliness now.


The experience the deer which was seeking the streams of water; that same experience...


Prayer: Lord Jesus, fill my empty heart as you join it to your heart which is the fountain of living water. Amen.


Song: “I come as a deer

Water streams I search

O Love, never emptying Love,

I come with an unquenchable thirst”


Friday, November 30, 2018

രാജാവ് ഭക്ഷണത്തിനിരിക്കുമ്പോള്‍ എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. ഉത്തമഗീതം 1:12


ക്രിസ്തീയ ജീവിതം ദൈവത്തോടുള്ള ആഴമായ സ്നേഹബന്ധമാണ്. എന്നാൽ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ വേണം നാം കർത്താവിനെ സ്നേഹിക്കേണ്ടത് എന്നുള്ളത് തിരുവചനത്തിലെ ആദ്യ കല്പനയാണ്. ആ സ്നേഹത്തിന് ഒരു വളർച്ചയുണ്ട്.

ബെഥാന്യയിലെ മറിയ യേശുവിനെ ഹൃദയപൂർവ്വം സ്നേഹിച്ച ഒരാളായിരുന്നു.എന്നാൽ പടിപടിയായി അതിൽ വർദ്ധിച്ചു വന്നതായി തിരുവചനത്തിൽ നാം വായിക്കുന്നു.

1,ആദ്യ സ്നേഹം First love
അവൾ കർത്താവിന്റെ കാല്ക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. Luke11:39.

2, വളരുന്ന സ്നേഹം Growing love
യേശു ഇരിക്കുന്നിടത്ത് മറിയ എത്തി. അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു. കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. John 11:32

3, തികഞ്ഞ സ്നേഹം Mature love
അപ്പോൾ മറിയ വിലയേറിയ സ്വച്ഛ ജടമാം സി തൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി.തന്റെ തലമുടി കൊണ്ട് കാൽ തുവർത്തി. തൈലത്തിന്റെ സൗരഭ്യം കൊണ്ടു വീട് നിറഞ്ഞു. John 12:3

പ്രാർത്ഥന:- കർത്താവായ യേശുവേ, അങ്ങയുടെ പാദപീഠത്തിൽ ഇരിപ്പാനും പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും അങ്ങേ കാല്ക്കൽ എന്നെ സമർപ്പിക്കുന്നു. എന്നാൽ എന്റെ ജീവിതത്തെ അവിടത്തെ പാദപീഠത്തിൽ ഒഴുക്കി കളയുന്ന സ്നേഹത്തിലേക്ക് ഇന്നേ ദിവസം എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ.


Thursday, November 29, 2018

എന്‍റെ പ്രിയനേ, നീ സുന്ദരന്‍, നീ മനോഹരന്‍; . ഉത്തമഗീതം 1:16


നട്ടുച്ച സമയത്ത് പതിവുപോലെ ശമര്യസ്ത്രീ കിണറ്റുകരയിലേക്ക് നടന്നു. ശൂന്യമായ കുടവുമായി അനേക വർഷങ്ങളായി ഈ നടപ്പ്.ആ കുടം അവളുടെ ഹൃദയത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു. ശൂന്യമായ ഹൃദയം; ദാഹം തീർക്കാനുള്ള പരക്കംപാച്ചിലിൽ ദാഹം വർദ്ധിച്ചതല്ലാതെ ജീവിതത്തിൽ മറ്റൊന്നും സംഭവിച്ചില്ല. ആറ് പുരുഷൻമാർക്ക് വേണ്ടി ശൂന്യമായ പാത്രവുമായി അവൾ നടപ്പ് തുടങ്ങിയിട്ട് ഇപ്പോൾ വർഷങ്ങൾ കുറേയായി.

എന്നാൽ ഇന്ന് പതിവിനു വിപരീതമായി ഒരു യഹൂദൻ കിണറ്റുകരയിൽ ഇരിക്കുന്നു. ശൂന്യമായ പാത്രം നിറയ്ക്കുന്നതിനിടയിൽ നടന്ന സംഭാഷണത്തിൽ അവളുടെ ഹൃദയം ജീവജലത്തിന്റെ ഉറവയിലേക്ക് ചേർത്തു വയ്ക്കപ്പെടുകയും എല്ലാ ദാഹവും അവിടെ വച്ച് അവസാനിക്കുകയും ചെയ്തു. ഒരു പുതിയ ഹൃദയം, പുതിയ കാലുകൾ അവൾക്ക് ലഭിച്ചതോടെ മാൻപേടയ്ക്ക് തുല്യമായ പാദങ്ങളോടെ അവൾ തന്റെ ഗ്രാമത്തിലേക്കോടി.എന്നാൽ അതിനു മുൻപ് ആ കുടം അവൾ ഉപേക്ഷിച്ചു. പകരം നിറഞ്ഞ ഹൃദയം അവൾക്ക് ലഭിച്ചു. ഏഴാമനായ ആത്മമണവാളനെ അവർക്ക് കൃപയാൽ സ്വന്തമായി.

നൂറ്റാണ്ടുകൾക്ക് മുൻപ് തോളിൽ പാത്രവുമായി കിണറ്റുകരയിലേക്ക് വന്ന റിബെക്ക നിശ്ചയമായും ഒരു ഭാഗ്യവതിയായിരുന്നു. എന്തെന്നാൽ അബ്രഹാമിന്റെ മകനായ യിസഹാക്കി നെ
അവൾക്ക് മണവാളനായി ലഭിച്ചു.

എന്നാൽ ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായ ( hopeless) ശമര്യസ്ത്രീക്ക് തന്റെ പിതാവായ യാക്കോബിന്റെ കിണറ്റുകരയിൽ വച്ച് ലോകത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ മിശിഹായെ ആത്മമണവാളനായി ലഭിച്ചു. ശൂന്യത അവസാനിച്ചു. ഇനി ഏകാന്തത (loneliness) ഇല്ല.

നീർച്ചാല് തേടുന്ന മാൻപേട, ജലാശയം കണ്ടപ്പോഴുള്ള അതേ അനുഭവം.......

പ്രാർത്ഥന:- കർത്താവായ യേശുവേ ശൂന്യമായ എന്റെ ഹൃദയം ജീവജലത്തിന്റെ ഉറവയായ അങ്ങയുടെ ഹൃദയത്തോടു ചേർത്തുവച്ച് നിറയ്ക്കേണമേ ആമേൻ.

"നീർച്ചാലുകൾ തേടി വരും
മാൻപേട പോൽ ഞാൻ വരുന്നു
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹവുമായ് ഞാൻ വരുന്നു"

The flowers appear on the earth, the time of singing has come, and the voice of the turtle dove is heard in our land. Song of Songs 2:12




Those who stand with the Lamb on Mount Zion mentioned in the book of Revelation have a speciality.
‘And they were singing a new song before the throne and before the four living creatures and before the elders. No one could learn that song except the 144,000 who had been redeemed from the earth.’ Rev 14:3
The song which they sing unto the Lord Jesus in heaven was not started in heaven, but on earth. It was an overflow of the love which came out from the depths of their hearts, at all times.

Today is the day for the bride of the Lord to sing and learn the love song for her beloved!
We should not be like those who In the midst of their busy schedules in life, have lost their song.
‘Addressing one another in Psalms and hymns and spiritual songs, singing and making melody to the Lord in your heart, giving thanks always and for everything to God the Father in the name of our Lord Jesus Christ.’ Eph 5:19,20

* A bird which was singing every morning to God lost her song after many years have passed. Joy, peace and hope had left her heart. Nevertheless, many worldly things she gained.

That bird which saw a sunflower happily beholding the sun, asked the flower; why are you so happy? The flower answered: “I have sung a song today morning praising my creator God”. The singer bird understood why she lost her joy. She flew back to her nest with a firm decision.

‘Praise the Lord!
For it is good to sing praises to our God;
For it is pleasant, and a song of praise is lifting’. Psalms 147:1

Prayer: Lord Jesus, I sing to you from the bottom of my heart. Let my love song for you be never lost. Amen.

‘I will sing unto Jesus
To the end of my life
I will sing in heart daily
To Jesus who reigns forever.’

*Selected: Song Bird and Flower

My beloved.... More beautiful than ten thousands. Song of Songs. 5:10



Matt Redman was was born in 1974 and lived in a home of turmoil. When he was merely 7 years old, his father committed suicide. But his young mind couldn’t understand this then. However, when he was 10 years old, the sadness of his father’s departure destroyed him completely. The man whom his mother had remarried again was very wicked. Soon he (Matt’s step father) was jailed. Matt who was growing with a broken heart, happened to attend an evangelical crusade in England.

The gospel about the love of Jesus healed his broken heart. As his heart was filled with joy, he started reading the Word of God with great zeal. Subsequently he started writing beautiful songs. As he read Psalms 103, he understood that there are ten thousand reasons to praise the Lord.

Through his pen, he gave to the Christian world a beautiful song.

Bless the Lord O my soul
Worship His Holy name
Sing like never before
O my soul, worship His Holy name

One who had sunk in the sadness from a very young age, having met the Lord Jesus started to sing: “I have ten thousand reasons to praise Him”.

What is your beloved more than another beloved,
O most beautiful among women?
My beloved is radiant and ruddy,
Distinguished among ten thousand.
Song of songs 5:9,10

https://youtu.be/vSxocnIaN0A

Tuesday, November 27, 2018

എന്‍റെ പ്രിയന്‍... .. പതിനായിരങ്ങളിൽ അതിശ്രേഷ്ഠന്‍. ഉത്തമഗീതം 5:10


1974ൽ വളരെ പ്രതികൂലങ്ങൾ ഉള്ള ഭവനത്തിൽ ജനിച്ചു വളർത്തപ്പെട്ട ഒരുവനായിയുന്നു matt Redman. തന്റെ ഏഴാം വയസ്സിൽ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ ആ കുഞ്ഞു ഹൃദയത്തിന് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പത്താം വയസ്സിൽ തന്റെ പിതാവിന്റെ വേർപാടിന്റെ ദു:ഖം അവനെ തകർത്തു കളഞ്ഞു. തന്റെ മാതാവ് പുനർവിവാഹം ചെയ്ത വ്യക്തി വളരെ ദുഷ്ടത നിറഞ്ഞ ഒരുവനായിരുന്നു. താമസിയാതെ അയാൾ ജയിലിലുമായി. നുറുങ്ങിയ ഹൃദയവുമായി വളർന്ന Redman ഇംഗ്ലണ്ടിൽ വെച്ചു നടന്ന ഒരു സുവിശേഷ യോഗത്തിൽ പങ്കെടുക്കാൻ ഇടയായി.

കർത്താവായ യേശുവിന്റെ സ്നേഹത്തിന്റെ സുവിശേഷം അവന്റെ ഹൃദയത്തെ സൗഖ്യമാക്കി.തന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞപ്പോൾ തിരുവചനം ഉത്സാഹത്തോടെ വായിച്ചു തുടങ്ങി. തുടർന്ന് മനോഹരമായ ഗാനങ്ങൾ എഴുതി തുടങ്ങി.സങ്കീർത്തനം 103 വായിച്ചപ്പോൾ കർത്താവിനെ സ്തുതിക്കാൻ 10000 കാരണങ്ങൾ ഉണ്ടെന്ന് റെഡ്മാന് ബോധ്യമായി.

തന്റെ തൂലികയിലൂടെ മനോഹരമായ ഒരു ഗാനം ക്രിസ്തീയ ലോകത്തിന് നല്കപ്പെട്ടു.

വാഴ്ത്തുക മനമേ ഓ മന മേ
കർത്തൻ നാമത്തെ ആരാധിക്കാം...
Bless the Lord oh my soul
worship His Holy name
sing like never before
oh my soul worship His Holy name

ചെറുപ്പകാലം മുതൽ ദു:ഖത്തിൽ മുങ്ങിത്താണ ഒരുവൻ കർത്താവായ യേശുവിനെ കണ്ടുമുട്ടിയപ്പോൾ പാടി; എനിക്ക് അവിടത്തെ സ്തുതിക്കാൻ പതിനായിരം കാരണങ്ങൾ ഉണ്ട്.

നിന്റെ പ്രിയന് മറ്റു പ്രിയൻമാരെക്കാൾ
എന്തു വിശേഷതയുള്ളു?
എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ
പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ. ഉത്തമ ഗീതം 5: 9,10.

https://youtu.be/vSxocnIaN0A

ഭൂമിയിലെങ്ങും പൂക്കാലത്തിന്‍റെ പുറപ്പാടായി; കളഗാനം കേൾക്കുന്ന കാലം വന്നു. അരിപ്രാവുകൾ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി. ഉത്തമഗീതം 2:12



വെളിപ്പാട് പുസ്തകത്തിൽ സീയോൻ മലയിൽ കുഞ്ഞാടായ ക്രിസ്തുവിനോട് കൂടെ നിൽക്കുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്.

അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പൻമാർക്കും മുമ്പാകെ ഒരു പുതിയ പാട്ട് പാടി.ആ പാട്ട് മറ്റാർക്കും പഠിപ്പാൻ കഴിഞ്ഞില്ല. Revelation 14:3.

കർത്താവായ യേശുവിനോട്, സ്വർഗ്ഗത്തിൽ വച്ച് പാടുന്ന ഗാനം സ്വർഗ്ഗത്തിൽ വച്ച് പാടിതുടങ്ങിയതല്ല. ഭൂമിയിൽ തങ്ങൾ ആയിരുന്നു.എല്ലാ ഇടങ്ങളിലും ഹൃദയത്തിന്റെ ആഴത്തിൽ നിരന്തരമായി ഉയർന്നു വന്ന സ്നേഹത്തിന്റെ കവിഞ്ഞൊഴുക്കായിരുന്നു ആ ഗാനം.കർത്താവിന്റെ മണവാട്ടിക്ക് പ്രിയനോടുള്ള സ്നേഹത്തിന്റെ സംഗീതം പാടി പഠിക്കാനുള്ള വിലയേറിയ ദിവസം ഇന്നത്രേ.

