Monday, August 31, 2020

 


ഹെൻറി ഫോർഡിന്റെ ജീവിതത്തിൽ നിന്ന് ഒരു സംഭവം വർഷങ്ങൾക്ക് മുമ്പ് ഒരു പ്രസംഗത്തിൽ കേട്ടിട്ടുണ്ട്.(ഒരു കഥ മാത്രം എന്നു ചിന്തിക്കുന്നവരുമുണ്ട്).

ഒരു ഹൈവേയുടെ സൈഡിൽ ഒരു ഫോർഡ് കാർ നിർത്തിയിട്ടിരിക്കുന്നു, അതിന്റെ ഡ്രൈവർ വളരെ വിഗദ്ധനായ ഒരു കാർ മെക്കാനിക്ക് കൂടെയാണ് .
സുഗമമായി ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് നിന്ന് പോയി.
കാർ സൈഡിലേക്ക് തള്ളി മാറ്റി കുറേ സമയമായി പരിശ്രമിക്കുന്നു.
''എത്രയോ വാഹനങ്ങൾ താൻ റിപ്പയർ ചെയ്തിട്ടുണ്ട്, എന്നാൽ എന്റെ സകല കഴിവുകളും പ്രയോഗിച്ചിട്ടും കാർ സ്റ്റാർട്ടാകുന്നില്ല" അയാൾ മനസ്സിൽ പറഞ്ഞു.

അടുത്തെങ്ങും കടകളോ ഒന്നും ഇല്ല.
കേടായ വാഹനം അവിടെ ഇട്ടിട്ട് അടുത്ത ടൗണിലേക്ക് പോകുവാൻ അനേകം വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും എല്ലാവരും നിർത്താതെ കടന്നു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ഫോർഡ് കാർ തന്റെ അരികിൽ നിർത്തി. അതിൽ നിന്ന് ഇറങ്ങി വന്ന ആൾ ചോദിച്ചു "എന്താ കാർ കേടായോ? ഞാൻ സഹായിക്കാം"

"എന്നെ അടുത്ത ടൗൺ വരെ ഒന്നു ഡ്രോപ് ചെയ്താൽ മതി .
ഡ്രൈവർ പറഞ്ഞു.

"ഞാൻ ഒന്നു ശ്രമിക്കട്ടെ... വന്നയാൾ സഹായിക്കാൻ മനസ്സോടെ ചോദിച്ചു.

സാർ, ഞാൻ വർഷങ്ങൾ എക്സ്പീരിയൻസുള്ള ഒരു മെക്കാനിക്ക് ആണ് .ഞാൻ വളരെ പരിശ്രമിച്ചിട്ടും ഇത് സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല.
അങ്ങനെയെങ്കിൽ താങ്കൾക്ക് ഒട്ടും സാധ്യമല്ല. ദയവായി എന്നെ അടുത്ത ടൗൺ വരെ ഒന്നെത്തിച്ചാൽ മതി ...
പിന്നെ ചോദിച്ച സ്ഥിതിക്ക് ഒന്നു ശ്രമിച്ചു നോക്ക്... ഒരു ചെറു ചിരിയോടെ ഡ്രൈവർ പറഞ്ഞു...

'ഓ. കെ ... വന്നയാൾ സാവധാനത്തിൽ കാറിനടുത്ത് വന്ന് ബോണറ്റ് ഉയർത്തി ഒന്നു നോക്കി... എതോ ഒരു ചെറിയ ഉപകരണത്തിൽ പിടിച്ച് ഒന്നു തിരിച്ചു...
"ഓ.... കാർ സ്റ്റാർട്ടായി "... ഡ്രൈവർ അതിശയത്തോടെ പറഞ്ഞു.

ശബ്ദം താഴ്ത്തി വിനയത്തോടെ ഡ്രൈവർ ചോദിച്ചു "എന്റെ സകല ബുദ്ധിയും കഴിവും അനുഭവപരിചയവും എല്ലാം ഉപയോഗിച്ചിട്ടും എനിക്കിത് നന്നാക്കാൻ കഴിഞ്ഞില്ല .എന്നാൽ താങ്കൾ ഒരു നിമിഷം കൊണ്ട് ഇത് പരിഹരിച്ചു. സാർ നിങ്ങൾ ആരാണ്?''

"ഞാൻ ഹെൻറി ഫോർഡ് .ഞാനാണ് ഈ കാർ ഡിസൈൻ ചെയ്തത്.
ഇത് നിർമ്മിച്ചതും ഞാനാണ്...."

നാം സ്വന്ത കഴിവനുസരിച്ച് പലതും പരിശ്രമിക്കുന്നു... നന്നാവാൻ കഷ്ടപ്പെടുന്നു. ....സെൽഫ് ഇംപ്രൂവ്മെന്റ് ബുക്ക്സ്... പല തരത്തിലുള്ള വ്യായാമം .... പറഞ്ഞാൽ തീരില്ല ..
എല്ലാം പരാജയം ....
എന്നാൽ നമ്മുടെ കർത്താവായ യേശുവിന് എല്ലാം സാദ്ധ്യം.

നമ്മുടെ ഡിസൈനറും നമ്മെ നിർമ്മിച്ചവനുമായ കർത്താവിന്റെ കരങ്ങളിൽ സമ്പൂർണ്ണമായി സമർപ്പിക്കാം.... ഈ നിമിഷം തന്നെ ആ സമർപ്പണം നടക്കട്ടെ ...

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 139 : 13‭-‬16

ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്‍ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ .യെശയ്യാവ് 43 :1 










 


A youth came to Trivandrum Airport to happily see off his brother, who was going to Singapore. Those who came with him to see off the brother, asked the youth a question:

“Your elder brother, who is an ace keyboardist of our church, is leaving for Singapore.  Now who will carry out this task meticulously?” Johnsam Joyson, shuddered for a second.

His was a house with 5 children. One is a keyboardist, another a guitarist, their sister is good singer, and the youngest is very smart… an all -rounder.

The church hall is on the upper floor of the house. Their father is the elder of the church. He is never taken to the Vacation Bible School recording as he cannot sing well for song recording.  As he was immersed in these thoughts, they asked Johnsam another question…

What do you know? Singing? 

Guitar? Keyboard?

He stood bowing his head down. He can hear his own heart beat well. He knows he cannot do any of these. Even poor in education…

Then one of those who came to see off the elder brother came near Johnsam and murmured in his ears. “Even though you are born in a good family, you are a waste.”

Those words struck his heart, like an arrow!

He felt like crying aloud. But he hid everything in his heart silently. Grief is lashing its waves in his heart. When he came to his house, he told his mother. “I am going to the church hall. I will be spending my night there.” 

He closed all the doors and the windows. Then placed the keyboard infront of him.  Then he wept bitterly before his Lord, Jesus. He cried and cried till there were no more tears…. “God, I am a waste.” He kept repeating this to God. Hours went by. It was around 3:30AM in the morning. He told the Lord: “You are the Lord who pours streams of water in desert”. All of a sudden God gave him songs. God blessed him in playing guitar and keyboard.

Johnsam Joyson has written many songs. One among those songs is a cool rain for my heart.

“Um azahkaana kangal ennai kantathale

 Mudinthadhendru ninaitha naan uyir vaalgindren

 Yaarum ariyatha ennai

 Nandraai arinthu

 Thedi vantha nalla nesare

 Thooki eriyappatta ennai vaendumentu solli

 Saerthu konda nalla naesare

 Ontumillatha ennai um kaarunyathaaalae

 Uyarthi vaitha nalla naesarae”

God knows the heart of you, who read this… Tell Jesus, the thoughts of your heart, share your pains with Him .

Here is the meaning of the song:

The beautiful eyes of Jesus are seeing me. In the days when I felt all is over, I was given a new life and made to walk… Even though no one knows me, the Lord knows all things… He came seeking me, and saved me.

The love of God which said to me “You are Mine own” and held me to His bosom, when I who was cast off; …  Jesus, I thank you for your grace…. 

This song is my song of experience too... Even yours… Thank you, Jesus, Halleluiah.

'But now, this is what the LORD says- He who created you, Jacob, He who formed you, Israel: "Do not fear, for I have redeemed you; I have summoned you by name; you are mine. Since you are precious and honored in My sight, and because I love you, I will give people in exchange for you, nations in exchange for your life. Isaiah 43:1,4.

A bruised reed He will not break,and a smoldering wick He will not snuff out... Isaiah 42:3(a)


https://youtu.be/CaN80mKV3DY




Sunday, August 30, 2020


 കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്ത് നടന്ന ഒരു യഥാർത്ഥ സംഭവം മിഷണറി ഡോക്ടറായ ഹെലൻ റോസ്വേർ " ലിവിംഗ് ഫെയ്ത്ത് "എന്ന പുസ്തകത്തിൽ വിവരിക്കുന്നു.

"വനപ്രദേശത്തായിരുന്നു ഞങ്ങളുടെ മിഷൻ ആശുപത്രി .ഒരിക്കൽ ഒരാഫ്രിക്കൻ വനിതയെ ലേബർ റൂമിൽ ഞങ്ങൾ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും അമ്മ മരിച്ചു.പിഞ്ചു കുഞ്ഞിനെ ഞങ്ങൾ വളരെ കരുതലോടെ പരിപാലിച്ചു.
കരഞ്ഞു കൊണ്ടിരുന്ന അവളുടെ 2 വയസ്സ് പ്രായമുള്ള ആദ്യത്തെ കുട്ടിയെയും ഞങ്ങൾ
വളരെ സാന്ത്വനിപ്പിച്ചു.

ഭൂമദ്ധ്യരേഖ പ്രദേശമെങ്കിലും രാത്രിയിൽ കൊടും തണുപ്പും പകൽ വളരെ ഉഷ്ണവും ഞങ്ങൾ അനുഭവിച്ചു .കറൻറ് ഇല്ലാത്ത ദേശമായിരുന്നതു കൊണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഞങ്ങൾ 'ഹോട്ട് വാട്ടർ ബാഗ് 'ഉപയോഗിച്ചിരുന്നു. എന്നാൽ ഒരു ദിവസം അത് പൊട്ടിപ്പോയി. മറ്റു വഴികളില്ല .വിജനമായ കാട്ടുപ്രദേശം.

മിഷൻ ആശുപത്രിയോട് ചേർന്നുള്ള അനാഥാശ്രമത്തിലെ കുട്ടികളുടെ പ്രാർത്ഥനാ സമയമായി- ഡോക്ടർ ഹെലൻ അവരോട് ഹോട്ട് വാട്ടർ ബാഗിന്റെ കാര്യവും കൊച്ചു കുഞ്ഞിന്റെയും, 2 വയസ്സുകാരിയുടെയും ദയനീയ സ്ഥിതിയും വിവരിച്ചു.രൂത്ത് എന്ന് 10 വയസ്സുള്ള കുട്ടി ഇങ്ങനെ പ്രാർത്ഥിച്ചു.
" കർത്താവേ ഞങ്ങളുടെ ഓമനക്കുട്ടിക്ക് ഒരു ഹോട്ട് വാട്ടർ ബാഗ് തരണം .അത് ഇന്നു തന്നെ വേണം .കാരണം രാത്രിയിൽ അത് ഇല്ലെങ്കിൽ  കുഞ്ഞിന് പ്രയാസമാകും.... കുഞ്ഞ്  മരിച്ചു പോകും: ഇന്ന് ഉച്ച കഴിയുമ്പോൾ ഞങ്ങൾക്ക് ഹോട്ട് വാട്ടർ ബാഗ് തരണം .പ്ലീസ്... ( Please, God," she prayed, "send us a water bottle. It'll be no good tomorrow, God, the baby'll be dead; so, please send it this afternoon.)..പിന്നെ കൂട്ടത്തിൽ കർത്താവേ 2 വയസ്സുള്ള കുട്ടിയെ അങ്ങ് അവളെ സ്നേഹിക്കുന്നു എന്ന് അവളറിയാൻ ഒരു ഡോളിയും ... (doll)...And while You are about it, would You please send a dolly for the little girl(2 year old) so she'll know You really love her)
ഡോക്ടർ അദ്ഭുതപ്പെട്ടു പോയി: എങ്ങനെ ആമേൻ പറയും?
വർഷങ്ങളായി ഒരു പാഴ്സൽ പോലും ഇവിടെ ലഭിച്ചിട്ടില്ല: അഥവാ അയച്ചാൽ തന്നെ അനേക മാസങ്ങൾ വേണ്ടി വരും ഇവിടെ എത്താൻ ...കോംഗാ എന്ന അപരിഷ്കൃത രാജ്യത്ത് ഇത് ഒന്നും ലഭ്യമല്ല...
അന്നു ഉച്ചകഴിഞ്ഞ സമയം ഒരു കാർ വന്നു. "മാഡം ഒരു പാഴ്സൽ ഉണ്ട്" ...
പാഴ്സൽ സ്വീകരിച്ച ശേഷം അനാഥാലയത്തിലെ കുട്ടികളെ വിളിച്ചു കൊണ്ട് വന്നു ... " നമുക്ക് ഒരുമിച്ച് ഇത് തുറക്കാം "ഹെലൻ പറഞ്ഞു:

വളരെ ആകാംഷയോടെ അവർ പാഴ്സൽ തുറന്നു .ഇവിടെ വന്ന ശേഷം ആദ്യമായാണ് ഒരു പാഴ്സൽ വിദേശ രാജ്യത്ത് നിന്ന് ലഭിക്കുന്നത് 'ഇംഗ്ലണ്ടിൽ നിന്ന് ഞാൻ ഇവിടെ വന്നിട്ട് 4 വർഷമായി .
ഹെലന്റെ  മനസ്സിലൂടെ ചില ചിന്തകൾ കടന്നു പോയി.

ആശുപത്രിയിലെ ഉപയോഗത്തിനായി ചില സാധനങ്ങൾ, കുഷ്ഠരോഗികൾക്കുള്ള ബാൻഡേജ്: ഓരോന്നായി പുറത്തെടുത്തു.

" ദേ: ഹോട്ടർ വാട്ടർ ബാഗ് " ... ഹെലൻ ആശ്ചര്യത്തോടെ പറഞ്ഞു. ഹെലന്റെ കണ്ണുകൾ നിറഞ്ഞു.
കൊടു ചൂടുള്ള സ്ഥലത്തേക്ക് ആരും നൽകാത്ത ഒരു ഗിഫ്റ്റ് !!!
ഇന്നേക്ക് അഞ്ചു മാസം  മുമ്പ്  ഇംഗ്ലണ്ടിലെ തന്റെ ഹോം ചർച്ചിലുള്ള  സൺഡേ സ്കൂൾ കുട്ടികൾ അയച്ച സമ്മാനം!' സൺഡേ സ്കൂൾ ലീഡർ ദൈവാത്മാവിന്റെ പ്രേരണ അനുസരിച്ച് അയച്ച ഗിഫ്റ്റ് ...

ഹെലൻ രൂത്തിനെ ഒന്നു ശ്രദ്ധിച്ചു നോക്കി.
അവളുടെ മുഖം സന്തോഷത്താൽ പ്രകാശിക്കുന്നു...രൂത്ത് വിളിച്ചു പറഞ്ഞു.
ദൈവം കൊച്ചു കുഞ്ഞിന് ഹോട്ട് വാട്ടർ ബാഗ് തന്നെങ്കിൽ തീർച്ചയായും 2 വയസ്സുള്ള കുട്ടിക്ക്് പാവക്കുട്ടിയെയും  നൽകും.
(She rushed forward, crying out, "If God has sent the bottle, He must have sent the dolly, too! )
തുടർന്ന് ഓരോ സാധനങ്ങൾ പുറത്ത് എടുത്തു.
" അതാ ഡോളി " രൂത്ത് വിളിച്ച് പറഞ്ഞു.
പാവക്കുട്ടി കൈയ്യിലെടുത്ത് രൂത്ത് ഹെല നോട് പറഞ്ഞു... (10 വയസ്സുകാരിയായ അനാഥ)" മമ്മീ ഞാനും വരാം. കർത്താവ് അവളെ സ്നേഹിക്കുന്നു എന്ന് എനിക്ക് അവളോട് പറയണം" "...

ഇന്ന് തന്നെ നൽകണമേ എന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്ന രൂത്ത് :അതിന് 5 മാസം മുമ്പ് രൂത്ത് പ്രാർത്ഥനയിൽ കർത്താവിനോട് ചോദിച്ച കാര്യങ്ങളെല്ലാം ലോകത്തിന്റെ മറ്റൊരു അറ്റത്ത് പായ്ക്ക് ചെയ്ത് അയക്കുന്ന സൺഡേ സ്കൂൾ ടീം ...
സർവ്വവും മുന്നമേ അറിഞ്ഞ് എല്ലാം ക്രമീകരിക്കുന്ന നമ്മുടെ സ്വർഗ്ഗീയ പിതാവു്!

അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.യെശയ്യാവു 65: 24

ഇന്ന് പ്രഭാതത്തിൽ സന്ദേശം നാം കേട്ടു - പ്രാർത്ഥനയിൽ മടുത്തു പോകരുത്... വിശ്വാസത്തോടെ പ്രാർത്ഥിക്കണം.. ഒരു കൊച്ചു കുട്ടിയുടെ ലാളിത്യത്തോടെ ....

കർത്താവേ 10 വയസ്സുകാരി രൂത്ത് പ്രാർത്ഥിച്ചതു പോലെ വിശ്വാസവും ലാളിത്യവും പ്രാർത്ഥനയിൽ ഞങ്ങൾക്ക് നൽകേണമേ... ആമേൻ




Friday, August 28, 2020

 


Edward Kimball, a Sunday school teacher in Boston had the earnest desire that all the children in his Sunday school should know Jesus personally. So, he decided that every Saturday, he would meet each child personally and share the gospel with them. One of the children worked in a shoe store. He went to the store and shared the gospel with him in the shoe storeroom. The child who heard the gospel in that room filled with shoes, received Jesus as his Saviour. That child was DL Moody. 

Later the Lord used DL Moody to lead many people to Christ. Wilbur Chaman came to believe in Christ through Moody’s ministry of the Word, and Chapman went on to become an evangelist.

In the gospel convention that Chapman conducted at Chicago, the sport star called Billy Sunday was saved. Billy Sunday lead many other sport stars to Jesus the fountain of life. 

At a crusade in which Billy Sunday preached, a young man called Mordecai Ham received salvation. Mordecai went on to preach at gospel meetings, and in one such meeting Billy Graham surrendered his life to Jesus Christ. And we know that the Lord used Billy Graham for world evangelisation. 

The Sunday school teacher Edward Kimball took his responsibility of teaching God’s word on Sundays very seriously. Kimball’s desire to see the children in his care know Jesus Christ personally, was compelled by his love for Jesus Christ, and we have seen the fruit the meeting he had with each child. How great is the simple deed every man does out of his faithfulness to Christ!!

**Five loaves of bread …. two fish

Two pennies

One talent

A jar of perfume

A visit … a gospel tract … a phone call

The gospel message shared with a person

A prayer … a drop of tear …

None of these is small in the sight of the Lord.

Lord, with a broken heart I pray, I now realise that it is not the magnitude of the work that is great, but the fact that I do it for the glory of Jesus Christ. Help me Lord, to take one step forward. Amen.

O LORD, do not Your eyes look for truth? Jeremiah 5: 3

‘… the LORD will work for us, for the LORD is not restrained to save by many or by few.” 1 Samuel 14: 6

For who has despised the day of small things? But these seven will be glad when they see the plump line in the hand of Zerubbabel—these are the eyes of the LORD which range to and fro throughout the earth.” Zechariah 4:10

Therefore, my beloved brethren, be steadfast, immovable, always abounding in the work of the Lord, knowing that your toil is not in vain in the Lord. 1 Corinthians 15:58

 


തിരുവനന്തപുരം എയർപോർട്ടിൽ തന്റെ ജ്യേഷ്ഠനെ സിംഗപ്പൂരിലേക്ക് യാത്രയാക്കാൻ സന്തോഷത്തോടെ വന്ന യൗവ്വനക്കാരനോട് കൂടെ വന്നവർ ഒരു ചോദ്യം.

"നിന്റെ ജ്യേഷ്ഠൻ, നമ്മുടെ ചർച്ചിലെ പ്രഗത്ഭനായ കീ ബോർഡ് വായനക്കാരൻ സിംഗപ്പൂരിന് പോകുന്നു.
ഇനിയാര് ആ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കും?"
ജോൺസാം ജോയ്സൺ ഒന്നു പരുങ്ങി.

കാരണം,5 മക്കളുള്ള വീട്.
ഒരാൾ കീബോർഡ് പ്ലേയർ .
ഒരാൾ ഗിറ്റാർ,
സഹോദരി നല്ല പാട്ടുകാരി.
ഏറ്റവും ഇളയവൻ മിടുമിടുക്കൻ...ഓൾ റൗണ്ടർ


വീടിന്റെ മുകളിലത്തെ നിലയിലാണ് സഭാ ഹോൾ. പിതാവ് സഭയിലെ മൂപ്പൻ.
vbട ഗാന റെക്കോർഡിംഗിൽ പാടാൻ കഴിവില്ലാത്തതു കൊണ്ട് തന്നെ മാത്രം കൊണ്ടു പോകാറില്ല .
ചിന്തകളിൽ മുഴുകി നിന്ന ജോൺസാമിനോട് അടുത്ത ചോദ്യം ...

നിനക്ക് എന്തറിയാം?പാട്ട്?
ഗിറ്റാർ, കീ ബോർഡ്?
അവൻ തല കുനിച്ചു നിന്നു .ഹൃദയമിടിപ്പ് അവന് നന്നായി കേൾക്കാം. അവനറിയാം തന്നെക്കൊണ്ട് ഇതൊന്നിനും കഴിവില്ല. വിദ്യാഭ്യാസവും വളരെ കുറവ് ....

ജ്യേഷ്ഠനെ യാത്രയാക്കാൻ വന്നവരിൽ ഒരാൾ അടുത്തു വന്ന് അവന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു.
" ഇത്ര നല്ല കുടുംബത്തിൽ പിറന്നെങ്കിലും നീ ഒരു വേസ്റ്റ് (Waste) ആണ്. "

ചാട്ടുളി പോലെ ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ തുളച്ചു കയറി .

അലറിക്കരയണമെന്നുണ്ട്, എല്ലാം ഹൃദയത്തിൽ ഒതുക്കി മിണ്ടാതെ നിന്നു.
ദുഖം തിരമാലകൾപ്പോലെ മനസ്സിൽ അലയടിക്കുന്നു .
വീട്ടിൽ വന്നപ്പോൾ ജോൺ സാം അമ്മയോട് പറഞ്ഞു.
"ഞാൻ മുകളിലത്തെ ചർച്ച് ഹാളിലേക്ക് പോകുന്നു. ഇന്ന് രാത്രി അവിടെ സമയം ചെലവഴിക്കും"

എല്ലാ ജനലുകളും വാതിലുകളും അടച്ചു.
കീ ബോർഡ് തന്റെ മുമ്പിൽ വെച്ചു.
കർത്താവായ യേശുവിന്റെ മുമ്പാകെ കണ്ണുനീരൊഴുക്കി ... തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.' കണ്ണുനീർ വറ്റുവോളം...
" ഞാൻ ഒരു വേസ്റ്റ് ആണ്ടവരേ, ഒരു വേസ്റ്റ് " അവൻ ദൈവത്തോട് പറഞ്ഞു കൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നു പോയി. അതിരാവിലെ സമയം ഏകദേശം 3.30. അവൻ കർത്താവിനോട് പറഞ്ഞു. "വരണ്ട നിലത്ത് നീരൊഴുക്കുകളെ പകരുന്ന ദൈവമാണ് അങ്ങ് "
പെട്ടെന്ന് ദൈവം അവന് ഗാനങ്ങളെ നൽകി.
കർത്താവ് അവനെ അനുഗ്രഹിച്ച് ഗിറ്റാർ, കീ ബോർഡ് തുടങ്ങിയവയിൽ പ്രാവീണ്യം നൽകി.

ജോൺസാം ജോയിസൺ അനേകം ഗാനങ്ങൾ എഴുതി .. അതിലൊരു ഗാനം എന്റെ ഹൃദയത്തിന് എന്നും കുളിർമഴയാണ്.

"ഉം അഴകാന കൺകൾ എന്നെ കണ്ടതാലെ
മുടിന്തതെന്റു നിനെയ്ത്ത നാൻ ഉയിർ വാൽഗിന്റേ
യാരും അറിയാത എന്നെയ്
നൻട്രായി അറിന്തു
തേടി വന്ന നല്ല നേസരെ

തൂക്കി എറിയപ്പെട്ട എന്നെ
വേൺട്രും എന്ന് സൊല്ലി
സേർത്തു കൊണ്ട നല്ല നേസരെ

ഒന്നും ഇല്ലാത എന്നെ ഉം
കാരുണ്യത്താലെ സേർത്തു
കൊണ്ട നല്ല നേസരെ

Um azhagana kangal ennai kandathaale
Mudinthadhendru ninaitha naan uyir vaalgindren
Yaarum ariyatha ennai
Nandraai arinthu
Thedi vantha nalla nesare
Thooki eriyappatta ennai Vaendumentu solli
Saerththu konda nalla naesarae
Ontumillatha ennai um Kaarunyaththaalae
Uyarththi vaiththa nalla naesarae

ഇതു വായിക്കുന്ന നിങ്ങളുടെ ഹൃദയം ദൈവം അറിയുന്നു...
യേശുവിനോട് ഹൃദയത്തിന്റെ ചിന്തകൾ, വേദനകൾ പങ്കു വെക്കുക:

യേശുവിന്റെ മനോഹരമായ കണ്ണുകൾ നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു. ::
എല്ലാം തീർന്നു എന്ന് ചിന്തിച്ച ദിനങ്ങൾ വന്നപ്പോൾ പുതുജീവൻ തന്ന് നടത്തി... ആർക്കും എന്നെ പൂർണ്ണമായി അറിയില്ല എങ്കിലും കർത്താവേ നീ എല്ലാം അറിയുന്നു... എന്നെ തേടി വന്നു ,രക്ഷിച്ചു.

വലിച്ചെറിയപ്പെട്ട എന്നെ " നീ എന്റേതു മാത്രം " എന്നു പറഞ്ഞു മാർവ്വോടണച്ച ദൈവസ്നേഹം.
യേശുവേ അവിടുത്തെ കൃപയ്ക്കായി നന്ദി ...

ഇതെന്റെയും അനുഭവ ഗാനമാണ്: നിങ്ങളുടേയും ...
നന്ദി യേശുവേ! ഹല്ലേലുയ്യാ


ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
യെശയ്യാവു 43 :1‭, ‬4

ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല..
യെശയ്യാവു 42 : 3(a)



 

Thursday, August 27, 2020



ഡോക്ടർ മാർക്ക് എന്ന പ്രസിദ്ധനായ കാൻസർ രോഗ വിദഗ്ദ്ധന്റെ അനുഭവം വർഷങ്ങൾക്കു മുമ്പ് വായിച്ചത് (ജീവമൊഴികൾ)ഓർമ്മയിൽ വരുന്നു.

രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുവാനും അവാർഡുകൾ സ്വീകരിക്കുവാനും ഡോക്ടർ മാർക്ക് പുറപ്പെട്ടു. എന്നാൽ പേമാരി മൂലം താൻ സഞ്ചരിച്ചിരുന്ന വിമാനം മറ്റൊരു എയർപോർട്ടിൽ ഇറക്കി. അവിടെ നിന്ന് റോഡ് മാർഗം നാലര മണിക്കൂർ സഞ്ചരിച്ചാലേ ലക്ഷ്യത്തിലെത്തുകയുള്ളു.