ജീവിതത്തിന്റെ തിരക്കുകളിൽ ഗാനം നഷ്ടമായ അനേകരുടെ കൂട്ടത്തിൽ നാം ഒരിക്കലും ആയിത്തീരരുത്. ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.EPhesians 5: 19, 20

*എല്ലാ പ്രഭാതത്തിലും ദൈവത്തിനായി പാടിക്കൊണ്ടിരുന്ന ഒരു പക്ഷിക്ക് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗാനം നഷ്ടമായി. സന്തോഷം, സമാധാനം, പ്രത്യാശ ഒന്നും ഹൃദയത്തിൽ ഇല്ലാതായി.എന്നാൽ ഈ നാളുകളിൽ ഭൗതീകമായി ധാരാളം കാര്യങ്ങൾ നേടാൻ കഴിഞ്ഞു.

ഒരു ദിവസം ഒരു സൂര്യകാന്തിപ്പൂവ് സന്തോഷത്തോടെ സൂര്യനെ നോക്കി നിൽക്കുന്നത് കണ്ട പക്ഷി പൂവിനോട് ചോദിച്ചു. എന്തേ നിനക്കിത്ര ആനന്ദം? ഞാൻ ഈ പ്രഭാതത്തിൽ എന്റെ സ്രഷ്ടാവായ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഒരു ഗാനം പാടി. പാട്ടുകാരി പക്ഷിക്ക് തന്റെ ആനന്ദം നഷ്ടമായതിന്റെ കാരണം വ്യക്തമായി. അവൾ തീരുമാനത്തോടെ തന്റെ കൂട്ടിലേക്ക് പറന്നു.

കർത്താവിനെ സ്തുതിപ്പിൻ, നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്. അതു മനോഹരവും സ്തുതി ഉചിതവും തന്നെ Pടalms 147:1.

പ്രാർത്ഥന :- കർത്താവായ യേശുവേ ഞാൻ ഹൃദയപൂർവം പാടി അങ്ങയെ സ്തുതിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തിന്റെ ഗാനം എനിക്ക് ഒരിക്കലും നഷ്ടമാവാൻ ഇടവരരുതേ ആമേൻ.

പാടും ഞാൻ യേശുവിന്
ജീവൻ പോവോളം നന്ദിയോടെ
പാടും ഞാനെന്നകതാരില നുദിനം
വാഴും ശ്രീയേശുവിന്.

*selected..song bird and flower

..ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4



ക്രിസ്തീയ ജീവിതം കർത്താവായ യേശുവിന്റെ കൂട്ടായ്മയിൽ നടക്കുന്ന വ്യക്തിക്ക് എന്നും ആനന്ദകരമാണ്. എന്നാൽ ക്രിസ്തു എന്ന തലയോളം സകലത്തിലും വളരണമെന്ന് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു

1, ക്രിസ്തുവിൽ ആനന്ദിക്കുക (delighting in the Lord)
രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ടു വന്നിരിക്കുന്നു. ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമ ഗീതം 1:4

2, ക്രിസ്തുവിൽ വിശ്രമിക്കുക (resting in the Lord)
എന്റെ പ്രാണപ്രിയനെ പറഞ്ഞു തരിക. നീ ആടുകളെ കിടത്തുന്നത് എവിടെ? ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? ഉത്തമഗീതം1:7.

3, ക്രിസ്തുവിൽ അദ്ധ്വാനിക്കുക (working in the Lord). അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും. ഉത്തമഗീതം 7:13.

4, ക്രിസ്തുവിനെ കാത്തിരിക്കുക (waiting for the Lord).
എന്റെ പ്രിയ നീ പരിമള പർവ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. ഉത്തമഗീതം 8:14.


നിൻ പ്രകാശവും സത്യവും
അയക്ക അടിയനു മേൽ
പരമാനന്ദമായ കർത്തനേ
നിന്നിൽ ഞാൻ ആനന്ദിക്കട്ടെ

മാൻ നീർത്തോടിനായി
വേഴാമ്പൽ മഴയ്ക്കായി
വരണ്ട നിലം വെള്ളത്തിനായി
ദാഹിക്കും പോൽ ഞാൻ

വീഞ്ഞ് വീട്ടിലും പള്ളിയറയിലും
നിൻ മുഖം നിരന്തരം
കണ്ടാനന്ദിക്കട്ടെ അടിയൻ
ജീവിതകാലം മുഴുവൻ

Saturday, November 24, 2018

അവന്റെ അധരം താമരപ്പൂവ് പോലെയിരിക്കുന്നു. അത് മൂറിൻ തൈലം പൊഴിച്ചു കൊണ്ടിരിക്കുന്നു.Song of songs 5:13.



അവൻ സംസാരിച്ചപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ തുള്ളിച്ചാടി....
my heart leaped up when He spoke.(Song of Songs 5:6)

അന്ത്യനാളുകളിൽ അധർമ്മം പെരുകുന്നതു കൊണ്ട് അനേകരുടെ സ്നേഹം തണുത്തു പോകും എന്ന് കർത്താവ് തന്റെ വചനത്തിൽ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് അന്ത്യകാലമത്രേ.

തണുത്തുറഞ്ഞ എന്റെ ഹൃദയത്തെ എങ്ങനെ ചൂട് പിടിപ്പിക്കാം?(warm up)

എന്റെ ഉള്ളിൽ ഹൃദയത്തിന് ചൂട് പിടിച്ചു. എന്റെ ധ്യാനത്തിങ്കൽ തീ കത്തി. അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.psalms 39:3. കർത്താവായ യേശുവിന്റെ മാധുര്യമേറിയ വചന ധ്യാനത്തിങ്കൽ നമ്മുടെ ഹൃദയം ദൈവസ്നേഹത്തിന്റെ ചൂട് അനുഭവിക്കും.

അവൻ വഴിയിൽ സംസാരിച്ച് തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ? എന്ന് അവർ തമ്മിൽ പറഞ്ഞു. Iuke 24:32. കർത്താവായ യേശുവിനോട് ചേർന്ന് നാം നടക്കുമ്പോൾ അവിടന്ന് നമ്മോട് ഹൃദ്യമായി സംസാരിക്കും. അപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കും.

അവന്റെ അധരം താമരപ്പൂവ് പോലെയിരിക്കുന്നു. അത് മൂറിൻ തൈലം പൊഴിച്ചു കൊണ്ടിരിക്കുന്നു.Song of songs 5:13. ഇത് വായിക്കുന്ന നിങ്ങൾ ഒരു മരുഭൂമി അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയായിരിക്കാം. അവിടെയും കർത്താവിന് നമ്മോട് സംസാരിക്കാനുണ്ട്.അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും (ഹോശേയ 2:14).

യേശുവിനോട് നമുക്കും പറയാം. കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. John 6:68.

പ്രാർത്ഥന:- കർത്താവായ യേശുവേ എന്നോട് സംസാരിക്കണമേ. ശൂലേംകാരിയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞതുപോലെ ഈ പ്രഭാതത്തിൽ എന്റെ ഹൃദയവും നിറഞ്ഞു കവിയട്ടെ. ആമേൻ

Friday, November 23, 2018

എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു. സങ്കീർത്തനം - 45:1


ശൂലേംകാരത്തിക്ക് കർത്താവിനോടുള്ള സ്നേഹം ആഴമുള്ളതായതു കൊണ്ട് അവൾ കർത്താവിനെ വിളിക്കുന്നത് ' പ്രിയനെ എന്നും പ്രാണപ്രിയനെ എന്നുമാണ് '. ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. നാം കർത്താവിനെ എന്താണ് വിളിക്കുന്നത് ..?
അവന്റെ വായ് ഏറ്റവും മധുര മുള്ളത് അവൻ സർവ്വാംഗ സുന്ദരൻ തന്നെ. ഉത്തമഗീതം 5:16
നീ മനുഷ്യ പുത്രൻമാരിൽ അതിസുന്ദരൻ. ലാവണ്യം നിന്റെ അധരങ്ങളിൻ മേൽ പകർന്നിരിക്കുന്നു. സങ്കീർത്തനം 45:2
പ്രിയയുടെ ആദ്യത്തെ ആഗ്രഹം. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ. തീർച്ചയായും ഇത് യേശുവിന്റെ വചനത്തിനായുള്ള ദാഹമാണ്. യേശുവിന്റെ ശബ്ദം ഏറ്റവും മധുര മുള്ളതാണ്.
കല്ലറയ്ക്കൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന മഗ്ദലക്കാരി മറിയയെ യേശുവിളിച്ചത് മറിയേ... എന്നാണ്. അതവളുടെ ഹൃദയം തണുപ്പിച്ചു. യേശു നമ്മെ പേർ ചൊല്ലി വിളിക്കുന്നവനാണ്. മാത്രമല്ല യേശു നമ്മെ തന്റെ ഉള്ളം കയ്യിൽ വരച്ചിരിക്കുന്നു.
ചേവകർ പോലും യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ഈ മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല. യോഹന്നാൻ 7:46.
എല്ലാവരും യേശുവിനെ പുകഴ്ത്തി. യേശുവിന്റെ വായിൽ നിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു.
ലൂക്കോസ് 4:21

ഈ സമയം കർത്താവേ, ഞങ്ങൾ അങ്ങയുടെ ശബ്ദത്തിനായി കാതോർക്കുന്നു. ആരെങ്കിലും അവിടുത്തെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. വെളിപ്പാട് 3:20.  ശിഷ്യൻമാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. യെശയ്യാവ്-50:4
അവിടുത്തെ ശബ്ദം സങ്കീർത്തനങ്ങൾ 29:4 എന്റെ ഹൃദയത്തിൽ മഹിമയോടെ മുഴങ്ങുന്നു. പള്ളിയറയിലും വീഞ്ഞു വീട്ടിലും മരുഭൂമിയിലും അവിടുത്തെ മഹത്വം ഞാൻ അനുഭവിക്കട്ടെ. ആമേൻ...!

രാജാവ് എന്നെ പളളിയറകളിലേക്ക് (chambers) കൊണ്ടു വന്നിരിക്കുന്നു. ഉത്തമഗീതം 1:4

രാജാവ് എന്നെ പളളിയറകളിലേക്ക് (chambers) കൊണ്ടു വന്നിരിക്കുന്നു. ഉത്തമഗീതം 1:4


നിന്റെ പിന്നാലെ വലിക്ക, നാം ഓടിപ്പോക എന്ന പ്രിയയുടെ ആഗ്രഹം മൂലം അവൾ രാജാവിന്റെ പള്ളിയറകളിലേക്ക് കൊണ്ടുവരപ്പെട്ടു. പള്ളിയറകൾ (Chambers) കർത്താവിനോടുള്ള ആത്മീയ കൂട്ടായ്മയുടെ ഇടമാണ്. ദൈവവുമായുള്ള ഒരു ഭക്തന്റെ ആഴമേറിയ അഭിവാഞ്ചയുടെ ചിത്രമാണ് ഈ വചനങ്ങളിലൂടെ ദൃശ്യമാകുന്നത്. യേശു പറഞ്ഞു ഞാനോ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും. യോഹന്നാൻ 12:32.

സ്വർഗ്ഗീയ മണിയറയിൽ രാജ്ഞിക്ക് ഈ കൂട്ടായ്മ ലഭ്യമാകും എന്ന് എല്ലാവർക്കും ഉറപ്പുണ്ട്. എന്നാൽ ഈ ഭൂമിയിൽ എനിക്ക് രാജാവിന്റെ പള്ളിയറകളിൽ പ്രവേശനം സാധിച്ച് ഒരു കൂട്ടായ്മ ലഭ്യമാകുമോ? യേശുവിനെ രാജാവായി മഹത്വപ്പെടുത്തിയ മത്തായി എഴുതിയ സുവിശേഷം വളരെ വ്യക്തമായി അത് വിവരിക്കുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ (chambers) കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്ക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. മത്തായി 6:6.

ക്രിസ്തുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശനം ലഭിച്ച നാം എത്രത്തോളം തന്റെ പള്ളിയറയിൽ ആ കൂട്ടായ്മ അനുഭവിക്കുന്നുണ്ട്? ഇല്ലായെങ്കിൽ അവിടുന്ന് നമുക്കായി കാത്തിരിക്കുന്നു. മുറിയിൽ കടന്ന് വാതിൽ അടയ്ക്കുക. വിശ്വാസത്താൽ ദൈവസന്നിധിയിൽ ശാന്തമായിരുന്ന് യേശുവിനോട് പറയുക "അങ്ങയുടെ പിന്നാലെ എന്നെ വലിക്ക.
🎶 ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേർന്നു ഞാനിതാ. ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ. 🎶

Wednesday, November 21, 2018

" നിന്റെ പിന്നാലെ എന്നെ വലിക്ക, നാം ഓടിപ്പോക..." *(ഉത്തമ ഗീതം 1:4)*

"


നിന്റെ പിന്നാലെ എന്നെ വലിക്ക, നാം ഓടിപ്പോക..."
 *(ഉത്തമ ഗീതം 1:4)*

*ക്രി* സ്തീയ ജീവിതം കർത്താവായ യേശുവിന്റെ പിന്നാലെ ഉള്ള ഒരു ഓട്ടമാണ്.
ഒരു ശക്തിയേറിയ കാന്തം ഇരുമ്പ് കഷണങ്ങളെ വലിച്ചടുപ്പിക്കുന്നതു പോലെ അവിടുന്ന് നമ്മെ തന്നിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കും.

'സ്വർഗ്ഗത്തിന്റെ വേട്ടനായ് ' എന്ന ഗാനത്തിൽ ഫ്രാൻസിസ് തോംപ്സൺ തന്റെ രക്ഷയുടെ അനുഭവം വർണ്ണിക്കുന്നത്, *ഒരു വേട്ടനായ് തന്റെ ഇരയുടെ പിന്നാലെ ഓടുന്നതുപോലെ യേശു സ്നേഹത്തിന്റെ പാദങ്ങളുമായി തന്നെ കീഴടക്കുവോളം പിൻതുടർന്നതായി പാടിയിരിക്കുന്നു.*

എന്നാൽ ദൈവസ്നേഹം അറിഞ്ഞവർ താഴ് വരകളിലും മലകളിലും ചെറുമാനിനെപ്പോലെ ചാടിയും കുതിച്ചും കൊണ്ട് സഞ്ചരിക്കുന്ന ക്രിസ്തുവിനെ  പൗലോസിനെപ്പോലെ സ്ഥിരചിത്തരായി പിൻതുടരുക. *(ഉത്തമ ഗീതം 2:8)*

അതിനായി അവിടുന്ന് നമ്മുടെ കാലുകളെ പേടമാൻകാൽ പോലെയാക്കി; ഉന്നതികളിൻമേൽ നമ്മെ നടക്കുമാറാക്കുന്നു.
*(ഹബക്കുക്ക് 3:19)*

ഓരോ പ്രഭാതത്തിലും അവിടത്തെ നമുക്ക് അന്വേഷിക്കാം. മഗ്ദലക്കാരി മറിയയെപ്പോലെ യേശുവിനെ സ്നേഹിക്കാം. അവൾ ഓടി... *(യോഹന്നാൻ 20:2)* പത്രോസും യോഹന്നാനും അവളുടെ വാക്ക് കേട്ട് കല്ലറയിലേക്ക് ഓടി...
*(യോഹന്നാൻ 20:4)*

ഇന്നേ ദിവസം കർത്താവിന്റെ പിന്നാലെ അനേക ദൂരം സഞ്ചരിക്കാനുണ്ട്.
പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി യേശു നമ്മെ ചേർക്കാൻ ഓടി വരുന്ന ദിവസം *( ഉത്തമ ഗീതം 8:14)* ഒരു പക്ഷേ ഇന്നാവില്ലെന്ന് ആർക്കു പറയാൻ കഴിയും?

നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക്ക *(ആമോസ് 4:12 b).*
ദൈവം നിങ്ങളെ ശക്തരാക്കട്ടെ.

Tuesday, December 17, 2013

നിന്റെ തൈലം സൌരഭ്യമായത് .നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഉത്തമഗീതം 1 :3


 എബ്രായ  ഭാഷയിൽ  നാമം  ഒരു  വ്യക്തിയെ  കുറിക്കുന്നു.ഉത്തമഗീതത്തിലെ
മണവാളനായ യേശുവിനെയാണ്  ഇവിടെ  പ്രകീർത്തിക്കുന്നത്.

കർത്താവായ യേശുവിന്റെ  നാമം  പകരപ്പെട്ട  എണ്ണ  പോലെയാണ് .
(ointment,oil poured forth)
നമ്മുടെ  ജീവിതത്തെ  പ്രകാശിപ്പിക്കുവാൻ  യേശുവിനു  മാത്രമേ  കഴിയൂ .
അന്ധകാരത്തിൽ ഇരിക്കുന്നവർക്ക്  വെളിച്ചമാണ്  ക്രിസ്തു.

യേശുവിന്റെ  നാമം  ഏറ്റവും  നല്ല  ഔഷധമാണ് .പാപത്തെ
പരിപൂർണമായി  നീക്കുവാൻ  അവനു' ശക്തിയുണ്ട്.എല്ലാ
രോഗങ്ങൾക്കും  മതിയായ  ഔഷധം  യേശുവിന്റെ  നാമം  മാത്രം.

യേശുവിന്റെ  നാമം  പകർന്ന  പരിമള തൈലമാണ് .ദുർഗന്ധം
വമിച്ച  നമ്മുടെ  ജീവിതങ്ങളെ  'സൌരഭ്യവാസനയായി ' മാറ്റുവാൻ
കർത്താവായ  യേശുക്രിസ്തുവിനു  മാത്രമേ കഴിയുകയുള്ളൂ.

"യേശു" എന്ന  നാമം  പ്രകാശമാണ്,ഔഷധമാണ്,പരിമളതൈലമാണ് .......
അവിടുത്തെ  നാമം  നമ്മുടെ  നാവിനു  തേൻ  പോലെയാണ് ,മനസ്സിന്  കുളിർമയും
ഹൃദയത്തിനു  സംഗീതവും ......

പ്രാർത്ഥന :
കർത്താവായ  യേശുവേ  ഞാൻ  നിന്നെ  സ്തുതിക്കുന്നു.
ഞാൻ  നിന്നെ  സ്നേഹിക്കുന്നു.ഈ  നാമത്തെ  ഒരായിരം
പ്രാവശ്യം  മഹത്വപ്പെടുത്തുവാൻ   ഇന്നേ ദിവസം  എന്നെ
സഹായിക്കണമേ .ആമേൻ 

Thursday, December 5, 2013

ലെബാനോനിൽ നിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.ഉത്തമഗീതം 4 :15

മനോഹരമായ  ഒരു  ഗ്രാമം ഒരു  താഴ്വരയിൽ  സ്ഥിതി  ചെയ്തിരുന്നു.അടുത്തുള്ള
 മലയുടെ മുകളിലുള്ള തടാകത്തിൽ  നിന്ന്  ഒരു  പൈപ്പ്  മുഖേന  ഗ്രാമത്തിലുള്ളവർക്ക്
 ധാരാളം  വെള്ളം ലഭിച്ചിരുന്നു.ഒരു  പ്രഭാതത്തിൽ  ടാപ്പുകൾ  തുറന്നപ്പോൾ
 തുള്ളി  വെള്ളം  പോലും കിട്ടിയില്ല.ചിലർ  ആ  മലമുകളിൽ  കയറി.
തടാകം  നിറഞ്ഞു  കിടക്കുന്നു .
ഒരാൾ  പറഞ്ഞു" നമുക്ക്  ആ  പൈപ്പ്  ഒന്ന്  നന്നായി  പരിശോധിക്കാം "
അവർ  ആ  സപ്പ്ളെ  പൈപ്പിൽ  ഒരു  വസ്തു  തടഞ്ഞിരുന്ന്തായി  കണ്ടെത്തി .
അത്  നീക്കം  ചെയ്തപ്പോൾ  എല്ലാ  ഭവനത്തിലും  മുൻപ്  ലഭിച്ചിരുന്നത്
പോലെ  വെള്ളം  കിട്ടി.
'ദൈവത്തിന്റെ  നദിയിൽ  വെള്ളം  നിറഞ്ഞിരിക്കുന്നു '
നാം  വരണ്ട  അവസ്ഥയിൽ  ഇരിക്കുന്നതിന്റെ  ഒരു  കാരണം  ജീവ ജല
നദിയുടെ  ഒഴുക്ക്  തടയുന്ന എന്തെങ്കിലും  നമ്മുടെ  ഹൃദയത്തിൽ  ഉണ്ടായിരിക്കാം.
അതിനെ  നീക്കിക്കളയാം.നാമും ,നമ്മിലൂടെ  അനേകരും ജീവന്റെ  സമൃദ്ധി
അനുഭവിക്കട്ടെ.

പ്രാർത്ഥന;
ജീവനും  സമൃദ്ധിയായ  ജീവനും ഞങ്ങൾക്ക്   വാഗ്ദാനം  ചെയ്ത  കർത്താവായ
 യേശുവേ എന്നെ  ശുദ്ധീകരിക്കേണമേ .ആമേൻ 

Thursday, November 28, 2013

ഇവനത്രേ എന്റെ സ്നേഹിതൻ.ഉത്തമഗീതം 5 :16


*കപ്പലപകടത്തിൽ  പെട്ട്  മനുഷ്യവാസമില്ലാത്ത  ദ്വീപിൽ  ഒരുവൻ
എത്തിച്ചേർന്നു .കപ്പലിൽ  നിന്നുള്ള  ചുരുക്കം  ചില  സാധനങ്ങൾ  കൊണ്ട്
ഒരു  കുടിൽ  കെട്ടി  അവൻ  താമസിച്ചു ."എന്നെ  ഇവിടെ  നിന്നും  രക്ഷിക്കേണമേ "
എന്ന്  ദിവസവും  അവൻ  പ്രാർത്ഥിച്ചു.ഏതെങ്കിലും  കപ്പൽ  പോകുന്നുണ്ടോ
എന്ന്  കടൽപ്പരപ്പിൽ  അവൻ  നോക്കികൊണ്ടിരുന്നു .
ഒരു  ദിവസം  ആഹാരത്തിനായി  അന്വേഷിച്ചു  പോയി  വന്നപ്പോൾ കണ്ട
കാഴ്ച  അവനെ തളർത്തിക്കളഞ്ഞു .കുടിലും സാധനങ്ങളും  മുഴുവൻ
കത്തി നശിച്ചിരിക്കുന്നു. എല്ലാം  നഷ്ടമായി  എന്ന്  അവനു  തോന്നി .

അന്ന്  തന്നെ  ഒരു  കപ്പൽ  ആ  ദ്വീപിൽ  എത്തി .കപ്പിത്താൻ  അവനോടു  പറഞ്ഞു .
"നീ  തീ  കത്തിച്ചു  കാണിച്ച  അടയാളം  ഞങ്ങൾ  കണ്ടു ".അങ്ങനെ  അവൻ
  ആ  ദ്വീപിൽ നിന്ന്  രക്ഷപ്പെട്ടു.

കർത്താവ്  നമ്മെ  സ്നേഹിക്കുന്നു .പ്രാർത്ഥനയ്ക്ക്  മറുപടി  നൽകുന്നു.ദൈവത്തിന്റെ
വഴികൾ അഗോചരം .യേശുവിനെ  സ്നേഹിക്കുന്നവർക്ക്‌  അവിടുന്ന്  സകലവും
നന്മക്കായി  പരിണമിപ്പിക്കുന്നു.കഷ്ടങ്ങളിൽ  പതറാതെ  യേശുവിൽ  ആശ്രയിക്കുക.
നാം  അവനു  പ്രിയരാണ്.

പ്രാർത്ഥന :
കർത്താവായ  യേശുവേ  എന്റെ  ജീവിതത്തിലെ  നഷ്ടങ്ങളെ  ഓർത്തു
ഞാൻ  നിന്നെ  സ്തുതിക്കുന്നു .എന്റെ  പ്രാർത്ഥനകൾക്ക്  അവിടുത്തെ
ഇഷ്ട പ്രകാരം  മറുപടി  നൽകിയതിനായി  സ്തോത്രം .ഞാൻ
നിന്നിൽ  വിശ്രമിക്കട്ടെ .ആമേൻ


സമാഹൃതം
*ദൈനം ദിന  ധ്യാനങ്ങൾ
റിച്ചാർഡ്‌ വുംബ്രാണ്ട്

Tuesday, November 26, 2013

അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു .ഉത്തമഗീതം 2 :3

അതിന്റെ  നിഴലിൽ  ഞാൻ  അതിമോദത്തോടെ  ഇരുന്നു .ഉത്തമഗീതം  2 :3

 ഇരുട്ടത്ത്  നദി തീരത്ത്  കൂടി  നടന്ന  ഒരു  മനുഷ്യനെ പറ്റി  ഒരു  കഥയുണ്ട് .
നടക്കുമ്പോൾ  അവന്റെ  കാലുകൾ  ഒരു  സഞ്ചിയിൽ  തട്ടി .തുറന്നപ്പോൾ
അവൻ അത്  നിറയെ  കല്ലുകൾ  ഉള്ളതായി  കണ്ടു.ഒരു  രസത്തിനു  അവൻ
വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ കല്ലുകൾ  ആറ്റിലേക്ക്  ഓരോന്നായി
 എറിഞ്ഞു  കൊണ്ടിരുന്നു.വെള്ളത്തിൽ  കല്ല്‌  വീഴുമ്പോൾ  ഉള്ള  "ഗ്ളും"
 എന്ന  ശബ്ദം കേട്ട്  അവൻ രസിച്ചു .വീട്ടിൽ  എത്തിയപ്പോൾ  രണ്ടു  കല്ലുകൾ
  മാത്രമേ  ശേഷിച്ചിരുന്നുള്ളു.
അവ  രണ്ടും  രത്നങ്ങളായിരുന്നു . ..

കർത്താവു  നമുക്ക്  നല്കിയ  വിലയേറിയ  ദാനമാണ്  സമയം.ഈ മനുഷ്യനെ  പോലെ
നാമും സമയത്തെ  പാഴാക്കാറുണ്ടോ ?
കർത്താവിനൊപ്പം  നാം  ചിലവഴിക്കുന്ന  സമയം  നമ്മുടെ  ജീവിതത്തിൽ  വിലയേറിയതാണ്.
തന്റെ  പാദപീ0ത്തിലിരുന്ന മറിയയെ  നോക്കി  കർത്താവ്  പറഞ്ഞു .ഇവൾ നല്ല
അംശം  തിരഞ്ഞെടുത്തിരിക്കുന്നു.അത്  ആരും  അവളോട്‌  അപഹരിക്കയുമില്ല .
കർത്താവായ  യേശുക്രിസ്തുവിന്റെ സ്നേഹത്തിൽ  വിശ്രമിക്കുക .ദൈവത്തിന്റെ
സ്നേഹത്തെക്കാൾ  വലിയ  സ്നേഹമില്ല .യേശു  നമ്മെ  അവസാനത്തോളം
സ്നേഹിക്കുന്നവനാണ് .നമ്മെ  സൂക്ഷിപ്പാൻ  കർത്താവ്  മതിയായവൻ  എന്ന
സത്യത്തിൽ വിശ്രമിക്കുക.
 പ്രാർത്ഥന
കർത്താവായ യേശുവേ  നിന്റെ  പാദത്തിങ്കൽ  ഇരിപ്പാൻ  ഞാൻ  എന്നെ
സമർപ്പിക്കുന്നു .എന്നോട്  സംസാരിക്കേണമേ .ആമേൻ




Monday, November 25, 2013

അവന്റെ ആഗ്രഹം എന്നോടാകുന്നു .ഉത്തമഗീതം 7 :11

അവന്റെ ആഗ്രഹം  എന്നോടാകുന്നു .ഉത്തമഗീതം  7 :11

പിതാവായ  ദൈവം  ലോകസ്ഥാപനത്തിന്  മുൻപ്  എന്താണ്  ചെയ്തിരുന്നത് ?
 അവിടുന്ന്   ലോകസ്ഥാപനത്തിന്  മുൻപ്  തന്റെ  പുത്രനായ  യേശുവിനെ
സ്നേഹിച്ചിരുന്നു (യോഹ 17:24)യേശുവിനെ  സ്നേഹിക്കുന്നത്  പൂർണ്ണ
സമയവും  ആവശ്യമായ  പ്രവർത്തിയാണ് .ഈ  പ്രവർത്തി  ദൈവത്തിന്റെ
അനന്തതയെ  മുഴുവൻ  നിറയ്ക്കുവാൻ  പര്യാപ്തമാണ് .