ഡോക്ടർ മാർക്ക് ഒരു വാടക കാർ തനിയെ വളരെ വേഗത്തിൽ ഡ്രൈവ് ചെയ്തു .എന്നാൽ മഴയ്ക്ക് ഒരു ശമനവുമില്ല. കുറേ ദൂരം പിന്നിട്ടപ്പോൾ വഴി തെറ്റിയെന്ന് ഡോക്ടർക്ക് മനസ്സിലായി.
ശക്തമായ മഴ കാരണം വാഹനം മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കുന്നില്ല. ഒടുവിൽ വിജനമായ ഒരു സ്ഥലത്ത് കാർ നിർത്തി.

ഒരു ചെറിയ വീട് മാത്രം കുറച്ചു ദൂരത്ത് കാണാം. അദ്ദേഹം ഓടി വീടിന്റെ വരാന്തയിൽ മഴയിൽ നിന്ന് രക്ഷപെടാനായി ഭിത്തിയോട് ചേർന്ന് നിന്നു.
"സാർ വീടിനകത്ത് കയറി ഈ കസേരയിൽ ഇരിക്കാം"
ഭവ്യതയോടെ ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു. താൻ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
"മഴ ഒന്നു കുറഞ്ഞാൽ ഞാൻ പൊയ്ക്കൊള്ളാം, നന്ദി ...
സ്ത്രീ നൽകിയ ബിസ്കറ്റും ചായയും സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു..

"സാർ' എന്റെ പ്രാർത്ഥനാ സമയമായി .ഞാൻ പ്രാർത്ഥിച്ചിട്ട് വരാം..
സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.
"ശരി" ഞാൻ മനുഷ്യന്റെ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ചെറിയ പരിഹാസചിരിയോടെ ഡോക്ടർ മറുപടി പറഞ്ഞു.

ഡോക്ടർ ചെറിയ സ്വീകരണ മുറിയിൽ ഒന്നു ശ്രദ്ധിച്ചു നോക്കി.ചെറിയ വീടെങ്കിലും എല്ലാം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു .ഒരു സൈഡിൽ തൊട്ടിലിൽ ഒരു കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.

"സാർ, ... കുറച്ചു നേരം കഴിഞ്ഞപ്പോൾ സ്ത്രീയുടെ വിളി കേട്ടു .

"നിങ്ങൾ എന്താണ് പ്രാർത്ഥിച്ചത്?... ദൈവ വിശ്വാസം, പ്രാർത്ഥന എന്നിവയുടെ വ്യർത്ഥത തെളിയിച്ചു കൊടുക്കാനുള്ള വ്യഗ്രതയോടെ ഡോക്ടർ ചോദിച്ചു .
'സാർ .. ദേ ഈ തൊട്ടിലിൽ കിടക്കുന്നത് എന്റെ കുഞ്ഞാണ് .അവന് ഒരു പ്രത്യേക തരം കാൻസറാണ്.ഈ രാജ്യത്ത് ഡോക്ടർ മാർക്ക് എന്നയാൾക്ക് മാത്രമേ ഈ രോഗം ചികിത്സിക്കാൻ കഴിയൂ. അദ്ദേഹത്തെ കാണാനോ, ആ വലിയ ആശുപത്രിയിൽ പോകാനോ എനിക്ക് നിവൃത്തിയില്ല. അദ്ദേഹത്തെ കാണാൻ ഒരു അവസരം ലഭിക്കുവാൻ ചില ദിവസങ്ങളായി ഞാൻ പ്രാർത്ഥിച്ചു. ഇന്നും അതു തന്നേ ഞാൻ ദൈവത്തോട് അപേക്ഷിച്ചു.
ഡോക്ടർ മാർക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ജീവിക്കുന്ന ഒരു ദൈവമുണ്ട്. പ്രാർത്ഥന കേട്ട് ഉത്തരമരുളുന്ന സത്യ ദൈവം:

ആ ദിവസം നടന്ന എല്ലാ സംഭവങ്ങളും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പോയി ...
തുടർന്നുള്ള 6 മാസം രോഗിയായ കുഞ്ഞിനെ ഡോക്ടർ മാർക്ക് സൗജന്യമായി ചികിത്സിച്ചു.
ആ ദിവസങ്ങളിൽ അദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളായി മാറി .

 ചില വചനങ്ങൾ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിച്ചാട്ടെ!

പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14 :13 

അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്ത് യാചിച്ചാലും അത് ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അത് നിങ്ങൾക്കു ലഭിക്കും.
മർക്കോസ് 11 :24 

നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.
യോഹന്നാൻ 15 :7

അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
യെശയ്യാവു 65: 24














Wednesday, August 26, 2020

 


പോളണ്ടിൽ വർഷങ്ങൾക്കു മുമ്പ് ഒരു സംഭവം നടന്നതായി കേട്ടിട്ടുണ്ട്.( ചിലർ ഒരു കഥ മാത്രം എന്നു കരുതുന്നു). പ്രശസ്തനായ ഒരു പിയാനോ വായനക്കാരനായിരുന്നു ഇഗ്നേസി ജാൻ (Ignacy Jan paderewski ).പോളണ്ടിൽ ആയിരങ്ങൾ കൂടി വരുന്ന ധാരാളം പ്രോഗ്രാമുകൾ അദ്ദേഹം നടത്തിയിരുന്നു.

ഒരിക്കൽ ആ രാജ്യത്തെ ഒരമ്മ തന്റെ മകനുമൊത്ത്  ഇഗ്നേസിയുടെ പ്രോഗ്രാം കാണാൻ ഓഡിറ്റോറിയത്തിതിന്റെ  ഏറ്റവും മുൻ നിരയിൽ ഇരുന്നു .തന്റെ മകനെ സംഗീതം,
പിയാനോ തുടങ്ങി പലതും പഠിപ്പിക്കാൻ ശ്രമിച്ചിട്ടും മുന്നേറാൻ കഴിഞ്ഞില്ല. ഈ മ്യുസിക്ക് പ്രോഗ്രാം മൂലം ഒരു ഉത്സാഹം അവന് ലഭിക്കട്ടെ എന്നായിരുന്നു അമ്മയുടെ ആഗ്രഹം.

മ്യുസിക്ക് പ്രോഗ്രാം തുടങ്ങാൻ ചില മിനിറ്റുകൾ മാത്രം.
ലൈറ്റുകളെല്ലാം ഡിം ആയി .കർട്ടൻ ഉയരാൻ സമയം അടുത്തു -
പെട്ടെന്ന് അവർ തിരിച്ചറിഞ്ഞു;തന്റെ മകനെ സീറ്റിൽ കാണാനില്ല.
"എവിടെ പോയി എന്റെ മകൻ " ?പരിഭ്രമത്തോടെ അവർ ചുറ്റും നോക്കി.....
പെട്ടെന്ന് തിരശ്ശീല ഉയർന്നു. വലിയ ലൈറ്റുകൾ സ്റ്റേജിൽ പ്രകാശം പരത്തി. സ്റ്റേജിൽ വലിയ ഒരു പിയാനോ വച്ചിരിക്കുന്നു: അതിനോട് ചേർന്ന് കിടക്കുന്ന കസേരയിൽ ഇരുന്നു കൊണ്ട് "ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ " എന്ന ഗാനം തന്റെ മകൻ വായിച്ചു കൊണ്ടിരിക്കുന്നു ...! അവർ പരിഭ്രമിച്ചപ്പോൾ മറ്റു പ്രേക്ഷകർക്ക് കോപമാണ് മനസ്സിൽ വന്നത്... രാജ്യത്തെ ഏറ്റവും പ്രശസ്തനായ പിയാനോ വായനക്കാരന്റെ സ്ഥാനത്ത് ഒരു കൊച്ചു ബാലൻ ...
ഉടനെ സ്റ്റേജിന്റെ ഒരു വശത്ത് കൂടി ഇഗ്നേസി നടന്നു വന്ന് ബാലനോട് വിളിച്ചു പറഞ്ഞു: നിർത്തരുത് ... വായന തുടരൂ...(Don't quit, keep playing)...
അവന്റെ തോളിൽ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് അവന്റെ കൊച്ചു കൈകളിൽ പിടിച്ചു. രണ്ടു പേരും ചേർന്ന് പിയാനോ വായിച്ചപ്പോൾ മനോഹര സംഗീതം ഓഡിറ്റോറിയത്തിൽ മുഴങ്ങി. എല്ലാവരും എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കി:
സംഗീതത്തിന്റെ മാസ്റ്ററും ബാലപാഠങ്ങൾ പോലും അറിയാത്ത ബാലനും ഒരുമിച്ച് ചേർന്നപ്പോൾ അനേകർക്ക് ആനന്ദം നൽകിയ സംഗീതം ഒഴുകി:

ഇവനെ (ളെ )കൊണ്ട് ഒരു പ്രയോജനവും ഇല്ല ..നിന്റെ കൂട്ടുകാരെ നോക്ക്...

നിന്നെ എന്തിന് കൊള്ളാം.... നിന്നെക്കൊണ്ട് ഇതൊന്നും നടക്കില്ല...
വെറുതേ ശ്രമിച്ച് സമയം കളയേണ്ട ....

ജീവിത സായാഹ്നമായി. ഇനി ഒരു പ്ലാനും ഇടേണ്ട കേട്ടോ .....

അല്ലേലും അവൻ നന്നാവാൻ പോകുന്നില്ല ...

ഇവരുടെ കുടുംബം ഈ കഷ്ടതയിൽ നിന്ന് കര കയറില്ല...

ഈ കമ്പനിക്ക് ഇനി നിങ്ങളെ ആവശ്യമില്ല. പെർഫോമൻസ് പോരാ...

മുകളിൽ പറഞ്ഞതു പോലെ അനേകം അഭിപ്രായങ്ങൾ അനേകർ നിങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും:
യേശുവിന്റെ ശബ്ദം ശ്രദ്ധയോടെ  നിങ്ങൾ കേൾക്കുക.. "നിർത്തരുത് ... സംഗീതം തുടരുക "
തന്റെ മാർവ്വോട് നമ്മെ ചേർത്ത് പിടിച്ച് തന്റെ ആണിപ്പാടുള്ള കരങ്ങളിൽ നമ്മുടെ കരങ്ങൾ ചേർത്ത് വയ്ക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ സന്തോഷവും സംഗീതവും ആരംഭിക്കുകയായി ...
അത് നമുക്ക് മാത്രമല്ല മറ്റനേകർക്ക് അനുഗ്രഹമായിത്തീരും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഗാനം തുടരുക, നിർത്തരുത്.....
എന്റെ കൃപ നിനക്ക് മതി .എന്റെ ശക്തി ( നിങ്ങളുടെ ) ബലഹീനതയിൽ തികഞ്ഞു വരുന്നു.... 2 കൊരിന്ത്യർ 12: 9

തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും...
യെശയ്യാവു 63: 12

അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.
സെഫന്യാവു 3 :16‭-‬18 

https://www.passiton.com/inspirational-stories-tv-spots/100-concert




Tuesday, August 25, 2020


ചിക്കാഗോയിൽ നടന്ന സെയിൽസ്മാൻ കോൺഫറൻസിൽ പങ്കെടുത്ത് 2 യുവാക്കൾ മടങ്ങിപ്പോകുവാൻ എയർപോർട്ടിലെത്തി.
വളരെ താമസിച്ചു പോയതു കൊണ്ട് സ്യൂട്ട് കേസുമായി ടിക്കറ്റ് കൗണ്ടറിലേക്ക് അവർ ഓടി."final Call " സമയമായി.

ഓട്ടത്തിനിടയിൽ ഒരു ടേബിളിൽ തട്ടി,അതിൽ വിൽപ്പനക്കായി വച്ചിരുന്ന ആപ്പിളുകളെല്ലാം ചിതറി വീണു.
അതിൽ ശ്രദ്ധിക്കാതെ രണ്ടു പേരും കൗണ്ടറിലെത്തി.

എന്നാൽ ഒരുവന് ഹൃദയത്തിൽ ഒരു ചിന്ത ശക്തമായി "നാം ചെയ്യുന്നത് തെറ്റാണ്. "
കൂട്ടുകാരനോട് അവൻ പറഞ്ഞു. "ഞാൻ ആപ്പിളുകൾ എടുത്തു വെച്ചിട്ട് വരാം ". അവൻ അത് ശ്രദ്ധിക്കാതെ മുൻപോട്ട് പോയി വിമാനത്തിൽ കയറി.

ഹൃദയഭാരത്തോടെ യുവാവ് തിരികെ വന്നപ്പോൾ കണ്ടത് അന്ധയായ ഒരു പെൺകുട്ടി മുട്ടുകുത്തി കരഞ്ഞു കൊണ്ട് ആപ്പിളുകൾ പെറുക്കി വെക്കുന്ന കാഴ്ചയായിരുന്നു.

"ഞാൻ നിന്നെ സഹായിക്കാം. '"കൂടെ മുട്ടിൽ നിന്ന് അപ്പിളുകൾ ശേഖരിച്ച് കൊണ്ട് യുവാവ് പറഞ്ഞു '
എല്ലാ ആപ്പിളുകളും മനോഹരമായി നിരത്തി ടേബിളിൽ വെച്ച് പഴയ സ്ഥിതിയിലാക്കി. പക്ഷേ കുറേ ആപ്പിളുകൾ ചതഞ്ഞു പോയിരുന്നു.
യുവാവ് അതിന്റെ വില കണക്കാക്കി, അതിലും കൂടിയ ഒരു തുക പെൺകുട്ടിക്ക് നൽകിക്കൊണ്ട് പറഞ്ഞു " താഴെ വീണ് ചതഞ്ഞു പോയ അപ്പിളിന്റെ വിലയാണ്. സ്വീകരിച്ചാട്ടെ": ഗുഡ് ബൈ ...