നമുക്കെല്ലാവർക്കും  പൂർണ്ണസമയം  ചെയ്യുവാൻ  ഒരു  പ്രവർത്തിയുണ്ട് .
നമ്മുടെ  ദൈവമായ  കർത്താവിനെ പൂർണ്ണ ഹൃദയത്തോടും  പൂർണ്ണ ആത്മാവോടും
പൂർണ്ണ മനസ്സോടും  പൂർണ്ണ ശക്തിയോടും  കൂടെ  സ്നേഹിക്കുക.
ശുലെംകാരി  തന്റെ  മണവാളനെ  പള്ളിയറയിലും ,ഭക്ഷണത്തിനിരിക്കുംപോഴും ,
വീഞ്ഞുവീട്ടിലും ,വെളിമ്പ്രദേശത്തും ,പുല്പുറങ്ങളിലും ...എല്ലായിടത്തും  ആത്മാർഥമായി
സ്നേഹിച്ചു .
     കർത്താവ്  നമ്മെ  വിളിക്കുന്നു ..എന്റെ  പ്രിയേ നീ  എഴുന്നേൽക്കുക ;
തണുപ്പിന്റെ  കാലം  കഴിഞ്ഞു ; മഴ  മാറിപ്പോയി .പുഷ്പങ്ങൾ  ഭൂമിയിൽ
 കാണായ്  വരുന്നു.പരിശുദ്ധാത്മാവിന്റെ  ഇമ്പ സ്വരം  നമ്മുടെ
നാട്ടിൽ  കേൾക്കുന്നു "വരിക".....
ആമേൻ   കർത്താവായ  യേശുവേ വേഗം  വരേണമേ .....

Sunday, November 10, 2013

നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നേ .ഉത്തമഗീതം 1:4

നിന്നെ  സ്നേഹിക്കുന്നത്  ഉചിതം  തന്നേ .ഉത്തമഗീതം  1:4

 'എൻ യേശുവേ  ഞാൻ  നിന്നെ  സ്നേഹിക്കുന്നു ' (my Jesus i love Thee)
എന്ന  ഗാനം  എഴുതിയ  വില്യം  രാൽഫു് ഫെതെര്സണ്‍ കാനഡയിൽ
 മെതഡിസ്റ്റ്  സഭയിലെ അംഗമായിരുന്നു.തന്റെ  ഇരുപത്തിയേഴാം
ജന്മദിനത്തിന്റെ  തൊട്ടു മുൻപ്  താൻ  പ്രിയം വച്ച  കർത്താവിന്റെ
 അടുക്കലേക്കു  പോയ അദ്ദേഹം  എഴുതിയ  ഏക  ഗാനമാണിത്.

കർത്താവിനെ  വളരെയധികം  സ്നേഹിച്ച  വില്യം  തനിക്കു
  16  വയസുള്ളപ്പോൾ  ഈ  സ്നേഹഗാനം  രചിച്ചു .കഴിഞ്ഞ  130
  വർഷങ്ങൾ  അനേകായിരങ്ങൾ  ഈ ഗാനം  പാടി.കർത്താവിനെ
 സ്നേഹിക്കുന്നതാണ്  ഏറ്റവും  ഉചിതമെന്ന്  പറഞ്ഞ ഉത്തമഗീതത്തിലെ  ശുലെമ്കാരിയെപ്പോലെ  താൻ  യേശുവിനെ  ആഴമായി  സ്നേഹിച്ചു .
ആ  സ്നേഹബന്ധത്തിൽ  നിന്നാണ്  ഈ  പാട്ട്  എഴുതിയത്.
പിന്നീട്  ഒരു  ബന്ധു മുഖാന്തരം ഗോർഡനു  ലഭിച്ച  ഈ  ഗാനത്തിനു
അദ്ദേഹം  ഈണം  നൽകി.

ഈ  ഗാനം  ഹൃദയത്തിൽ  നിന്ന്  നമുക്ക്  പാടാം .അനേകരുടെ  സ്നേഹം
 തണുത്തു  പോകുന്ന ഈ  കാലത്ത്  ദൈവം  നമ്മുടെ  ഹൃദയത്തെ
 ഈ  ഗാനത്തിലൂടെ ഉണർത്തട്ടെ.

യേശുവിനായി ,അവനെ  സ്നേഹിച്ചു  കൊണ്ട്  നിറയുന്ന  കണ്ണുകളോടെ പാടുക......

My Jesus,i love Thee,i know Thou art mine;
For Thee all the follies of sin i resign
My gracious redeemer,my Saviour art Thou;
if ever  i loved Thee,my Jesus 'tis now.

i love thee, because Thou first has loved me;
And purchased my pardon on Calvary's tree
i love Thee,for wearing the thorns on Thy brow
if ever i loved Thee,my Jesus 'tis now.

i love Thee in life,i will love Thee in death,
And praise thee as long as Thou lendest me breath;
And say when the death dew lies cold on my brow
if ever i loved Thee,my Jesus 'tis now.

In mansions of glory and endless delight
I'll ever adore Thee in heaven so bright;
I'll sing with the glittering crown on my brow
if ever i loved Thee,my Jesus 'tis now.











Monday, November 4, 2013

ശീതകാലം കഴിഞ്ഞു ;മഴയും മാറിപ്പൊയല്ലൊ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു .ഉത്തമഗീതം 2 :11,12



 പ്രശസ്ത  എഴുത്തുകാരനായ  സെൽവിൻ  ഹ്യുഗ് സ്  താൻ  കടന്നു പോയ  മരുഭൂമി  അനുഭവത്തെ  ഇപ്രകാരം  വിവരിക്കുന്നു.
"ടെല ഫോണ്‍  എക്സെഞ്ചിൽ  രണ്ടു  മാസം  ജോലി  ചെയ്ത സമയത്ത്  ദൈവത്തിൽ
 നിന്ന്  വ്യക്തമായ നടത്തിപ്പ്  ഇല്ലാത്ത  ഒരു  അവസ്ഥയിലുടെ  ഞാൻ  കടന്നു
 പോയി.ഞാൻ  അനേക  തവണ  എന്നോട് ചോദിച്ചു 'ഞാൻ  ദൈവഹിതത്തിൽ
  തന്നെയാണോ   മുൻപോട്ടു പോകുന്നത്?'പ്രാർത്ഥനയോടും  ദൈവ  വചനത്തോടും
  ഉള്ള  വിശപ്പ്‌  നഷ്ടമായി . എന്റെ  ആത്മാവിലെ  തീ കുറയുന്നതായി  എനിക്ക്  തോന്നി .
ഒരിക്കൽ  മത്തായി  എഴുതിയ  സുവിശേഷത്തിലെ  യേശുവിന്റെ  മരുഭൂമി
അനുഭവം  വായിച്ചപ്പോൾ എന്റെ  ജീവിതത്തിൽ  ദൈവത്താൽ  ഒരുക്കപ്പെട്ട
 ഒരു  അവസ്ഥയിലുടെ പോകുന്നതായി  ഞാൻ ചിന്തിച്ചു  .ഒരു  കാര്യം എനിക്ക്  വ്യക്തമായി "ഭാവിയിൽ  ദൈവേഷ്ടം ചെയ്യാനായി  കർത്താവ്‌  എന്നെ  പണിയുകയാണ്.
ഈ  അവസ്ഥയിലുടെ  കടന്നു  പോയ അനേക  ദൈവഭക്തന്മാരുടെ
 ജീവചരിത്രങ്ങൾ  ഞാൻ  വായിച്ചു.കർത്താവിന്റെ  പദ്ധതികൾ പൂർണ്ണമായി  എന്റെ  ജീവിതത്തിൽ  നിറവേറ്റാനായി  അവിടുന്ന്  എന്നെ  ചെത്തി ഒരുക്കുകയാണ്
എന്ന്  എനിക്ക്  മനസ്സിലായി .വരണ്ട  അവസ്ഥയിലുടെ  കടന്നു പോയ
ആ  ഒരു  വർഷം  ബൈബിൾ കോളേജൊ  ശുശ്രുഷ  ജീവിതമോ  എന്നെ
 പഠിപ്പിക്കാത്ത  ഒരു  സത്യം  ഞാൻ  പഠിച്ചു." ഈ  ലോകത്തിൽ ശാശ്വതമായി
  ഒന്നുമില്ല ".എന്റെ  ബുദ്ധിക്കതീതമായ  വഴികളിലുടെ  ദൈവാത്മാവ്
 എന്നെ  നടത്തുമ്പോൾ  യേശുവിൽ  പൂർണ്ണമായി   വിശ്വസിക്കയാണ്
വേണ്ടത്  എന്ന്  ഞാൻ  ഗ്രഹിച്ചു .

1962-ലെ  ഒരു  ദിവസം  ഞാൻ  വ്യക്തമായി  ഓർക്കുന്നു.ഞാൻ  ബൈബിൾ
  തുറന്നപ്പോൾ ഉത്തമഗീതം  2:12,13ഉം  വാക്യങ്ങളിലുടെ  എന്നെ   ദൈവം  ഉണർത്തി.
"  പുഷ്പങ്ങൾ  ഭൂമിയിൽ  കാണായ്  വരുന്നു;കിളികളുടെ  പാട്ട് കാലം  വന്നിരിക്കുന്നു .
കുറുപ്രാവിന്റെ  ശബ്ദവും  നമ്മുടെ  നാട്ടിൽ  കേൾക്കുന്നു അത്തിക്കായ്കൾ  പഴുക്കുന്നു .
മുന്തിരി വള്ളി  പൂത്തു  സുഗന്ദം   വീശുന്നു.എന്റെ  പ്രിയേ  എഴുന്നേൽക്ക ..."

 ഉടനെ  എന്റെ  ആത്മാവ്  ഉണർത്തപ്പെട്ടു .ആത്മസന്തോഷത്താൽ
 ഞാൻ  നിറയപ്പെട്ടു .നഷ്ടമായി  എന്ന്  ഞാൻ  വിചാരിച്ചതു  എല്ലാം
 ആ  നിമിഷം  എനിക്ക്  തിരികെ  ലഭിച്ചു .ദൈവത്തിനു  ഞാൻ
 നന്ദി  പറഞ്ഞു .എന്നെ  പഠിപ്പിച്ച  ആത്മീയ  പാഠങ്ങൾക്കായി ""

അതുകൊണ്ട്  ഞാൻ  അവളെ  വശീകരിച്ചു  മരുഭൂമിയിൽ  കൊണ്ടു ചെന്ന്  അവളോട്‌
ഹൃദ്യമായി  സംസാരിക്കും --ഹോശേയ 2:14

പ്രാർത്ഥന:
കർത്താവായ  യേശുവേ  മരുഭൂമി  അനുഭവങ്ങളിലുടെ  ഞാൻ  കടന്നു  പോകുമ്പോൾ
നിന്നിൽ  വിശ്രമിപ്പാനും  ആശ്രയിപ്പാനും  എന്നെ  പഠിപ്പിക്കേണമേ .ആമേൻ
audio sermon : https://soundcloud.com/binoyvarghese/arise-song-of-songs

Tuesday, October 29, 2013

അവന്റെ രൂപം ലെബാനോനെപ്പോലെ ,ദേവദാരു പോലെ തന്നേ ഉൽകൃഷ്ടമാകുന്നു. ഉത്തമഗീതം 5:15


അവന്റെ  രൂപം  ലെബാനോനെപ്പോലെ  ,ദേവദാരു  പോലെ
 തന്നേ  ഉൽകൃഷ്ടമാകുന്നു.ഉത്തമഗീതം  5:15

ഒരിക്കൽ  ഒരു  ചിത്രകാരൻ  താൻ  പുതുതായി  വരച്ച  ചിത്രം  കാണാൻ  തന്റെ
സുഹൃത്തിനെ  ഭവനത്തിലേക്ക്‌  ക്ഷണിച്ചു.കൃത്യ സമയത്ത്  തന്നെ  എത്തിച്ചേർന്ന
കൂട്ടുകാരനെ  ചിത്രകാരൻ ആദ്യം തന്റെ  വീട്ടിലെ ഇരുട്ടുള്ള  ഒരു  മുറിയിൽ  കുറെ
 സമയം ഇരുത്തിയതിനു  ശേഷം  ചിത്രം  കാണാൻ  തന്റെ ഭവനത്തിലെ
  സ്റ്റുഡിയോയിൽ കൊണ്ട്  വന്നു.
."ചിത്രം  വളരെ  നന്നായിരിക്കുന്നു " കൂട്ടുകാരൻ  അഭിപ്രായപ്പെട്ടു.

ചിത്രം  കാണുന്നതിനു  മുൻപ്  പതിനഞ്ചു മിനിട്ട്  വെളിച്ചമില്ലാത്ത  മുറിയിൽ
ഇരുത്തിയതിന്റെ  കാരണം  ചിത്രകാരൻ  വിവരിച്ചു.
"നല്ല  സൂര്യ പ്രകാശത്തിൽ  കടന്നു  വന്ന  നിങ്ങൾക്ക്  ഒരിക്കലും
 എന്റെ  ചിത്രം പൂർണ്ണമായി  ആസ്വദിക്കാൻ  കഴിയില്ല .ആ  പ്രകാശ
 വലയത്തിൽ  നിന്ന്  നിങ്ങളുടെ  കണ്ണുകൾക്ക്‌  ഒരു  വിശ്രമം  ലഭിച്ചാൽ  മാത്രമേ  എന്റെ  ചിത്രത്തിന്റെ  സൌന്ദര്യം നിങ്ങൾക്ക്  പൂർണ്ണമായി   ആസ്വദിക്കാൻ  കഴിയൂ "

ലോക വെളിച്ചത്തിൽ  ജീവിക്കുന്ന  നമുക്കും  ആത്മാവിൽ  കർത്താവായ
 യേശുവിന്റെ ദിവ്യ സൌന്ദര്യത്തെ  ദർശിക്കണമെങ്കിൽ  അവിടുത്തെ
 സന്നിധിയിൽ  നാമും ശാന്തമായി  ഇരുന്നാൽ  മാത്രമേ  സാധ്യമാവുകയുള്ളു .
"മിണ്ടാതിരുന്നു  ഞാൻ  നിന്റെ  ദൈവമെന്നറിഞ്ഞു  കൊൾവിൻ  എന്ന്
ദൈവവചനം പറയുന്നു .അപ്പോൾ  മാത്രമേ  "യേശുവേ  നിന്റെ  രൂപമീ
  എന്റെ  കണ്ണുകൾക്കെത്ര സൌന്ദര്യം "എന്ന്  ഹൃദയത്തിൽ  നിന്ന്
പാടാൻ  നമുക്ക്  കഴിയുകയുള്ളൂ .

പ്രാർത്ഥന:
കർത്താവായ  യേശുവേ  എന്റെ  ഹൃദയദൃഷ്ടിയെ  പ്രകാശിപ്പിക്കേണമേ .
ഞാൻ  അങ്ങയുടെ  ദിവ്യ സൌന്ദര്യത്തെ  ദർശി ക്കട്ടെ.ആമേൻ .  
            

Sunday, October 27, 2013

എന്റെ പ്രിയൻ എനിക്കുള്ളവൻ ..ഉത്തമഗീതം 2 :16


എന്റെ  പ്രിയൻ എനിക്കുള്ളവൻ ..ഉത്തമഗീതം  2 :16

ന്യൂയോർക്കിലെ  പുട്നാം  പ്രവിശ്യയിൽ  ജനിച്ച  ഫാനി  ക്രോസ്ബിക്ക് കേവലം
 ആറാഴ്ച  മാത്രം പ്രായമുള്ളപ്പോൾ  തന്റെ  കാഴ്ച ശക്തി  പൂർണ്ണമായും  നഷ്ടപ്പെട്ടു.
പില്ക്കാലത്ത്  8000 ത്തോളം അനുഗ്രഹീത  ഗാനങ്ങൾ എഴുതിയ  ഫാനിയോട്
 ഒരിക്കൽ  ഒരു  പ്രസംഗകൻ  സഹതാപത്തോടെ ചോദിച്ചു "ഇത്രയും  താലന്തുകൾ  നല്കിയ  ദൈവം  എന്തു  കൊണ്ട്  നിങ്ങൾക്ക്   കാഴ്ച  ശക്തി മാത്രം  നല്കിയില്ല ? "
ഫാനി  ഇപ്രകാരം  മറുപടി  പറഞ്ഞു."എന്റെ  ജനനസമയം  ദൈവത്തോട്
 ഒരു  കാര്യം  എനിക്ക് അപേക്ഷിക്കാമായിരുന്നു  എങ്കിൽ  ഞാൻ  അന്ധത
 കർത്താവിനോട്  ചോദിക്കുമായിരുന്നു "
പ്രസംഗകൻ  ആശ്ചര്യത്തോടെ  ആരാഞ്ഞു "എന്ത് കൊണ്ട്"?

"ഞാൻ  സ്വർഗത്തിൽ  ചെല്ലുമ്പോൾ  എന്റെ  കണ്ണ്  കൊണ്ട്  ഞാൻ
 ആദ്യം  കണ്ടു  സന്തോഷിക്കുന്ന മുഖം എന്റെ  കർത്താവായ യേശുവിന്റെതായിരിക്കും "

സങ്കീർത്തനത്തിൽ  ദാവീദ്  ഇപ്രകാരം  പാടി ;'ഞാനോ  നീതിയിൽ
 നിന്റെ  മുഖത്തെ  കാണും ;ഞാൻ  ഉണരുമ്പോൾ  നിന്റെ  രൂപം  കണ്ടു തൃപ്തനാകും.'
 ശുലെംകാരിയെപ്പോലെ,  നമ്മുടെ  പ്രിയനായ  കർത്താവിന്റെ
 മുഖം  കാണ്മാൻ  നമുക്ക് പ്രത്യാശിക്കാം.അവൻ  സർവാംഗസുന്ദരനാണ് .

പ്രാർത്ഥന;
കർത്താവായ  യേശുവേ  നിന്റെ  വരവിനായി  ഞാൻ  കാത്തിരിക്കുന്നു.
ആമേൻ  കർത്താവായ  യേശുവേ  വേഗം  വരേണമേ .
     
       

Wednesday, October 23, 2013

ഏറിയ വെള്ളങ്ങൾ സ്നേഹത്തെ കെടുപ്പാൻ പോരാ;നദികൾ അതിനെ മുക്കിക്കളയുകലയില്ല.ഉത്തമഗീതം 8 :7

ഏറിയ  വെള്ളങ്ങൾ  സ്നേഹത്തെ  കെടുപ്പാൻ  പോരാ;നദികൾ  അതിനെ  മുക്കിക്കളയുകലയില്ല.ഉത്തമഗീതം  8 :7

 ആഫ്രിക്കയിലെ  കോംഗോയിൽ  മെഡിക്കൽ  മിഷനറിയായിരുന്ന  ഹെലെൻ
റോസ്വേറിന്റെ അനുഭവം  ഇവിടെ  ഉദ്ധരിക്കട്ടെ.
"മിഷൻ  ഹോസ്പിറ്റൽ ആക്രമിച്ച   വിപ്ളവകാരികൾ ഞങ്ങളെ ക്രൂരമായി
മർദ്ദിച്ച്  അവരുടെ തടവറയിൽ  ഞങ്ങളെ  ആക്കി. ഒരാഴ്ചക്ക്  ശേഷം അവർ
എന്നെ  മറ്റൊരിടത്തേക്ക്  കൊണ്ട് പോയി  അവരുടെ  ജനകീയ
 കോടതിയിൽ  ഹാജരാക്കി.വലിയൊരു  മൈതാനത്തു  800 -റോളം
അന്നാട്ടുകാരായ  പുരുഷന്മാർ  കൂടി  വന്നിരുന്നു.അവർ  എന്നെ
 കുറ്റം  ചുമത്തിക്കൊണ്ടിരുന്നു.ഒരു  ഭാഗത്ത്‌  നിന്ന്  ജനങ്ങൾ ഇപ്രകാരം
 ആർത്തു കൊണ്ടിരുന്നു "അവളെ  ക്രുശിക്ക, അവളെ ക്രുശിക്ക"വളരെ
അവശയായിരുന്ന
  ഞാൻ  വിചാരണ  സ്ഥലത്തിന്റെ  മുൻ ഭാഗത്തേക്ക്‌  വന്നു....കർത്താവായ
യേശു  കടന്നു  പോയ  അതെ  വഴിയിലുടെ ഞാൻ നടന്നു  പോയി....
പെട്ടെന്നു  നാട്ടുകാർ  എന്നെ  തിരിച്ചറിഞ്ഞു "അത് നമ്മുടെ ഡോക്ടറാണ്"
അവർ  എന്നെ  വിപ്ളവകാരികളുടെ  കരങ്ങളിൽ  നിന്ന്  മോചിപ്പിച്ചു "

കർത്താവായ  യേശു  നടന്നു  പോയ  ക്രുശിന്റെ  വഴിയിലുടെ  നടക്കുവാൻ
 ഹെലെനു  ഭാഗ്യം ലഭിച്ചു .നമ്മുടെ  അനുദിന  ജീവിതത്തിൽ ക്രുശിന്റെ
 മാർഗത്തിലുടെ നടക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു ."തന്റെ  ക്രുശു  എടുത്തു
 കൊണ്ട്  എന്റെ  പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല".

പ്രാർത്ഥന :
കർത്താവായ  യേശുവേ  ഇന്നേ  ദിവസം  ക്രുശിന്റെ  പാതയിൽ  നടക്കുവാൻ
എന്നെ  സമർപ്പിക്കുന്നു .ഞാൻ  നിന്നെ  അനുഗമിക്കുന്നു.ആമേൻ .

Sunday, October 20, 2013

നീ ആടുകളെ മേയിക്കുന്നത് എവിടെ ? ഉത്തമഗീതം 1:7

നീ  ആടുകളെ  മേയിക്കുന്നത്  എവിടെ ? ഉത്തമഗീതം  1:7

ഒറീസയിലെ  വനാന്തരങ്ങളിൽ  മെഡിക്കൽ  മിഷനോടുള്ള  ബന്ധത്തിൽ  കടന്നു
പോയ  ഒരു  ഡോക്ടറുടെ  അനുഭവം  തന്റെ  ഡയറിയിൽ
രേഖപ്പെടുത്തിയിരിക്കുന്നു.**
മാർച്ച്‌  ഒന്നാം  തീയതി. സമയം  രാത്രി  പത്ത്  മണി.
ഞാൻ  ഉറങ്ങാൻ  കിടന്നപ്പോൾ  മിഷനറിമാർ  എന്നെ  വിളിച്ചു".ഇതാ ഒരു
  രോഗി  വന്നിരിക്കുന്നു ". വളരെ  അവശയായ  ഒരു  സ്ത്രീ  കൈയ്യിൽ  ഒരു
 തുണിക്കെട്ടുമായി നിൽക്കുന്നു.കൂടെ  അവളുടെ  ഭർത്താവും  അമ്മയും.കഴിഞ്ഞ
  ദിവസം  അവൾ  ഒരു കുഞ്ഞിനു  ജന്മം  നൽകിയിരുന്നു .രോഗിയായ
  നവജാത ശിശുവുമായി 20 കിലോമീറ്റർ നടന്നു  അവർ  മിഷൻ ഹോസ്പിറ്റലിൽ
 എത്തിയിരിക്കുന്നു .അവരുടെ  ആത്മധൈര്യം കണ്ടു  ഞാൻ  ആശ്ചര്യപ്പെട്ടു.

വളരെ സാവധാനം ഞാനാ തുണിക്കെട്ട്  തുറന്നു..പിഞ്ചു  മുഖത്തേക്ക് ഞാൻ  നോക്കി.
ആ  മാലാഖ  ആ  കൂട്  വിട്ട്  സ്വർഗത്തിലേക്ക്  പറന്നു  പോയിരുന്നു......
ഞാനവരെ ഒന്ന്  നോക്കി ....അവർക്ക്  എല്ലാം  മനസ്സിലായി .
ആ  അമ്മയുടെ  നിലവിളി  വനാന്തരത്തിലേക്ക്  അലയടിച്ചു  ഇല്ലാതായി  ക്കൊണ്ടിരുന്നപ്പോൾ എന്റെ  ഹൃദയത്തിൽ  ഒരു  വചനം  മുഴങ്ങി "ഞാൻ  ആരെ  അയക്കേണ്ടു?ആർ നമുക്ക്  വേണ്ടി പോകും?"......


എന്നാൽ  അവർ  വിശ്വസിക്കാത്തവനെ  എങ്ങനെ  വിളിച്ചപേക്ഷിക്കും?
അവർ  കേട്ടിട്ടില്ലാത്തവനിൽ  എങ്ങനെ  വിശ്വസിക്കും?
പ്രസംഗിക്കുന്നവൻ  ഇല്ലാതെ എങ്ങനെ  കേൾക്കും ?
ആരും  അയയ്ക്കാതെ എങ്ങനെ  പ്രസംഗിക്കും?: റോമർ 10:14,15
  
 പ്രാർത്ഥന:
കർത്താവായ യേശുവേ  സുവിശേഷവുമായി  പോകുവാൻ  ഞാൻ  എന്നെ  സമർപ്പിക്കുന്നു .അങ്ങയുടെ  ആത്മാവിനാൽ  എന്നെ  അഭിഷേകം  ചെയ്യേണമേ .ആമേൻ

**Dr.Lilian stanley,Nearer my God,page 97

Friday, October 18, 2013

.നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഉത്തമഗീതം 1 :3

നിന്റെ  നാമം  പകർന്ന  തൈലം  പോലെ  ഇരിക്കുന്നു .ഉത്തമഗീതം 1 :3

പ്രിസണ്‍ ഫെലോഷിപ്പിന്റെ  സ്ഥാപകനായ  ചാൾസ്  കോൾസണ്‍  തന്റെ
 ജീവിതത്തിലെ ഒരു  സംഭവം വിവരിക്കുന്നു.ഒരു  രാത്രി  മുഴുവൻ  വിമാനത്തിൽ
യാത്ര  ചെയ്ത  ശേഷം ജക്കാർത്ത വിമാനത്താവളത്തിൽ  വളരെ  നീളമുള്ള
ഒരു  ക്യുവിൽ  അദ്ധേഹത്തിന്നു  നില്ക്കേണ്ടി  വന്നു.വളരെ ഉഷ്നമുള്ള
 ആ  ദിവസം  ക്യുവിൽ  നിന്നിരുന്ന  എല്ലാവരും ക്ഷീണിതരും അക്ഷമരും ആയിരുന്നു.എങ്കിലുംവളരെ ശാന്തനായി  കോൾസണ്‍  അവിടെ  നിന്നു.