അവൻ അടുത്ത ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കൗണ്ടറിലേക്ക് നടന്നു നീങ്ങി... പിമ്പിൽ നിന്ന് ഒരു വിളി എയർപോർട്ടിൽ മുഴങ്ങി...
രണ്ടും കണ്ണിനും കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ ശബ്ദം..
"ഹേ മിസ്റ്റർ താങ്കൾ യേശുക്രിസ്തു ആണോ?" (Mr: Are you Christ Jesus?)
**
ഒരു വ്യക്തിക്ക് ഈ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യ പദവി.!! ദൈവത്തിന്റെ പുത്രനായ യേശുവിനോട് അനുരൂപരായിത്തീരുക . യേശുവിന്റെ ദിവ്യ സ്വഭാവത്തിൽ പങ്കാളികളാവുക.. തേജസ്സിൻ മേൽ തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുക.
റോമർ 8: 29, 2 പത്രൊസ് 1 :4, 2 കൊരിന്ത്യർ 3 :18

യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ

സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കേണം എന്നെ അശേഷം
സ്നേഹം നൽകണം എൻ പ്രഭോ

ദീനക്കാരെയും ഹീനൻമാരെയും
ആശ്വസിപ്പിപ്പാൻ വന്നോനെ
ആനന്ദത്തോടെ ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാൻ നൽകുകേ


Monday, August 24, 2020


ഓരോ വർഷവും കഴിയുന്തോറും ഭാവിയെക്കുറിച്ചുള്ള ആകുലത മനുഷ്യരിൽ വർദ്ധിച്ചു വരുന്നതായി നാം കാണുന്നു. ആത്മഹത്യാ പ്രവണത, വിഷാദ രോഗങ്ങൾ, മാനസിക പിരിമുക്കം ... എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത വലിയ ഒരു ലിസ്റ്റ് ... എന്നാൽ ദൈവസ്നേഹത്തെക്കുറിച്ചുള്ള ഒരു വെളിപ്പാട് വലിയ ബലം പകരുന്നു... പ്രാർത്ഥനയോടെ ചില വചനങ്ങൾ ധ്യാനിക്കുക.

1) പിതാവിന്റെ സ്നേഹം..... ശിക്ഷണം നൽകി വളർത്തുന്ന സ്നേഹം

അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ കർത്താവിന്  തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
സങ്കീർത്തനങ്ങൾ 103 :13

ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളണം.
ആവർത്തനപുസ്തകം 8 :5

2) സാന്ത്വനിപ്പിക്കുന്ന സ്നേഹം... ഒരമ്മയെപ്പോലെ ഓമനിക്കുന്ന സ്നേഹം

.. നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും. അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും...
യെശയ്യാവു 66 :12‭-‬13 

എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു കർത്താവിന്റെ അരുളപ്പാടു.
യിരെമ്യാവു 31 :20 

3) രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്നേഹം... ഒരു ഇടയനെപ്പോലെ..

കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
സങ്കീർത്തനങ്ങൾ 23 :1‭-‬2

ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
യോഹന്നാൻ 10 :11‭, ‬27‭-‬28

4) പരിശീലിപ്പിക്കുന്ന സ്നേഹം.... ഒരു കഴുകനെപ്പോലെ...

കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു. കർത്താവ് തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
ആവർത്തനപുസ്തകം 32 :11‭-‬12

5) അനുഗമിക്കുന്ന സ്നേഹം... ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും ഒരിക്കലും കൈവിടാത്ത സ്നേഹം..
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു.
എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–
1. കൊരിന്ത്യർ 10 :1 - 4

ഭയപ്പെടാതെ കർത്താവിൻ ആശ്രയിച്ച് മുൻപോട്ട് പോകാം ... യേശു പറഞ്ഞു ..എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. യോഹന്നാൻ 6:37 ( b)

ഈ വചനങ്ങൾ ഹൃദയത്തിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ...
വർഷങ്ങളായി നാം പാടുന്ന ഒരു പാട്ട് ഈ അർത്ഥം വരുന്നതാണ് ...


Friday, August 21, 2020

 

It was Thomas Alva Edison who invented the Incandescent bulb. But in the initial experiments this bulb did not function for many hours. 

Further to that, a team of 24 scientists worked very hard for 48 hours. And their experiments saw a complete victory. Their hearts were filled with joy. That bulb gave forth uninterrupted light. Then, Edison told the youngest scientist in that group: “Please carry this very carefully to the upper floor and place it there and come back.”

The young man carried the bulb with exceeding joy to the upper floor. 

“Dhim..” The bulb fell from his hands and was shattered. When Edison and his team came running up there, what they saw there was heart breaking. In the midst of a thousand shattered glass pieces, was the young scientist sitting and crying bitterly.

“Don’t  worry. We will try again”. Edison told him by patting his shoulder.

Once again, the 24 scientists worked as a team tirelessly for 48 hours. This time again it was a perfect victory. Bulb now glowed brightly. Everyone was very happy.

This time the young scientist tried to hide himself. However, Edison called this young man himself. “You come over here. Take this to it place in the upper floor, keep it there and come back.” He was startled. “Here Edison is giving me one more chance!” He took the bulb carefully to the upper floor and placed it in its place. That bulb glowed brightly… And his heart too!

Jesus who waits for Peter who denied him 3 times, at the shore of the Sea of Tiberias! Three times Jesus asks him: “Do you love Me?“ Peter admits 3 times: “Yes Lord!” Jesus told him. “Feed my sheep”.

If Edison gave a chance at the same place where his young co-worker had failed, how much more will Jesus who is the embodiment of love, do for you?

As this short article comes to a close, there remains only Jesus... and you!

There is only one question which Jesus has...” Do you love Me?”


 

യൂത്ത് വിത്ത് എ മിഷൻ (ywam) എന്ന സംഘടനയുടെ സ്ഥാപകനായ ലോറൻ കണ്ണിംഗ്ഹാം തന്റെ ജീവചരിത്രത്തിൽ വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ബാല്യകാല അനുഭവം വിവരിച്ചിട്ടുണ്ട്.

വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നെങ്കിലും അവർ വളരെ സന്തോഷം അനുഭവിച്ചു.
ഓരോ സാഹചര്യങ്ങളിലും ദൈവ ശബ്ദം കേട്ട് ജീവിക്കുവാൻ ലോറനെ  മാതാപിതാക്കൾ പഠിപ്പിച്ചു. ലോറന്റെ പിതാവ് ഒരു സുവിശേഷകനായിരുന്നു.

ലോറന്റെ പിതാവ് ഒരിക്കൽ ദൂരെയുള്ള ഒരു സ്ഥലത്ത് പ്രവർത്തനത്തിനായി പോയി. ചില ദിവസങ്ങൾ അവിടെ താമസിച്ചിട്ട്
മാത്രമേ അദ്ദേഹം മടങ്ങി വരികയുള്ളു.
ലോറനും സഹോദരിമാരായ ഫിലിസും ജാനിസും അവരുടെ അമ്മയും മാത്രം അന്നു വീട്ടിലുണ്ടായിരുന്നു.

9 വയസ്സ് മാത്രം പ്രായമുള്ള ലോറൻ സ്പോർട്സ് കഴിഞ്ഞ് വീട്ടിലേക്ക് ഓടി വന്നു.
അമ്മ അടുക്കളയിൽ പാചകത്തിന്റെ തിരക്കിനിടയിൽ പറഞ്ഞു "മോനെ നീ കടയിൽ ചെന്ന് കുറച്ച് പാൽ വാങ്ങിക്കൊണ്ടു വരണം. എന്റെ കൈയ്യിൽ ചെയിഞ്ച് ഒന്നും ഇല്ല .പപ്പാ ഒരാഴ്ചത്തെ ചെലവിന് തന്ന 5 ഡോളർ കൊണ്ടു പോകണം. ബാക്കി വരുന്ന പണം സൂക്ഷിച്ച് അമ്മയുടെ കൈയ്യിൽ കൊണ്ടു തരണം"
"ഓ....കെ " സ്പോർട്സ് മൂഡിലായിരുന്ന ലോറൻ കടയിലേക്ക് ഓടി. കുറച്ചു ദൂരമുണ്ട് അവിടേക്ക്. ടെഡി എന്ന വളർത്തു നായ് കൂട്ടത്തിൽ
അവന്റെ കൂടെ കടയിലേക്ക് പോയി.

പാല് മേടിച്ച് ബില്ല് കൊടുക്കാൻ ലോറൻ തന്റെ പോക്കറ്റിൽ പരതി :
"ങ് ഹേ" .അവൻ ഞെട്ടി.5 ഡോളർ നഷ്ടമായിരിക്കുന്നു.
കരഞ്ഞു കൊണ്ട് തിരിച്ചു ഭവനത്തിലെത്തിയ ലോറൻ അമ്മയോട്
സംഭവിച്ചത് എല്ലാം വിവരിച്ചു .അമ്മ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും അവന്റെ തോളിൽ  തട്ടിക്കൊണ്ട് പറഞ്ഞു.
"നമുക്ക് പ്രാർത്ഥനയിൽ കർത്താവിനോട് ചോദിക്കാം "
“ (Lord, You know exactly where that five-dollar bill is hiding. Now we ask You to show us. Speak to our minds, please, for You know that we need that money to feed the family this week.”)
"കർത്താവേ നഷ്ടമായ പണം എവിടെയെന്ന് അങ്ങ് അറിയുന്നു.
ഞങ്ങൾക്ക് കാണിച്ചു തരേണമേ. ഞങ്ങൾക്ക് ഒരാഴ്ച ജീവിക്കാനുള്ള പണമാണ് നഷ്ടമായതെന്ന് അവിടുന്ന് അറിയുന്നു."

പ്രാർത്ഥന കഴിഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം ലോറൻ ശ്രദ്ധിച്ചു.
"മോനെ ..പോകുന്ന വഴിയിലെ കുറ്റിച്ചെടിയുടെ ചുവട്ടിൽ കിടപ്പുണ്ട് "

അവർ ഒരുമിച്ച് വീണ്ടും പോയി. സന്ധ്യയായി, വെളിച്ചം വളരെ കുറഞ്ഞിരിക്കുന്നു...
അമ്മ പറഞ്ഞു: "ആ കുറ്റിച്ചെടിയുടെ ചുവട്ടിൽ നോക്കിയട്ടെ!

ലോറൻ ഓടിച്ചെന്ന് ചെടിയുടെ ചുവട്ടിൽ കുനിഞ്ഞു നോക്കി..
"5 ഡോളർ " അവൻ സന്തോഷത്തോടെ പറഞ്ഞു.
വീട്ടിൽ മടങ്ങി വന്ന് സഹോദരി ഫിലിസിനോടും  ജാനിസിനോടും എല്ലാം വിശദമായി പറഞ്ഞു. ദൈവത്തെ ഞങ്ങൾ പാടി സ്തുതിച്ചു ...
"ദൈവീക പരിപാലനം, ദൈവീക നടത്തിപ്പ് ,ദൈവശബ്ദം കേട്ട് ജീവിക്കുക എല്ലാം ഞങ്ങൾ വീട്ടിൽ നിന്ന് പഠിച്ചു."
"യൂത്ത് വിത്ത് എ മിഷൻ ഒരു ഭവനത്തിൽ നിന്നാരംഭിച്ച സംഭവകഥ, "ദൈവമേ വാസ്തവത്തിൽ ഇത് അങ്ങ് തന്നെയോ?" എന്ന
പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

കർത്താവ് നമ്മുടെ ഇടയനാണ്. അവിടത്തെ ശബ്ദം കേട്ട് ഓരോ ദിവസവും ജീവിക്കാം.

എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
യോഹന്നാന്‍ 10: 26‭(b)-‬27

ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
സങ്കീര്‍ത്തനങ്ങള്‍ 32 :8

അപ്പോൾ കർത്താവ് വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേല്‍ 3 :10














Thursday, August 20, 2020

 

ഒരിക്കൽ പ്രഗൽഭനായ ഒരു ഫോട്ടോഗ്രാഫർ ഒരു വനത്തിൽ ഫോട്ടോ എടുക്കാൻ പോയി. വളരെ മനോഹര പുഷ്പങ്ങളും പക്ഷികളും നിറഞ്ഞ കാട്ടിനുള്ളിൽ ചിത്രങ്ങളെടുത്ത് നടന്നു നീങ്ങിയ ആ ചെറുപ്പക്കാരൻ ഒരു കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

പുറത്തേക്ക് പോകാനുള്ള വഴി കാണുന്നില്ല. ആരും തന്നെ സഹായിക്കാൻ ഈ കൊടും കാട്ടിനുള്ളിൽ വരാൻ സാധ്യതയില്ല.
എല്ലാ പ്രതീക്ഷകളും തകർന്ന് ഒരു മരച്ചുവട്ടിലിരുന്ന ഫോട്ടോഗ്രാഫർ ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ മനസ്സിലായി. ഒരു ട്രൈബൽ ബാലൻ.
അവൻ ചോദിച്ചു "എന്താ സാർ വഴി തെറ്റിയോ?"

"നീ എനിക്ക് വഴി കാണിച്ചു തന്ന് എന്നെ ഒന്നു സഹായിക്കണം."
ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു.

ഞാൻ വഴി പറഞ്ഞു തന്നാൽ നിങ്ങൾക്ക് മനസ്സിലാകത്തില്ല.

ഒരു കാര്യം ചെയ്താട്ടെ. ഞാൻ മുമ്പിൽ നടക്കാം: സാർ എന്റെ പിന്നാലെ വന്നാ മതി.... ബാലൻ പറഞ്ഞു.

അങ്ങനെ അവർ നടക്കാൻ തുടങ്ങി. ആദ്യം ഇടത്തേക്ക് കുറെ ദൂരം.. പിന്നെ വലതു ഭാഗത്തേക്ക് തിരിഞ്ഞു ... ഒരു ചെറിയ കുന്നു കയറി. പിന്നെ ഒരു നീണ്ട ഒറ്റയടിപ്പാത .
ബാലൻ മുൻപിൽ... പിന്നാലെ ഫോട്ടോഗ്രാഫർ .....