   ചൈനക്കാരനായ  ഒരു  അഭിഭാഷകൻ   മറ്റൊരു  ക്യുവിൽ  നിന്ന്  കോൾസണെ
 സശ്രദ്ധം വീക്ഷിച്ചു  കൊണ്ടിരുന്നു.അദ്ദേഹം  കണ്ഫ്യു ഷ്യസിന്റെ  സിദ്ധാന്തങ്ങളിൽ  വിശ്വസിച്ചിരുന്നു. ദൈവസഭയുമായി  യാതൊരു  ബന്ധവുമില്ലായിരുന്നെങ്കിലും
 സന്മാർഗ  പഠനത്തിനായി തന്റെ  മക്കളെ  ക്രിസ്ത്യൻ  സണ്‍‌ഡേ സ്കൂളിൽ
ചേർത്തിരുന്നു .അവർ  കൊണ്ടുവന്ന ഒരു പുസ്തകത്തിന്റെ  കവർപേജിൽ ഉള്ള
 ഫോട്ടോയിൽ  കാണുന്ന  വ്യക്തിയെയാണ്  താൻ വീക്ഷിക്കുന്നതെന്ന്
തനിക്കു  ബോധ്യമായി .അക്ഷമരായ  ആളുകളുടെ മധ്യത്തിൽ  വളരെ ശാന്തനായി
നിൽക്കുന്ന  അദ്ധേഹത്തെ  കണ്ടു  അഭിഭാഷകൻ ഇപ്രകാരം  തീരുമാനിച്ചു. "ഞാൻ മടങ്ങി  ഭവനത്തിൽ  ചെല്ലുമ്പോൾ  ആ പുസ്തകം  വായിക്കും ".
രണ്ടു  വർഷങ്ങൾക്കു  ശേഷം  കോൾസണ്  ഒരു  കത്ത്  കിട്ടി .അതിൽ  ഇപ്രകാരം
 എഴുതിയിരുന്നു."ജക്കാർത്ത  എയർപോർട്ടിൽ അന്ന്  വളരെ  ശാന്തനായി
 നിന്ന  താങ്കളുടെ  "വീണ്ടും  ജനനം " എന്ന  പുസ്തകം  ഞാൻ വായിച്ചു .കർത്താവായ  യേശുക്രിസ്തുവിനായി   എന്റെ  ജീവിതം  ഞാൻ സമർപ്പിച്ചു "

" ക്രിസ്തുവിൽ  ഞങ്ങളെ  ഏപ്പോഴും  ജയോത്സവമായി  നടത്തുകയും
എല്ലാടത്തും  ഞങ്ങളെ ക്കൊണ്ട്  തന്റെ  പരിജ്ഞാനത്തിന്റെ  വാസന
വെളിപ്പെടുത്തുകയും  ചെയ്യുന്ന  ദൈവത്തിനു സ്തോത്രം " 2  കൊരി  2:14

പ്രാർത്ഥന :
കർത്താവായ  യേശുവേ  എന്റെ  ജീവിതത്തിന്റെ  എല്ലാ  സാഹചര്യങ്ങളിലും
അവിടുത്തെ  നാമത്തിന്റെ  സൌരഭ്യം  പരത്തുവാൻ എന്നെ സഹായിക്കേണമേ .ആമേൻ 

Wednesday, October 16, 2013

ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു .ഉത്തമഗീതം 5 :2

ഞാൻ  ഉറങ്ങുന്നു  എങ്കിലും  എന്റെ  ഹൃദയം  ഉണർന്നിരിക്കുന്നു .ഉത്തമഗീതം 5 :2

 ഒരിക്കൽ  ധനികനായ  തടിമില്ലു  നടത്തുന്ന വ്യാപാരിക്ക്  തന്റെ  സ്വർണ്ണവാച്ച്
നഷ്ടപ്പെട്ടു. കൂമ്പാരമായി  കിടക്കുന്ന  അറക്കപ്പൊടിയുടെ  ഇടയിൽ  വളരെ
അന്വേഷിച്ചിട്ടും ലഭിച്ചില്ല.അത്  കണ്ടെടുത്തു  കൊടുക്കുന്നവർക്ക്  അദ്ധേഹം
 സമ്മാനം  നൽകാമെന്ന്  വാഗ്ദാനം  ചെയ്തു .അനേകം  തൊഴിലാളികൾ  ഉപകരണങ്ങൾ  ഉപയോഗിച്ച്  അന്വേഷിച്ചിട്ടും  കണ്ടെത്തിയില്ല.

ഉച്ച വിശ്രമസമയം  ഒരു  കുട്ടി  വാച്ചുമായി  വന്നത്  കണ്ടു  അവർ
ആശ്ചര്യപ്പെട്ടു."നിനക്കിത് എങ്ങനെ  ലഭിച്ചു? ഞങ്ങൾ  വളരെയധികം  പരിശ്രമിച്ചിട്ടും  കണ്ടെത്താൻ  കഴിഞ്ഞില്ല "അവൻ പറഞ്ഞു "ഉച്ചയൂണിൻറെ സമയം
 ഞാൻ  വിജനമായ  മില്ലിലേക്ക്  ചെന്ന്  അറക്കപപൊ ടിയിൽ ശാന്തനായി
കിടന്നു   കൊണ്ട്  വാച്ചിന്റെ  'ടിക്  ടിക് ' ശബ്ദത്തിനായി  കാതോർത്തു.
അങ്ങനെയാണ് എനിക്കിതു  ലഭിച്ചത്'"

 നമ്മിൽ  ചിലർക്കെങ്ങിലും  സ്വർണ്ണ വാച്ചിനെക്കാളും  വിലയേറിയത്
  നഷ്ടമായിട്ടുണ്ടാവും .'ദൈവസാന്നിധ്യം,ദൈവശബ്ദം.........ഇങ്ങനെ  പലതും.
'മിണ്ടാതിരുന്നു ,ഞാൻ  ദൈവമെന്നു  അറിഞ്ഞു  കൊൾവിൻ ' എന്ന്
ദൈവവചനം  പറയുന്നു.നിശബ്ദതയിൽ  ഒരു  സ്നേഹിതനെപ്പോലെ,
സഹോദരനെപ്പോലെ  യേശു  നമ്മോടു ഇടപെടും.അപ്പോൾ  ശുലേംകാരിയെപ്പോലെ  അവനെ  മാത്രം  ആശ്രയിച്ചു  ജീവിക്കുവാൻ നമുക്ക്  കഴിയും .

  യാക്കോബിനോട്  ദൈവത്തിനു  സംസാരിക്കുവാനായി ,യോഹന്നാനു
  സ്വർഗീയ  മർമ്മങ്ങൾ ഗ്രഹിപ്പിക്കേണ്ടതിനായി  അവർ  ഏകരാകേണ്ടിയിരിക്കുന്നു.
യേശു  ഏകനായി  മുന്തിരിച്ചക്കു  ചവിട്ടി .അവന്റെ കാലടികളെ  നമുക്കും  പിന്തുടരാം .

പ്രാർത്ഥന:
കർത്താവായ  യേശുവേ  ഞാൻ  നിന്നെ  കാത്തിരിക്കുന്നു .
എന്നോട്  സംസാരിക്കേണമേ.ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു .
ആമേൻ . 

Friday, October 11, 2013

ലെബാനോനെ വിട്ടു എന്നോട് കൂടെ വരിക .ഉത്തമഗീതം 4 :8

ലെബാനോനെ  വിട്ടു  എന്നോട്  കൂടെ  വരിക .ഉത്തമഗീതം  4 :8

    ജെ.ഓസ്വാൾഡു  സാണ്ടേഴ്സിന്റെ  ദൈവവുമായിട്ടുള്ള  കൂട്ടായ്മയെ  പ്രതിപാദിക്കുന്ന
"ദൈവസംസർഗത്തിന്റെ  നാലു  വൃത്തങ്ങൾ " എന്ന  ലേഖനം ഹൃദയത്തെ തട്ടിയുണർത്തുന്നു.

സീനായി മലയിൽ ദൈവം ഇറങ്ങിവന്നപ്പോൾ കത്തുന്ന തീ കണ്ടു  ദൂരെ നിന്ന  ജനം;
പർവതത്തിന്റെ മുകളിലേക്ക്  കുറച്ചു  ദൂരം കയറിച്ചെന്നു ദൈവത്തിന്റെ
കാൽപാദങ്ങൾ ആകാശ നീലിമ  പോലെ  കണ്ട്  തൃപ്തിയടഞ്ഞ  എഴുപതു  മൂപ്പന്മാർ ;
പർവതത്തിന്റെ  മുകളിൽ  കൂടാരത്തെ വിട്ടു  പിരിയാതിരുന്ന  യോശുവ ;
എന്നാൽ  പർവതാഗ്രത്തിൽ  ഒരു  സ്നേഹിതനോടെന്ന  പോലെ  ദൈവവുമായി
സംസാരിക്കുന്ന മോശെ.

പുതിയ  നിയമത്തിലും  ഇതു  തന്നെ  നാം  കാണുന്നു .
അപ്പത്തിനായി  യേശുവിന്റെ  പിന്നാലെ  വന്ന  ജനം ;
ശുശ്രുഷക്കായി  അയയ്കപ്പെട്ട  എഴുപതു  പേർ ;
തന്നോട്  കൂടെ  ഇരിക്കുവാൻ  തിരഞ്ഞെടുക്കപെട്ട  പന്തിരുവർ ;
പ്രധാന സന്ദർഭങ്ങളിൽ  യേശുവിനോട്  കൂടെ  ആയിരുന്ന  മൂവർ ;
(പത്രോസ് ,യാക്കോബ് ,യോഹന്നാൻ )
അത്താഴത്തിൽ  യേശുവിന്റെ  നെഞ്ചോട്‌  ചാഞ്ഞിരുന്ന  യോഹന്നാൻ .

 മണവാളൻ  തന്റെ  പ്രിയയെ  ഉന്നതങ്ങളിലേക്ക്  വിളിക്കുന്നു .കാന്തേ
ലെബാനോനെ  വിട്ടു  എന്നോട്  കൂടെ  വരിക .
"മാനും  മാൻപേടയും  പർവതാഗ്രങ്ങളിൽ  തുള്ളിക്കളിക്കും  പോൽ
ക്രിസ്തുവും  ഭക്തനും"...

പ്രാർത്ഥന :
കർത്താവായ  യേശുവേ  അങ്ങയുമായിട്ടുള്ള  ആഴമേറിയ  കൂട്ടായ്മയിലേക്ക്
എന്നെ  വലിച്ചടുപ്പിക്കേണമേ .യോഹന്നാനെ  പോലെ  ഞാൻ നിന്നിൽ
വിശ്രമിക്കട്ടെ .ആമേൻ

Wednesday, October 9, 2013

രാജാവ്‌ ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. ഉത്തമഗീതം 1:12

.
  രാജാവ്‌  ഭക്ഷണത്തിനിരിക്കുമ്പോൾ  എന്റെ  ജടാമാംസി  സുഗന്ധം  പുറപ്പെടുവിക്കുന്നു.
  ഉത്തമഗീതം 1:12
 
രാജാവിനോട്  കൂടെ ഭക്ഷണത്തിനിരിക്കുക  എത്ര  ശ്രേഷ്ടമായ  പദവിയാണ്‌ .
കർത്താവുമായിട്ടുള്ള വ്യക്തിപരമായ  ബന്ധത്തെ  ഊന്നി  പറയുന്നതാണ്
 ഈ വചനം.വിശ്വാസം  വർദ്ധിപ്പിച്ചു  തരണമേ  എന്ന  ശിഷ്യന്മാരുടെ ആവശ്യത്തിനു മറുപടിയായി തന്നെ  ശുശ്രുഷിക്കയും  തന്നോട്  കൂടെ  ഭക്ഷണത്തിന്  ഇരിക്കുകയും
 വേണമെന്ന് യേശു  മറുപടി പറഞ്ഞു.

കർത്താവ്‌  പന്തിയിൽ  ഇരിക്കുമ്പോൾ  മറിയ  വിലയേറിയ  സ്വച്ഹജടാമാംസി
 തൈലം ഭരണി  പൊട്ടിച്ച്  അവന്റെ  തലയിൽ  ഒഴിച്ചു.തൈലത്തിന്റെ  സൌരഭ്യം
കൊണ്ട് വീട്  നിറഞ്ഞു .നമ്മുടെ  ജീവിതം  കർത്താവിന്റെ മുൻപിൽ
 നുറുക്കപ്പെടുമ്പോൾ മാത്രമേ  നമുക്ക്  സൌരഭ്യം  പരത്താൻ  കഴിയുകയുള്ളൂ .
ജടാമാംസി  പൊക്കം  കുറഞ്ഞ  ഒരു  ചെടിയാണ് .അത്  താഴ്മയെ കുറിക്കുന്നു .
യഥാർഥമായ താഴ്മയും  നുറുക്കവും  ശുശ്രുഷാ മനോഭാവവുമുള്ള  ഒരാൾക്ക്  മാത്രമേ
നമ്മുടെ  രാജാവും  കർത്താവുമായ  യേശുവിന്റെ  സന്നിധിയിൽ  സുഗന്ധം
പുറപ്പെടുവിക്കാൻ  കഴിയുകയുള്ളൂ .

പ്രാർത്ഥന.
കർത്താവായ  യേശുവേ  ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു .
നിന്റെ  നാമം  പകർന്ന  തൈലം  പോലെ  ഇരിക്കുന്നു .ഇന്നേ  ദിവസം
 യേശുവിന്റെ  നാമത്തിന്റെ  സൌരഭ്യം  പരത്താൻ എന്നെ  സഹായിക്കണമേ.
 ആമേൻ.