നീ എന്താ എന്നെ ഈ കൊടുംകാട്ടിനുള്ളിൽ വട്ടം കറക്കുകയാണോ?
... വഴിയാണ് എനിക്ക് വേണ്ടത് ?... ക്ഷീണിതനായ യൗവ്വനക്കാരൻ ചോദിച്ചു.

ബാലന്റെ മറുപടി.. "നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനാണ് നിങ്ങളുടെ വഴി .എന്നെ അനുഗമിച്ചാൽ നിങ്ങൾ ലക്ഷ്യത്തിലെത്തും."

ഫോട്ടോഗ്രാഫർക്ക് കാര്യം മനസ്സിലായി. പിന്നീട് ഒന്നും ചോദിച്ചില്ല.
ബാലനെ പിന്തുടർന്ന അയാൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.

എല്ലാവരും ഒരു പോലെ വഴി തെറ്റി... (റോമർ 3 :12 a )
പാപം മൂലം വഴിതെറ്റിയ മനുഷ്യന് ലക്ഷ്യത്തിലേക്കുള്ള വഴി കാണിക്കാൻ അനേക റൂട്ട് മാപ്പുകൾ മനുഷ്യൻ തയ്യാറാക്കി. കൂടുതൽ വഴി തെറ്റിയതല്ലാതെ ലക്ഷ്യം കണ്ടില്ല ...
എന്നാൽ യേശു പറഞ്ഞു :ഞാനാണ് വഴി ... എന്നെ അനുഗമിക്കുക .
വഴി ഒരു വ്യക്തിയാണ്. യേശു മാത്രം .
നിത്യജീവനിലേക്ക്  ഒരേ ഒരു വഴി...
യേശുവിൽ വിശ്വസിക്കുക.....


യേശു അവനോട്: ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാന്‍ 14 :6







‘For He is like a refiner’s fire and like fullers’ soap. He will sit as a smelter and purifier of silver, and He will purify the sons of Levi and refine them like gold and silver, …’. Malachi: 3: 2-3.

A group of women who were studying this verse in their Bible study group decided among themselves that on their way back home they would stop at the goldsmith’s and watch the smelting and purifying process at the workshop. Going in there, they saw a man purifying a white lump of metal. They observed him carefully and intently. First, he kept washing a piece of silver with soap and water.

‘Oh! So this is how purifying is done?’, they asked. 
 
But then they saw him pick up the silver with a pair of tongs, place it in the fire and then blow on it for a long time. One of the women asked him, “Why do you keep the silver in the fire?”.
He replied, ‘Only if I keep it in the fire for that long will it get completely purified’. And the next question followed: ‘Will the fire not burn it into ashes’? The man replied: “I will not allow the fire to burn it into ashes, because I will not move or budge an inch away from the silver, nor take my eyes off the metal all the while it is in the fire. With these tongs my hands will be firmly clasping the piece of silver”. 
 
The youngest in the group softly asked, “So then, when will this process end?”
Smiling lightly the man replied, “When my face is clearly reflected in the piece of silver, then the process of refining will come to an end”. 

At that point, all the Word they had read and studied until that day flashed through their hearts.
“And we know that God causes all things to work together for good to those who love God, to those who are called according to His purpose. For those whom He foreknew, He also predestined to become conformed to the image of His Son, so that He would be the firstborn among many brethren; …” Romans 8: 28 - 29

“But we all, with unveiled face, beholding as in a mirror the glory of the Lord, are being transformed into the same image from glory to glory, just as from the Lord, the Spirit.” 2 Corinthians 3 :18

Through these he has given us his very great and precious promises, so that through them you may participate in the divine nature, having escaped the corruption in the world caused by evil desires. 2 Peter 1: 4

Thus, in that gold and silver workshop the women received the answer to many of their questions in life. You, dear reader, you too would have received answers to your questions in life.

It is quite possible that as the women walked back home their hearts would have been singing these lines …

Purify my heart
Let me be as gold and precious silver
Purify my heart
Let me be as gold, pure gold, Lord
Refiner's fire
My heart's one desire
Is to be holy
Set apart for You, Lord
I choose to be holy
Set apart for You, my Master
Ready to do Your will

Lord, purify my heart too … completely like gold and silver. Lord, may Your refining fire sanctify us, set us apart for You, to do Your will always. Hallelujah, thank You Lord, praise You my Lord!!


Wednesday, August 19, 2020

 

തോമസ് ആൽവ എഡിസൺ ഇലക്ട്രിക്കൽ ബൾബ് കണ്ടു പിടിച്ചെങ്കിലും ആദ്യ പരീക്ഷണങ്ങളിൽ അധിക സമയം ബൾബ് പ്രവർത്തിച്ചില്ല.

തുടർന്ന് 24 ശാസ്ത്രജ്ഞമാർ ഒരുമിച്ച് 48 മണിക്കൂർ കഠിന പ്രയത്നം ചെയ്തു. അവരുടെ പരീക്ഷണങ്ങൾ പൂർണ്ണ വിജയം കണ്ടു .
അവരുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.
ബൾബ് അവിഘ്നം പൂർണ്ണ പ്രകാശം നല്കി.
ആ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞനോട്
എഡിസൺ പറഞ്ഞു - "വളരെ സൂക്ഷ്മതയോടെ മുകളിലത്തെ നിലയിൽ അത് കൊണ്ടു വച്ചിട്ട് വരിക".

സന്തോഷാധിക്യത്താൽ ബൾബുമായി യുവാവ് മുകളിലത്തെ നിലയിലേക്ക് പോയി.
"ഠിം ...."
ബൾബ് അവന്റെ കൈയ്യിൽ നിന്ന് താഴെ വീണ് പൊട്ടിച്ചിതറി.
എഡിസൺ ഉൾപ്പെടെ എല്ലാവരും ഓടി വന്നപ്പോൾ കണ്ട കാഴ്ച
ഹൃദയം നുറുക്കുന്നതായിരുന്നു.
ആയിരം കഷണങ്ങളായി ചിതറിക്കിടക്കുന്ന ഗ്ലാസ് പീസുകൾക്കിടയിൽ ഇരുന്നു പൊട്ടിക്കരയുന്ന യുവ ശാസ്ത്രജ്ഞൻ.

"സാരമില്ല .നമുക്ക് വീണ്ടും പരിശ്രമിക്കാം" എഡിസൺ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു .

വീണ്ടും 24 പേരും ചേർന്ന് 48 മണിക്കൂർ അക്ഷീണ പരിശ്രമം ചെയ്തു .ഇപ്രാവശ്യവും പൂർണ്ണ വിജയം! ബൾബ് നന്നായി പ്രകാശിക്കുന്നു. എല്ലാവർക്കും വീണ്ടും വലിയ സന്തോഷം.

എന്നാൽ ഇപ്രാവശ്യം യുവശാസ്ത്രജ്ഞൻ മറഞ്ഞു നിൽക്കാൻ ശ്രമിച്ചു. എഡിസൺ അവനെ തന്നെ വീണ്ടും വിളിച്ചു.
"നീ ഇങ്ങു വന്നാട്ടെ. മുകളിലത്തെ നിലയിൽ അതിന്റെ സ്ഥാനത്ത് കൊണ്ട് വച്ചിട്ട് വരിക." അവൻ ആശ്ചര്യപ്പെട്ടു .
ഇതാ എഡിസൺ എനിക്ക് വീണ്ടും ഒരവസരം കൂടി തരുന്നു.. അവൻ ശ്രദ്ധയോടെ ആ ബൾബ് എടുത്തു മുകളിലത്തെ നിലയിൽ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു.
ആ ബൾബ് നന്നായി പ്രകാശിച്ചു .... അവന്റെ ഹൃദയവും !

തന്നെ 3 പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ
 തിബെര്യാസ് കടൽക്കരെ കാത്തിരിക്കുന്ന യേശു!
യേശു 3 പ്രാവശ്യം വീണ്ടും ചോദിക്കുന്നു 'നീ എന്നെ സ്നേഹിക്കുന്നവോ?
പത്രോസ്  3 പ്രാവശ്യവും ഏറ്റു പറയുന്നു.
ഉവ്വ് കർത്താവേ!
യേശു അവനോട് പറഞ്ഞു."എന്റെ ആടുകളെ നീ മേയിക്ക....

പരാജയപ്പെട്ട അതേ സ്ഥാനത്ത് എഡിസൺ വീണ്ടും തന്റെ സഹപ്രവർത്തകനായ യുവാവിന് അവസരം നൽകിയെങ്കിൽ
സ്നേഹത്തിന്റെ നിറവായ യേശുനാഥൻ നിങ്ങൾക്ക് എത്ര അധികം !

ഈ ചെറിയ ലേഖനം ഇവിടെ അവസാനിക്കുമ്പോൾ:
നിങ്ങളും ... യേശുവും മാത്രം!!

യേശുവിന് ഒരു ചോദ്യം മാത്രം... നീ എന്നെ സ്നേഹിക്കുന്നുവോ?







 

On 5th August in the year 2010 there occurred a great catastrophe in a coal mine in Chile.  Thirty-three people who were working, 2300 feet below the surface of the earth were trapped inside. A situation wherein no one can help. Around the globe people were waiting anxiously to know to what happened to these men. Day and night rescue operations were in progress.  On the 17th day a slip was received with the help an equipment from below on which was written:  

“We 33 men are alive here”. 

Days went by. 69 days!! Without the loss of a single person, on the 69th day, (Oct 13, 2010) all were brought out safely. It was impossible to describe the joy of all who were present there. What really happened there?

Jose Hendricks, a 54 year-old God fearing man was among those who were struck by the catastrophe. He lifted the spirts of his co-workers by speaking the Word of God to them, who were in the depths of disappointment, who were seeing only death before their eyes. 2300 feet below the surface of the earth, he conducted a prayer meeting, every day!

It was always with the help of a small equipment that communication was established with those above. Jose demanded…” Please tell the Pastor of my church, to send across the daily Word of God in a small sheet of paper through this equipment.”They got the word of God everyday.

A situation wherein no one can help! Being trapped in a very deep hole for around 2 months!! But how could they all come out safely?

1) There was present a man among them who trusted in God. He encouraged his co-workers to pray and to trust in God every day.

2) Figuratively speaking, it was the Word of God which was received from another world that kept them alive.

3) They trusted in the Lord who is able and willing to save them from whatever terrible situation they are in.

***

Uncertainty right in front, losing all hope, what the fate will be? Health fading day by day…?

Trust in the Lord. Pray in faith. Read the Word of God daily. Commit your life to Jesus. With Jesus all things are possible. 

‘I waited patiently for the LORD; He turned to me and heard my cry. He lifted me out of the slimy pit, out of the mud and mire; He set my feet on a rock and gave me a firm place to stand. He put a new song in my mouth, a hymn of praise to our God. Many will see and fear the LORD and put their trust in Him.’ Psalm 40:1-3


Tuesday, August 18, 2020

 


ദൈവത്തിന് പ്രവർത്തിക്കുവാൻ പരിമിതികളില്ല. ദൈവശക്തി, ദൈവത്തിന്റെ ജ്ഞാനം എത്രയോ അപ്രമേയം!

വാച്ച് മാൻ നീ തടവറയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ കാവൽ പടയാളിക്ക് അനുവദിക്കപ്പെട്ട ജോലി സമയം  കേവലം 6 മണിക്കൂർ മാത്രം. അതിന് കാരണങ്ങളുണ്ട്..

കഠിനമായ നിയമങ്ങൾ, പീഢനങ്ങൾ, മറ്റനേകം മുഖാന്തരങ്ങളിലൂടെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ചൈനയിലെ ക്രിസ്തീയ സഭ വളർന്നു കൊണ്ടിരുന്നു. ഒരു പ്രധാന കാരണമായി അവർ കണ്ടെത്തിയത് സഭയ്ക്ക് വാച്ച് മാൻ നീയുടെ കത്തുകൾ വലിയ പ്രചോദനവും ഉത്സാഹവും പകർന്നു നൽകുന്നു.. അദ്ദേഹമാണെങ്കിൽ അനേക നാളുകളായി തടവറയിലും !!

കാവൽ പട്ടാളത്തിന്റെ സംഖ്യ വർദ്ധിപ്പിച്ചു.
ജോലി സമയം 6 മണിക്കൂർ.
വാച്ച് മാൻ നീയുടെ സെല്ലിലാണെങ്കിൽ ഗാർഡിന് ഡ്യൂട്ടി ഒരിക്കൽ മാത്രം .

അന്നും പതിവുപോലെ അദ്ദേഹം ക്രിസ്തുവിന്റെ വചനം ഗാർഡിനോട് പങ്കു വെച്ചു. "നിങ്ങളുടെ തത്ത്വസംഹിതകൾക്ക് നിങ്ങളെ രക്ഷിപ്പാൻ കഴികയില്ല ... ക്രൂശിൽ നിങ്ങൾക്കായി രക്തം ചിന്തി മരിച്ച യേശുവിന്റെ സ്നേഹം... ക്രിസ്തു യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു - ..
നിത്യജീവന്റെ വചനങ്ങൾ !

അഞ്ചാമത്തെ മണിക്കൂറിൽ കർത്താവിനായി ഗാർഡ് തന്റെ ജീവിതം സമർപ്പിച്ചു.
ഒരാത്മാവ് കൂടെ നിത്യജീവനിലേക്ക് .... ദൈവത്തിന് മഹത്വം.
താൻ എഴുതിയ ആത്മീയ കത്ത് ഒരിക്കൽ കൂടെ സഭകളിൽ എത്തുവാൻ ദൈവം ഒരു വഴി തുറന്നിരിക്കുന്നു... യേശുവേ നന്ദി...

കർത്താവിന് ഒന്നും അസാദ്ധ്യമല്ല.വിശ്വസിക്കുക ...
ഒരു വചനം ആവർത്തിച്ച് വായിക്കുക ...

എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.
എഫെസ്യർ 3 :20‭-‬21











സമാഹൃതം ... വോയ്സ് ഓഫ് മാർട്രിയേഴ്സ്

Monday, August 17, 2020


അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; മലാഖി 3 :2‭-‬3 

ഈ തിരുവചനം പഠിച്ചു കൊണ്ടിരുന്ന ബൈബിൾ സ്റ്റഡി ഗ്രൂപ്പിലെ സഹോദരിമാർ തമ്മിൽ പറഞ്ഞു.
"വീട്ടിലേക്ക് മടങ്ങി പോകുന്ന വഴിക്ക് ഒരു സ്വർണ്ണ / വെള്ളി പണിശാലയുണ്ട്, അവിടെ കയറി നമുക്ക് ഇതൊന്ന് കണ്ട് മനസ്സിലാക്കാം".

അങ്ങനെ അവർ കടയിൽ ചെന്നു. അവിടെ ഒരാൾ ഒരു വെള്ളിക്കട്ടി ശുദ്ധീകരിക്കുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നു.
അവർ സസൂക്ഷ്മം ശ്രദ്ധിച്ചു :
ആദ്യം ഒരു ബ്രഷും സോപ്പ് ലായനിയും ഉപയോഗിച്ച് വളരെ നേരം ആവർത്തിച്ച് വെള്ളിക്കട്ടി കഴുകിക്കൊണ്ടിരിന്നു ....
"ഓ, ഇങ്ങനെയാണ് ശുദ്ധീകരണം അവർ പറഞ്ഞു. "

തുടർന്ന് അയാൾ വെളളിക്കട്ടി ഒരു കൊടിൽ കൊണ്ട് തീയിൽ വച്ച് ഒരു കുഴൽ എടുത്ത് തീ ഊതിക്കൊണ്ടിരുന്നു. കുറേ സമയം കടന്നു പോയി.

'' ഇത് എന്തിനാണ് തീയിൽ വച്ചത് ?" ഒരു സഹോദരി ചോദിച്ചു:
അയാൾ പറഞ്ഞു. ഇങ്ങനെ ചെയ്താൽ മാത്രമേ  
ഇത് പൂർണ്ണമായി ശുദ്ധീകരിക്കപ്പെടുകയുള്ളു"

അടുത്ത ചോദ്യം ഉടനെ വന്നു " ഇത് കരിഞ്ഞു ചാരമായി നശിച്ചു പോകയില്ലയോ ??"
പണിക്കാരൻ മറുപടി പറഞ്ഞു: ഇത് തീയിൽ വച്ചിട്ട് ഞാൻ എവിടെയും പോകില്ല. എന്റെ ദൃഷ്ടികൾ മാറിപ്പോകാതെ ഈ ലോഹത്തിൽ തന്നെ നോക്കിക്കൊണ്ടിരിക്കും. എന്റെ കൈകൾ കൊടിൽ കൊണ്ട് ഈ വെള്ളിക്കട്ടിയിൽ മുറുകെപിടിച്ചിരിക്കും."

ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു സഹോദരി അടുത്ത ചോദ്യം വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
"ആട്ടെ, ഇത് എപ്പോൾ അവസാനിക്കും ???"

ഒരു ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു.
എന്റെ മുഖം വളരെ വ്യക്തമായി ഈ വെളളിക്കട്ടിയിൽ എപ്പോൾ പ്രതിഫലിക്കുന്നുവോ, അപ്പോൾ ഈ ശുദ്ധീകരണ പ്രക്രിയ അവസാനിക്കും.

പഠിച്ച വചനങ്ങളെല്ലാം അവരുടെ ഹൃദയത്തിലൂടെ വേഗം കടന്നു പോയി ...
'എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു.'
റോമര്‍ 8 :28‭-‬29

എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
2 കൊരിന്ത്യര്‍ 3: 18

അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
2 പത്രൊസ് 1 :4

സ്വർണ്ണ / വെള്ളി പണിശാലയിൽ വെച്ച് അവർക്ക് ജീവിതത്തിലെ അനേകം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു...

ഇത് വായിക്കുന്ന നിങ്ങൾക്കും ...

പോകുന്ന വഴിക്ക് അവർ ഒരു ഗാനം പാടിയിട്ടുണ്ടാകും:

Purify my heart
Let me be as gold and precious silver
Purify my heart
Let me be as gold, pure gold, Lord

Refiner's fire
My heart's one desire
Is to be holy
Set apart for You, Lord
I choose to be holy
Set apart for You, my Master
Ready to do Your will

എന്റെ ഹൃദയത്തെ വെള്ളി/സ്വർണ്ണം
ശുദ്ധീകരിക്കും പോൽ
പൂർണ്ണമായി ശുദ്ധീകരിക്കേണമേ

കർത്താവേ അവിടുത്തെ അഗ്നിയാൽ ഞങ്ങളെ വിശുദ്ധീകരിക്കേണമേ
അങ്ങേക്കായി ഞങ്ങളെ
വേർതിരിക്കേണമേ
അങ്ങയുടെ  ഇഷ്ടം എപ്പോഴും
ചെയ്യാൻ ഞങ്ങളെ വിശുദ്ധീകരിക്കേണമേ.

ഹല്ലേലൂയ്യാ! നന്ദി
സ്തോത്രം !












Sunday, August 16, 2020

 

സാരികൾ നെയ്തു ഉപജീവിക്കുന്നവർ താമസിക്കുന്ന ഒരു ഉത്തരേന്ത്യൻ ഗ്രാമം. ഒരു ചെറിയ വീട്ടിൽ ഉയർന്ന ഒരു സ്ഥലത്ത് വീട്ടിലെ പിതാവ് ഇരുന്നു കൊണ്ട് നെയ്ത്തിന് നേതൃത്വം നല്കുന്നു.

നെയ്ത്ത് ഉപകരണത്തിന്റെ മറുഭാഗത്ത് മകൻ ഇരിക്കുന്നു. അവരുടെ ദൃഷ്ടികൾ നിരനിരയായി നീങ്ങുന്ന നൂലുകളിൽ തന്നേ ഉറപ്പിച്ചിരിക്കുന്നു. പിതാവ് കുറച്ച് നൂലുകൾ  നെയ്ത്ത് ഉപകരണത്തിൽ കോർത്ത് മകനെ ഒന്ന് നോക്കും. മകനറിയാം ആ നോട്ടത്തിന്റെ അർത്ഥം. അതനുസരിച്ച് അവന്റെ കരങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപകരണം ചലിപ്പിക്കുന്നു.

 ഇതു തുടർന്നു കൊണ്ടിരിക്കുന്നു: മണിക്കൂറുകൾ, ദിവസങ്ങൾ :ചിലപ്പോൾ ആഴ്ചകൾ .
"ടക് ---ടക്... ട ക്"... നിരന്തരം ഉയരുന്ന ശബ്ദം. മകന് വിരസത അനുഭവപ്പെട്ടു. കാലും കൈയ്യും വേദനിച്ചു തുടങ്ങി.
അവന് ഒരേ ജോലി തന്നെ. പിതാവിന്റെ ദൃഷ്ടി അനുസരിച്ച് ഉപകരണം ചലിപ്പിക്കുക മാത്രം.
എന്നാൽ പിതാവ് വളരെ ഉൻമേഷവാനാണ് .കാരണം അദ്ദേഹത്തിന്റെ മനസ്സിൽ മനോഹരമായ ഒരു ഡിസൈനുണ്ട്. നൂലുകൾ ഒരേ താളത്തിൽ ചലിക്കുമ്പോൾ ഒരു സാരി രൂപപ്പെട്ടു വരുന്നു.ഓരോ മിനിട്ടിലും ഡിസൈൻ പൂർണ്ണതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു.

വിരസമായ ദിനങ്ങൾ കടന്നു പോകുന്നു.പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നേരിടേണ്ടി വരുന്നു.. ജീവിതം യാന്ത്രികമായി തോന്നുന്നു. ഇതിന്റെ അവസാനം എന്തായിരിക്കും?
നെയ്ത്തുകാരന്റെ മകനെപ്പോലെ നാം പലപ്പോഴും ചിന്തിക്കുന്നു.

ഒരു സാധാരണ നെയ്ത്തുകാരന് കുറച്ചു നൂലുകൾ കൊണ്ട് മനോഹരമായ ഒരു വസ്ത്രം നെയ്യാൻ കഴിയുമെങ്കിൽ സർവ്വ പ്രപഞ്ചത്തിന്റെയും ഡിസൈനറും സൃഷ്ടാവുമായ നമ്മുടെ കർത്താവിന് നമ്മുടെ ജീവിതത്തെ എത്ര അധികം മനോഹരമാക്കാൻ കഴിയും.
വിശ്വസിക്കുക .കർത്താവിന്റെ കണ്ണുകളിൽ തന്നെ ദൃഷ്ടി ഉറപ്പിക്കുക.
ജീവിതത്തിന്റെ ചലനങ്ങൾ എല്ലാം പിതാവിൻ ഇഷ്ടപ്രകാരമായിരിക്കട്ടെ.
ഒരു ചെറിയ മുറിയിൽ നെയ്ത ഒരു സാരി പിന്നീട് ഒരു മണവാട്ടിയെ ഒരുക്കുന്ന, അലങ്കരിക്കുന്ന ഒരു വിവാഹ വസ്ത്രമായിത്തീർന്നു.

നിത്യതയിൽ കർത്താവിന്റെ മണവാട്ടി സഭയിലെ ഓരോ വ്യക്തിയും ഇപ്രകാരം യേശുവിനോട് പറയും... അവിടുന്ന് എത്ര ഉന്നതൻ !
എന്നെക്കുറിച്ചുള്ള ഡിസൈൻ എത്ര ശ്രേഷ്ഠം: നാഥാ നന്ദി! എല്ലാറ്റിനും ....



































(സമാഹൃതം: Grand weaver)

Friday, August 14, 2020

 

Around 100 years ago, a Japanese professor called Ueno had a pet dog that loved him very dearly. Every day as Ueno walked to the railway station to catch the train to his college, Hachikō walked with him. And he would wait in the railway station until his master returned in the evening and as they walked back home, Hachikō would walk very closely with Ueno. This was their daily routine. 


However, one day Ueno had a brain hemorrhage while at work and he died. That day also, like every other day, Hachikō was waiting for his master’s return in the Sibuya railway station. The train arrived dot on time as usual, but his beloved master alone did not return. Would you like to know what happened after that?

Hachikō did not return home that evening, but he remained in the railway station, waiting for his master. How many days? A very long wait. He did not lose heart or grow weary. Nine years, nine months and fifteen days … up to his death … to his last breath he waited for his master’s return.
Hachikō’s story is well known not only in Japan but also in the whole world. The story of Hachikō waiting till his death for the master who would not return is soul stirring. 
 
So be it! Let us take a minute to ask ourselves a question! How much more should we wait for the Master who has promised to return? And how must we wait for our Master Jesus Christ who left us with the promise that He will surely return? Our Lord who promised us that He is going to prepare a mansion for us!! The Lord who promised to return any day or any night, be it even midnight!! Let not our wait end as a mere song of hope!! 

May the Lord give us the longing of the Shulamite woman who earnestly desired for her beloved to come, to come away like ‘a gazelle or like a young stag on the spice-laden mountains’.
Amen, even so, come Lord Jesus, come quickly!!



 

ബോസ്റ്റണിൽ സൺഡേ സ്കൂളിൽ അധ്യാപകനായിരുന്ന എഡ് വേർഡ് കിംബാളിന് താൻ പഠിപ്പിച്ചിരുന്ന കുട്ടികളെല്ലാവരും വ്യക്തിപരമായി യേശുവിനെ അറിയണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.

ഓരോ ശനിയാഴ്ചകളിലും ഓരോ കുട്ടിയെ വ്യക്തിപരമായി കണ്ട് സുവിശേഷം പറയുവാൻ അദ്ദേഹം തീരുമാനിച്ചു,
അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി ഒരു ഷൂ കടയിലെ ജോലിക്കാരനായിരുന്നു. അദ്ദേഹം കടയിൽ ചെന്ന് സ്റ്റോക്ക് റൂമിൽ വച്ച് ദൈവവചനം പങ്കുവെച്ചു... ഷൂ നിറഞ്ഞു കിടന്ന ആ മുറിയിൽ വെച്ച് സുവിശേഷം വ്യക്തമായി കേട്ട് വിശ്വസിച്ച വിദ്യാർത്ഥി യേശുവിനെ രക്ഷകനായി അവിടെ വച്ച് സ്വീകരിച്ചു. അതാരാണെന്ന് പറയട്ടെ. ഡി. എൽ മൂഡി !!

പിന്നീട് ഡി. എൽ മൂഡി ലക്ഷങ്ങളെ യേശുവിലേക്ക് നടത്തി.:
അദേഹത്തിന്റെ ശൂശ്രൂഷയിലൂടെ വിൽബർ ചാപ്മാൻ ദൈവത്തിൽ വിശ്വസിച്ചു. ചാപ്മാൻ ഒരു സുവിഷേകനായിത്തീർന്നു.
ചിക്കാഗോയിൽ ചാപ്മാൻ നടത്തിയ സുവിശേഷ യോഗത്തിൽ വച്ച് ബില്ലി സൺഡേ എന്ന സ്പോർട്സ് താരം രക്ഷിക്കപ്പെട്ടു. അദ്ദേഹം അനേകം കായിക താരങ്ങളെ ക്രിസ്തുവിലേക്ക് നടത്തി. ബില്ലി സൺഡേ പ്രസംഗിച്ച വലിയ സുവിശേഷ യോഗങ്ങളിലൂടെ ജീവന്റെ ഉറവിടമായ യേശുവിലേക്ക് അനേകായിരങ്ങൾ നയിക്കപ്പെട്ടു.
ബില്ലി സൺഡേ നടത്തിയ ഒരു ക്രൂസേഡിൽ വച്ച്  മോർദ്ദേഖായി ഹാം എന്ന യൌവനക്കാരൻ രക്ഷിക്കപ്പെട്ടു. തുടർന്ന്  മോർദ്ദേഖായി ഹാം അനേകം സുവിശേഷ യോഗങ്ങൾ നടത്തി .അതിലൊരു മീറ്റിംഗിൽ വച്ച് ബില്ലിഗ്രഹാം തന്റെ ജീവിതം യേശുവിനായി സമർപ്പിച്ചു.
നമുക്കറിയാം ദൈവം ബില്ലി ഗ്രഹാമിനെ ലോക സുവിശേഷീകരണത്തിനായി ഉപയോഗിച്ച ചരിത്രം .