Tuesday, October 8, 2013

......കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു .ഉത്തമഗീതം 2:12

.......കുറുപ്രാവിന്റെ ശബ്ദവും  നമ്മുടെ  നാട്ടിൽ  കേൾക്കുന്നു .ഉത്തമഗീതം 2:12

 പ്രശസ്ത  എഴുത്തുകാരനായ എഫ് .ഡബ്ല്യു.ബോർഹാമിന്റെ "മെഴുകുതിരിയും
 പക്ഷിയും " എന്ന  ഉപന്യാസത്തിൽ  ദൈവ സാന്നിധ്യത്തെ  ഒരു  പക്ഷിയോട്
 ഉപമിച്ചിരിക്കുന്നു.മെഴുകുതിരി  കെട്ടു  പോയാൽ  വെളിച്ചം  ഇല്ലാതാകുന്നു.
എന്നാൽ  പാട്ട് പാടുന്ന ഒരു  പക്ഷിയെ  ഓടിച്ചാൽ അത്  പറന്നു  പോയി
  മറ്റൊരു  മരത്തിലിരുന്നു  വീണ്ടും മനോഹരമായി  പാടും.
ചരിത്രത്തിലെ  ദൈവ പ്രവർത്തിയെ  അദ്ദേഹം  ഇപ്രകാരം  വർണ്ണിക്കുന്നു.
വിശുദ്ധിക്ക്  വേണ്ടി  നില നിന്ന പ്യുരിറ്റൻസിന്റെ  സ്വാധീനം  ലോകത്തിൽ
 മങ്ങിയപ്പോൾ മിൽട്ടനിലൂടെ ഇംഗ്ളണ്ടിൽ  ശക്തമായ  ഉണർവുണ്ടായി .
വെളിച്ചം  ഇല്ലാതായോ?ഒരിക്കലുമില്ല...
ക്രിസ്തീയപ്രവർത്തകനായിരുന്ന  ജോസഫ്‌  അഡിസന്റെ  മരണത്തിനു
 എട്ടു വർഷങ്ങൾക്കു ശേഷം 1727 ഓഗസ്റ്റ്  മാസം  13-നു  ഇരുപത്തിയേഴു
 വയസ്സ്  മാത്രം  പ്രായമുള്ള സ്വിൻസന്ദൊർഫിന്റെ   നേതൃത്വത്തിലുള്ള
 പ്രാർത്ഥന  സമൂഹത്തിൽ  ശക്തമായ  ഉണർവുണ്ടായി.
മൊറെവിയൻ  പ്രസ്ഥാനത്തിന്റെ' ആരംഭമായിരുന്നു അത്.
  ഇംഗ്ളണ്ടിൽ ഉണർവ് മങ്ങിത്തുടങ്ങിയപ്പോൾ  ജർമ്മനിയിൽ 
മൊറെവിയൻസിലുടെ ശക്തമായ  ദൈവപ്രവർത്തി  ആരംഭിച്ചു.
ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലേക്ക് അനേകം  മിഷനറിമാർ 
 ദൈവത്തിന്റെ വചനവുമായി  കടന്നു  പോയി .
അതെ!പക്ഷി  മനോഹരമായി  പാടുകയാണ് .
ആ  നൂറ്റാണ്ടിൽ  ഫ്രാൻസിന്റെ  തെരുവീഥിയിൽ  കുരിശു  പരസ്യമായി 
 കത്തിച്ച  അതേ  ദിവസം തന്നെ ചെരുപ്പുകുത്തിയായിരുന്ന  വില്യം  കേറി
ഇന്ത്യയിൽ  എത്തിചേർന്നു.മാറ്റമില്ലാത്ത  ദൈവവചനം
  അനേകം  ഭാഷകളിലേക്ക്  തര്ജ്ജമ ചെയ്യപ്പെട്ടു .
മൊറെവിയൻ  പ്രസ്ഥാനത്തിന്റെ  പ്രവർത്തനങ്ങൾ  നിലച്ചപ്പോൾ  ദൈവം 
ജോണ്‍  വെസ്ളിയുടെ ഹൃദയത്തെ  ഉണർത്തി .
പക്ഷി  മറ്റൊരിടത്ത്  തന്റെ  പാട്ട്  പാടുകയാണ് .ചാൾസ്  വെസ്ളി 
 അനേകം ഗാനങ്ങളെഴുതി .സ്കോട്ലണ്ടിൽ  ആണ്ട്ട്രു  ബോണർ ,റോബർട്ട്‌ 
 മുറെ  മക്ക്കെയ്നെ, ബെർന്സ്  തുടങ്ങിയവരിലുടെ  യേശുവിന്റെ 
 സ്നേഹത്തിന്റെ  സന്ദേശം വ്യക്തമായി പ്രസംഗിക്കപ്പെട്ടു 
 എന്നാൽ  അവരുടെ  പ്രവർത്തി അവസാനിച്ചപ്പോൾ  ലണ്ടനിൽ  സ്പർജനിലുടെ 
ആയിരങ്ങൾ  ദൈവവചനം  ശ്രവിച്ചു .
പക്ഷി  വീണ്ടും  പാടിക്കൊണ്ടിരിക്കുന്നു .... ദൈവ വചനത്തിനോ  ബന്ധനം  ഇല്ല .

തുടർന്ന്  സാധുസുന്ദർസിംഗ് ,പണ്ഡിത  രമാഭായി .....എന്നിങ്ങനെ  എത്രയോ 
 ദൈവഭക്തർ ഈ  ദൌത്യം  നിർവഹിച്ചു  .
ആരും  ഇതുവരെയും  കൂടുകെട്ടിയിട്ടില്ലാത്ത  ഒരു  മരത്തിൽ  ഇരുന്നു 
 കൊണ്ട്  ക്രുശിന്റെ ഗാനം  പാടുവാൻ  ദൈവം  നമ്മുടെ  ഹൃദയത്തെ  ഉണർത്തട്ടെ.

"നിന്റെ  ജനം  നിന്നിൽ  ആനന്ദിക്കേണ്ടതിനു  നീ  ഞങ്ങളെ  വീണ്ടും  ജീവിപ്പിക്കേണമേ ..."

പാടും  ഞാൻ  യേശുവിനായ്‌  ജീവൻ പോവോളം  നന്ദിയോടെ ...
.എന്ന്  ഹൃദയത്തിൽ നിന്ന്  പാടാം.

പ്രാർത്ഥന .
കർത്താവായ  യേശുവേ  അവിടുത്തെ  സ്നേഹത്തിന്റെ  സന്ദേശം  അറിയിപ്പാൻ 
എന്നെ  സമർപ്പിക്കുന്നു . പുതിയോരു  പാട്ട്  തന്ന്  എന്നെ  ഉണർത്തേണമേ .

Friday, October 4, 2013

നിന്റെ പിന്നാലെ എന്നെ വലിക്ക .ഉത്തമഗീതം .1:4 (a)

നിന്റെ പിന്നാലെ  എന്നെ  വലിക്ക .ഉത്തമഗീതം .1:4 (a)

 സ്വീഡനിലെ  പ്രശസ്തമായ  ഒരു  സഭയിലെ  കർതൃദാസന്റെ  മകൾ
 അദ്ധേഹത്തിന്റെ അടുക്കൽ  ഒരു ദിവസം  വന്നു  ഇപ്രകാരം  പറഞ്ഞു .
"ഡാഡി,ദൈവത്തിന്റെ  പാതകൾ എനിക്കിനി  വേണ്ട.എന്റെ  കൂട്ടുകാരുടെ വഴി
ഇനി  എനിക്ക്  മതി."അദ്ധേഹത്തിന്റെ ഹൃദയം  തകർന്നു  പോയി.തന്റെ
 മകളെ  ചേർത്ത് നിർത്തി  അവളോട്‌  പറഞ്ഞു .
"മോളെ  ഞാനും  നിന്റെ  അമ്മയും  നിനക്കായി  പ്രാർത്ഥിക്കാം ".  

അന്ന്  രാത്രി കിടന്നുറങ്ങിയ  അവൾ  ഒരു  സ്വപ്നം  കണ്ടു .രണ്ടു  പട്ടണങ്ങൾ -
ഒന്നാമത്തേത്   നിയോണ്‍ ബൾബുകളുടെ  പ്രകാശത്തിൽ മുങ്ങിയിരുക്കുന്നു
,രണ്ടാമത്തേത് തേജസ്സ്‌  നിറഞ്ഞ പട്ടണം....
അലങ്കാര വിളക്കുകളാൽ  ദീപ്തമായ  പട്ടണത്തിൽ  നിന്ന്  സുമുഖനായ  ഒരാൾ  ഇറങ്ങി
വന്നു അവളുടെ  കരങ്ങളിൽ  പിടിച്ചു കൊണ്ട്  ക്ഷണിച്ചു :"വരൂ ...".വളരെ
 സന്തോഷത്തോടെ അവൾ ആ  പട്ടണത്തിലേക്ക്  നടന്നു.എന്നാൽ  കുറേ
  ദൂരം ചെന്നപ്പോൾ ഇരുട്ടു വർധിക്കുന്നതായി  അവൾക്ക്  അനുഭവപ്പെട്ടു
.തന്റെ  കൂടെ  നടന്ന വ്യക്തിയുടെ മുഖത്തേക്ക്  അവൾ  നോക്കി ;പഴയ  രൂപമല്ല --പൈശാചികമായ  മുഖം!
അവൾ  ഞെട്ടിയുണർന്നു .സ്വപ്നത്തിൻറെ അർത്ഥം   ഗ്രഹിച്ച  അവൾ
തീരുമാനിച്ചു.യേശു  വസിക്കുന്ന  തേജസിന്റെ  പട്ടണത്തിലേക്ക്  ഞാൻ  വീണ്ടും
നടക്കും. അതാണ്  നിത്യജീവന്റെ  മാർഗം.പ്രഭാതത്തിൽ  അവൾ
 തന്റെ ഡാഡിയോട് എല്ലാം  വിവരിച്ചു ."ഡാഡിയുടെ  ദൈവത്തിന്റെ
 വഴി  എനിക്ക്  മതി ...അതാണ് വെളിച്ചത്തിൻറെ  വഴി ..."

ഇതു  വായിക്കുന്ന സ്നേഹിതാ ,നിങ്ങൾ  ഏതു  പാതയിലുടെയാണ്  ഇപ്പോൾ
സഞ്ചരിക്കുന്നത്?ദൈവത്തിന്റെ  വഴിയിലൂടെയോ  ?
അതോ ലോകത്തിൻറെ ( പിശാചിൻറെ) വഴിയിലൂടെയോ ?

പ്രാർത്ഥന :
കർത്താവായ  യേശുവേ  നിന്റെ പിന്നാലെ  എന്നെ  വലിക്ക .വഴിയും
സത്യവും  ജീവനുമായ  യേശുവേ  ഞാൻ  നിന്നെ  അനുഗമിക്കുന്നു .ആമേൻ .

Sunday, September 29, 2013

നിന്റെ പല്ലു രോമം കത്രിച്ചിട്ടു കുളിച്ചു കയറി വരുന്ന ആടുകളെ പ്പോലെ ഇരിക്കുന്നു . ഉത്തമഗീതം 4:2

നിന്റെ  പല്ലു  രോമം  കത്രിച്ചിട്ടു  കുളിച്ചു കയറി വരുന്ന  ആടുകളെ പ്പോലെ  ഇരിക്കുന്നു .
ഉത്തമഗീതം  4:2

അന്തപുരത്തിലെ  രാജകുമാരി  ശോഭാ പരിപൂർണ്ണയാകുന്നു.പാല്  മാത്രം
കുടിക്കുന്ന അവസ്ഥയിൽ  നിന്ന് കട്ടിയുള്ള  ആഹാരം  കഴിക്കുന്ന
 അവസ്ഥയിലേക്ക്  വളരുന്ന   വ്യക്തിക്ക്  മാത്രമേ ക്രിസ്തുവിന്റെ  മർമ്മങ്ങൾ
 ഗ്രഹിക്കാൻ കഴിയൂ.തഴക്കത്താൽ  അഭ്യസിച്ച ഇന്ദ്രിയങ്ങൾ  ഉള്ളവരായ
 പ്രായം  തികഞ്ഞവരാ ണ്  അവർ .

ദൈവവചന ധ്യാനത്തിലൂടെ കട്ടിയുള്ള  ആഹാരം ചവച്ചിറക്കുന്ന അനുഭവത്തെയാണ്
പല്ലുകൾ  സൂചിപ്പിക്കുന്നത്.ക്രിസ്തുവിന്റെ  വചനം "അയവിറക്കി " വചനം
വിശ്വാസമായി  പരിണമിക്കുന്നു .വിശ്വാസത്തിന്റേയും സദുപദേശത്തിന്റേയും
വചനത്താൽ  പോഷണം  ലഭിച്ചു,ക്രിസ്തു  എന്ന  തലയോളം  സകലത്തിലും
വളർന്നു  വരുവാൻ  ഇടയാകും .

 കർത്താവിന്റെ  മണവാട്ടിയുടെ  പല്ലുകൾ  ബലമുള്ളതും  മനോഹരവുമാണ് .
ക്രിസ്തുവിനെക്കുറിച്ചുള്ള  "ആദ്യവചനം " വിട്ടു  പരിജ്ഞാനപൂർത്തി പ്രാപിക്കുന്ന
അനുഭവം .എന്റെ  പ്രിയേ  നീ  സർവാംഗസുന്ദരി  നിന്നിൽ  യാതൊരു  ഊനവും
ഇല്ല ;എന്ന്  പറയുന്ന  അവസ്ഥയിലേക്ക്  നമുക്ക്  വളരാം.
'ധ്യാനപീ0മതിൽ  കയറി  ഉള്ളിലെ  കണ്ണുകൾ കൊണ്ട്  നീ കാണുക ' എന്നുള്ള
പാട്ടുകാരന്റെ പ്രബോധനം  നമുക്ക്  ഉൾക്കൊണ്ട്‌  ദൈവസ്നേഹത്തിന്റെ
ആഴവും ഉയരവും  നീളവും വീതിയും   ഗ്രഹിപ്പാൻ  തക്ക  പരിജ്ഞാനം
ഉള്ളവരാക്കേണമേ  എന്ന്  ആഗ്രഹിക്കാം ,പ്രാർത്ഥിക്കാം.

Friday, September 27, 2013

പാറയുടെ പിളർപ്പിലും കടുംത്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ . ഉത്തമഗീതം 2:14

പാറയുടെ പിളർപ്പിലും  കടുംത്തൂക്കിന്റെ  മറവിലും  ഇരിക്കുന്ന  എന്റെ  പ്രാവേ .
ഉത്തമഗീതം  2:14

കർത്താവ്  തന്റെ  ഗീതത്തിൽ  മണവാട്ടിയെ  വിളിക്കുന്നത്‌  "എന്റെ  പ്രാവേ"
 എന്നാണ് .എത്ര മാത്രം  ഹൃദയം  കുളിർപ്പിക്കുന്ന  ഒരു  അഭിസംബോധന .
പ്രാവിനെ  പോലെ കളങ്കം ഇ ല്ലാത്തവരായിരിക്കേണം   എന്ന്  യേശു
 തന്റെ  ശിഷ്യന്മാരെ  ഉപദേശിച്ചു .

 നോഹയുടെ  പെട്ടകത്തിൽ  നിന്ന്  പറന്നു  പോയ  പ്രാവ്  ഒരു  ഒലിവിലയുമായി
  മടങ്ങി വന്നു .കിഴക്കൻ രാജ്യങ്ങളിൽ  സന്ദേശങ്ങളുമായി  മറ്റു  സ്ഥലങ്ങളിലേക്ക്
  പ്രാവിനെ പറത്തി  വിടുമായിരുന്നു.അതിന്റെ  കാലിൽ  കെട്ടിയിരുന്ന  സന്ദേശം
 കൃത്യമായി എത്ര  ദൂരത്തായിരുന്നാലും അവ  എത്തിക്കുമായിരുന്നു.സമാധാന
സുവിശേഷം  മറ്റു ഇടങ്ങളിൽ  എത്തിക്കുവാൻ  കർത്താവ്  എത്ര  അധികമായി
 നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു."എന്റെ  പ്രാവേ  എന്നവൻ  വിളിക്കുമ്പോൾ
 ലോകത്തിന്റെ  ഏതു കോണിലേക്കും  ക്രിസ്തുവിന്റെ  മാധുര്യ വചനവുമായി
 കടന്നു പോകുവാൻ പരിശുദ്ധാത്മാവ്  നമ്മുടെ  ഹൃദയത്തെ  ഉണർത്ത ട്ടേ.

 പിളർക്കപെട്ട  പാറയായ  ക്രിസ്തുവിൽ  മറയുന്നതോടൊപ്പം  "യെഹൂദന്മാർക്കു
 ഇടർച്ചയും   ജാതികൾക്കു  ഭോഷത്വവും  എങ്കിലും  യെഹൂദന്മാരകട്ടെ ,
യവനന്മാരാകട്ടെ വിളിക്കപെട്ട  ഏവർക്കും  ദൈവശക്തിയും
  ദൈവജ്ഞാനവുമായ  ക്രിസ്തുവിനെ തന്നെ " പ്രസംഗിക്കുവാൻ
 നമ്മെ ത്ത ന്നെ   സമർപ്പിക്കാം.

പ്രാർത്ഥന .
കർത്താവേ  പരിശുദ്ധാത്മാവിനാൽ  എന്നെ  നിറക്കേണമേ.
ഞാൻ  അങ്ങയുടെ  സാക്ഷിയായിരിക്കട്ടെ .ആമേൻ   

Monday, September 23, 2013

രാജാവ് എന്നെ പള്ളിയറകളിലേക്ക് കൊണ്ട് വന്നിരിക്കുന്നു .ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. ഉത്തമഗീതം 1:4

രാജാവ് എന്നെ  പള്ളിയറകളിലേക്ക്  കൊണ്ട്  വന്നിരിക്കുന്നു .ഞങ്ങൾ  നിന്നിൽ  ഉല്ലസിച്ചാനന്ദിക്കും.
ഉത്തമഗീതം 1:4


1992 സെപ്റ്റംബർ  മാസം  നൂറോളം  ദൈവവേലക്കാർ ഓസ്ട്രേലിയായിൽ    മുന്നാഴ്ച കർത്താവിന്റെ  മുഖം  അന്വേഷിപ്പാൻ
ഒന്നിച്ചു കൂടി. അവർ ചിലവഴിച്ച  ദിവസങ്ങൾ  ഇപ്രകാരമായിരുന്നു .

1 )യേശുവിന്റെ  പാദപീഠ ത്തിലിരിക്കുക .
മാർത്തയെപ്പോലെ  തന്റേതായ പ്ളാനുകളുമായിട്ടല്ല മറിയത്തേപ്പോലെ പൂർണ്ണ  വിശ്രമത്തിൽ ഞങ്ങൾ അവന്റെ പാദപീഠ ത്തിലിരുന്നു.ഞങ്ങളുടേതായ എല്ലാ അദ്വാനങ്ങളിൽ നിന്നും സമ്പൂർണ്ണമായ വിശ്രമത്തിലായിരുന്നു ആ ദിവസങ്ങളിൽ.സാധാരണയായി 5  മിനിട്ട്  ദൈവസന്നിധിയിൽ ശാന്തമായിരിക്കുക എന്നത് ഞങ്ങൾക്ക്  വളരെ  പ്രയാസമായിരുന്നു. എന്നാൽ  പരിശുദ്ധാത്മാവിന്റെ  സ്പർശനത്തിനായി ഞങ്ങൾ  കാത്തിരുന്നു.

2 )കർത്താവിന്റെ  തേജസ്സിനെ  പ്രതിബിംബിക്കുക
പരിശുദ്ധാത്മാവിനാൽ  നയിക്കപ്പെട്ടപ്പോൾ  കർത്താവിന്റെ തേജസ്സിന്റെ  പ്രഭയിൽ ഞങ്ങൾക്ക്പാപബോധം  ഉണ്ടായി.ക്രിസ്തുവിന്റെ  അതേ  പ്രതിമയായി  ഞങ്ങളെ  രൂപാന്തരപ്പെടുത്തുന്ന ആത്മാവിന്റെ  വെളിച്ചത്തിൽ  ഞങ്ങൾ  അനുതപിച്ചു,അവന്റെ സ്വരൂപത്തോട്  ഞങ്ങളെ അനുരൂപരാക്കുന്ന ദൈവ പ്രവർത്തിക്കായി  ഞങ്ങളെത്തന്നെ  ഏല്പ്പിച്ചു കൊടുത്തു .ദൈവം ഞങ്ങളെ  വിളിച്ചതു അനേകം  അറിവുകൾ നൽകാനല്ല  പ്രത്യുത  തന്റെ പുത്രനായ  യേശുവിനോട് അനുരൂപരാക്കാനാണ്  എന്ന്  ഞങ്ങൾക്ക്  മനസ്സിലായി .
3 )പുതിയ  വീക്ഷണം
മനുഷ്യർ  നൽകുന്ന  വസ്തുതകളെ  അടിസ്ഥാനമാക്കി  വിലയിരുത്തുന്ന  സ്വഭാ വത്തിൽ  നിന്ന്  മോചിപ്പിച്ചു കർത്താവിന്റെ  കണ്ണുകളിലൂടെ  ഞങ്ങളെ,കുടുംബത്തെ , സഭയെ,രാജ്യത്തെ കാണുവാൻ  കർത്താവ്‌ ഞങ്ങളെ  പഠിപ്പിച്ചു.കർത്താവിന്റെ  മുഖത്തേക്ക്  തന്നേ  നോക്കിയപ്പോൽ  ഞങ്ങൾക്ക്  അവന്റെ ഹൃദയം  വെളിവായി.
4 )ക്രിസ്തുവുമായിട്ടുള്ള  സ്നേഹബന്ധം .
     ഞങ്ങളുടെ  ആത്മമണവാളനായ  കർത്താവുമായി   പള്ളിയറയിലുള്ള  കൂട്ടായ്മയിലേക്ക്   ഞങ്ങൾ നയിക്കപ്പെട്ടു.ഞങ്ങൾക്ക് നഷ്ടമായ ആദ്യ സ്നേഹത്തിലേക്കു
 ഞങ്ങൾ  മടങ്ങിവന്നു. ഞങ്ങളുടെ  സകല  ശുശ്രുഷകളുടെയും  കേന്ദ്ര ബിന്ദു
 യേശു മാത്രമായി .ദൈവസ്നേഹത്തിന്റെ  ആഴം  അവൻ  ഞങ്ങൾക്ക്
 വെളിപ്പെടുത്തി യപ്പോൾ  ഞങ്ങളുടെ ആരാധന  ജീവനും
ശക്തിയുമുളള തായി . അവനിൽ സദാ  വസിപ്പാൻ  ഞങ്ങൾ  ആഗ്രഹിച്ചു.
ഉത്തമാഗീതത്തിലെ  മണവാളനും  മണവാട്ടിയും  തമ്മിലുള്ള
സ്നേഹബന്ധം  ഞങ്ങൾക്ക്  ദൃഷ്ടാന്തമായി .കർത്താവു മായുള്ള
  ഈ  ആത്മ ബന്ധത്തിൽ  ജീവിക്കുവാൻ  ഞങ്ങളെ സമർപ്പിക്കുന്നു .

പ്രിയ  സ്നേഹിതാ  ഈ  സ്നേഹക്കൂട്ടായ്മയിലേക്ക്  യേശു  നിങ്ങളെ  വിളിക്കുന്നു ......

 പ്രാർത്ഥന:
സ്വർഗത്തിൽ എനിക്കാരു  ള്ളൂ  ? ഭൂമിയിലും  നിന്നെയല്ലാതെ  ഞാൻ  ഒന്നും
 ആഗ്രഹിക്കുന്നില്ല .കർത്താവെ  ഞാൻ  നിന്നെ   കാത്തിരിക്കുന്നു .ആമേൻ
   

                    

Sunday, September 22, 2013

അവരെ വിട്ടു കുറെ അങ്ങോട്ട്‌ ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4

അവരെ വിട്ടു  കുറെ അങ്ങോട്ട്‌  ചെന്നപ്പോൾ ഞാൻ  എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4

മണവാട്ടി  രാത്രിയിൽ  കാണുന്ന  സ്വപ്നത്തെക്കുറിച്ചാണ്  മൂന്നാം  അദ്ധ്യായം
 പ്രതിപാദിക്കുന്നത് . രാത്രിയിൽ പ്രാണപ്രിയനെ  അന്വേഷിക്കുമ്പോൾ
 കാണാതെ പോകുന്ന  അനുഭവം. എല്ലാംമറന്നു അവനെ  അന്വേഷിപ്പാൻ
 വീഥികളിലും  വിശാല സ്ഥലങ്ങളിലേക്കും  ഇറങ്ങി  നടന്നു.
കാണുന്നവരോടെല്ലാം  ഒരേ  ചോദ്യം നിങ്ങൾ  എന്റെ
പ്രാണപ്രിയനെ കണ്ടുവോ? എന്നാൽ എല്ലാവരെയും  വിട്ടു കുറേ
മുമ്പോട്ട്  ചെന്നപ്പോൾ  താൻ  സ്നേഹിക്കുന്ന ഇടയനെ
കണ്ടെത്തി.അവനെ  തന്റെ  ഭവനത്തിലേക്ക്‌  കൊണ്ടുവരുന്നത്
 വരേയും  അവനെ വിട്ടില്ല.

  രണ്ടാം  ഭാഗത്തിൽ എല്ലാവിധ മോടികളോടും കൂടെ  വരുന്ന
ശലോമോൻ  ദൃശ്യമാകുന്നു .യെരുശലേം  പുത്രിമാർ ശലോമോന്റെ
 മഹത്വം  വർണ്ണിക്കുന്നു .

സ്വപ്നത്തിൽ രണ്ടു  പേരെ  കാണുന്നു.ഒന്ന്  മണവാളനായ ക്രിസ്തു ,രണ്ട്‌
 ലോകത്തെ പ്രതിനിധാനം ചെയ്യുന്ന  ശലോമോൻ .നമ്മുടെ  ഹൃദയത്തോട്
 ചോദിക്കാം.എന്റെ  ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്
  നല്ലിടയനായ ക്രിസ്തുവോ? "കച്ചവടക്കാരന്റെ സകലവിധ സുഗന്ധ
ചൂർണങ്ങൾ ക്കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന ശലോമോനോ ?
ക്രിസ്തുവിനെ സ്നേഹിച്ച  യോഹന്നാൻ  പത്മോസിന്റെ  അനുഭവത്തിലും
തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്  അറുക്കപ്പെട്ട
കുഞ്ഞാടായ  ക്രിസ്തു തന്നെ  ആയിരുന്നു.

പ്രാർത്ഥന .
കർത്താവെ ഈ  ലോകത്തിന്റെ  മായ  കാഴ്ചകളിൽ  എന്റെ
 ഹൃദയം  മുങ്ങിപ്പോകാതെ നിന്നേ  മാത്രം  ധ്യാനിക്കുവാൻ  ഇന്നേ
 ദിവസം  എന്നെ  സഹായിക്കേണമേ . യേശുവേ  ഞാൻ  നിന്നെ
 സ്നേഹിക്കുന്നു .നിന്റെ  പിന്നാലെ  എന്നെ  വലിക്ക .
ആമേൻ.