എഡ്വേർഡ് കിംബാൾ എന്ന സൺഡേ സ്കൂൾ അധ്യാപകൻ ഞായറാഴ്ച വേദപഠനം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു വിശ്വസ്തതയോടെ പ്രവർത്തിച്ചു.
എന്നാൽ തന്റെ കുട്ടികൾ യേശുവിനെ വ്യക്തിപരമായി അറിയണമെന്ന ആഗ്രഹത്തിൽ ക്രിസ്തുവിന്റെ സ്നേഹത്താൽ നിർബന്ധിക്കപ്പെട്ട് ശനിയാഴ്ചകളിൽ നടത്തിയ ഒരു കൂടിക്കാഴ്ചയുടെ അനന്തര ഫലം പിന്നീട് നാം കണ്ടു.
ഒരു മനുഷ്യൻ ദൈവത്തോടുള്ള വിശ്വസ്തതയിൽ ചെയ്ത ഒരു പ്രവൃത്തിയുടെ ഫലം എത്ര എത്രയോ വലിയത്!!!

അഞ്ചപ്പം .. രണ്ടു മീൻ
രണ്ട് ചില്ലിക്കാശ്
ഒരു താലന്ത്
ഒരു ഭരണി തൈലം
ഒരു സന്ദർശനം... ഒരു ഗോസ്പൽ ട്രാക്റ്റ് ... ഒരു ഫോൺ കോൾ ...
ഒരാളുമായി പങ്കു വെച്ച സുവിശേഷം ...
ഒരു പ്രാർത്ഥന - ഒരു തുള്ളി കണ്ണുനീർ -
ദൈവത്തിന് ഒന്നും ചെറുതല്ല -

കർത്താവേ ഹൃദയ നുറുക്കത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു.
ചെയ്യുന്ന പ്രവൃത്തിയുടെ വലിപ്പമല്ല അത് കർത്താവിന്റെ മഹത്വത്തിന്നായി ചെയ്യുന്നതാണ് ഉത്തമം എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ചുവട് മുൻപോട്ട് വെക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ.

യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു?
യിരെമ്യാവു 5: 3 (a)

യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.
1. ശമൂവേൽ 14: 6 ( c)

അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
സെഖര്യാവു 4 :10 


ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
1. കൊരിന്ത്യർ 15:58 





 

The second world war had come to an end. Roger Sims a soldier, had finished his service with the military. As he was waiting for a vehicle to return to Chicago, a Cadillac car came to a halt near him. 

“Are you travelling to Chicago? I can drop you off there.” He assisted Roger to load his luggage into the car. 

He introduced himself to Roger. “I am Hanover. I run a business in Chicago. I esteem those men who work for the military. Hence I thought of helping you when I saw you.” In the course of their journey they talked about various things.

When they were just 30 kilometres away from Chicago, Roger who was also a believer in Christ, felt a strong compulsion: “I must witness to this gentleman, my testimony and the gospel of Jesus Christ.” Subsequently trusting in the grace of God, Roger shared the gospel to Hanover. He listened carefully without display of any aversion.

“Roger, can I park the car onto the side of the road?” Hearing Hanover’s question, Roger looked at him thinking what is going to happen next.

There was Hanover, putting his face onto the steering wheel and weeping bitterly!

Roger thanked the Lord.  It is God who let him hitchhike the car. Hanover handed his visiting card to Roger. Then they happily parted in Chicago.

Five years later when Roger arrived in Chicago, the address in that visiting card led him to a large building bearing the name, ‘Hanover Enterprises’. He enquired at the Reception, “Can I meet Mr Hanover?”. “Not possible, rather you can meet his wife, she is in the first floor”. The Receptionist answered.

“How do you know my husband?” Asked Hanover’s wife to Roger.

Roger described to her, how he met Hanover 5 years back on the 7th of May and how he heard the gospel and was saved. He explained all these in detail.

Hanover’s wife was startled. For a while she sat silent.

She said: “Roger, after he dropped you and was returning home, my husband died. I am a child of God. I had prayed for the salvation of my husband for many years. Then I stopped all prayers  five years ago thinking that all my prayers are vain. 

Today I ask forgiveness from the Lord. One truth I now understand even though it is late, God answers our prayers. I will meet my husband in heaven. A thousand thanks to you, O Jesus. Roger, I express my heartfelt gratitude to you”

**

Are you tired of praying? Have you stopped praying prayers which were in accordance with God’s will? From now, start praying. Believe...The Lord shall answer.

"'Therefore, I say to you, all things for which you pray and ask, believe that you have received them, and they will be granted you." Mark 11:24

‘Call to me and I will answer you and tell you great and unsearchable things you do not know.’ Jeremiah 33:3


Thursday, August 13, 2020

 

2010 ഓഗസ്റ്റ് മാസം 5-ാം തീയതി ചിലി എന്ന രാജ്യത്ത് ഒരു ഖനിയിൽ ഒരു വലിയ ദുരന്തം ഉണ്ടായി. 2300 അടി താഴ്ചയിൽ ജോലി ചെയ്തു കൊണ്ടിരുന്ന 33 പേർ അവിടെ കുടുങ്ങി. ആർക്കും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ .ലോകം മുഴുവൻ അവർക്ക് എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരുന്നു. രക്ഷാപ്രവർത്തനങ്ങൾ അവിടെ രാപ്പകൽ നടന്നു കൊണ്ടിരുന്നു.17-ാം ദിവസം " ഞങ്ങൾ 33 പേരും ഇവിടെ ജീവനോടെയുണ്ട് " 

എന്ന ഒരു കുറിപ്പ് ഒരു ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ ലഭിച്ചു.


ദിവസങ്ങൾ കടന്നു
പോയി: 69 ദിവസങ്ങൾ !!ഒരാളുടെ പോലും ജീവൻ നഷ്ടമാകാതെ 69-ാം ദിവസം (ഒക്ടോബർ 13, 2010) എല്ലാവരെയും പുറത്തെത്തിച്ചു.. അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ സാധ്യമല്ല.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

54 വയസ്സുകാരനായ ജോസ് ഹെൻഡ്രികസ് എന്ന ദൈവഭക്തനായ മനുഷ്യൻ അപകടത്തിൽ പെട്ട കൂട്ടത്തിലെ ഒരാളായിരുന്നു. നിരാശയുടെ ആഴങ്ങളിൽ മുങ്ങിത്താണ,മരണത്തെ മാത്രം മുന്നിൽ കണ്ട തന്റെ സഹപ്രവർത്തകരെ ദൈവവചനം സംസാരിച്ച്   അദ്ദേഹം ധൈര്യപ്പെടുത്തി. 2300 അടി താഴ്ചയിൽ എല്ലാ ദിവസവും ജോസ് പ്രാർത്ഥനാ മീറ്റിംഗ് നടത്തി.

മുകളിൽ നിന്ന് എപ്പോഴും ഒരു ചെറിയ ഉപകരണം വഴിയാണ് അവർക്ക് ആശയ വിനിമയം നടന്നു കൊണ്ടിരുന്നത് .
ജോസ് അവശ്യപ്പെട്ടു.... 'എന്റെ സഭയിലെ ദൈവദാസനോട് എല്ലാ ദിവസവും ദൈവവചനം ഒരു പേപ്പറിൽ കുറിച്ച് ഈ ഉപകരണം വഴിയായി നൽകാൻ പറയണം.' അങ്ങനെ എല്ലാ ദിവസവും അവർക്ക് ദൈവചനങ്ങൾ ഒരു ചെറിയ ഉപകരണം വഴിയായി ലഭിച്ചു:

ആർക്കും രക്ഷിപ്പാൻ കഴിയാത്ത അവസ്ഥ! ആഴമേറിയ ഗർത്തത്തിൽ 2 മാസത്തോളം !! പാറകൾ ചുറ്റിലും വീണു കിടക്കുന്നു, ഭക്ഷണം, വെള്ളം തീർന്നു കൊണ്ടിരിക്കുന്നു! എത്ര ഭീകരമായ അവസ്ഥ!!
എന്നാൽ അവർ എല്ലാവരും സുരക്ഷിതരായി പുറത്തു വന്നു. എങ്ങനെ?

1) ദൈവാശ്രയമുള്ള ഒരാൾ അവരുടെ കൂടെ ഉണ്ടായിരുന്നു. പ്രാർത്ഥിപ്പാനും ദൈവത്തിൽ ആശ്രയിക്കാനും എല്ലാ ദിവസവും അദ്ദേഹം  തന്റെ സഹപ്രവർത്തകരെ ഉത്സാഹിപ്പിച്ചു.
2) വളരെ ഉയരത്തിൽ നിന്ന് ആലങ്കാരികമായി പറഞ്ഞാൽ മറ്റൊരു ലോകത്തിൽ നിന്ന് ദിവസവും ലഭിച്ച ദൈവവചനമാണ് അവരെ നില നിർത്തിയത്.
3) എത്ര ഭയങ്കരമായ അവസ്ഥയിൽ നിന്നും അവരെ രക്ഷിപ്പാൻ കഴിവും, മനസ്സുള്ള കർത്താവിൽ അവർ ആശ്രയിച്ചു.
***
മുന്നിൽ അനിശ്ചിതത്വം, പ്രതീക്ഷകൾ മങ്ങുന്നു, ഭാവി എന്തായിത്തീരും? ,ആരോഗ്യം ദിനം പ്രതി ക്ഷയിക്കുന്നു ...???


കർത്താവിൽ ആശ്രയിക്കുക. വിശ്വാസത്തോടെ പ്രാർത്ഥിക്കുക. ദൈവവചനം ദിവസവും വായിക്കുക.
ജീവിതം യേശുവിനായി സമർപ്പിക്കുക..
യേശുവിന് എല്ലാം സാദ്ധ്യം.

ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.  നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.  അവൻ എന്റെ വായിൽ പുതിയോരു പാട്ടു തന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
സങ്കീർത്തനങ്ങൾ 40:1‭-‬3 

Tuesday, August 11, 2020

 

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ കാലം. മിലിട്ടറി സേവനം കഴിഞ്ഞ് റോജർ സിംസ് എന്ന പട്ടാളക്കാരൻ ചിക്കാഗോയിലേക്ക് മടങ്ങിപ്പോകാൻ വാഹനം കാത്ത് നിൽക്കുന്നു .
ആ സമയം ഒരു കാഡിലാക് കാർ അദ്ദേഹത്തിന്റെ അരികിൽ നിർത്തി.

"ചിക്കാഗോയിലേക്കാണോ? ഞാൻ ഡ്രോപ് ചെയ്യാം "
പെട്ടികളെല്ലാം എടുത്തു വെക്കാൻ അദ്ദേഹം റോജറിനെ സഹായിച്ചു.

അദ്ദേഹം തന്നെ റോജറിന് പരിചയപ്പെടുത്തി.
'എന്റെ പേര് ഹനോവർ .ചിക്കാഗോയിൽ ബിസിനസ്സ് ആണ് '
രാജ്യത്തെ സേവിക്കുന്ന മിലിട്ടറിക്കാരെ എനിക്ക് വലിയ ഇഷ്ടമാണ്.
അതു കൊണ്ട് താങ്കളെ കണ്ടപ്പോൾ തന്നെ സഹായിക്കാൻ തീരുമാനിച്ചത്.'
തുടർന്നുള്ള യാത്രയിൽ അനേകം കാര്യങ്ങൾ തമ്മിൽ സംസാരിച്ചു.

ചിക്കാഗോയ്ക്ക് 30 കിലോമീറ്റർ മാത്രമുള്ളപ്പോൾ വിശ്വാസിയായ റോജറിന്റെ മനസ്സിൽ ശക്തമായ ഒരു പ്രേരണ.
'എന്റെ അനുഭവ സാക്ഷ്യവും സുവിശേഷവും ഇദ്ദേഹത്തോട് പങ്കു വെക്കണം.'
തുടർന്ന് ദൈവകൃപയിൽ ആശ്രയിച്ച് റോജർ സുവിശേഷം ഹനോവറിനോട് പങ്കുവെച്ചു. അദ്ദേഹം എതിർപ്പൊന്നും പറയാതെ ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു.

"റോജർ ഞാൻ കാർ റോഡിന്റെ സൈഡിൽ ഒന്നു പാർക്ക് ചെയ്യട്ടെ?"
ഹനോവറിന്റെ ചോദ്യം കേട്ട് എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന ചിന്തയിൽ റോജർ ഹനോവറിനെ നോക്കി.

സ്റ്റിയറിംഗിൽ മുഖം വച്ച് തേങ്ങിക്കരയുന്ന ഹനോവർ !

റോജർ കർത്താവിന് നന്ദി പറഞ്ഞു. ഇദ്ദേഹത്തെ രക്ഷയിലേക്ക് നടത്തുവാൻ ദൈവമാണ് ഈ കാറിൽ യാത്ര ചെയ്യാൻ അവസരം തന്നത്.
തന്റെ വിസിറ്റിംഗ് കാർഡ് ഹനോവർ റോജറിന് നൽകി. സന്തോഷത്തോടെ ചിക്കാഗോയിൽ വച്ച് അവർ പിരിഞ്ഞു.

5 വർഷത്തിന് ശേഷം ചിക്കാഗോയിലെത്തിയ റോജർ വിസിറ്റിംഗ് കാർഡിലെ അഡ്രസ് പ്രകാരം "ഹനോവർ എന്റർപ്രൈസസ്" എന്ന വലിയ കെട്ടിടത്തിന്റെ മുൻപിലെത്തി. റിസപ്ഷനിൽ അന്വേഷിച്ചു "എനിക്ക് ഹനോവറിനെ ഒന്നു കാണാൻ പറ്റുമോ?"
'സാധ്യമല്ല. നിർബന്ധമെങ്കിൽ ഒന്നാം നിലയിൽ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ട്"

താങ്കൾക്ക് എന്റെ ഭർത്താവിനെ എങ്ങനെ അറിയാം?ഹനോവറിന്റെ ഭാര്യ റോജറിനോട് ചോദിച്ചു.

ഇന്നേക്ക് 5 വർഷം മുൻപ് മെയ് മാസം 7-ാം തീയതി ഹനോവറിനെ കണ്ടുമുട്ടിയതും അദ്ദേഹം സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടതും എല്ലാം റോജർ വിവരിച്ചു പറഞ്ഞു.

ഹനോവറിന്റെ ഭാര്യ നടുങ്ങിപ്പോയി. കുറച്ചു നേരം സ്തബ്ദയായി ഇരുന്നു.

അവർ പറഞ്ഞു. "റോജർ, നിങ്ങളെ ഡ്രോപ് ചെയ്ത് വീട്ടിലേക്ക് വരും വഴി എന്റെ ഭർത്താവ് മരിച്ചു.
ഞാൻ ഒരു ദൈവമകളാണ്. വളരെ വർഷങ്ങളായി എന്റെ ഭർത്താവ് രക്ഷിക്കപ്പെടാൻ ഞാൻ പ്രാർത്ഥിച്ചു.
എന്നാൽ എന്റെ പ്രാർത്ഥനകളെല്ലാം വിഫലമെന്ന് കരുതി ഞാൻ 5 വർഷമായി പ്രാർത്ഥനകളെല്ലാം അവസാനിപ്പിച്ചു,
ഇന്ന് ഞാൻ ദൈവത്തോട് ക്ഷമ ചോദിക്കുന്നു .ഒരു സത്യം ഞാൻ വളരെ താമസിച്ചെങ്കിലും മനസ്സിലാക്കുന്നു:
ദൈവം പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നവനാണ് .എന്റെ ഭർത്താവിനെ ഞാൻ സ്വർഗ്ഗത്തിൽ വച്ച് കാണും.
യേശുവേ അങ്ങേക്ക് ഒരായിരം നന്ദി. സ്തുതി.
റോജർ താങ്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി"
*
പ്രാർത്ഥനയിൽ മടുത്തുവോ?
വർഷങ്ങളായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾ അവസാനിപ്പിച്ചോ?
ഇപ്പോൾ തന്നെ പ്രാർത്ഥിച്ചു തുടങ്ങുക.
വിശ്വസിക്കുക .. കർത്താവ് ഉത്തരം അരുളും ...

അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മർക്കൊസ് 11 :24

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
യിരെമ്യാവു 33 :3



-



 "അരിഷ്ടന്റെ പ്രാർത്ഥന". അവൻ ക്ഷീണിച്ച് കർത്താവിൻ മുമ്പാകെ തന്റെ സങ്കടത്തെ പകരുന്ന സങ്കീർത്തനമെന്ന് 102 -ാം സങ്കീർത്തനത്തിന്റെ തലക്കെട്ടിൽ നാം വായിക്കുന്നു.

ശാരീരിക ക്ഷീണം, നിരാശ, ഭയാനകമായ ഏകാന്തത, മാനസിക തളർച്ച, തുടങ്ങിയ എല്ലാ അവസ്ഥകളിലും കടന്നു പോകുന്ന സങ്കീർത്തനക്കാരൻ തന്റെ സങ്കടങ്ങൾ കർത്താവിൻ മുമ്പാകെ പങ്കു വെക്കുന്നത് തുടർന്ന് ധ്യാനത്തോടെ വായിക്കുക-

1) ആയുസ്സിന്റെ ക്ഷണികത -

'എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.'
സങ്കീർത്തനങ്ങൾ 102 :3‭, ‬11‭, ‬23

2) മാനസികമായ തകർച്ച

എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.സങ്കീർത്തനങ്ങൾ 102 :4‭-‬5‭, ‬7


3) അനവധിയായ പ്രതികൂലങ്ങൾ ,കണ്ണുനീർ താഴ്വരയുടെ അവസ്ഥ.

യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു  എറിഞ്ഞുകളഞ്ഞുവല്ലോ.
സങ്കീർത്തനങ്ങൾ 102 :1‭, ‬9‭-‬10


മരുഭൂമിയിലെ വേഴാമ്പൽ, ശൂന്യസ്ഥലത്തെ മൂങ്ങാ, വീടീന്റെ മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ, .. കഴിഞ്ഞ അനേകം മാസങ്ങളായി, വർഷങ്ങളായി ഞാൻ കടന്നു പോകുന്ന അവസ്ഥയാണ്  ഇവിടെ എഴുതിയിരിക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എങ്കിൽ ഇത് നിങ്ങളുടെ സങ്കീർത്തനമാണ്.

നിലവിളി ,ഉണങ്ങി വരണ്ട ഹൃദയം, ഞരക്കത്തിന്റെ ശബ്ദം, പുക പോലെ കടന്നു പോകുന്ന ദിനങ്ങൾ, ഭക്ഷണം കഴിക്കാൻ പോലും മറന്നു പോകുന്നു -
ഓ! ഇതെല്ലാം എന്നെകുറിച്ചാണല്ലോ എന്ന് ചിന്തിക്കുന്നുവോ?

ഒരു സത്യം നിങ്ങളോട് പങ്ക് വെയ്ക്കട്ടെ. നാം എത്ര തകർന്നാലും, ക്ഷീണിച്ചാലും, മടുത്തു പോയാലും, ഇനി പ്രതീക്ഷയില്ല എന്ന് അനേകർ നമ്മെക്കുറിച്ച് പറഞ്ഞാലും ....

ഒരിക്കലും മാറാത്ത നമ്മെ കൈവിടാത്ത ഒരു ദൈവമുണ്ട്, നമ്മെ അറിയുന്നവൻ ,സകലത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവൻ, നമ്മോട് കരുണയും കൃപയുമുള്ള യേശു!

സങ്കീർത്തനക്കാരന് ബലം നൽകിയ വചനങ്ങൾ ഉറക്കെ വായിക്കുക:

"പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല."
സങ്കീർത്തനങ്ങൾ 102: 25‭-‬27

 സർവ്വശക്തനായ, മാറാത്തവനായ സകലത്തിന്റെയും സൃഷ്ടാവായ കർത്താവാണ് എന്റെ ബലം.

"വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം കർത്താവിനെ സ്തുതിക്കും"
സങ്കീർത്തനങ്ങൾ 102 : 18 

നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
സങ്കീർത്തനങ്ങൾ 102:12 

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
എബ്രായർ 13 : 8

എല്ലാം അറിയുന്ന കർത്താവിൻ മുമ്പാകെ ഹൃദയത്തെ പകരുക. ഭാരങ്ങൾ ഇറക്കി വെയ്ക്കുക.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!















Monday, August 10, 2020

 

A terrifying emptiness. Joni Eareckson Tada who was mere 17 years of age, and with a broken neck due to an accident, was lying in the hospital bed longing for just one thing: “If someone came here!”

The visiting time is over. There is a slim chance. Hark, there is someone’s footsteps drawing near. At this time? Oh, it’s her dear friend and classmate Jack!

She held Joni’s hands close to her and sang a beautiful song:

Man of sorrows, “what a name

For the Son of God who came

Ruined sinners to reclaim!

Hallelujah! What a Saviour

“He was despised and rejected by mankind, a man of suffering, and familiar with pain.Like one from whom people hide their faces he was despised, and we held him in low esteem.” Isaiah 53:3.

It was this song praising the Son of God Jesus, the ‘Man of sorrows, and familiar with pain’, which gave Joni the strength to get over the terrible night. The message that it was Jesus the Word of Life which God the Father gave her which instilled a fresh vigour in her, and not certain words of advice or some comforting words. “Jack, a thousand thanks to you!”

Thirty years went by. A date was set for the union of her school mates.

Joni, rang the organizers and asked: “Is Jack coming?” The response she heard was: ”No, she is in great pains at the searing loss of her son.. She cannot come.” Joni tried to telephone Jack many times, yet shouldn’t contact her.

Joni then posted a letter to her friend: 

  “Dear Jack, My husband Ken and I, greatly desired to meet you in person. Do you know why? I wanted to sing that song holding yours hands, that very song which you sang holding my hands!

Man of sorrows, “what a name

        For the Son of God who came

Have you forgotten that? May you receive of the Lord the same peace which I received, when you sang that song for me, thirty years ago.

With Love,

Joni”

A few weeks later Joni met her. Jack's eyes were filled with sorrow due to death her son. Joni could spend some blessed time with her. 

It was Christ Jesus the ‘Man of sorrows and familiar with pain’ and crucified, the only comfort for the physically disabled Joni and for Jack who was broken at heart. 

It is God alone who knows what situation you who is reading this, is going through. Many questions may be arising in your mind. “Why is it like this?”

The only answer is Jesus Christ! Christ, who suffered on the cross, who died and who rose again on the third day!!!

"If you are the one who was been comforted, then may the Lord help you today to sing that song which comforted you, to comfort a needy person, for the glory of God. Amen."

Praise be to the God and Father of our Lord Jesus Christ, the Father of compassion and the God of all comfort, who comforts us in all our troubles, so that we can comfort those in any trouble with the comfort we ourselves receive from God. 2 Corinthians 1:3-4


Saturday, August 8, 2020

 



ഏകദ്ദേശം 100 വർഷങ്ങൾക്കു മുമ്പ് ജപ്പാനിൽ യൂനോ എന്നൊരു കോളേജ് പ്രൊഫസർക്ക് തന്നെ വളരെ സ്നേഹിക്കുന്ന ഒരു വളർത്ത് നായ് ഉണ്ടായിരുന്നു. ദിവസവും ജോലിക്ക് പോകുന്ന സമയം അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് യൂനോ നടന്നു പോകുമ്പോൾ 'ഹാചികോ ' എന്ന് അദ്ദേഹം പേരിട്ട നായ് കൂടെ പോകും. വൈകുന്നേരം അദ്ദേഹം മടങ്ങി വരുന്നതു വരെ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കും .
മടങ്ങി ഭവനത്തിലേക്ക് നടന്നു പോകുമ്പോൾ ഹാചികോ തന്റെ യജമാനനോട് ചേർന്ന് നടക്കും.
എല്ലാ ദിവസവും ഇത് പതിവായിരുന്നു:

എന്നാൽ ഒരു ദിവസം യൂനോ കോളേജിൽ വച്ച് ഒരു ബ്രെയിൻ ഹെമറേജ് വന്ന് മരിച്ചു:
അന്നും ഹാചികോ എന്ന അദ്ദേഹത്തിന്റെ വളർത്തു നായ് സിബൂയ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
ട്രെയിൻ പതിവുപോലെ തക്ക സമയത്ത് കടന്നു പോയി.
തന്റെ പ്രിയപ്പെട്ട യജമാനൻ മാത്രം മടങ്ങി വന്നില്ല.
തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയേണ്ടേ?

ഹാചികോ വീട്ടിൽ തിരിച്ചു പോയില്ല .തന്റെ യജമാനനെ കാത്ത് എല്ലാ ദിവസവും സ്റ്റേഷനിൽ വരുമായിരുന്നു..
എത്ര നാൾ?? വളരെ നീണ്ട ഒരു കാത്തിരിപ്പ് :മടുത്തു പോയില്ല .
9 വർഷവും 9 മാസവും 15 ദിവസവും ... തന്റെ മരണം വരെ...
അവസാനത്തെ ശ്വാസം വരെ യജമാനന്റെ മടങ്ങി വരവ് കാത്ത്: ..

ഹാചി കോയുടെ സംഭവ കഥ ജപ്പാനിൽ മാത്രമല്ല ലോകമെങ്ങും പ്രശസ്തമാണ്.

ഒരിക്കലും മടങ്ങി വരാത്ത യജമാനനെ തന്റെ
മരണം വരെ കാത്തിരുന്ന ഹാചികോയുടെ
സംഭവ കഥ ഹൃദയത്തെ ചലിപ്പിക്കുന്നതാണ്,

ആട്ടെ! ഇരു നിമിഷം ഒരു ചോദ്യം നമ്മോടു തന്നേ?
മടങ്ങി വരുന്ന യജമാനനെ നാം എത്രയധികം
കാത്തിരിക്കണം...
മടങ്ങി വരുമെന്ന് ഉറപ്പു പറഞ്ഞ് പോയ നമ്മുടെ യജമാനനായ യേശുവിനെ നാം എപ്രകാരമാണ് കാത്തിരിക്കുന്നത്?
നമുക്കായ് വാസസ്ഥലം ഒരുക്കാൻ പോയ കർത്താവിനെ?
അർദ്ധരാത്രിക്കോ പകലോ ഏതു സമയത്തോ മടങ്ങി വരുമെന്ന്
വാഗ്ദത്തം ചെയ്ത നാഥനെ?
ധാരാളം വചനങ്ങൾ പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തട്ടെ!
കേവലം ഒരു പ്രത്യാശ ഗാനത്തിന്റെ വരികൾ മാത്രം പാടി ഈ ധ്യാനം
അവസാനിക്കാതിരിക്കട്ടെ!

എന്റെ പ്രിയനെ നീ പരിമള പർവ്വതങ്ങളിലെ ചെറുമാനിനും കലമാൻക്കുട്ടിക്കും തുല്യനായി ഓടി വരിക എന്ന് വാഞ്ചിച്ച
ശൂലേംകാരിയുടെ തീക്ഷ്ണത കർത്താവ് നമുക്ക് നൽകട്ടെ!

ആമേൻ! കർത്താവായ യേശുവേ വേഗം വരേണമേ.

**